Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി

പീഡിപ്പിക്കാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നു പണം വാങ്ങി; വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടു; ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്; സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നു; കഠിനംകുളം പീഡനത്തിൽ ഇരയായ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്; ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽവെച്ചും മണിക്കൂറോളം ഉപദ്രവിച്ചുവെന്നും രണ്ട് കുട്ടികളുടെ അമ്മയായ യുവതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഠിനംകുളത്ത് രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ പീഡിപ്പിക്കാൻ ഭർത്താവ് പണം വാങ്ങി. സുഹൃത്തുക്കളിൽ ഒരാൾ പണം നൽകുന്നതു കണ്ടതായാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. രണ്ടുദിവസം മുൻപ് ഇതേ വീട്ടിൽ വച്ചാണ് പണം നൽകിയത്. സുഹൃത്തുക്കൾ ഉപദ്രവിച്ചപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു. സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകും. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഭർത്താവും നാല് സുഹൃത്തുക്കളും പിടിയിലായി.

വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടുവെന്നാണ് യുവതി മൊഴി നൽകിയത്. പീഡനത്തിന് മുമ്പ് യുവതിക്ക് മദ്യം നൽകുമ്പോൾ മറ്റ് പ്രതികൾ പുതുക്കുറുച്ചിയിലെ രാജന്റ വീട്ടിന് പരിസരത്തുണ്ടായിരുന്നു. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്തുകൊണ്ടുപോയ ശേഷമാണ് പീഡിപ്പിച്ചത്. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. മദ്യം കഴിച്ച് ഉറങ്ങുകയായിരുന്ന യുവതിയെ പ്രതികളിലൊരാളാണ് വീട്ടിന് പുറത്തേക്ക് വിളിച്ച് കൊണ്ടുവന്നത്.

രണ്ടാമത്തെ മകൻ ഉറങ്ങി കിടങ്ങുകയായിരുന്നതിനാൽ മൂത്തമകനുമായാണ് യുവതി പുറത്തേക്ക് പോയത്. ഭർത്താവിനെ ഒരു സംഘം മർദ്ദിക്കുന്നുവെന്ന് പറഞ്ഞാണ് യുവതിയെ പ്രതികൾ ഓട്ടോയിൽ പിടിച്ചു കയറ്റി ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൊണ്ടുവന്നത്. പ്രതികൾ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നും യുവതിയുടെ മൊഴിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ മോഷണവും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

കേസിൽ യുവതിയുടെ ഭർത്താവടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രധാന പ്രതി നൗഫൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയെ കടത്തികൊണ്ട് പോയ ഓട്ടോയുടെ ഉടമ നൗഫലാണ്. പ്രതികൾ സഞ്ചരിച്ച ഓട്ടോ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന മകനെ ഉപദ്രവിച്ചതിനാൽ പ്രതികൾക്കെതിരെ മറ്റ് വകുപ്പുകൾക്ക് പുറമേ പോക്‌സോയും ചുമത്തും. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

സംസ്ഥാന ഭരണകൂടത്തിന്റെ മൂക്കിൻ തുമ്പിൽ നടന്ന കൂട്ടബലാത്സംഗത്തിൽ കർശന നടപടികൾക്കാണ് പൊലീസിനു നിർദ്ദേശം ലഭിച്ചത്. റൂറൽ എസ്‌പി രാവിലെ തന്നെ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു. ക്യാമറകൾക്ക് മുന്നിലുള്ള യുവതിയുടെ തുറന്നു പറച്ചിലും പൊലീസിനെ ഞെട്ടിച്ചിട്ടുണ്ട്. സെൻസിറ്റീവ് ആയി മാറിക്കഴിഞ്ഞ ഈ കൂട്ടബലാത്സംഗം എല്ലാ പഴുതുകളും ഒഴിച്ച് നിർത്തി അന്വേഷിക്കാനാണ് റൂറൽ പൊലീസ് ഒരുങ്ങുന്നത്. ഇതിനു മുൻപും പല തവണ തന്നെ നിർബന്ധിപ്പിച്ച് മദ്യം കഴിപ്പിച്ചതായ യുവതിയുടെ മൊഴിയും പൊലീസ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. കൂട്ട ബലാത്സംഗത്തിൽ ഭർത്താവ് തനിക്കുള്ള പങ്ക് നിഷേധിച്ചപ്പോൾ കൂട്ടുപ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഭർത്താവ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഭാര്യയും കുട്ടികളും അടുത്തുള്ളപ്പോൾ ഭർത്താവും ഭർതൃസുഹൃത്തുക്കളും ഒരുമിച്ച് മദ്യപിക്കുക. ഭാര്യയ്ക്ക് നിർബന്ധിച്ച് മദ്യം നൽകുക. ഇത് സാധാരണ സംഭവിക്കാത്തതാണ്. ഇതാണ് പുതുക്കുറിച്ചിയിൽ നടന്നത്. ഇതിനു ശേഷമാണ് യുവതിയെ ഭർതൃ സുഹൃത്തുക്കൾ വലിച്ചിഴച്ച് ഓട്ടോയിൽ ഇടുകയും വിജന സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തത്.

നാലുപേരുടെ കൂട്ട ബലാത്സംഗത്തിനാണ് യുവതി വിധേയമായാത്. ആറു വയസുള്ള യുവതിയുടെ കുട്ടിയുടെ മുന്നിലാണ് നാലുപേരും കൂടി യുവതിയെ ആക്രമിച്ചത്. നോർത്ത് ഇന്ത്യയിൽ ഒക്കെ റിപ്പോർട്ട് ചെയ്യുന്ന സംഭവമാണ് തലസ്ഥാന നഗരിയിൽ നടന്നത്. അതുകൊണ്ട് ശക്തമായ നടപടികളാണ് പൊലീസിന്റെ ഭാഗത്ത് നിന്നും വന്നത്. നാല് പേരും ഉടനടി അറസ്റ്റിലായ്ത് ഇതിനുള്ള തെളിവ് തന്നെയാണ്. ഇവരെ ചോദ്യം ചെയ്ത് ആസൂത്രണവും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്.

സിഗരറ്റ് കൊണ്ട് തുടയിൽ പൊള്ളിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തു എന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. അതിക്രൂരമായ പീഡനമാണ് നടന്നതും എന്ന് യുവതി മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗത്തിന്നിടയിൽ യുവതിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട് അക്രമങ്ങൾക്കിടയിൽ തനിക്ക് ബോധം പോയി. പിന്നീട് മകന്റെ നിലവിളി കേട്ടാണ് ഉണരുന്നത്. സംഭവത്തിനെക്കുറിച്ച് യുവതി നൽകുന്ന വിശദാംശങ്ങൾ ഇങ്ങനെ:

ഇന്നലെ വൈകിട്ട് ബീച്ചിലേക്കെന്ന് പറഞ്ഞാണ് തന്നെയും മകനേയും ഭർത്താവ് കൊണ്ടുപോയത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതിന് തൊട്ടു മുൻപത്തെ ദിവസവും അവിടെ കൊണ്ടുപോയിരുന്നു. അവിടെ ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. വീട്ടിൽ എത്തിയതിന് പിന്നാലെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തനിക്ക് ഭർത്താവ് നിർബന്ധിച്ച് മദ്യം തന്നു. താൻ മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് കടന്നുവന്നു. പുറത്ത് ഭർത്താവുമായി ചിലർ വഴക്കുണ്ടാക്കുന്നുണ്ടെന്നും അവിടേയ്ക്ക് ചെല്ലണമെന്നും അവർ പറഞ്ഞു.

മകനുമായി പുറത്തേക്കിറങ്ങിയ തന്നെ വഴിയിൽ വച്ച് ഒരു ഓട്ടോയിലേക്ക് വലിച്ചു കയറ്റി പത്തേക്കർ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് നടന്നത് ക്രൂരപീഡനമാണ്. ഒരു ഒരു കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ചു. സിഗരറ്റ് കൊണ്ട് തുടയിൽ കുത്തി. കവിളിൽ കടിച്ചു. വസ്ത്രം വലിച്ചു കീറി. മുഖത്ത് അടിച്ചതോടെ ബോധം പോയി. മകന്റെ കരച്ചിൽ കേട്ടാണ് പിന്നീട് ഉണരുന്നത്. വഴിയിൽ ഒരു ബൈക്കുകാരനെ കണ്ടപ്പോൾ കാര്യങ്ങൾ പറഞ്ഞു. അദ്ദേഹമാണ് ഒരു കാറിൽ വീട്ടിൽ എത്തിച്ചത്. ഭർത്താവ് മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുൻപാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP