അടുത്ത വീട്ടിൽ ടിവി കണ്ട് തിരികെ വന്ന് പഠനം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ; രാത്രിയിൽ തോട്ടിൻ കരയിലെ വീട്ടിലേക്ക് ഇഴജന്തുക്കൾ കയറുന്നതിനാൽ വെളിച്ചമില്ലാത്തതിനാൽ പുറത്തിറങ്ങാനും ഭയം; മറുനാടൻ വാർത്തയെ തുടർന്ന് മൂന്നാം ക്ലാസ്സുകാരിക്കും ഏഴാം ക്ലാസ്സുകാരിക്കും വൈദ്യുതി അനുവദിച്ച് കെ.എസ്.ഇ.ബി; അദ്ധ്യാപിക ശ്യാമ ടീച്ചർ ടിവി വാഗ്ദാനം ചെയ്തപ്പോൾ സൗജന്യ കേബിൾ കണക്ഷനുമായി റോയി ദൃശ്യയും; കരുനാഗപ്പള്ളിയിലെ സഹോദരിമാർക്ക് ഇനി വീട്ടിലിരുന്ന് പഠിക്കാം
ആർ പീയൂഷ്
കൊല്ലം: വൈദ്യുതിയില്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ അടുത്ത വീട്ടിൽ പോയി ടി.വി കണ്ട് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ പഠനം നടത്തുന്ന സഹോദരിമാർക്ക് വൈദ്യുതി കണക്ഷൻ അനുവദിച്ച് കെ.എസ്.ഇ.ബി. കരുനാഗപ്പള്ളി തൊടിയൂർ പഞ്ചായത്തിലെ ഏഴാം വാർഡിലെ എസ്പി ഭവനത്തിൽ സനില(എ.വി.ജി.എൽ.പി.എസ് തഴവ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി), സനിത(എസ്പി.എസ്.എസ്.യു.പി.എസ് തൊടിയൂർ ഏഴാംക്ലാസ്സ് വിദ്യാർത്ഥി) എന്നിവർക്കാണ് മണപ്പള്ളി സെക്ഷനിൽ നിന്നും വൈദ്യുതി അനുവദിച്ചത്. സലിതയുടെ സ്ക്കൂൾ അദ്ധ്യാപികയുടെ ഇടപെടലും മറുനാടൻ മലയാളിയുടെ വാർത്തയും ശ്രദ്ധയിൽപെട്ടതോടെ സെക്ഷൻ അസി. എഞ്ചിനീയറുടെ ചാർജ്ജുള്ള സബ് എഞ്ചിനീയർ എസ്. സന്തോഷ് കുമാർ വൈദ്യുതി അനുവദിക്കുകയായിരുന്നു.
2018 ൽ പഞ്ചായത്ത് അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തിയായ ശേഷം പുതിയകാവ് കെ.എസ്.ഇ.ബിയിൽ വൈദ്യുതിക്കായി അപേക്ഷ നൽകിയെങ്കിലും വീടിന് സമീപത്തു കൂടി 11 കെ.വി ലൈൻ പോകുന്നതിനാൽ ഒരു പ്ലാൻ വരച്ചു കൊണ്ടു വരണമെന്ന് നിർദ്ദേശിച്ചു. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് വീട്ടു വേല ചെയ്ത് കുടുംബം പുലർത്തുന്ന അനിലയ്ക്ക് വീടു പണി പൂർത്തിയായതിന് ശേഷം 70,000 രൂപയോളം കടമായിരുന്നു. ഈ കടം നില നിൽക്കുമ്പോൾ അടുത്ത ഒരു പ്ലാൻ വരച്ച് നൽകാൻ പണമില്ലാത്തതിനാൽ പിന്നീട് കെ.എസ്.ഇ.ബിയിലേക്ക് പോയില്ല. മണ്ണെണ്ണ വിളക്കിന്റെയും മെഴുകുതിരിയുടെയും വെട്ടത്തിലാണ് പിന്നീട് കുട്ടികൾ രാത്രിയിൽ പഠനം തുടർന്നത്.
രണ്ടു മാസം കഴിഞ്ഞ് വീണ്ടും പുതിയകാവ് കെ.എസ്.ഇ.ബിയിലെത്തിയപ്പോൾ അവിടെ നിന്നും അപേക്ഷകൾ മണപ്പള്ളി സെക്ഷനിലേക്ക് കൈമാറി എന്ന് വിവരം ലഭിച്ചു. മണപ്പള്ളിയിൽ അന്വേഷിച്ചെത്തിയപ്പോൾ അപേക്ഷയുടെ സമയം കഴിഞ്ഞതിനാൽ പുതിയ അപേക്ഷ നൽകണമെന്നായി അധികൃതർ. പുതിയ അപേക്ഷ നൽകണമെങ്കിൽ വയറിങ് പൂർത്തീകിച്ചതായുള്ള ഇലക്ട്രീഷ്യന്റെ സർട്ടിഫിക്കറ്റ് ആവിശ്യമാണ്. അതിനായി വീട് വച്ചു കൊടുത്ത എഞ്ചിനീയറെ സമീപിച്ചപ്പോൾ വീട് നിർമ്മിച്ചു നൽകിയ വകയിലെ 70,000 രൂപ തിരികെ നൽകാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മറ്റൊരു ഇലക്ട്രീഷ്യനെ സമീപിച്ചെങ്കിലും രണ്ടായിരം മുതൽ മൂവായിരം രൂപ വരെയാണ് ചോദിച്ചത്. വീട്ടു ജോലിക്ക് പോയി കിട്ടുന്ന 3000 രൂപ തുച്ഛവരുമാനമുള്ള വീട്ടമ്മയ്ക്ക് ഇത് താങ്ങാൻ കഴിയുന്ന തുകയല്ലായിരുന്നു.
വിദ്യാഭ്യാസം ഓൺലൈനാക്കിയപ്പോഴാണ് ഇവർക്ക് വീണ്ടും വൈദ്യുതിയുടെ ആവിശ്യകത മനസ്സിലായത്. ആദ്യ ദിനം കുട്ടികൾക്ക് പഠനം നടത്താൻ കഴിഞ്ഞില്ല. പിന്നീട് ഇവരുടെ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ പോയി ടിവി കണ്ടാണ് പഠനം തുടർന്നത്. എല്ലാ ദിവസവും ഇവിടെ പഠനത്തിന് പോകുന്നതിനും ചില ബുദ്ധിമുട്ടുകളുണ്ട്. മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തതോടെ കുട്ടികളുടെ ദുരിത കഥ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഇന്ന് രാവിലെ കെ.എസ്.ഇ.ബി മണപ്പള്ളി സെക്ഷൻ എ.ഇ കുട്ടികളുടെ വീട്ടിലെത്തുകയും സ്ഥിതി ഗതികൾ വിലയിരുത്തുകയും ചെയ്തു. തുടർന്ന് വീടിന്റെ വയറിങ് പൂർത്തിയായ ടെസ്റ്റിങ് ആൻഡ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് സബ് എഞ്ചിനീയറുടെ മേൽ നോട്ടത്തിൽ തന്നെ ഒരു ഇലക്ട്രീഷ്യൻ നൽകി.
വീട്ടിലേക്ക് വൈദ്യുതി എത്താനായി ഒരു പോസ്റ്റ് കൂടി സ്ഥാപിക്കേണ്ടതിനാലാണ് ഇന്ന് വൈദ്യുതി നൽകാൻ കഴിയാതിരുന്നത്. നാളെ രാവിലെ പത്ത് മണിയോടെ പോസ്റ്റ് സ്താപിച്ച് വൈദ്യുതി നൽകും. ബി.പി.എൽ വിഭാഗമായതിനാൽ എല്ലാ ചിലവുകളും സൗജന്യമാണ് എന്നും സബ്.എഞ്ചിനീയർ എസ്. സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. വൈദ്യുതി നൽകാൻ ആദ്യം തടസമായത് വീടിന് മുകളിൽ കൂടിയുള്ള 11 കെ.വി. ലൈനായിരുന്നു. ജന സാന്ദ്രത കൂടിയ സ്ഥലത്തുകൂടിയുള്ള ഈ ലൈൻ കഴിഞ്ഞ വർഷം മന്ത്രിയോട് അഭ്യർത്ഥന നടത്തിയ ശേഷം ഓഫ് ചെയ്തിരുന്നു. ഇത് അഴിച്ചു മാറ്റാനുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. അതിനാൽ മറ്റു തടസങ്ങളും ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.
കുട്ടികളുടെ പിതാവ് സജീവൻ ആറു വർഷം മുൻപ് തൂങ്ങി മരിച്ചിരുന്നു. ഇതിന് ശേഷം മാതാവ് അനിലയുമൊത്ത് വാടക വീട്ടിൽ കഴിയുകയായിരുന്ന ഇവർക്ക് പഞ്ചായത്തിൽ നിന്നും വീടും സ്ഥലവും അനുവദിച്ചതിനെ തുടർന്നാണ് തൊടിയൂരിൽ താമസമാക്കിയത്. വയലിനും തോടിനുമിടയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ഇഴ ജന്തുക്കൾ മിക്കപ്പോഴും ഇവിടേക്ക് കയറിവരാറുണ്ട്. അതിനാൽ രാത്രിയിൽ പുറത്തിറങ്ങാൻ കഴിയില്ല.
കുട്ടികളുടെ ദുരിതം അറിഞ്ഞ എ.വി.ജി.എൽ.പി.എസിലെ അദ്ധ്യാപിക ശ്യാമ ശങ്കർ ഇവരുടെ വീട് സന്ദർശ്ശിക്കുകയും വൈദ്യുതി കണക്ഷൻ ലഭിക്കാനുള്ള നടപടികൾക്കായി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. കൂടാതെ വൈദ്യുതി ലഭിച്ചാലുടൻ കുട്ടികൾക്ക് ഒരു ടി.വി വാങ്ങി നൽകാമെന്നും ഉറപ്പു നൽകി. മറുനാടൻ മലയാളിയുടെ വാർത്ത ശ്രദ്ധയിൽപെട്ട തഴവയിലെ ജീവകാരുണ്യ പ്രവർത്തകനായ അൻവർഷാ ഇടപെട്ട് റോയി ദൃശ്യയുടെ ഉടമസ്ഥതയിലുള്ള ഹൈടെക് കേബിൾസ് സൗജന്യമായി കേബിൾ ടി.വി കണക്ഷൻ നൽകാമെന്നും അറിയിച്ചു.
വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രതിനിധികളും സിപിഐ പ്രതിനിധികളും വീട്ടിൽ സന്ദർശനം നടത്തി. കുട്ടികൾക്ക് സഹായ വാഗ്ദാനങ്ങളുമായി നാട്ടുകാരും രംഗത്തെത്തി.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍