ഇതെല്ലാം മന്ത്രി കെ.കെ.ശൈലജ അറിഞ്ഞുതന്നെയോ? തലസ്ഥാനത്ത് ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്ന് മാറ്റാൻ ആസൂത്രിത നീക്കം; ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കാൻ തീരുമാനം; കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ജില്ലാ പ്ലാൻ മാറ്റുന്നത് ദിവസം രോഗികളുടെ അക്കം മൂന്നക്കത്തിലേക്ക് കടന്നതിനിടെ; കെജിഎംഒയുടെ ഇടപടലിൽ തിരഞ്ഞെടുത്തത് ഒരു ഐസിയു പോലുമില്ലാത്ത പേരൂർക്കട ആശുപത്രിയെ; വീണ്ടും വിവാദം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രി എന്ന ലേബലിൽ നിന്നും മാറ്റാൻ ആസൂത്രിത നീക്കം. കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാൻ മാറ്റാൻ ആസൂത്രിത നീക്കം നടക്കുന്നത് സർക്കാർ തലത്തിൽ തന്നെ എന്ന വിവരമാണ് ലഭിക്കുന്നത്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ മികച്ച രീതിയിൽ നടന്നുവരുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിയാനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. ജില്ലാ പ്ലാനിൽ കൊറോണ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടു രണ്ടു ആശുപത്രികൾ മാത്രമാണ് ഉള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജും ജനറൽ ആശുപത്രിയും. ഇതിൽ ജനറൽ ആശുപത്രിയെ വെട്ടി പേരൂർക്കട ആശുപത്രിയാക്കാനാണ് നീക്കം നടക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 108 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഒരു ദിവസം ഒരു കൊറോണ രോഗിപോലും ഇല്ലാത്ത അവസ്ഥയിൽ നിന്നും ദിനം പ്രതി കൊറോണ രോഗികളുടെ എണ്ണം നൂറു കവിയുകയും മരണം പതിനാലിലേക്ക് ഉയരുകയും ചെയ്യുമ്പോൾ തന്നെയാണ് കൊറോണ പ്ലാൻ അട്ടിമറിക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നത് എന്നാണ് ശ്രദ്ധേയമായ കാര്യം.
കൊറോണ രോഗികളുടെ കാര്യത്തിൽ സംസ്ഥാനം ആശങ്കാകുലമായ അവസ്ഥയിലൂടെ കടന്നു പോവുകയാണ്. സമൂഹ വ്യാപനം ഇല്ലാ എന്ന് മുഖ്യമന്ത്രി തന്നെ മുൻപ് ഉറപ്പിച്ചു പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ഈ രീതിയിലുള്ള ഒരുറപ്പ് മുഖ്യമന്ത്രി പോലും നൽകുന്നില്ല. കൊറോണ കാര്യത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധി വ്യക്തമാക്കുന്ന അവസ്ഥയാണ് വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ കൊറോണ ലൈവ് വാർത്താസമ്മേളനത്തിൽ ദൃശ്യമാകുന്നത്. ഇതിന്റെ അസ്വസ്ഥത മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിൽ പ്രതിഫലിക്കുമ്പോൾ തന്നെയാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ വേണ്ടി ആസൂത്രണം ചെയ്ത ജില്ലാ പ്ലാൻ അട്ടിമറിക്കാൻ കളക്ടറുടെ മീറ്റിംഗിൽ തന്നെ തീരുമാനം വരുന്നത്.
കൊറോണ രോഗിയെ ചികിത്സിക്കാനുള്ള ഒരടിസ്ഥാന സൗകര്യവുമില്ലാത്ത ആശുപത്രിയെയാണ് കൊറോണ ആശുപത്രിയാക്കാൻ സർക്കാർ തലത്തിൽ തന്നെ ശ്രമം നടക്കുന്നത്. തിരുവനന്തപുരം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്നു നടന്ന പ്രധാന മീറ്റിംഗിൽ പേരൂർക്കട ആശുപത്രിയെ കൊറോണ പ്രകാരമുള്ള ആശുപത്രിയാക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഡിഎംഒയെ നിശബ്ദ സാക്ഷിയാക്കിയാണ് ഈ നീക്കവും മീറ്റിംഗും തീരുമാനവും ഒക്കെ വന്നിട്ടുള്ളത്. കെജിഎംഒഎ ഭാരവാഹികളുടെ നേരിട്ടിടപെടലിനെ തുടർന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്ലാനിൽ മാറ്റം വരുത്താനുള്ള നീക്കം സർക്കാർ തലത്തിൽ നിന്നും വന്നത് എന്നാണ് അറിയുന്നത്.
കെജിഎംഒയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും ഇതേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ ഇടപെടൽ ഈ കാര്യത്തിൽ വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ഈ സമ്മർദ്ദത്തിനു മുന്നിലാണ് സർക്കാർ മുട്ടുമടക്കിയിരിക്കുന്നത്. ഒരു ഐസിയുപോലുമില്ലാത്ത ആശുപത്രിയാണ് പേരൂർക്കട ആശുപത്രി. സെൻട്രലൈസ്ഡ് ഓക്സിജൻ കൊടുക്കാനുള്ള സംവിധാനവുമില്ല. ഈ ആശുപത്രിയെയാണ് ജില്ലാ പ്ലാനിൽ മാറ്റം വരുത്തി കൊറോണ ആശുപത്രിയാക്കാൻ ശ്രമിക്കുന്നത്. നല്ല രീതിയിൽ പോകുന്ന കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ തലകുത്തനെയാക്കാനുള്ള തീരുമാനം എന്നാണ് ആരോഗ്യവിദഗ്ദ്ധർ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.
ജനറൽ ആശുപത്രിയെ അപേക്ഷിച്ച് സൗകര്യങ്ങൾ വളരെ കുറവുള്ള ആശുപത്രിയാണ് പേരൂർക്കട ജനറൽ ആശുപത്രി. ജില്ലാ പ്ലാനിൽ നിന്ന് ജനറൽ ആശുപത്രിയെ മാറ്റി പേരൂർക്കട ആശുപത്രിയാക്കിയാൽ കൊറോണ രോഗികളെ മരണത്തിനു വിട്ടു കൊടുക്കുന്ന അവസ്ഥയിലേക്ക് തിരുവനന്തപുരം ജില്ല നീങ്ങുമെന്നാണ് ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമന്ത്രി അറിഞ്ഞു തന്നെയാണോ എന്നാണ് ഈ നീക്കം എന്നാണ് ആരോഗ്യരംഗത്തുള്ളവർ ചോദ്യമുതിർക്കുന്നത്. പേരൂർക്കട ആശുപത്രിയെ കൊറോണ ആശുപത്രിയാക്കി മാറ്റുമ്പോൾ അവിടെ നടക്കുന്ന പ്രസവങ്ങൾ എന്ത് ചെയ്യും എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്.
സാധാരണക്കാർ പ്രസവത്തിനായി ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്. സൗകര്യങ്ങൾ വളരെ കുറവുള്ള ആശുപത്രി. 60 ഓളം പ്രസവങ്ങളാണ് പേരൂർക്കട ആശുപത്രിയിൽ നടക്കുന്നത്. ഇതെല്ലാം പേരൂർക്കട ആശുപത്രിയിൽ നിന്നും മാറ്റേണ്ടി വരും. ജനറൽ ആശുപത്രിയിൽ ഐസിയുവുണ്ട്. ഓക്സിജൻ സൗകര്യങ്ങളുണ്ട്. ഇത് നിലനിൽക്കുമ്പോൾ തന്നെയാണ് ജനറൽ ആശുപത്രിയെ ജില്ലാ പ്ലാനിൽ നിന്നും മാറ്റാനുള്ള തീരുമാനം വരുന്നത്. പാവപ്പെട്ട കൊറോണ രോഗികൾ മരണത്തിനു കീഴടങ്ങേണ്ടി വരും എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നേരിട്ടിടപെടൽ ഈ കാര്യത്തിൽ വരണമെന്നാണ് ആരോഗ്യരംഗത്ത് നിന്നും ആവശ്യം ഉയരുന്നത്.
കൊറോണ രോഗികളുടെ എണ്ണം കേരളത്തിൽ ദിനം പ്രതി ഉയരുകയാണ്. സംസ്ഥാനത്ത് ഇന്നു 108 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 2 പേർക്കും തൃശൂർ ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. കൊറോണ ബാധിതരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. യുഎഇ- 28, കുവൈറ്റ്-14, താജിക്കിസ്ഥാൻ-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാൻ-1, അയർലന്റ്-1 എന്നിങ്ങനെയാണ് ഈ കണക്കുകൾ. 34 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മഹാരാഷ്ട്ര-15, ഡൽഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രപ്രദേശ് -1 എന്നിങ്ങനെ വന്നതാണ്.
രോഗം സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന പരപ്പനങ്ങാടി സ്വദേശി ഹംസകോയ (61) ഇന്ന് രാവിലെ മരണമടയുകയും ചെയ്തിട്ടുണ്ട്. എന്ന് പുതുതായി പത്ത് ഹോട്ട് സ്പോട്ടുകൾ പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ. ഇതോടെ നിലവിൽ സംസ്ഥാനത്ത് ആകെ 138 ഹോട് സ്പോട്ടുകൾ നിലവിൽ വന്നിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍