Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാവരും നിയമത്തിന് വിധേയരാണ്, പൊലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനം; പാർട്ടിക്കുള്ളിലെ പരാതിയാണ് പാർട്ടി പരിശോധിക്കുന്നത്; നിയമസംവിധാനം അംഗീകരിക്കുന്ന പാർട്ടിയാണ് സിപിഎം; എം സി ജോസഫൈന്റെ അഭിപ്രായം തള്ളി കോടിയേരി ബാലകൃഷ്ണൻ

എല്ലാവരും നിയമത്തിന് വിധേയരാണ്, പൊലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനം; പാർട്ടിക്കുള്ളിലെ പരാതിയാണ് പാർട്ടി പരിശോധിക്കുന്നത്; നിയമസംവിധാനം അംഗീകരിക്കുന്ന പാർട്ടിയാണ് സിപിഎം; എം സി ജോസഫൈന്റെ അഭിപ്രായം തള്ളി കോടിയേരി ബാലകൃഷ്ണൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെ തള്ളി സിപിഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനമെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നും കോടിയേരി പറഞ്ഞു. '' എല്ലാവരും നിയമത്തിന് വിധേയരാണ്. പൊലീസിനും കോടതിക്കും സമാന്തരമല്ല പാർട്ടി സംവിധാനം. പാർട്ടിക്കുള്ളിലെ പരാതിയാണ് പാർട്ടി പരിശോധിക്കുന്നത്. നിയമസംവിധാനം അംഗീകരിക്കുന്ന പാർട്ടിയാണ് സിപിഐ.എം,'' കോടിയേരി പറഞ്ഞു.

പാർട്ടി ഒരേസമയം കോടതിയും പൊലീസുമാണ് എന്ന ജോസഫൈന്റെ പരമാർശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി രംഗത്തെത്തിയത്. പി.കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതിയിൽ പ്രതികരിക്കവേ ആയിരുന്നു ജോസൈഫന്റെ പരാമർശം. പി. കെ ശശിക്കെതിരെ പരാതിക്കാരിയുടെ കുടുംബം പാർട്ടി അന്വേഷണം മതിയെന്ന് പറഞ്ഞെന്നും പാർട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാരി പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ലെന്നും ജോസഫൈൻ പറഞ്ഞിരുന്നു.

കോടിയേരിയെ വിമർശിച്ചു കൊണ്ട് കെ മുരളീധരൻ എംപിയും രംഗത്തെത്തുകയുണ്ടായി. എം സി ജോസഫൈൻ പറഞ്ഞതു പോലെയാണ് കാര്യങ്ങളെങ്കിൽ പിന്നെ മാഡത്തിന് എന്താണ് ജോലിയെന്നാണ് മുരളീധരൻ ഉന്നയിച്ച ചോദ്യം. ഇത്രയും ശമ്പളവും വാങ്ങി ഒരു വനിത കമീഷന്റെ ആവശ്യമുണ്ടോ മുമ്പ് വി എസ് അച്യുതാനന്ദന്റെ സ്വന്തം ആളായിരുന്നു. ഇപ്പോ മുഖ്യമന്ത്രിയോട് സ്‌നേഹക്കൂടുതലുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

അവർ ഇതുവരെ എത്ര തെരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നു ചോദിച്ചാൽ പെട്ടെന്ന് ഓർമ വരില്ല. പക്ഷേ എത്ര തെരഞ്ഞെടുപ്പ് ജയിച്ചു എന്നു ചോദിച്ചാൽ കൃത്യമായ ഓർമ കാണും. ഒറ്റ തെരഞ്ഞെടുപ്പ് പോലും ജയിക്കാൻ കഴിയാത്തയാളെ ഉന്നതസ്ഥാനത്ത് ശമ്പളവും കൊടുത്ത് പിടിച്ചിരുത്തുമ്പോൾ അതിനു വേണ്ടത്ര സോപ്പിടുന്നതു മനസിലാക്കാം. സോപ്പിട്ടോ, പക്ഷേ വല്ലാതെ പതപ്പിക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു.

ചൈന അടക്കമുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ ജനാധിപത്യത്തിലേക്ക് കടന്നുവരുന്ന കാലമാണിത്. അപ്പോഴാണ് ഉന്നതസ്ഥാനത്തിരിക്കുന്ന പൊതുപ്രവർത്തക ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. ഇതാണ് നിലപാടെങ്കിൽ വനിത കമീഷന്റെ പല നടപടികളും ചോദ്യം ചെയ്യപ്പെടും. കേന്ദ്ര വനിത കമീഷൻ ബിജെപിയുടെ ചട്ടുകമാണ്. സംസ്ഥാനത്തും ഇതേതരത്തിലേക്ക് മാറുകയാണ്. ഇതുപോലെയാണ് പ്രവർത്തനങ്ങളെങ്കിൽ കമീഷൻ, വനിതാ വിരുദ്ധ കമീഷനായി മാറും. തെറ്റുപറ്റിയെന്നും നാക്കുപിഴയാണെന്നും തുറന്നു പറയാൻ ജോസഫൈൻ തയാറാവണം. അല്ലെങ്കിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയണം. ഇത്തരം ജൽപനങ്ങൾ നടത്തുന്നവരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP