കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോൾ നഴ്സുമാരുടെ ക്വാറന്റൈൻ ദിവസങ്ങൾ കുറച്ചത് അപകടകരം; പലരും നാലുതവണയിൽ അധികം ഡ്യൂട്ടി നോക്കിയവർ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ അവധി വെട്ടിക്കുറച്ചതിൽ പ്രതിഷേധം; ഇത് നഴ്സുമാരുടെ മനോവീര്യം തകർക്കുമെന്നും ആരോപണം; ഗതാഗത സൗകര്യവും സർക്കാരിന്റെ പുതിയ ഉത്തരവും വന്നതോടെയാണ് ഡ്യൂട്ടി മാറ്റമെന്ന് മെഡിക്കൽ കോളേജ് അധികൃതർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ഡോക്ടർമാർക്ക് തൊട്ടുതാഴെയാണ് നഴ്സുമാരുടെ സ്ഥാനം. മുംബൈയിലും മറ്റും ക്വാറന്റൈൻ കാലാവധി കഴിയും മുമ്പ് നഴ്സുമാരോട് ജോലിയിൽ തിരിച്ചുകയറാൻ ആവശ്യപ്പെടുന്നതായ വാർത്തകൾ വരുന്നു. കേരളത്തിൽ നഴ്സുമാരോടുള്ള സമീപനം മെച്ചപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ, സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം മൂന്നക്കം കടന്ന സാഹചര്യത്തിൽ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് വാർഡുകളിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ ക്വാറന്റൈൻ ദിനങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.
ക്വാറന്റൈൻ സമയം വെട്ടിക്കുറയ്ക്കാനുള്ള ഡിഎംഇയുടെ തീരുമാനം അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് വിമർശനം. നാലാ തീയതി ചേർന്ന യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഇങ്ങനെ:
കോവിഡ് പോസിറ്റീവ് ഐസിയു യൂണിറ്റിൽ തുടർച്ചയായി 10 ദിവസം നാല് മണിക്കൂർ ഡ്യൂട്ടി നോക്കുന്ന നഴ്സുമാർക്ക് 7 ദിവസം മാത്രമായിരിക്കും ഓഫ്. കോവിഡ് പോസിറ്റീവ് ഐസൊലേഷൻ വാർഡിൽ തുടർച്ചയായി 10 ദിവസം 6 മണിക്കൂർ ഡ്യൂട്ടി നോക്കുന്നവർക്ക് മൂന്നു ദിവസം ഓഫ്. കോവിഡ് സംശയിക്കുന്നരെ പാർപ്പിക്കുന്ന ഐസിയുവിൽ 10 ദിവസം ആറ് മണിക്കൂർ ജോലി നോക്കുന്നവർക്ക് 5 ദിവസം ഓഫ്. കോവിഡ് സംശയിക്കുന്നവരെ പാർപ്പിക്കുന്ന ഐസൊലേഷൻ വാർഡിൽ 10 ദിവസം 8 മണിക്കൂർ ജോലി നോക്കുന്നവർക്ക് 3 ദിവസം ഓഫ് .
കോവിഡ് ഇതര മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ലോക് ഡൗൺ കാലയളവിന് മുമ്പുള്ള മൂന്നുഷിഫ്റ്റ് ഡ്യൂട്ടിയായിരിക്കും തിങ്കളാഴ്ച മുതലുണ്ടാവുക. ഒരു കോവിഡ് പോസിറ്റീവ് രോഗിയുമായി അടുത്തിടപഴകുകയോ, രോഗം ബാധിച്ചതായി സംശയം ഉയരുകയോ ചെയ്താൽ, 14 ദിവസം കർശനമായ റൂം ക്വാറന്റൈന് വിധേയമാകേണ്ടി വരും. രോഗലക്ഷണങ്ങൾ കണ്ടാൽ, ആശുപത്രിയിലും പ്രവേശിക്കണമെന്ന് ഡിഎംഇയുടെ ഉത്തരവിൽ പറയുന്നു.
ഡിഎംഇയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. 1000 അധികം സ്റ്റാഫ് നഴ്സ്മാർ ഉണ്ടായിട്ടും ഏതാണ്ട് 200 ളം പേരെ മാത്രമാണ് കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ഇവർ ഇതിനകം ഏതാണ്ട് 4 പ്രാവശ്യത്തിലധികം ഡ്യൂട്ടി നോക്കിയിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പുതിയ ഡ്യൂട്ടി ഷെഡ്യൂൾ അപകടകരമാണെന്ന് ബിജെപി നേതാവ് അഡ്വ.ആർ.എസ്.രാജീവ് വിമർശിച്ചു
'കോവിഡ് ഡ്യൂട്ടിയിൽ സ്ഥിരം ജോലി നോക്കിയ സെക്യുരിറ്റി ജീവനക്കാരൻ കുഴഞ്ഞു വീണ് നിരീക്ഷണത്തിൽ കിടക്കുന്ന യാഥാർഥ്യം അഥികൃതരുടെ മുന്നിലുള്ളപ്പോൾ നഴ്സുമാരുടെ മനോവീര്യം തകർക്കുന്ന ഈ തീരുമാനത്തിൽ നിന്നും ഡിഎംഇ പിന്മാറണം.ഇവർക്കും കുടുംബമുണ്ട് എന്ന് സർക്കാരും ഡിഎംഇ യും നഴ്സിങ് സൂപ്രണ്ടും മനസ്സിലാക്കണം.രാഷ്ട്രീയ പ്രേരിതമായി പലരും മാറിയിട്ടും പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ സ്വയം മാറ്റി വച്ച് കോവിഡ് ഡ്യൂട്ടി നോക്കുന്നവരെ ചൂഷണം ചെയ്യുന്ന സമീപനത്തിൽ നിന്നും അധികൃതർ പിൻ മാറണമെന്ന് രാജീവ് ആവശ്യപ്പെട്ടു.
എന്നാൽ, ഗതാഗത സൗകര്യം വന്നതോടെയും പുതിയ സർക്കാർ ഉത്തരവ് വന്നതോടെയുമാണ് മാറ്റങ്ങൾ വന്നതെന്ന് മെഡിക്കൽ കോളേജ് അദികൃതർ പറയുന്നു. ഓരോ ഇൻസ്റ്റിറ്റിയൂഷനും അതിനനുസരിച്ചുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഗൈഡ് ലൈൻ വന്നിട്ടുണ്ട്. കാഷ്വാലിറ്റിയിൽ മൂന്നു പൂൾ ആണ്. കൊറോണ ഡ്യൂട്ടിക്ക് മൂന്നു പൂൾ ആണ്. ഒന്ന് കോവിഡ് ഡ്യൂട്ടി പൂൾ. നോൺ കോവിഡ് ഡ്യൂട്ടി പൂൾ മറ്റൊന്ന് റിസർവ് പൂൾ. ഐസിയുവിലാണെങ്കിൽ ഏഴു ദിവസം വാർഡിൽ ആണെങ്കിൽ പത്ത് ദിവസവും കഴിഞ്ഞാൽ രണ്ടാഴ്ച വിശ്രമം അനുവദിച്ചിരുന്നു. ഇവരെ റിസർവ് പൂൾ ആയി മാറ്റി നിർത്തുകയാണ് ചെയ്തത്. ഇതിൽ ലംഘനം വരുകയാണെങ്കിൽ അവരെ ക്വാറന്റൈനിൽ വിടേണ്ടതുണ്ട്. അപ്പോൾ റിസർവ് പൂളിലുള്ളവരെ ഡ്യൂട്ടിക്ക് ഇടും.
ഇപ്പോൾ പൊതുഗതാഗതം വന്നു. അന്നത്തെ അവസ്ഥ മാറി. ഇപ്പോൾ എല്ലാവർക്കും ഡ്യൂട്ടിക്ക് വരാം. വരേണ്ടതുണ്ട്. പക്ഷെ ന്യായമായി അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എല്ലാം ലഭ്യമാക്കും. ഇപ്പോൾ പഴയ രീതി മാറി. ലീവിന് പകരം വിശ്രമമാണ് അനുവദിക്കുന്നത്. ഒരു ദിവസം രണ്ടു ഡ്യൂട്ടി നൽകിയപ്പോൾ പലരും പരാതി പറഞ്ഞു. കഴിയില്ലെന്നാണ് പറഞ്ഞത്. ഇപ്പോൾ കൊറോണ രോഗികളുടെ എണ്ണം കൂടി. രോഗികൾക്ക് പരിചരണം വേണമെങ്കിൽ നഴ്സുമാർ വരേണ്ടതുണ്ട്. നാഷണൽ ഗൈഡ് ലൈൻ ഉണ്ട്. അതിനുസരിച്ചാണ് സർക്കാർ ആശുപത്രികൾ ഫംഗ്ഷൻ ചെയ്യുന്നത്. ഇത്ര രോഗികൾക്ക് ഇത്ര ഡോക്ടർമാർ എന്ന കണക്കുണ്ട്. ഇപ്പോൾ ആശുപത്രിയുടെ കഴിവ് അതിന്റെ പരാമാവധി ഉപയോഗിക്കേണ്ട ഘട്ടമാണ്. ഈ രീതിയിൽ ഫംഗ്ഷൻ ചെയ്താലേ മതിയാകൂ എന്ന അവസ്ഥയുണ്ട്. ലീവ് വെട്ടിക്കുറയ്ക്കുന്നു എന്ന പരാതി വന്നപ്പോൾ നഴ്സുമാരുമായി ഇന്നു സംസാരിച്ചു. അവരുമായി സംസാരിച്ച് കാര്യങ്ങൾ ധാരണയാക്കിയിട്ടുണ്ട്.
രോഗികൾക്ക് ചികിത്സയും പരിചരണവും ഉറപ്പ് വരുത്തേണ്ട അവസ്ഥയുണ്ട്. നിലവിലെ രീതിയിൽ ജോലി ചെയ്യുമ്പോൾ ജീവനക്കാർക്കുള്ള സുരക്ഷിതത്വം ആശുപത്രികൾ ഒരുക്കുന്നുണ്ട്. പൊതുഗതാഗതം ഇല്ലാത്തതിന്റെ കരുതലാണ് ഞങ്ങൾ മുൻപ് നടത്തിയത്. ആ ആവസ്ഥ മാറി. ദിനം പ്രതി കൊറോണ രോഗികളുടെ എണ്ണം കൂടുകയാണ്. അപ്പോൾ ആശുപത്രി അതിന്റെ മുഴുവൻ രൂപത്തിൽ ഫംഗ്ഷൻ ചെയ്തെ കഴിയൂ. മുൻ ഉത്തരവിൽ പറയുന്നുണ്ട്. നഴ്സുമാർ ക്വാറന്റൈനിൽ പോവുകയാണെങ്കിൽ റിസർവ് പൂൾ ഉപയോഗിക്കണം എന്ന്. അന്നും അവശ്യഘട്ടങ്ങളിൽ റിസർവ് പൂളിൽ ഉള്ളവരെ തിരികെ വിളിച്ചിരുന്നു. രോഗികളെ കണ്ണീരോടെ തിരികെ അയക്കാൻ സർക്കാർ ആശുപത്രികൾക്ക് കഴിയില്ല. നഴ്സുമാർ ഡ്യൂട്ടിക്ക് എത്തിയെ കഴിയൂ എന്ന അവസ്ഥയിലാണ്. സർക്കാർ സംവിധാനങ്ങൾ പഴയ രൂപത്തിലേക്ക് മാറുകയാണ്. അത് നഴ്സുമാർ കൂടി തിരിച്ചറിയേണ്ടതുണ്ടെന്നും മെഡിക്കൽ കോളേജ് അധികൃതർ വിശദീകരി്ച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍