Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താമസം ഇടുക്കിക്കാരിയായ സുന്ദരിക്കൊപ്പം; പലയിടത്തും യുവതിയുമായി ചുറ്റിക്കറങ്ങുന്നതും ഹരം; ഏതുകേസിലും രക്ഷിച്ചെടുക്കാൻ സകല അടവും പയറ്റുന്നത് കൂട്ടുകാരി തന്നെ; കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച കേസിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചതും മറ്റാരുമല്ല; ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് കുപ്രസിദ്ധനായി 16 വയസിലെ പയറ്റിത്തെളിഞ്ഞു; മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷിന്റെ കഥ

താമസം ഇടുക്കിക്കാരിയായ സുന്ദരിക്കൊപ്പം; പലയിടത്തും യുവതിയുമായി ചുറ്റിക്കറങ്ങുന്നതും ഹരം; ഏതുകേസിലും രക്ഷിച്ചെടുക്കാൻ സകല അടവും പയറ്റുന്നത് കൂട്ടുകാരി തന്നെ; കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച കേസിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചതും മറ്റാരുമല്ല; ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് കുപ്രസിദ്ധനായി 16 വയസിലെ പയറ്റിത്തെളിഞ്ഞു; മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷിന്റെ കഥ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മോഷണ ശ്രമത്തിനിടെ നാട്ടുകാർ പിടികൂടാൻ ശ്രമിച്ചപ്പോൾ പാലത്തിൽ നിന്നു പുഴയിലേയ്ക്ക് ചാടിയ ഡ്രാക്കുള സുരേഷ് ഇന്നലെ രാത്രി ഗുരുതര പരുക്കും സംഭവിച്ച വാർത്ത കേട്ടപ്പോൾ മുതൽ ആളറിയാത്തവർ ചോദിക്കുന്നു ഡ്രാക്കുളയോ. വളരെ വിചിത്രമായ ജീവിത കഥയാണ് ഡ്രാക്കുള സുരേഷിന്റേത്.

കുട്ടിക്കാലത്ത് മാതാപിതാക്കൾ രണ്ട് വഴിക്കായപ്പോൾ അച്ഛന്റെ അമ്മ രക്ഷകയായി. ആക്രി പെറുക്കി ജീവിച്ചിരുന്ന ഇവർക്കൊപ്പം ബാല്യകാലം. ഇടയ്ക്ക് അല്ലറ ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് പേരെടുത്തു. 16 വയസെത്തിയപ്പോഴേയ്ക്കും പയറ്റിത്തെളിഞ്ഞ മോഷ്ടാവായി. ജയിലിൽ നിന്നിറങ്ങിയത് കോവിഡ് കാലത്ത് കോടതി ഉത്തരവിന്റെ ആനൂകൂല്യത്തിൽ. താമസം ഏതുകേസ്സിലും രക്ഷിച്ചെടുക്കാൻ അരയും തലയും മുറുക്കി രംഗത്തുള്ള ഇടുക്കികാരിയായ സുന്ദരിക്കൊപ്പമാണ്.

ഇന്നലെ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷ് എന്നറിയപ്പെടുന്ന വടയമ്പാടി അയ്യൻകുഴി ക്ഷേത്രത്തിന് സമീപം ഐക്കരനാട് സൗത്ത് വില്ലേജ് വടയമ്പാടി.കര.കൊണ്ടോടികുടിയിൽ വീട്ടിൽ കുമാരൻ മകൻ സുരേഷ്(38) നെ കുറിച്ച് പൊലീസ് പങ്കവയ്ക്കുന്ന വിശേഷങ്ങൾ ഇതൊക്കെയാണ്.

ഏറ്റവും ഒടുവിൽ 2019 സെപ്റ്റംബറിൽ മൂവാറ്റുപുഴ പൊലീസ് ചാർജ്ജുചെയ്ത കേസ്സിലാണ് ഇയാൾ ജയിലിലായത്. ഈ കേസ്സിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയ പൊലീസ് സംഘത്തെ ഡ്രാക്കുള ശരിക്കും വട്ടംകറക്കി. പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ച് പൊട്ടിച്ച ശേഷം ഒരു കഷണം വിഴുങ്ങുകയായിരുന്നു.ഉടൻ പൊലീസ് സംഘം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കിയതിനാലാണ് അന്ന് ജീവൻ രക്ഷപെട്ടത്. 2019 സെപ്റ്റംബറിലായിരുന്നു സംഭവം.

ഈ കേസ്സിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചത് ഇപ്പോൾ ഇയാളുടെ കൂടെ താമസിക്കുന്ന ഇടുക്കിക്കാരിയായ യുവതിയായിരുന്നെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുള്ളിരിങ്ങാടാണ് ഇവർ താമസിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അടുത്തകാലത്ത് ഈ യുവതിക്കൊപ്പം സുരേഷ് പലസ്ഥലത്തും ചുറ്റിക്കറങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുവതിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് നിരവധി ഊഹോപോഹങ്ങൾ പ്രചരിച്ചിട്ടുണ്ടെന്നും ഇതൊന്നും കേസ്സുമായി ബന്ധപ്പെട്ടല്ല. അതുകൊണ്ട് തന്നെ അന്വേഷണം നടത്തിയിട്ടില്ലന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

പിടിവീണെന്ന് ഉറപ്പായാൽ രക്ഷപെടാൻ കഴിയാവുന്നതെല്ലാം ചെയ്യുന്ന പ്രകൃതക്കാരനാണ് ഇയാൾ. മൂവാറ്റുപുഴയിൽ പൊലീസ് ജീപ്പിന്റെ ഗ്ലാസ്സ് ഇടിച്ചുപൊട്ടിക്കുകയും ഒരു കഷണം വിഴുങ്ങുകയും ചെയ്തത് ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു.ഗ്ലാസ്സ് വിഴുങ്ങി, അപകടസ്ഥിതിയിലാണെന്ന് വരുത്തിതീർത്താൽ ഇതുകണ്ട് പൊലീസ് സ്ഥലം വിടുമെന്നുമായിരുന്നു സുരേഷിന്റെ കണക്കുകൂട്ടൽ. ഈ നീക്കം പൊലീസ് ഇടപെടലിൽ പൊളിഞ്ഞിരുന്നു.

ഇന്നലെ മോഷണം നടത്തിയ ശേഷം ഓടി രക്ഷപെടുന്നതിനുള്ള ശ്രമത്തിനിടെ കോലഞ്ചേരി പെരുവുംമുഴി പാലത്തിനടുത്തെ കപ്പത്തോട്ടത്തിൽ പിൻതുടർന്നെത്തിയവർ സുരേഷിനെ കണ്ടെത്തുകയായിരുന്നു. ബോധംകെട്ടുവീണ രീതിയിലായിരുന്നു ഈ അവസരത്തിൽ സുരേഷിന്റെ കിടപ്പ്. നിമിഷനേരംകൊണ്ട് ഇയാൾ ചാടിയെഴുന്നേറ്റ് തന്റെ കൈയിൽ പിടിച്ചിരുന്ന സ്ത്രീയുടെ കൈകടിച്ച് മുറിച്ച ശേഷം ഇരുളിലൂടെ കുതിച്ചുപാഞ്ഞു. നാട്ടുകാർ പിൻതുടരുന്നുണ്ടെന്ന് വ്യക്തമായപ്പോൾ പെരുവുംമുഴി പാലത്തിൽ നിന്നും താഴേയ്ക്കെടുത്തുചാടി. ചതുപ്പിൽ വീണതിനാൽ ജീവൻ രക്ഷപെട്ടു.

കോലഞ്ചേരിക്കടുത്ത് പെരുവുംമുഴിയിലെ പണിസ്ഥലത്ത് ജോലിക്കെത്തിയവർ മാറിയിട്ടിരുന്ന വസ്ത്രത്തിനൊപ്പം സൂക്ഷിച്ചിരുന്ന പേഴ്സുകളിൽ നിന്നും പണം എടുത്ത് ഇയാൾ ഓടിമറയുകയായിരുന്നു. 3 പുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ഇവിടെ ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ ഇയാൾ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തുനിന്നും ഓടിമറയുന്നത് കണ്ടിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 5000 രൂപ നഷ്ടപ്പെട്ടതായി ഇവർക്ക് ബോദ്ധ്യമായി. തുടർന്നാണ് ഇവർ നാട്ടുകാരെ വിവരമറിയിച്ച് സുരേഷിനെ പിടികൂടാൻ ശ്രമം തുടങ്ങിയത്. ഉച്ചയ്ക്ക് 1 മണിയോടെ നാട്ടുകാരും പിന്നാലെ വിവരമറിഞ്ഞെത്തിയ പൊലീസ് സംഘവും സുരേഷിനെ കുടുക്കാൻ നടത്തിയ നീക്കം വിജയിക്കുന്നത് രാത്രി 9 മണിയോടുത്താണ്.

പൊലീസിന്റെ തന്ത്രപരമായ നീക്കമാണ് സുരേഷിന് വിനയായത്. സന്തോഷിനെ തേടി നടക്കുമ്പോൾ തന്നെ പാതയോരത്ത് ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നമ്പർ പ്രകാരം അഡ്രസ്സ് തപ്പിയപ്പോൾ ബൈക്ക് സുരേഷിന്റെതാണെന്ന് ഏറെക്കുറെ പൊലീസിന് ഉറപ്പായി. പിന്നാലെ പ്ലഗ്ഗ് ഊരിയെടുത്തു. ഇതൊന്നുമറിയാതെ, അടിവസ്ത്രം മാത്രമിട്ട് സ്ഥലത്തെത്തിയ സുരേഷ് ബൈക്ക് എടുത്ത് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.രാത്രി വൈകിയതിനാൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങാൻ കാത്തിരുന്ന നാട്ടുകാർക്കിടയിലേയ്ക്കാണ് സുരേഷ് ഈ സാഹസവുമായി എത്തിയത്.സുരേഷിന്റെ ഈ നീക്കം പരാജയം സമ്മതിച്ച് പിൻവാങ്ങാനിരുന്ന പൊലീസിനും നാട്ടുകാർക്കും പിടിവള്ളിയായി.

ഉടൻ സുരേഷിനെ കൈപ്പിടിയിലൊതുക്കാൻ ഇവർ കുതിച്ചെത്തിയപ്പോൾ പാലത്തിൽ നിന്നും താഴേയ്ക്കുചാടി രക്ഷപെടുന്നതിനായി നീക്കം.എന്നാൽ താഴെ ചതുപ്പിൽ പതിച്ചതിനാൽ ഈ നീക്കം വിജയിച്ചില്ല. ചെളിയിൽ കാൽപൂണ്ടുപോയതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയിൽ നിലയുറപ്പിച്ചിരുന്ന സുരേഷിനെ നാട്ടുകാരും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മോഷണത്തിനിടെ ഉറങ്ങി പോയി

അഞ്ചു വർഷം മുമ്പ് കോലഞ്ചേരിയിൽ ഒരു പള്ളിയിൽ മോഷണത്തിന് കയറിയ സുരേഷ് പൊലീസിനെ വല്ലാതെ കുഴക്കി. പള്ളിയിലെ വെന്റിലേഷൻ ഹോൾ വഴി കയറിയ ആൾ അവിടെ കുടുങ്ങി. അവിടെയിരുന്ന് ആശാൻ ഉറങ്ങിപ്പോയി. നല്ല മദ്യലഹരിയിലായിരുന്നുഡ്രാക്കുള. ഒടുവിൽ പുറത്തിറക്കാനുള്ള പെടാപ്പാട് പൊലീസിനും.

2001 മുതൽ പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്റ്റേഷനുകളിൽ 20ൽ പരം കേസുകളുണ്ട് ഇയാൾക്കെതിരെ. 20 ൽ അധികം കേസുകളിൽ പ്രതിയാണ് പുത്തൻകുരിശ് വടയമ്പാടി കുണ്ടേലിക്കുടിയിൽ സുരേഷ് എന്ന ഡ്രാക്കുള സുരേഷ്. എപ്പോൾ പുറത്തിറങ്ങിയാലും ഒരു മോഷണം തലയിൽ കാണും എന്നാണ് പൊലീസ് പറയാറുള്ളത്. ് 2018 ൽ സുരേഷ് പിടിയിലാകുമ്പോൾ രണ്ടു കാലും ഒടിഞ്ഞിരുന്നു. ബൈക്കപകടത്തിൽ പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ നിന്നു മുങ്ങി ഒളിവിൽ കഴിയുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്. 2018 ജൂലൈ 29ന് പകൽ മൂവാറ്റുപുഴ കച്ചേരിത്താഴത്തുള്ള പി.ബി.അജിത്കുമാറിന്റെ ആധാരം എഴുത്ത് ഓഫിസിൽനിന്ന് ഒന്നരലക്ഷം രൂപ മോഷ്ടിച്ച കേസിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.

സ്റ്റുഡിയോയിലെ 'ഫോട്ടോ എടുക്കൽ'

ഡ്രാക്കുള സുരേഷെന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും ഫോട്ടോകണ്ട് പരിചയമുണ്ടായിരുന്നില്ല. എന്നാൽ, പെരുമ്പാവൂരിലെ ഒരുസ്റ്റുഡിയോയിൽ നടത്തിയ മോഷണശ്രമത്തിനിടെ പടം പതിഞ്ഞു. പകലായിരുന്നു സുരേഷിന്റെ വരവ്. സ്റ്റുഡിയോ ഉടമ അകത്തേ മുറിയിൽ ആയിരിക്കെയാണ് മുൻവശത്തെ മുറിയിൽ മേശ തുറന്ന് പണമെടുകകാൻ ശ്രമിച്ചത്.അകത്തെ മുറിയിൽ ഉണ്ടായിരുന്ന ഉടമ ബാബു ഉടൻ സുരേഷിന്റെ ചിത്രം പകർത്തുകയും ചെയ്തു.

ആളെ കണ്ടതോടെ ഫോട്ടോ എടുക്കാൻ വന്നതെന്ന് പറഞ്ഞ് സുരേഷ് മുങ്ങി. ഫോട്ടോ മൂവാറ്റുപുഴ പൊലീസിന് കൈമാറിയെങ്കിലും, ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് കോതമംലത്തെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഡ്രാക്കുള സുരേഷിനെ തിരിച്ചറിഞ്ഞു. ഏതായാലും കഴിഞ്ഞ ദിവസം കുടുങ്ങിയത് സുരേഷിന് അപകടം സംഭവിച്ചതോടെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP