കാരകോറം പാതയും ഷക്സ്ഗാം താഴ്വരയ്ക്കും ഇടയിലുള്ള ഭാഗവും ചൈന കൈയേറാൻ സാധ്യതയെന്ന വിലയിരുത്തൽ ശക്തം; അതിർത്തിയോടു ചേർന്നു വ്യോമാഭ്യാസ പ്രകടനം നടത്തി ചൈന നൽകുന്നതും പ്രകോപനത്തിന്റെ സൂചനകൾ; അതിർത്തി തർക്കം പരിഹരിക്കാൻ പ്രതീക്ഷയോടെ ഇന്ത്യ ചർച്ചയ്ക്കും; യഥാർഥ നിയന്ത്രണ രേഖ ഉടനടി കൃത്യമായി നിശ്ചയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ ചൈനീസ് അതിർത്തിയിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ചൈനയുമായുള്ള യഥാർഥ നിയന്ത്രണ രേഖ ഉടനടി കൃത്യമായി നിശ്ചയിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ അവിടേയും തുടങ്ങുമെന്ന വിലയിരുത്തൽ സജീവമാകുന്നു. കാരകോറം പാതയും ഷക്സ്ഗാം താഴ്വരയ്ക്കും ഇടയിലുള്ള ഭാഗവും കൈയേറാൻ സാധ്യതയുണ്ടെന്നാണ് അഭിപ്രായം ഉയരുന്നത്. 30 വർഷത്തോളം വിവിധ തലത്തിൽ ചർച്ചകൾ നടത്തിയിട്ടും നിയന്ത്രണരേഖ നിശ്ചിക്കുന്നതിൽ ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. അതിർത്തി കൃത്യമായി രേഖപ്പെടുത്താത്തിടത്തോളം കാലം സംഘർഷം തുടരുക തന്നെ ചെയ്യും.
ഇന്ത്യയുമായി സംഘർഷം നിലനിൽക്കുന്ന അതിർത്തിയോടു ചേർന്നു വ്യോമാഭ്യാസ പ്രകടനം നടത്തി ചൈന പ്രകോപനത്തിന്റെ കൂടുതൽ സൂചനകൾ നൽകുന്നുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കാൻ ഇരുരാജ്യങ്ങളുടെയും സേനകൾ ഇന്ന് ഉന്നതതല ചർച്ച നടത്താനിരിക്കെയാണു ചൈനയുടെ പ്രകോപനം. അക്സായ് ചിൻ മേഖലയിലൂടെയുള്ള വിമാനങ്ങളുടെ അഭ്യാസപ്പറക്കൽ മുൻനിശ്ചയപ്രകാരമുള്ളതെന്നാണ് അവരുടെ വാദം. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഇന്നു രാവിലെ എട്ടിനു നടക്കുന്ന ചർച്ചയിൽ ലഫ്. ജനറൽ ഹരീന്ദർ സിങ് ഇന്ത്യയെ പ്രതിനിധീകരിക്കും. കശ്മീരിലെ ലേ ആസ്ഥാനമായ14 കോർ (ഫയർ ആൻഡ് ഫ്യൂറി കോർ) മേധാവിയാണു ഹരീന്ദർ. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ സേനയെ നയിച്ചിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒക്ടോബറിലാണു 14 കോറിന്റെ നേതൃത്വം ഏറ്റെടുത്തത്. മിലിറ്ററി ഇന്റലിജൻസ്, മിലിറ്ററി ഓപ്പറേഷൻസ് എന്നിവയുടെ ഡയറക്ടർ ജനറൽ ആയിരുന്നു. ഇരു സൈനിക മേധാവിമാരുടെയും നേതൃത്വത്തിൽ ചർച്ച നടക്കാനിരിക്കെ ശുഭ സൂചനകളാണ് പുറത്തുവരുന്നത്. ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ 14 സൈനികരാണ് ചൈനയുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നത്. ഷുഷുൽ മോൾഡോ അതിർത്തിയിലെ ബോർഡർ പോയിന്റിൽ വച്ചാണ് ചർച്ച നടത്തുക.
മെയ് ഒന്നാംവാരം സംഘർഷം ആരംഭിച്ചശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളുടെയും ഉന്നത സേനാ കമാൻഡർമാർ കൂടിക്കാഴ്ച നടത്തുന്നത്. ബ്രിഗേഡിയർ, മേജർ ജനറൽ തലങ്ങളിൽ മുൻപു ചർച്ച നടന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അതിർത്തിപ്രശ്നം പൂർണമായും ചർച്ചയിലൂടെ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.അതിനിടെ ഇന്ത്യയുമായുള്ള 3488 കിലോമീറ്റർ അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള പടിഞ്ഞാറൻ കമാൻഡിന്റെ പുതിയ മേധാവിയായി ലഫ്. ജനറൽ ക്സു കിലിങ്ങിനെ നിയമിച്ചതായി ചൈന അറിയിച്ചു. ഇതിനിടെയിലും കഴിഞ്ഞ കുറേ ദിവസങ്ങളായി അതിർത്തിയിൽ നിലനിൽക്കുന്ന ഇന്ത്യ-ചൈന തർക്കങ്ങൾ അയയുന്നതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട്.
സമാധാനപരമായി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ വിദേശകാര്യ ജോയിന്റ് സെക്രട്ടറിയും ചൈനയുടെ വിദേശകാര്യ ഡയറക്ടർ ജനറലും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. അതിർത്തിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇരുരാജ്യങ്ങളും അവലോകനം ചെയ്തു. ഇന്ത്യയും ചൈനയും തമ്മിൽ നിരവധി കാര്യങ്ങളിൽ വലിയ രീതിയിലുള്ള വ്യത്യാസമുണ്ടെങ്കിലും ഇവയെല്ലാം തന്നെ പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കാനുമാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ലോകത്തിന് ആകമാനം ഗുണകരമാകുമെന്നും പ്രതിനിധികൾ വിലയിരുത്തി.
ഇത്തരം നീക്കങ്ങൾക്കിടെയാണ് മുൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് റിട്ട. ജനറൽ വി.പി. മാലികിനെ പോലുള്ളവർ സംശയങ്ങളും ആശങ്കയും പങ്കുവയ്ക്കുന്നത്. കേന്ദ്രസർക്കാർ ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചപ്പോൾ അത് അംഗീകരിക്കില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. വടക്കൻ അതിർത്തിയിൽ പിത്തോറഗഡിൽനിന്നു ലിപുലേഖ് പാസിലേക്കുള്ള റോഡ് ഉൾപ്പെടെ അടിസ്ഥാനസൗകര്യ വികസനം ഇന്ത്യ നടപ്പാക്കുമ്പോൾ, തങ്ങളുടെ അതിർത്തി സുരക്ഷിതമാക്കാനുള്ള ഉറച്ച തീരുമാനത്തിന്റെ ഭാഗമാണിതെന്ന സൂചനയാണു നൽകുന്നത്. ഇതാണ് ചൈനീസ് അതിർത്തിയിലെ സംഘർഷത്തിന് പ്രധാന കാരണം. എത്രയും വേഗം അതിർത്തി പ്രശ്നം പരിഹരിക്കണമെന്നാണ് വി.പി. മാലിക് ആവശ്യപ്പെടുന്നത്.
ഗാൽവൻ താഴ്വരയിലും പാൻഗോങ് തടാകത്തിനു സമീപത്തും ഇന്ത്യൻ പോസ്റ്റുകൾ തമ്മിൽ ഏറെ ദൂരമുണ്ട്. ഈ സാഹചര്യത്തിൽ 24 മണിക്കൂർ നിരീക്ഷണം അസാധ്യമാണ്. അതു മുതലെടുത്താണു ചൈന കടന്നുകയറുന്നത്. ഫിംഗർ 4-നും എട്ടിനും ഇടയിലുള്ള ഭാഗത്താണ് ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയിരിക്കുന്നത്. ഗാൽവൻ താഴ്വരയിൽ ഷയോക് നദിയിൽനിന്ന് യഥാർഥ നിയന്ത്രണ രേഖ വരെയുള്ള ഭാഗത്തും കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. അക്സായ് ചിൻ മേഖലയുടെ സുരക്ഷിതത്വം ഉറപ്പിക്കാനായും സിയാചിൻ മഞ്ഞുമലകൾ നോട്ടമിട്ടും കാരകോറം പാതയുടെ നിയന്ത്രണം ഏറ്റെടുക്കാനും ചൈന ശ്രമിക്കുമെന്ന് വി.പി മാലിക് പറഞ്ഞു. പ്രശ്ന പരിഹാരത്തിന് ഇന്ത്യയും ചൈനയും ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് വിപി മാലിക്ക് തന്റെ നിലപാടുകൾ തുറന്നു പറയുന്നത്.
പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഇപ്പോൾ സംഭവിക്കുന്നതു പോലെ ഇന്ത്യയും ചൈനയും കൂടുതൽ സൈനികരെ ഈ മേഖലയിൽ വിന്യസിക്കേണ്ടിവരുമെന്നു വി.പി. മാലിക് പറയുന്നു.1999-ൽ കാർഗിലിൽ കടന്നുകയറ്റിയ പാക്ക് സൈനികരെ തുരത്തിയ വേളയിൽ ഇന്ത്യൻ സേനയെ നയിച്ചിരുന്നത് വി.പി. മാലിക് ആയിരുന്നു. ആക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്ന ചൈന ലഡാക്കിനു പുറമേ കാരകോറം പാതയും ഷക്സ്ഗാം താഴ്വരയ്ക്കും ഇടയിലുള്ള ഭാഗവും കൈയേറാൻ സാധ്യതയുണ്ടെന്നും മാലിക് വിശദീകരിച്ചു. അതിർത്തിക്കടുത്തുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ നിർമ്മാണ പ്രവർത്തനങ്ങളാവാം നിലവിലുള്ള നീരസത്തിന്റെ കാരണങ്ങളിൽ ഒന്ന്. കോവിഡിനു പിന്നാലെ ഷി ചിൻപിങ്ങിന്റെ വിശ്വാസ്യത ചൈനയിലും പുറത്തും നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് നീക്കങ്ങളെന്നും വിലയിരുത്തുന്നു.
ഇപ്പോഴത്തെ റിപ്പോർട്ടുകൾ പ്രകാരം ഇരുസൈന്യങ്ങളും തമ്മിൽ നടത്തുന്ന ചർച്ചയിൽ മഞ്ഞുരുകുമെന്നു പ്രതീക്ഷിക്കാമെന്ന പ്രതീക്ഷയും വിപി മാലിക് പങ്കുവയ്ക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍