2018ലെ പ്രളയത്തിൽ പമ്പ ത്രിവേണി ഭാഗത്ത് അടിഞ്ഞൂകൂടിയത് 75,000 ഘനമീറ്റർ മണൽ; 5 ഘനമീറ്റർ അളവിലുള്ള സാധാരണ ടിപ്പറിൽ ദേവസ്വം ബോർഡ് മാറ്റിയത് 450ൽ ഏറെ ലോഡും; കച്ചവട സാധ്യത തിരിച്ചറിഞ്ഞ് മണലിനെ മാറ്റി ചെളിയും മാലിന്യവും നീക്കലാക്കിയത് തന്ത്രങ്ങളുടെ ഭാഗം; കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് ലിമിറ്റഡ് മുമ്പോട്ട് വന്നത് സൗജന്യ സേവനമെന്ന പേരിൽ; പമ്പയിലെ ദുരന്ത നിവാരണത്തിലെ അഴിമതിയെ പൊളിച്ചത് മന്ത്രി രാജു തന്നെ; ത്രിവേണിയിലെ വിലമതിപ്പുള്ള 'മാലിന്യം' വിവാദമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പമ്പയിലെ ചെളിവാരൽ ഉത്തരവിൽ നിറയുന്നത് കോടികളുടെ കച്ചവടത്തിനുള്ള ആസൂത്രിത നീക്കം തന്നെ. മണലിനെ പൂർണ്ണമായും മറച്ചായിരുന്നു കച്ചവടം. ഒടുവിൽ മണൽ കൊണ്ടു പോകാനായില്ലെങ്കിൽ കരാറുമായി മുമ്പോട്ട് പോകാനില്ലെന്നു പറയുന്ന ചില സഖാക്കളേയും കണ്ടു. പമ്പയിലെ മാലിന്യം നീക്കാൻ സൗജന്യ സേവനാണ് കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് ലിമിറ്റഡ് മുമ്പോട്ട് വച്ചയത്. എന്നിട്ടും വനം വകുപ്പ് മണൽ കൊണ്ടു പോകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അതിനെ ഈ കമ്പനി വിർശിച്ചത് എന്തിനെന്ന് ആർക്കും അറിയില്ല.
രേഖകളിലൊന്നിലും മണൽ ഇല്ലാത്ത പമ്പാ ശുചീകരണമാണ് പ്ലാൻ ചെയ്തത്. അതുകൊണ്ട് തന്നെ നല്ല മണൽ ആർക്ക് വേണമെങ്കിലും തട്ടിയെടുക്കാനും കഴിയുമായിരുന്നു. വലിയ അഴിമതി തന്നെയായിരുന്നു പ്ലാൻ ചെയ്തത്. പ്രളയകാലത്ത് പമ്പയിൽ അടിഞ്ഞ നല്ല മണൽ മാലിന്യമാക്കി കടത്താനുള്ള നീക്കം. ഇതിനിടെയിലും ഉറച്ച നിലപാടിലാണ് വനം വകുപ്പ്. പമ്പ ത്രിവേണിയിലെ മണലെടുപ്പ് സംബന്ധിച്ച് വിവാദം ശക്തമാകുന്നതിനിടെ നിലപാട് അറിയിച്ച് വനംമന്ത്രി കെ രാജു വീണ്ടും രംഗത്ത് വന്നു.
ദുരന്തനിവാരണ നിയമപ്രകാരം പമ്പയിലെ മണൽ നീക്കുന്നതിൽ തടസമില്ലെന്ന് മന്ത്രി വ്യക്തമാക്കി. മണൽ പുറത്തേക്ക് കൊണ്ടു പോകാൻ കഴിയില്ല. വനംവകുപ്പ് പറയുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും മന്ത്രി പറഞ്ഞു. വിവാദങ്ങൾക്ക് പിന്നാലെ നിർത്തിവച്ച മണലെടുപ്പ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. എന്നാൽ നീക്കുന്ന മണൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് വനം മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇതോടെ അഴിമതി മോഹം പൊളിയുകയാണ്. കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെങ്കിലേ മണൽ കൊണ്ടു പോകാൻ കഴിയൂവെന്നതാണ് വനംമന്ത്രിയുടെ പക്ഷം. ഇത് അഴിമതിക്കാർക്ക് തിരിച്ചടിയാണ്.
2018ലെ പ്രളയത്തിൽ പമ്പ ത്രിവേണി ഭാഗത്ത് അടിഞ്ഞൂകൂടിയത് 75,000 ഘനമീറ്റർ മണൽ ആണെന്ന് സബ് കലക്ടർ തലവനായ വിദഗ്ധസമിതി കണ്ടെത്തിയിരുന്നു (5 ഘനമീറ്റർ ആണ് സാധാരണ ടിപ്പറിൽ ലോഡ്). 20,000 ഘനമീറ്റർ മണൽ ദേവസ്വം ബോർഡിന്റെ ആവശ്യങ്ങൾക്കു നൽകാൻ ദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ കലക്ടർ നിർദേശിച്ചിരുന്നു. 4000 ലോഡ് എന്നതായിരുന്നു ബോർഡിന്റെ കണക്ക്. ഇതിൽനിന്ന് 2287 ഘനമീറ്റർ (450ൽ ഏറെ ലോഡ്) മണൽ വാരാനേ ബോർഡിനു കഴിഞ്ഞുള്ളു.
ഇതിന്റെ സാധ്യത തിരിച്ചറിഞ്ഞതോടെ റിപ്പോർട്ടുകളിൽ മണൽ എന്ന വാക്ക് ഒഴിവാക്കി ചെളിയും മാലിന്യവും തീർത്ഥാടകർ ഉപേക്ഷിച്ച തുണിയുമെന്നും മാറ്റി. തുടർന്നാണ് പമ്പയിലേക്ക് കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് ലിമിറ്റഡിന്റെ വരവ്. മെയ് 5ന് ആണ് സർക്കാരിന് ഇവരുടെ കത്തു ലഭിക്കുന്നത്. ത്രിവേണിയിൽ അടിഞ്ഞ മണ്ണ്, ചെളി, പ്ലാസ്റ്റിക്, തീർത്ഥാടകർ ഉപേക്ഷിച്ച തുണിമാലിന്യങ്ങൾ എന്നിവ സൗജന്യമായി മാറ്റാം എന്നതായിരുന്നു കത്ത്.
വിദഗ്ധസമിതി കണ്ടെത്തിയ 75,000 ഘനമീറ്റർ മണലും ദേവസ്വം ബോർഡിനു നൽകിയ 20,000 ഘനമീറ്ററുമൊക്കെ റിപ്പോർട്ടുകളിൽ 75,000 ഘനമീറ്റർ മണ്ണും മാലിന്യവുമായി മാറി. നദിയിൽ നിന്ന് എടുക്കുന്ന സാധനങ്ങൾ എന്തായാലും എത്ര അളവിലായാലും ഉടമസ്ഥാവകാശം ക്ലേയ്സ് ആൻഡ് സെറാമിക്സ് ലിമിറ്റഡിനു മാത്രമായിരിക്കുമെന്നും റിപ്പോർട്ടിൽ എഴുതി. ഇതിനു ശേഷം ത്രിവേണിയെന്നത് വിശാലമാക്കി പമ്പ, കക്കി നദികളുടെ 2290 മീറ്റർ ദൂരത്തിൽ അടിഞ്ഞുകൂടിയ 128193 ഘന അടി മണ്ണും മാലിന്യവും നീക്കണമെന്നും കലക്ടർ റിപ്പോർട്ട് തയാറാക്കി.
എന്നാൽ ജില്ലാ ഭരണ കൂടം ചെറിയൊരു പാരയും ഇട്ടു. ക്ലേയ്സ് ആൻഡ് സെറാമിക്സ് ലിമിറ്റഡിന് അനുമതി നൽകാൻ ജില്ലാ ഭരണകൂടം മെയ് 29ന് ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ, നീക്കം ചെയ്യുന്നതിൽ മണലും ഉണ്ടെന്ന് ഉൾപ്പെടുത്തി. എന്നാൽ ചീഫ് സെക്രട്ടറിയും സംഘവും പമ്പ സന്ദർശിച്ച ശേഷം 30ന് കലക്ടർ പുറത്തിറക്കിയ ഉത്തരവിൽ വാരി മാറ്റുന്നതിൽ മണൽ ഒഴിവാക്കുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി നദിയുടെ ക്ലീനിങ്ങായി. ഫലത്തിൽ മണലായിരുന്നു കടത്താൻ ഉദ്ദേശിച്ചത്.
പമ്പ ത്രിവേണിയിൽ നിന്ന് വാരിയ മണൽ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇനിയും നടപടി ആയില്ല. മണൽ വാരലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എത്തി. വിവാദങ്ങൾക്കിടയിലും പമ്പയിൽ മണൽവാരൽ പുരോഗമിക്കുകയാണ്. വാരിയ മണൽ പമ്പ കെ.എസ് ആർടി.സിക്കു സമീപമുള്ള സ്ഥലത്താണ് നിക്ഷേപിക്കുന്നത്. മണൽ വനമേഖലയ്ക്കു പുറത്തുകൊണ്ടുപോകരുതെന്ന വനംവകുപ്പിന്റെ ഉത്തരവ് നിലനിൽക്കുകയാണ്.
മണൽ എവിടെ നിക്ഷേപിക്കണമെന്ന് വനംവകുപ്പ് നിർദേശിക്കുമെന്ന് മന്ത്രി രാജു പറഞ്ഞു. വിവാദങ്ങൾക്കിടയിലും പമ്പയിൽ മണൽ വാരൽ പുരോഗമിക്കുകയാണ്. ദുരന്ത നിവാരണ ഫണ്ടിൽ നിന്നാണ് മണൽ നീക്കം ചെയ്യുന്നതിനുള്ള ചെലവ് കണ്ടെത്തുന്നത്. ശേഖരിക്കുന്ന മണലിന്റെ കണക്ക് വനപാലകർ തയാറാക്കുന്നുണ്ട്.
സിപിഐ രണ്ടും കൽപ്പിച്ച്
പമ്പ ത്രിവേണി മണലെടുപ്പ് വിവാദത്തിൽ പത്തനംതിട്ട ജില്ല കലക്ടർക്കെതിരെ സിപിഐ. മണൽ പുറത്തേക്കു കൊണ്ടു പോകാൻ കലക്ടർ നൽകിയ ഉത്തരവ് തെറ്റാണെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു പറഞ്ഞു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർമാൻ എന്ന നിലയിൽ കലക്ടർക്ക് മണൽ നീക്കം ചെയ്യാൻ അധികാരമുണ്ട്. എന്നാൽ വന സംരക്ഷണ നിയമപ്രകാരം മണൽ വനഭൂമിക്ക് പുറത്തേക്ക് കൊണ്ടു പോകാനാകില്ല. ഈ സാഹചര്യത്തിൽ എങ്ങനെ ഇത്തരമൊരു ഉത്തരവിറക്കിയെന്ന് കലക്ടർ വ്യക്തമാക്കണം.
വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിർദ്ദേശപ്രകാരമാണ് ഉത്തരവ് ഇറക്കിയതെങ്കിൽ അത് കലക്ടർ പറയണം. മണ്ണ് പുറത്തേക്കു കൊണ്ടു പോകരുതെന്ന് നിർദ്ദേശിച്ച വനം മന്ത്രിയുടെ നടപടി ശരിയാണ്. മണൽ നീക്കം ചെയ്യുന്ന കാര്യത്തിൽ സിപിഐക്ക് പരാതിയില്ല. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന പശ്ചാത്തലത്തിൽ മണൽ നീക്കേണ്ടത് അനിവാര്യമാണ്. മണൽ പുറത്തേക്ക് കൊണ്ടു പോകരുതെന്ന വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവോടെ പത്തനംതിട്ട കലക്ടറുടെ ഉത്തരവ് അസാധുവായി. മണലെടുക്കുന്നത് സംബന്ധിച്ച് വനംവകുപ്പുമായി വേണ്ടത്ര കൂടിയാലോചന നടന്നില്ലെന്ന അഭിപ്രായം സിപിഐക്കില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍