പി.കെ.ശശിയും പി.ശശിയും ഗോപി കോട്ടമുറിക്കലും ജീവൻ ലാലും പെട്ട ലൈംഗിക പീഡനപരാതികൾ; ടിപിയെയും ഷുക്കൂറിനെയും ഷുഹൈബിനെയും വെട്ടിവീഴ്ത്തിയ കുരുതികൾ; തീർപ്പുകല്പിക്കാൻ സിപിഎമ്മിൽ പാർട്ടി കോടതികൾ ഇല്ലെന്ന് സെക്രട്ടറി ആയിരിക്കെ പിണറായി; സിപിഎം എന്നാൽ കോടതിയും പൊലീസുമെന്ന് എം.സി.ജോസഫൈൻ; സസ്പെൻഷനും ഡിസ്മിസലും റീഎൻട്രിയും തീരുമാനിക്കുന്ന പാർട്ടി കോടതികളെ ചൊല്ലിയുള്ള വിവാദം വീണ്ടും ചൂടുപിടിക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: നിനച്ചിരിക്കാതെ സിപിഎം വീണ്ടും പാർട്ടി കോടതി വിവാദത്തിൽ. വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ നടത്തിയ പാർട്ടി കോടതി പരാമർശങ്ങൾ സിപിഎമ്മിനെ വീണ്ടും വിവാദത്തിലേക്ക് വലിച്ചിഴച്ചിരിക്കുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ സിപിഎമ്മിന് പാർട്ടി കോടതി സംവിധാനമില്ലെന്നാണ് പറഞ്ഞിരുന്നത്. ഇതാണ് നിലവിലെ വനിതാ കമ്മിഷൻ അധ്യക്ഷ തിരുത്തിയിരിക്കുന്നത്. സിപിഎം എന്നാൽ കോടതിയും പൊലീസുമെന്നാണ് ജോസഫൈൻ പറഞ്ഞത്. സ്ത്രീ പീഡന പരാതികളിൽ ഏറ്റവും കർശന നടപടിയെടുക്കുന്നത് സിപിഎമ്മാണ്. അതിൽ അഭിമാനിക്കുന്നുവെന്നുമാണ് ജോസഫൈൻ പ്രതികരിച്ചത്. ജോസഫൈൻ വനിതാ കമ്മിഷൻ അധ്യക്ഷ എന്നതിനപ്പുറം സ്പിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. അതുകൊണ്ട് തന്നെ സിപിഎമ്മിൽ പാർട്ടി കോടതി എന്ന് ജോസഫൈൻ പറയുമ്പോൾ അതിനു അർത്ഥ തലങ്ങൾ ഏറുകയാണ്. ഷോർണ്ണൂർ എംഎൽഎ ശശി സ്ത്രീ പീഡന വിവാദത്തിൽ പെട്ടതോടെയാണ് ഒരിടവേളയ്ക്ക് ശേഷം പാർട്ടി കോടതി വിവാദങ്ങൾ വീണ്ടും തലപൊക്കുന്നത്. ഷൊർണൂർ എംഎൽഎ പി കെ ശശിയുടേത് തീവ്രത കുറഞ്ഞ പീഡനമാണ് എന്നാണ് അന്ന് സംഭവം അന്വേഷിച്ച പാർട്ടി കോടതി വിലയിരുത്തിയത്. പാർട്ടി കോടതിയിലെ തീർപ്പാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്കും അരിയിൽ ഷുക്കൂർ കൊലപാതകത്തിലേക്കും സിപിഎമ്മിനെ എത്തിച്ചത്. ജോസഫൈന്റെ പ്രസ്താവനയോടെ വീണ്ടും കത്തുന്നത് പാർട്ടിയെ കുഴപ്പത്തിൽ ചാടിക്കാറുള്ള പാർട്ടി കോടതി വിവാദം തന്നെയാണ്.
പാർട്ടി നേതാക്കൾ സ്ത്രീ പീഡന വിവാദത്തിൽ കുരുങ്ങിയാൽ കൊലപാതക കേസിൽ കുരുങ്ങിയാൽ അവരെ രക്ഷിക്കാൻ പരമാവധി ശ്രമിക്കും. ഒരു വഴിയുമില്ലെങ്കിൽ മാത്രം. നടപടി. ആ നടപടികൾ പലതും പേരിനുള്ള നടപടികളുമാകും. ഇതാണ് സിപിഎമ്മിനെയും പാർട്ടി കോടതിയെയും വിവാദത്തിൽ ചാടിക്കാറ്. സിപിഎമ്മിനകത്ത് വിവിധ പ്രശ്നങ്ങളിൽ പരാതി വരുമ്പോൾ പാർട്ടിക്കകത്ത് അത് പരിഹരിക്കാൻ ഒരു സംവിധാനമുണ്ട്. ഈ സംവിധാനത്തെ പാർട്ടി കോടതി എന്ന് വിശേഷിപ്പിക്കാൻ കഴിയില്ല എന്നാണ് പാർട്ടി കോടതി എന്ന വിവാദത്തെക്കുറിച്ച് സിപിഎം നേതാക്കൾ പ്രതികരിക്കാറ്. ഈ രീതിയിൽ തന്നെയാണ് സ്ത്രീ പീഡന കേസുകൾ വരുമ്പോഴും സിപിഎം പരിഹരിക്കാറ്. സ്ത്രീ പീഡനക്കേസ് വിവാദം വന്നപ്പോൾ ഷൊർണ്ണൂർ എംഎൽഎയായ പി.കെ. ശശിയെ ആറുമാസം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയാണ് സിപിഎം ചെയ്തത്. സ്ത്രീ പീഡനവിവാദം പാർട്ടി കോടതിയിൽ വിചാരണ നടത്തി പരിഹരിച്ചുവെന്ന പഴി പാർട്ടിക്ക് നേരിടേണ്ടി വരുകയും ചെയ്തു. പി.ശശിക്കെതിരായ സ്ത്രീ പീഡന പരാതിയും കൊച്ചിയിലെ ഗോപി കോട്ടമുറിക്കലിനെതിരെയുള്ള സ്ത്രീ പീഡന പരാതിയിലും പ്രതിഫലിച്ചത് പാർട്ടി കോടതി നടപടികളാണ്. സിപിഎമ്മിനെ ഇപ്പോഴും വേട്ടയാടി കൊണ്ടിരിക്കുന്ന ഒളി ക്യാമറാ വിവാദത്തിലാണ് ഗോപി കോട്ടമുറിക്കൽ കുടുങ്ങിയത്.
സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയിൽ പകർത്തി ഒരു സംഘം ജില്ലാ കമ്മിറ്റി നേതാക്കൾ പാർട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയുടെ പുറത്ത് പോകൽ രീതിയിൽ ഗോപി കോട്ടമുറിക്കലിനെയും പാർട്ടി പുറത്താക്കി. ശശിയും ഗോപി കോട്ടമുറിക്കലും പിന്നീട് തിരികെ പാർട്ടിയിൽ തന്നെ എത്തി. പി.ശശിയുടെ സ്ത്രീപീഡന പരാതിക്കൊപ്പം തന്നെ ഉയർന്നതാണ് ഡിവൈഎഫ്ഐ നേതാവായ ജീവൻലാലിനെതിരായ പരാതി. എംഎൽഎ ഹോസ്റ്റലിലെ റൂമിൽ വെച്ച് വാതിൽ അടച്ച് കിടക്കയിൽ തള്ളിയിട്ട് ബാലാത്ക്കാരത്തിനു ജീവൻലാൽ ശ്രമിച്ച് എന്നാണ് പാർട്ടിക്കാരിയായ യുവതി പരാതി നൽകിയത്. ശശിയുടെ പരാതി നിന്ന് വിഭിന്നമായി യുവതി ജീവൻ ലാലിനെതിരെ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ തൊട്ടുപിറകെ പാർട്ടി നടപടിയും വന്നു. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും ജീവൻലാലിനെ സിപിഎം ഒഴിവാക്കി. ഇതെല്ലാം പാർട്ടി കോടതി നടപടിയുടെ ഭാഗമായിരുന്നു.
സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയും നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയും ഒക്കെയായിരുന്ന പി.ശശിക്ക് എതിരെ സ്ത്രീ പീഡന പരാതി വന്നപ്പോഴും പാർട്ടി കോടതി നടപടി തന്നെയാണ് വന്നത്. ശശി സിപിഎമ്മിൽ നിന്നും പുറത്തായി. പിന്നെ തിരികെ വരുകയും ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു ശശിക്കെതിരെയുള്ള പരാതിക്കാരി. പാർട്ടിയിലെ എംഎൽഎയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീണ്ടും ഉയർന്ന പരാതി. ഈ രണ്ട് പരാതികളും പാർട്ടിയെ പൊതുമധ്യത്തിൽ നാണം കെടുത്തി. ഇതോടെയാണ് പാർട്ടിയിൽ ശശി പുറത്തായത്. വടക്കാഞ്ചേരിയിൽ സിപിഎം നേതാവും നഗരസഭാ കൗൺസിലറുമായ പിഎൻ ജയന്തനെതിരെ ലൈംഗിക പീഡനം ആരോപണം ഉയർന്നു. യുവതിയെ കൂട്ട ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. നേതാക്കൾ തന്റെ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. ഈ പ്രശ്നത്തിനും ജയന്തനെതിരെ സിപിഎം നടപടിയാണ് വന്നത്.
ലൈംഗിക പരാമർശം ഉൾപ്പെടെയുള്ള പല ആരോപണങ്ങളും സിപിഎം ഇതിന്നിടയിൽ ഒതുക്കി തീർക്കാറുമുണ്ട്. ഈ രീതിയിൽ ഒതുക്കി തീർത്ത പരാമർശമാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇടതുമുന്നണി കൺവീനർ വി എസ്.വിജയരാഘവന്റെ അശ്ലീല പരാമർശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു. ഈ പ്രസ്താവനയുടെ പേരിൽ വൻ രാഷ്ട്രീയ വിവാദമാണ് തിരഞ്ഞെടുപ്പ് സമയത്ത് വന്നത്. ഇതും തീവ്രത കുറഞ്ഞ പരാമർശമായി കരുതി പാർട്ടി അവഗണിക്കുകയായിരുന്നു. പാറശാല എംഎൽഎ സി.കെ.ഹരീന്ദ്രൻ ഡപ്യൂട്ടി കലക്ടറെയാണ് അപമാനിച്ചു വിട്ടത്. മാരായമുട്ടത്ത് പാറമട അപകടത്തെ തുടർന്ന് നാട്ടുകാർ നടത്തിയ റോഡ് ഉപരോധത്തിനിടെയാണ് ഡെപ്യൂട്ടി കലക്ടർക്കുനേരെ സി.കെ.ഹരീന്ദ്രനാഥ് ശകാരവർഷവും ഭീഷണിയും നടത്തിയത്. നിന്നെ ആരാടി ഇങ്ങോട്ട് എടുത്തത് എന്നായിരുന്നു ഡെപ്യൂട്ടി കലക്ടർ എസ്.കെ.വിജയയോടുള്ള എംഎൽഎയുടെ ക്ഷോഭപ്രകടനം. ഇതെല്ലാം പാർട്ടി കോടതി ഇടപെട്ടു തന്നെയാണ് പരിഹാരം കണ്ടത്.
ഇതിന്നിടയിൽ തന്നെയാണ് രാഷ്ട്രീയ കൊലപാതകങ്ങളും. കണ്ണൂരിലെ സിപിഎമ്മിന്റെ ക്വട്ടേഷൻ സംഘമാണ് പാർട്ടി നിർദ്ദേശ പ്രകാരം ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. ഈ കൊലപാതകത്തിന്റെ പേരിൽ കൊടി സുനി അടക്കമുള്ള സിപിഎം ഗുണ്ടാസംഘം അപ്പാടെ തന്നെ അറസ്റ്റിലും ജയിലിലുമായി. ഇതിന്നിടയിൽ കണ്ണൂരെ പ്രമുഖ നേതാവ് കുഞ്ഞനന്തൻ ഈ കൊലയിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായത് പാർട്ടിയെ വിഷമവൃത്തത്തിലാക്കുകയും ചെയ്തു. ഇതുപോലെ തന്നെയുള്ള മറ്റൊരു കൊലപാതകമായിരുന്നു ലീഗ് പ്രവർത്തകൻ ഷുക്കൂറിന്റെത്. സിപിഎം പാർട്ടി നേതാക്കൾ സഞ്ചരിച്ച കാർ ആക്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് ഈ കൊല നടന്നത്. വയലിൽ വെച്ച് തടഞ്ഞുവെച്ച് ഷുക്കൂറിനെ മൂർച്ചയേറിയ ആയുധം കൊണ്ട് ശരീരമാസകലം മുറിവുണ്ടാക്കിയ ശേഷം കുത്തിക്കൊല്ലുകയായിരുന്നു. .വയൽ വരമ്പിൽ തമ്പടിച്ചിരുന്ന 200 ഓളം പേരെ സാക്ഷിനിർത്തി ചെയ്ത അരുംകൊല പാർട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമായിരുന്നു.
വാടിക്കൽ രാമകൃഷ്ണൻ മുതൽ ഷുഹൈബ് വരെ നിരവധിപേരുടെ ജീവൻ കുരുതികൊടുത്താണ് കണ്ണൂർ കൊലപാതക രാഷ്ട്രീയത്തിന്റെ തലസ്ഥാനമായത്. അരനൂറ്റാണ്ട് കാലത്തെ കണ്ണൂരെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ സിപിഎമ്മിന്റെ പാർട്ടി കോടതി നടപ്പിലാക്കിയ കൊലപാതകങ്ങൾക്ക് കയ്യും കണക്കുമുണ്ടാകില്ല. ഇതുകൊണ്ട് തന്നെയാണ് പാർട്ടി കോടതി നിലവിലില്ലെന്ന് പാർട്ടി സെക്രട്ടറിയായിരുന്ന സമയം പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇതിനാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുന്ന വേളയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ വനിതാ കമ്മിഷൻ അധ്യക്ഷ ജോസഫൈൻ തിരുത്ത് നൽകുന്നത്. പാർട്ടി കോടതി എന്നും വിവാദവിഷയമായതിനാൽ ജോസഫൈന്റെ പ്രസ്താവന ഈ വിവാദത്തെ ഒരിക്കൽ കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്