Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ആ വിമാനം ജൂൺ ഏഴാം തീയ്യതി റിയാദിൽ നിന്നും പറന്നുയരും; സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് എത്താൻ വെമ്പുന്ന മലയാളി നഴ്‌സുമാർക്കായി യുഎൻഎ ഒരുക്കുന്ന ചാർട്ടഡ് വിമാനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതി; ഗർഭിണികളായ 50 നഴ്‌സുമാർ അടക്കം 177 പ്രവാസികളുമായി സ്‌പൈസ് ജെറ്റ് വിമാനം നാടണയാൻ ഒരുങ്ങുമ്പോൾ സന്തോഷത്തോടെ മറുനാടൻ കുടുംബവും; നഴ്‌സുമാർക്ക് നാടണയാൻ അവസരം ഒരുക്കുന്ന ദൗത്യത്തിൽ പങ്കാളികളാകാൻ മറുനാടന്റെ ആവാസ് ചാരിറ്റിയും

സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ആ വിമാനം ജൂൺ ഏഴാം തീയ്യതി റിയാദിൽ നിന്നും പറന്നുയരും; സൗദി അറേബ്യയിൽ നിന്നും നാട്ടിലേക്ക് എത്താൻ വെമ്പുന്ന മലയാളി നഴ്‌സുമാർക്കായി യുഎൻഎ ഒരുക്കുന്ന ചാർട്ടഡ് വിമാനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അനുമതി; ഗർഭിണികളായ 50 നഴ്‌സുമാർ അടക്കം 177 പ്രവാസികളുമായി സ്‌പൈസ് ജെറ്റ് വിമാനം നാടണയാൻ ഒരുങ്ങുമ്പോൾ സന്തോഷത്തോടെ മറുനാടൻ കുടുംബവും; നഴ്‌സുമാർക്ക് നാടണയാൻ അവസരം ഒരുക്കുന്ന ദൗത്യത്തിൽ പങ്കാളികളാകാൻ മറുനാടന്റെ ആവാസ് ചാരിറ്റിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് രോഗം പടർന്നു പിടിക്കുന്ന സൗദി അറേബ്യയിൽ നിന്നും നാട്ടിലെത്താൻ വെമ്പുന്ന മലയാളിയുടെ ഫോൺവിളികൾ ഏതാനും മാസങ്ങളായി മറുനാടൻ ഓഫീസിലേക്കും വന്നു കൊണ്ടിരിക്കയാണ്. ജോലി നഷ്ടമായവരും, ഗർഭിണികളും, രോഗികളും അടക്കം നിരവധി പേർ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എങ്ങനെയെങ്കിലും നാടണയാൻ വഴിതേടി സർക്കാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തണം എന്നതായിരുന്നു ഈ ഫോൺവിളികളുടെ കാതൽ. മറുനാടൻ മലയാളിയുടെ തുടക്കകാലം മുതൽ ലോകം എമ്പാടമുള്ള നഴ്‌സിങ് സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ വായനക്കാർക്ക് മുമ്പിൽ എത്തിച്ചിരുന്നു. അങ്ങനെയുള്ള മാധ്യമത്തിന്റെ സഹായം തേടി മാലാഖമാരുടെ വിളികളും എത്തുകയുണ്ടായി. പല വിഷയങ്ങളും അധികാരികളിലേക്ക് എത്തിക്കാൻ സാധിക്കുകയും ചെയ്തു.

ഇതിനിടെയാണ് മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള ചാർട്ടഡ് വിമാനം ഒരുക്കാനുള്ള ആലോചനകളിലേക്ക് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ കടന്നത്. ലോകത്തെ ഏറ്റവും പ്രബലമായ നഴ്‌സുമാരുടെ ഈ സംഘടന മറുനാടൻ കുടുംബവുമായി കൈകോർക്കാനും തയ്യാറായി. ഗർഭിണികളും ജോലി നഷ്ടമായവരും മറ്റു സഹായങ്ങൾ ലഭിക്കാത്തവരുമായ മലയാളി നഴ്‌സുമാർക്ക് വേണ്ടി ചാർട്ടഡ് വിമാനം ഒരുക്കാൻ സന്നദ്ധമായാണ് യുഎൻഎ എത്തിയത്. കോവിഡ് ഭീതിയിൽ സൗദിയിൽ കഴിയുന്നവർക്ക് നാട്ടിലെത്താൻ വിമാനങ്ങൾ ലഭിക്കാതെ വന്നതോടെയാണ് ചാർട്ടഡ് വിമാനത്തെ കുറിച്ചു ചിന്തിച്ചതും ഇതിന് വേണ്ട നടപടികൾക്കായി മറുനാടൻ നേതൃത്വം കൊടുക്കുന്ന ആവാസ് ചാരിറ്റി സംഘടന വഴി സഹായങ്ങൾ ഒരുക്കിയതും.

കോവിഡ് പടരുന്ന സൗദി അറേബ്യയിൽ നിന്നാണ് യുഎൻഎയും -ആവാസും സഹകരിച്ചു ഒരുക്കുന്ന ചാർട്ടഡ് വിമാനം പറന്നുയരുന്നത്. ഇതിന് വേണ്ട അനുമതികൾ എല്ലാം തന്നെ നേടിക്കഴിഞ്ഞു. മറ്റ് തടസ്സങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ ജൂൺ ഏഴിന് 177 പേർ അടങ്ങുന്ന സ്‌പൈസ് ജെറ്റ് വിമാനം റിയാദ് വിമാനത്താവളത്തിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് പറന്നെത്തും. സൗദിയിലെ മലയാളി നഴ്‌സുമാർക്ക് വേണ്ടിയാണ് ഈ വിമാനം നാട്ടിലേക്ക് എത്തുക. 177 യാത്രക്കാരിൽ 50 പേർ ഗർഭിണികളായ നഴ്‌സുമാരാണ്. ഇത് കൂടാതെ 13 കുട്ടികളും ഉണ്ട്. മൂന്ന് മാസം വരെ പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളും വിമാനത്തിൽ ഉണ്ടാകും. മറുനാടൻ പിന്തുണയ്ക്കുന്ന ആവാസ് സംഘടനയ്ക്കും ഈ ചരിത്ര ദൗത്യത്തിൽ ഭാഗഭാക്കാകാൻ കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ട്.

കോവിഡ് ഭീതിയിൽ ഏതുവിധേയയും നാട്ടിൽ എത്തിയാൽ മതിയെന്ന ആഗ്രഹത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു വന്ദേ ഭാരത് മിഷന് പുറമേ ചാർട്ടഡ് വിമാന സർവീസുകൾക്ക് അനുമതി നൽകിത്. സൗദിയിൽ എഴുപതിനായിരത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങാൻ വേണ്ടി നോർക്ക വഴി ബുക്ക് ചെയ്തിരുന്നത്. ഇതോടെ മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്ക് എളുപ്പത്തിൽ നാട്ടിലെത്താൻ വഴിയില്ലാതെയാണ്. തുടർന്നാണ് ചാർട്ടഡ് വിമാനം ഏർപ്പാടാക്കിയതും. യുഎൻഎ അധ്യക്ഷൻ ജാസ്മിൻഷായാണ് ഈ ദൗത്യത്തിൽ മുന്നിൽ നിന്നത്.

ഇക്കാര്യത്തിൽ പ്രവാസികളുടെ പ്രതിഷേധം ശക്തമായതോടെ ചാർട്ടഡ് വിമാനങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്. ഇതോടെ സൗദിയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് നാട്ടിലെത്താൻ വേണ്ടി സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും രംഗത്തിറങ്ങി. മെയ് 14നാണ് സൗദിയിലെ നഴ്‌സുമാരുടെ വിഷയത്തിൽ യുഎൻഎ ഇടപെടൽ ശ്രദ്ധയിൽ വന്നത്. ഗർഭിണികളായ നഴ്‌സുമാർക്ക് നാട്ടിലെത്താൻ സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ സമർപ്പിക്കപ്പെട്ടു. വിദേശത്തു കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിൽ ആദ്യപരിഗണന ഗർഭിണികൾക്കായിരിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടായിരുന്നു യുഎൻഎ ഹർജി നൽകിയത്. ഇതോടെ ഗർഭിണികൾക്ക് പ്രഥമ പരിഗണന നൽകുമെന്ന് കേന്ദ്രസർക്കാറും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വ്യക്തമാക്കി.

ഇങ്ങനെ അനുകൂല വിധിയുണ്ടായതിന് ശേഷമാണ് ചാർട്ടഡ് വിമാനത്തെ കുറിച്ച് യുഎൻഎ ആലോചിച്ചത്. ഇതിന് മറുനാടൻ പിന്തുണയുള്ള ആവാസ് ചാരിറ്റിയുടെ സഹായമാണ് യുഎൻഎയും ജാസ്മിൻഷായും തേടിയത്. മെയ് മാസം 22നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നതിനാൽ അത് നേടാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങിത്. 62 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ചാർട്ടഡ് ഫ്‌ളൈറ്റിന് വേണ്ടിയിരുന്നത്. സ്‌പൈസ് ജെറ്റ് അധികൃതരുമായി സംസാരിച്ചു ഇക്കാര്യത്തിൽ ധാരണ ഉണ്ടാക്കി. ഇതിനായി തുടക്കത്തിൽ സഹായവുമായി മുന്നിൽ നിന്നത് അഞ്ച് പ്രവാസി നഴ്‌സുമാരാണ്. സംഗീത് സുകുമാരൻ, വിനു കൈപ്പള്ളി നാരായണൻ, ചാൾസ് ജോർജ്ജ്, സനൽ, കർണാടക യുഎൻഎ അധ്യക്ഷൻ എന്നിവരാണ് ഇതിനായി സഹായിച്ചതെന്നാണ് ജാസ്മിൻഷാ വ്യക്തമാക്കിയത്.

സ്‌പൈസ് ജെറ്റ് ബുക്ക് ചെയ്ത ശേഷം കേന്ദ്രഅനുമതി എളുപ്പത്തിൽ കിട്ടാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ തുടങ്ങി. മലയാളി മന്ത്രി എന്ന നിലിയൽ ഇതിന് വേണ്ട എല്ലാ സഹായവും ഒരുക്കിയത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയും തേടി. കേരളത്തിലേക്കുള്ള യുഎൻ എ വിമാനത്തിന് അനുമതി നൽകുന്നതിന് തടസ്സമില്ലെന്ന് കേരള സർക്കാറും അറിയിച്ചു. പിന്നീട് റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടു. അവർ നടത്തിയ പ്രവർത്തനം ഓരോ ഘട്ടങ്ങളിലും സഹായിച്ചുവെന്ന് ജാസ്മിൻ ഷാ വ്യക്തമാക്കി.

ആവാസ് ചാരിറ്റി സംഘടനയിൽ അംഗമായ മിനി മോഹനാണ് മറ്റു കാര്യങ്ങൾക്കെല്ലാം മുന്നിൽ നിന്നു സഹായിച്ചത്. ഫയൽവർക്കിലെ അടക്കം പ്രശ്‌നങ്ങൾ പരഹിരിച്ചു കൊണ്ട് മുന്നോട്ടു പോകാൻ സാധിച്ചു. സൗദിയിലെ ഇന്ത്യൻ എംബസിയുമായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് യുഎൻഎ സൗദി കോഡിനേറ്റർ സലിം ആയിരുന്നു. നിയമ വശങ്ങളെ കുറിച്ച് അഭിഭാഷകരായ അഡ്വ. ശ്രീരാമും അഡ്വ. സുഭാഷ് ചന്ദ്രനും ഇടപെടൽ നടത്തി. കേരളത്തിലെയും സൗദിയിലെയും യുഎൻഎയുടെ നേതാക്കളും എല്ലാ കാര്യങ്ങൾക്കുമായി ഓടി നടന്നു. ഇതോടെ റിയാദിലേക്ക് രണ്ട് ഫ്‌ളൈറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.

നഴ്‌സുമാരിൽ തന്നെ മുൻഗണനാ ക്രമം നിശ്ചയിച്ചിരുന്നു. ഗർഭിണികൾ, ജോലി നഷ്ടപ്പെട്ടവർ മറ്റു രോഗികൾ തുടങ്ങിയവർക്ക് ആദ്യ വിമാനത്തിൽ തന്നെ അനുമതി ലഭിച്ചു. റിയാദിൽ നിന്നും വരുന്ന ആദ്യം എത്തുന്ന ആദ്യ വിമാനത്തിൽ 177 മലയാളികൾ ഉണ്ടാകും. എക്‌സിറ്റ് വിസ കിട്ടാതെ പോയവർ അടക്കമുണ്ട്. ഒരു ഫ്‌ളൈറ്റ് കൂടാതെ യുഎൻഎക്ക് മറ്റു ഫ്‌ളൈറ്റുകളും ചാർട്ട് ചെയ്യാൻ അനുമതിയുണ്ട്. നിലവിൽ ഡിജിസിഎയുടെ അനുമതി കൂടിയേ ലഭിക്കാനുള്ളൂ. ജൂൺ ഏഴിന് റിയാദിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തെ കൂടാതെ ഒമ്പതിനും ഒരു വിമാനം കൂടി ചാർട്ടു ചെയ്യാൻ അനുമതിയുണ്ട്. ദമാമിൽ നിന്നും ചാർട്ടഡ് വിമാനം എത്തിക്കാനുമുള്ള ആലോചനയിലാണ് യുഎൻഎ.

മടങ്ങാൻ ആഗ്രഹിച്ച് എംബസികളിലും കോൺസുലേറ്റുകളിലും രജിസ്റ്റർ ചെയ്തവരിൽ പതിനഞ്ചു ശതമാനം പേർക്കു പോലും ഇതിനകം അവസരം ലഭിച്ചിട്ടില്ല. സ്‌പൈസ് ജെറ്റിനു പുറമെ കൂടുതൽ വിമാന കമ്പനികൾക്ക് അനുമതി നൽകാൻ കേന്ദ്രം തയാറായിട്ടില്ല. കുറഞ്ഞ നിരക്കിൽ ആളുകളെ കൊണ്ടു വരണമെന്ന് കേരള സർക്കാറും വ്യക്തമാക്കിയിട്ടുണ്ട്. ഗർഭിണികൾ, വയോധികർ, ചികിൽസ ആവശ്യമുള്ളവർ, തൊഴിൽ നഷ്ടപ്പെട്ടവർ, വിസിറ്റ് വിസയിൽ വന്നു കുടുങ്ങിയവർ ഉൾപ്പെടെ മുൻഗണനാ പട്ടികയിൽ പെട്ട പതിനായിരങ്ങളും ആഴ്ചകളായി കാത്തിരിപ്പിലാണ്. ഇതിനിടെയാണ് സൗദിയിലെ നഴ്‌സിങ് സമൂഹത്തിന് ആശ്വസമായി യുഎൻഎയുടെ ഇടപെടലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP