ആനവണ്ടിക്കുള്ളത് 6213 ബസുകൾ; യൂണിയൻ നേതാക്കൾക്ക് വിശ്രമം നൽകാൻ ഒരു വർഷം നിരത്തിലിറക്കിയത് 3600 വണ്ടിയും; ബസ് ഓടിക്കാതെ നഷ്ടം കുറയ്ക്കുന്ന അതിബുദ്ധിയിൽ കുറഞ്ഞത് വരുമാന കണക്കിലെ കോടികൾ; എല്ലാ മാസവവും മുടങ്ങാതെ ശമ്പളം കൊടുത്തത് സർക്കാരിന്റെ കാരുണ്യത്തിൽ; കെ എസ് ആർ ടി സിക്ക് വേണ്ടി ഖജനാവിൽ നിന്ന് ഒഴുകുന്നത് പ്രതിമാസം 70 കോടിയോളം രൂപ; ഇനി മുമ്പോട്ട് പോകാൻ എല്ലാ മാസവും 100 കോടി അനിവാര്യത; ആനവണ്ടിയുടെ യാത്ര മലയാളിയുടെ നെഞ്ചത്തു കൂടിയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മന്ത്രി എകെ ശശീന്ദ്രനുമായി കലഹിച്ച് എംഡി സ്ഥാനത്തു നിന്നും എം പി ദിനേശ് എന്ന ഐപിഎസുകാരൻ സ്ഥാനമൊഴിയുന്നത് കെ എസ് ആർ ടി സിയെ വമ്പൻ പ്രതിസന്ധിയിലാക്കി. ടോമിൻ തച്ചങ്കരി നൽകിയ ജീവശ്വാസം പൂർണ്ണമായും അനവണ്ടിയെ വിട്ടകന്നു. സർക്കാർ പണം നൽകിയാൽ മാത്രം ശമ്പളം നൽകുന്ന അവസ്ഥയിലാണ് ഇന്ന് കെ എസ് ആർ ടി സി. കെടുകാര്യസ്ഥതയും യുണിയൻ നേതാക്കളുടെ ഭരണവുമാണ് കഴിഞ്ഞ ഒരു വർഷത്തിന് പുറത്ത് ദിനേശിന്റെ ഭരണ കാലത്തുണ്ടായത്. ഒപ്പം നഷ്ടം കുറയ്ക്കാനെന്ന പേരിൽ കാട്ടിയ അതിബുദ്ധിയും മണ്ടത്തരമാകും. ആനവണ്ടിയുടെ വരുമാനത്തിൽ വലിയ കുറവാണ് ഇതുണ്ടാക്കിയത്. ഇതോടെ പൂർണ്ണമായും കെ എസ് ആർ ടി സി മുങ്ങി താഴുന്ന വണ്ടിയായി.
കെ എസ് ആർ ടി സിക്ക് 6213 ബസുകളാണുള്ളത്. എംപി ദിനേശ് എംഡിയായ ശേഷം ഇതിൽ 3600 ഓളം ബസുകളാണ് ഓടിച്ചത്. തച്ചങ്കരിയുടെ കാലത്ത് പരമാവധി ബസുകൾ നിരത്തിലിറക്കി വരുമാനം കുറച്ചാണ് കെ എസ് ആർ ടി സിയെ പതിയെ സ്വന്തം കാലിൽ നിൽക്കാനുള്ള അവസരമുണ്ടാക്കിയത്. സർക്കാരിന്റെ പരിമിത സഹായത്തോടെ ശമ്പളം മുടങ്ങാതെ കുറയ്ക്കുകയും ചെയ്തു. സർവ്വീസുകൾ കൂടിയതോടെ യൂണിയൻകാർക്ക് അടക്കം തച്ചങ്കരിയുടെ കാലത്ത് ബസിൽ ജോലി എടുക്കേണ്ടി വന്നു. ഇതോടെ മടിയന്മാരെല്ലാം ഒരുമിച്ചു. അങ്ങനെ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയാണ് തച്ചങ്കരിയെ കെ എസ് ആർ ടി സിയിൽ നിന്ന് ഓടിച്ചത്. പകരമെത്തി എംപി ദിനേശും പൊലീസിലെ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അദ്ദേഹത്തിന് കെ എസ് ആർ ടി സിയുടെ തലപ്പത്ത് യൂണിയൻകാർ പറയുന്നത് മാത്രം അനുസരിക്കേണ്ടി വന്നു. ഇതോടെ സർവ്വീസുകൾ കുറഞ്ഞു. വരുമാനം ഇല്ലാതായപ്പോൾ കടവും ബാധ്യതയും കൂടി. ഇതിനിടെയാണ് ഗതാഗതമന്ത്രിയുമായി ഉരസേണ്ടി വന്നത്.
നിലവിലെ സാഹചര്യത്തിൽ ആരാകും കെ എസ് ആർ ടി സിയെ നയിക്കാൻ ഇനിയെത്തുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ടോമിൻ തച്ചങ്കരിയെ തന്നെ ഏൽപ്പിക്കണമെന്ന അഭിപ്രായം ജീവനക്കാർക്കിടയിൽ അതിശക്തമാണ്. എന്നാൽ യൂണിയൻ നേതാക്കൾ ഇതിനെ എതിർക്കുന്നു. പണിയെടുക്കാൻ താൽപ്പര്യമില്ലാത്തവരാണ് ഇതിന് പിന്നിൽ. ഖജനാവിനെ മുടുപ്പിച്ചാണ് കെ എസ് ആർ ടി സിയെന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഓട്ടം. ഇത് എത്രനാൾ ഇങ്ങനെ തുടരനാകുമെന്ന ചോദ്യമാണ് എംപി ദിനേശിന്റെ സ്ഥാനം ഒഴിയലോടെ ഉണ്ടാകുന്നത്. യൂണിയനുകളുടെ പ്രവർത്തനത്തിന് തടയിടാതെ ആർക്കും കെ എസ് ആർ ടി സിയെ രക്ഷിക്കാനാകില്ലെന്നതാണ് വസ്തുത.
ലോക് ഡൗണിന് മുമ്പത്തെ മാസം കിട്ടിയത് 70 കോടിയുടെ സർക്കാർ സഹായം
കെ എസ് ആർ ടി സിയിൽ ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടത് 93 കോടി രൂപയാണ്. ഇതിൽ 30 കോടി മാത്രമാണ് ലോക്ഡൗണിന് മുമ്പുള്ള മാസം കെ എസ് ആർ ടി സിക്കുണ്ടായിരുന്നത്. ആ മാസം 70 കോടിയാണ് സർക്കാർ നൽകിയത്. അതുകൊണ്ട് മാത്രം ശമ്പളവും പെൻഷനും മുടങ്ങിയില്ല. പിന്നീടുള്ള എല്ലാ മാസവും ശമ്പളവും പെൻഷനും മുടങ്ങാതിരുന്നത് സർക്കാരിന്റെ കാരുണ്യം കൊണ്ടാണ്. ലോക് ഡൗണിൽ വണ്ടികൾ കട്ടപ്പുറത്ത് കിടന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇത്. ലോക് ഡൗണിന് ശേഷം സർവ്വീസുകൾ പൂർണ്ണമായും നഷ്ടത്തിലാണ്. അതുകൊണ്ട് തന്നെ സർക്കാർ സഹായം അനിവാര്യതയാണ്. അതായത് വെറും മുങ്ങുന്ന കപ്പലായി കെ എസ് ആർ ടി സി മാറുകയാണ്.
ബജറ്റിൽ കെ എസ് ആർ ടി സിക്ക് വേണ്ടി സർക്കാർ തുക നീക്കി വച്ചിട്ടുണ്ട്. എന്നാൽ തച്ചങ്കരി എംഡിയായിരിക്കുമ്പോൾ ഈ തുക പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഗതാഗത വകുപ്പ് മുടക്കി. കർശന നിലപാടുകൾ എടുത്താണ് എല്ലാ മാസവും തുടക്കത്തിൽ ജീവനക്കാർക്ക് തച്ചങ്കരി ശമ്പളം കൊടുത്തത്. യൂണിയൻകാരുടെ എതിർപ്പിൽ തച്ചങ്കരിക്ക് സ്ഥാനം നഷ്ടമായപ്പോഴാണ് കൊച്ചിയിൽ പൊലീസ് കമ്മീഷണറായിരുന്ന ദിനേശ് തലപ്പത്തേക്ക് എത്തിയത്. എല്ലാ സഹായവും സർക്കാർ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതുകൊണ്ട് തന്നെ സർവ്വീസുകൾ ചുരുക്കി വരുമാനം കുറഞ്ഞപ്പോഴും സർക്കാരിൽ നിന്ന് തടസ്സം കൂടാതെ ഫണ്ട് കെ എസ് ആർ ടി സിക്ക് കിട്ടി. അതുകൊണ്ട് മാത്രമാണ് പ്രശ്നമില്ലാതെ തുടരാൻ ദിനേശിനായത്.
കൊറോണ ലോക്ഡൗണിൽ വരുമാനം പൂർണ്ണമായും കുറയുമ്പോൾ പ്രതിസന്ധി ഭീമമാകും. ഇത് കൂടി മനസ്സിലാക്കിയാണ് ദിനേശ് പതിയെ സ്ഥാനം ഒഴിയുന്നത്. ഇരുന്നിട്ടും ഇരിപ്പുറയ്ക്കാതെ കെ.എസ്.ആർ.ടി.സി മേധാവിയുടെ കസേര. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കോർപറേഷനെ കരകറ്റാൻ സർക്കാർ നിയോഗിച്ച നാലാമത്തെ മേധാവിയാണ് കഴിഞ്ഞദിവസം രാജിവെച്ചിരിക്കുന്നത്.പുതിയ നിയമനം നടക്കുന്നതുവരെ സ്ഥാനത്ത് തുടരാൻ എംപി. ദിനേശിനോട് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്., എ. ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി എന്നിവരാണ് ഈ സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി.യുടെ ചുമതലയിൽ നിയോഗിക്കപ്പെട്ടവർ. തൊഴിലാളി സംഘടനകളുമായുള്ള തർക്കങ്ങളെത്തുടർന്ന് ഇവരെല്ലാം സ്ഥാനമൊഴിഞ്ഞത്.
കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്തേക്ക് സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. എൽഡിഎഫിൽ ചർച്ചചെയ്തശേഷം അടുത്ത മന്ത്രിസഭ യോഗമായിരിക്കും അന്തിമ തീരുമാനമെടുക്കുക . സർവ്വീസിൽ നിന്ന് വിരമിച്ച എ.ഹേമചന്ദ്രന്റ പേരും തൊഴിലാളി യൂണിയനുകൾ നിർദ്ദേശിച്ചിട്ടുണ്ട്. ടോമിൻ തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്ന് നീക്കിയപ്പോൾ മുതൽ ഉയർന്ന് കേൾക്കുന്ന പേരാണ് ബിജു പ്രഭാകറിന്റേത്. നിലവിലെ എംഡി എംപി ദിനേശ് കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച പ്പോഴും യൂണിയനുകൾ മുന്നോട്ടുവച്ച പേര് ബിജു പ്രഭാകറിന്റേതായിരുന്നു. ഗതാഗത മന്ത്രിക്കും ഇതിനോട് അനുകൂല നിലപാടായിരുന്നു.
കാലാവധി നീട്ടിക്കിട്ടിയ എം പി ദിനേശ് കഴിഞ്ഞ ദിവസം സ്വയം സ്ഥാനം ഒഴിയാൻ തയാറായതോടെയാണ് വീണ്ടും ബിജു പ്രഭാകറിന്റ പേര് ഉയർന്ന് കേൾക്കുന്നത്. എംഡിയായി ഇരുന്ന പരിചയമാണ് എ ഹേമചന്ദ്രന്റ പേരിന് പിന്നിൽ. എംഡിയായിരിക്കെ തൊഴിലാളി യൂണിയനുകളുമായി നല്ല ബന്ധം പുലർത്തിയിരുന്ന ഹേമചന്ദ്രന് നേതാക്കളുടേയും പിന്തുണയുണ്ട്. സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹം സ്ഥാനം ഏറ്റെടുക്കാൻ തയാറാകുമോയെന്നതാണ് സംശയം. ഇടതുമുന്നണിയുടെ അഭിപ്രായം തേടിയിട്ടേ സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍