ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് വെറും 182.31 കോടി രൂപ മാത്രം; 2001 ൽ വെറും 25,754 കോടി രൂപയായിരുന്ന പൊതുകടം ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുമെന്നും വിലയിരുത്തൽ; കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നും വിദഗ്ധർ; കരകയറാനാവാത്ത കടത്തിൽ നട്ടംതിരിഞ്ഞ് കേരളം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോക് ഡൗൺ ഇളവുകളെ തുടർന്ന് കേരളം പതിയെ സജീവമാകുമ്പോഴും തകർന്നടിഞ്ഞ സാമ്പത്തിക മേഖലയെ എങ്ങനെ കരകയറ്റും എന്നറിയാതെ സർക്കാർ. വാണിജ്യ-വ്യാവസായിക മേഖലകളിൽ കഴിഞ്ഞ രണ്ട് മാസത്തിൽ അധികമായി നിലനിൽക്കുന്ന സ്തംഭനാവസ്ഥ ഖജനാവിനും കാര്യമായ ക്ഷീണമാണ് വരുത്തിയത്. ഇതിനിടയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റ് ക്ഷേമപ്രവർത്തനങ്ങൾത്തുമായി പണം കണ്ടെത്തേണ്ടി വരുന്നതും സർക്കാരിന് വെല്ലുവിളിയാകുന്നു. സാമ്പത്തികമായി മെല്ലെപോക്കിലായിരുന്ന സംസ്ഥാന സമ്പദ്ഘടനയെ ലോക് ഡൗൺ യഥാർത്ഥ സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
മാർച്ച് 24-നാണ് കേരളം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസംതന്നെ പ്രധാനമന്ത്രിയുടെ 21 ദിവസത്തെ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപനവും വന്നു. തുടർച്ചയായി രണ്ടുപ്രളയകെടുതികളെ നേരിട്ട സംസ്ഥാനത്തിന് കോവിഡ് 19നെ തുടർന്നുണ്ടായ അടച്ചുപൂട്ടലുകൾ താങ്ങാവുന്നതിനുമപ്പുറമാണ്. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് പതിയെ കരകയറാണാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും അത് അത്ര എളുപ്പമാകില്ലെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വരുമാനവും ചെലവുംതമ്മിൽ പൊരുത്തപ്പെടാത്തതാണ് കേരളം നേരിടുന്ന വെല്ലുവിളി. കേരളം ഭരിച്ചവരെല്ലാം ഈപ്രതിസന്ധിക്ക് തുല്യകാരണക്കാരാണ്.
മാറിമാറി വന്ന സർക്കാരുകളുടെ കെടുകാര്യസ്ഥത സമ്പദ്ഘടയുടെ താളംതെറ്റിച്ചു. കോവിഡ് 19നു മുമ്പുതന്നെ കേരളത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായിരുന്നു. ട്രഷറികൾ ഭാഗികമായേ പ്രവർത്തിച്ചിരുന്നുള്ളൂ. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ധനമന്ത്രി പാടുപെടുകയായിരുന്നു. 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം വരുമാനം 1,44,211.83 കോടി രൂപയും മൊത്തം ചെലവ് 1,44,265.30 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ തനതുവരുമാനം 82007.01 കോടിരൂപയും മൊത്തം റവന്യൂ വരുമാനം 114,635.90 കോടിരൂപയുമാണ്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവാകട്ടെ 1,29,837.37 കോടി രൂപയും. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂകമ്മി 15201.47 കോടിരൂപയും ധനക്കമ്മി 29295.39 കോടിരൂപയും പ്രാഥമിക കമ്മി 9445.39 കോടി രൂപയുമാണ്. ഈ കമ്മികൾ യഥാക്രമം സംസ്ഥാന ജി.ഡി.പി.യുടെ 1.55 ശതമാനവും 3 ശതമാനവും 0.97 ശതമാനവും വരും. ധനഉത്തരവാദിത്വ ബജറ്റ് മാനേജ്മെന്റ് നിയമം പാലിക്കാൻ സർക്കാരിന് കഴിയില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ പ്രധാന റവന്യൂ ചെലവിനങ്ങൾ ശമ്പളം, പെൻഷൻ, പലിശ എന്നിവയാണ്. ഇതിൽ ശമ്പളത്തിനായി 32931.40 കോടിരൂപയും പെൻഷൻ നൽകുന്നതിനായി 20970.40 കോടിരൂപയും പലിശ നൽകുന്നതിനായി 19850 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ തനതുവരുമാനത്തിന്റെ 65.7 ശതമാനവും മൊത്തം റവന്യൂ വരുമാനത്തിന്റെ 47 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകുന്നതിനാണ്. വരുമാനത്തിന്റെ 24.2 ശതമാനവും മൊത്തം റവന്യൂ ചെലവിന്റെ 15.3 ശതമാനവും പലിശ നൽകുന്നതിനായിരിക്കും ഉപയോഗിക്കുക. മൊത്ത ആഭ്യന്തരോല്പാദനത്തിന്റെ (എസ്.ജി.ഡി.പി.) 5.5 ശതമാനം ശമ്പളവും പെൻഷനും നൽകാൻ ഉപയോഗിക്കുമ്പോൾ സംസ്ഥാന ജി.ഡി.പി.യുടെ രണ്ടു ശതമാനമാണ് പലിശ നൽകുന്നതിനായി വിനിയോഗിക്കുന്നത്.
ഒരുരാജ്യത്തിന്റെ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനം മൂലധനചെലവിനെ ആശ്രയിച്ചാണിരിക്കുന്നത്. കേരളം മൂലധനച്ചെലവുകൾക്കായി നടപ്പുവർഷം ചെലവഴിക്കാൻ പോകുന്നത് 12913.22 കോടി രൂപയാണ്. ഇത് സംസ്ഥാന ജി.ഡി.പി. യുടെ 1.32 ശതമാനം മാത്രമാണ്. സംസ്ഥാനത്തിന്റെ പൊതുകടം ഓരോവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. നടപ്പുസാമ്പത്തികവർഷം അവസാനിക്കുമ്പോൾ മൊത്തം കടം 2,92,086.90 കോടിയായിരിക്കുമെന്നാണ് ബജറ്റ് രേഖകളിൽ കാണുന്നത്. ഇത് സംസ്ഥാന ജി.ഡി.പി.യുടെ 29.86 ശതമാനമായിരിക്കും. നിലവിലെ 3 ശതമാനത്തിൽനിന്ന് 5 ശതമാനം കടമെടുക്കാൻ കേന്ദ്രം കോവിഡ് 19 പാക്കേജുമായി ബന്ധപ്പെട്ട് അനുവദിച്ചത് പൊതുകടം വീണ്ടും ഉയരുന്നതിന് ഇടവരുത്തും. ഇന്നത്തെ സാഹചര്യത്തിൽ കൂടുതലായി 18087 കോടി രൂപ കടമെടുക്കാൻ കഴിയുന്നത് സംസ്ഥാനത്തിന് സഹായകമായിരിക്കും. 2001 ൽ വെറും 25754 കോടി രൂപയായിരുന്ന പൊതുകടമാണ് ഈ വർഷാവസാനം 2,92,087 കോടി രൂപയിലെത്തുന്നത്. 1034 ശതമാനത്തിന്റെ വർധനവാണിത് കാണിക്കുന്നത്.
ഏപ്രിൽ മാസത്തെ വരുമാനം
നടപ്പുസാമ്പത്തികവർഷം സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമായി ബജറ്റിൽ കാണിച്ചത് 67420 കോടി രൂപയാണ്. ജി.എസ്.ടി. വഴി 32383 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ കോവിഡ് 19 മൂലമുണ്ടായ അടച്ചുപൂട്ടൽ നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്നാണ് കരുതുന്നത്. വിദേശത്തുനിന്ന് തൊഴിൽ നഷ്ടപ്പെട്ടുള്ള മലയാളികളുടെ തിരിച്ചുവരവ് സാധനങ്ങളുടെയും സേവനങ്ങളുടെയും ചോദനത്തിൽ ഗണ്യമായ ഇടിവുണ്ടാക്കും. സംസ്ഥാനത്തിന്റെ മുഖ്യനികുതി ഉറവിടങ്ങളായ രജിസ്റ്റ്രേഷൻ, എക്സൈസ്, മോട്ടോർ വാഹനം, വില്പന/വാറ്റ് എന്നിവയിൽ മുമ്പില്ലാത്തവിധം കുറവ് പ്രതീക്ഷിക്കാം. 2020 ഏപ്രിൽ മാസത്തെ സ്ഥിതി വളരെപരിതാപകരമാണ്.
2019 ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് 2361.86 കോടി രൂപ ലഭിച്ചിരുന്നുവെങ്കിൽ ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജി.എസ്.ടി. ഉൾപ്പെടെ മുഖ്യനികുതി ഉറവിടങ്ങളിൽ നിന്ന് ലഭിച്ചത് 182.31 കോടി രൂപ മാത്രം. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമായതിനാൽ അവിടെനിന്ന് കിട്ടാനുള്ള പണവും യഥാസമയം ലഭിക്കണമെന്നില്ല. സംസ്ഥാന ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം അഞ്ചുമാസം മാറ്റിവെക്കുകവഴി സർക്കാരിന് ആറുമാസം കൊണ്ട് 2500 കോടി രൂപയാണ് ലഭിക്കുക. ഇത് തിരിച്ചുനൽകുകയുംവേണം. ഈ വർഷം ആദ്യത്തെ രണ്ടുമാസം കൊണ്ടുതന്നെ പതിനായിരത്തിലധികം രൂപ കടമെടുത്തു കഴിഞ്ഞു.
2018ലെ പ്രളയം 31000 കോടി രൂപയുടെയും 2019ലെ പ്രളയം 12000 കോടി രൂപയുടെയും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. കോവിഡ് 19 ഉണ്ടാക്കിയ മൊത്തം നഷ്ടം 80,000 കോടി രൂപവരുമെന്നാണ് ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ വിലയിരുത്തൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി., കെ.എസ്.ആർ.ടി.സി. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നതിന് സർക്കാരിന്റെ സാമ്പത്തിക സഹായം തേടിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രത്യേകിച്ച് അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും ക്രയശേഷി കൂട്ടേണ്ടതുണ്ട്. എന്നാൽ ഇന്നത്തെ ചുറ്റുപാടിൽ ഇതിനൊക്കെ പണം കണ്ടെത്തുക ദുഷ്കരമാണ്. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിട്ട നികുതി-നികുതിയേതര വരുമാനങ്ങൾ കൈവരിക്കാൻ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
വിദേശപ്പണത്തിന്റെ ഒഴുക്കും നിലയ്ക്കുന്നു
വിദേശ മലയാളികൾ ഒരുവർഷം കേരളത്തിലേക്ക് അയക്കുന്നത് ഏതാണ്ട് 1.05 ലക്ഷം കോടിരൂപയാണ്. സംസ്ഥാന സർക്കാരിന്റെ ഒരു വർഷത്തെ തനതു വരുമാനത്തേക്കാൾ വളരെകൂടുതലാണിത്. യഥാർത്ഥത്തിൽ കേരള സമ്പദ്ഘടന താങ്ങി നിർത്തുന്നത് വിദേശമലയാളികളുടെ സാമ്പത്തിക വിഹിതമാണ്. ഇതിൽ നല്ലൊരുഭാഗം നഷ്ടപ്പെടാൻ പോവുകയാണ്. രണ്ടു മുതൽ മൂന്നു ലക്ഷം വരെ പ്രവാസികൾ സമീപ മാസങ്ങളിൽ കേരളത്തിലേക്കു തിരിച്ചു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്നവരിൽ എത്ര പേർ തിരിച്ചുപോകും എന്നത് അവർ തൊഴിലെടുത്തു ജീവിക്കുന്ന രാജ്യങ്ങൾ ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോൾ നമുക്കൊന്നും പ്രവചിക്കാൻ കഴിയില്ല. തിരിച്ചുപോയാൽത്തന്നെ 10 ശതമാനത്തിലേറെപ്പേർ പോകില്ല എന്നാണ് കണക്കാക്കുന്നത്. ഇങ്ങനെ തിരിച്ചുവന്ന് ഇവിടെ തുടരുന്നവരും അവരുടെ കുടുംബങ്ങളും ചേർന്നു 10 ലക്ഷത്തോളമാളുകളെ ഈ തിരിച്ചുവരവിന്റെ പ്രതിസന്ധി നേരിട്ടു ബാധിക്കും.
ലോക്ഡൗണിൽ ഇളവുകൾ വരികയും വാഹന ഗതാഗതം കൂടുകയും ചെയ്തതോടെ ഇന്ധന നികുതിയായി കഴിഞ്ഞ മാസം 150 കോടി രൂപ ലഭിച്ചു. ഏപ്രിലിൽ 26 കോടി രൂപ മാത്രം ലഭിച്ചിടത്താണ് ഇൗ വർധന. കോവിഡ് കാലത്തിനു മുൻപു പ്രതിമാസം ലഭിക്കാറുള്ള 600 കോടിയിലേക്ക് വൈകാതെ ഉയരുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. ജിഎസ്ടിയും ഐജിഎസ്ടിയും ചേർത്തു കഴിഞ്ഞ മാസം 690 കോടി കിട്ടി. ഏപ്രിലിൽ ഇതു 188 കോടി മാത്രമായിരുന്നു.
കോവിഡിനൊപ്പം ജീവിക്കാൻ തീരുമാനം
സമ്പദ് വ്യവസ്ഥ പാടെ തകർന്നടിയും എന്നും അത് കോവിഡിനെക്കാൾ ഭയാനകമായ അവസ്ഥ സൃഷ്ടിക്കും എന്നും മനസ്സിലായതോടെയാണ് ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് കേരളം മുന്നോട്ട് പോകുന്നത്. 12 കോടിയാണ് ഏപ്രിലിൽ രജിസ്റ്റ്രേഷൻ ഫീസ്, സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ ലഭിച്ചത്. മേയിൽ ഇത് 144 കോടിയായി. മുടങ്ങിക്കിടന്ന ഇടപാടുകൾ ഒറ്റയടിക്കു വന്നതും ഭൂമിയുടെ ന്യായവില കൂടിയതും വർധനയ്ക്കു കാരണമായി. എന്നാൽ 2019 മേയിൽ കിട്ടിയത് 271 കോടിയാണ്. എല്ലാ ജില്ലകളിലും ഭൂമി വില കുത്തനെ താഴേക്കാണ്. 2019 മേയിൽ 74,500 ആധാരം രജിസ്റ്റർ ചെയ്തെങ്കിൽ കഴിഞ്ഞ മാസം നടന്നത് 29,832 ഇടപാടുകൾ മാത്രം. മേയിലെ മദ്യവരുമാനം പൂജ്യമാണ്. നികുതി കൂട്ടിയതും വിൽപന പുനരാരംഭിച്ചതും കാരണം ഈ മാസം വരുമാനം റെക്കോർഡിൽ എത്തുമെന്നുറപ്പാണ്. ഹോട്ടലുകൾ കൂടി തുറന്നാൽ ജിഎസ്ടി വരുമാനം കൂടുതൽ മെച്ചപ്പെടും.
റിസർവ് ബാങ്ക് വഴി 1,000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 8 വർഷത്തേക്ക് 700 കോടിയും 5 വർഷത്തേക്ക് 300 കോടിയുമാണു ചൊവ്വാഴ്ച നടക്കുന്ന ലേലത്തിൽ കേരളം ആവശ്യപ്പെടുക. ഇതോടെ ഇൗ സാമ്പത്തിക വർഷത്തെ ആകെ കടമെടുപ്പ് 11,430 കോടിയാകും. ഇൗ വർഷം 45,217 കോടി രൂപ കടമെടുക്കാൻ സംസ്ഥാനത്തിനു കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.
ജിഎസ്ടി നഷ്ടപരിഹാരമായി 2,048 കോടി രൂപ സംസ്ഥാനത്തിനു വെള്ളിയാഴ്ച ലഭിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ 3 മാസത്തെ നഷ്ടപരിഹാരമാണിത്. 2800 കോടിയോളം സംസ്ഥാനത്തിനു പ്രതിമാസം ജിഎസ്ടി-ഐജിഎസ്ടി ഇനത്തിൽ കിട്ടിയില്ലെങ്കിൽ ബാക്കി കേന്ദ്രം നഷ്ടപരിഹാരമായി നൽകുമെന്നാണു വ്യവസ്ഥ. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ ജിഎസ്ടി വരുമാനം കുത്തനെ ഇടിഞ്ഞതിനാൽ നഷ്ടപരിഹാരമായി ഇപ്പോൾ തരുന്നതിന്റെ നാലിരട്ടിയെങ്കിലും കേന്ദ്രം തരേണ്ടി വരും. 12 ചേരുന്ന ജിഎസ്ടി കൗൺസിലിൽ സംസ്ഥാനങ്ങൾ ഈ ആവശ്യം ഉന്നയിക്കും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്