പമ്പ ത്രിവേണി മണൽ കടത്തിൽ വനം മന്ത്രിയുടെ നിലപാട് ശരിവച്ച് ദേശീയ ഹരിത ട്രിബ്യൂണലും; പരിസ്ഥിതി നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ എന്തുകൊണ്ട് മണൽ നീക്കം ചെയ്യുന്നുവെന്ന് ട്രിബ്യൂണൽ; റിപ്പോർട്ട് നൽകാൻ നിയോഗിച്ചത് പ്രത്യേക സമിതിയെ; ട്രിബ്യൂണൽ തടഞ്ഞത് സർക്കാർ നടത്തുന്ന മണൽക്കൊള്ളയെന്നു ചെന്നിത്തല; സ്പ്രിങ്ലർ വിവാദത്തിനു പിന്നാലെ സർക്കാരിനു തലവേദനയായി പമ്പ-ത്രിവേണി മണൽവിവാദം
എം മനോജ് കുമാർ
തിരുവനന്തപുരം: സ്പ്രിങ്ലർ വിവാദത്തിനു പിന്നാലെ പമ്പ-ത്രിവേണി മണൽ നീക്ക പ്രശ്നവും സർക്കാരിനു തലവേദനയാകുന്നു. സ്പ്രിങ്ലർ വിവാദത്തിനു സർക്കാരിനു ശക്തമായ തിരിച്ചടി സമ്മാനിച്ചതിനു പിന്നാലെയാണ് പമ്പ-ത്രിവേണി മണൽ നീക്ക പ്രശ്നത്തിലെ അഴിമതിയും ദുരൂഹതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. സർക്കാർ ഖജനാവിന് നേരിട്ട് മുതൽ കൂട്ടേണ്ട കോടിക്കണക്കിന് രൂപ പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് സർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതിനുപിന്നിൽ അഴിമതിയും ദുരൂഹതയുമുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം. കണ്ണൂരിലെ കേരളാ ക്ലേസ് ആൻഡ് സെറാമിക് പ്രോഡക്ടറ്റ്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് സൗജന്യമായി മണൽ നൽകിയത്. ഇതിലുള്ള അഴിമതിയാണ് പ്രതിപക്ഷം തുറന്നു കാണിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന മണൽ പൊതുമേഖലാ സ്ഥാപനം പുറത്ത് വിപണിയിൽ വിറ്റഴിക്കുമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമോ എന്ന് വ്യക്തമല്ല. പൊതുമേഖലാ സ്ഥാപനങ്ങളെ മുൻ നിർത്തി ആരുടെ കച്ചവട താത്പര്യമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്ത് വന്നത്.
മണൽ നീക്ക പ്രശ്നം വിവാദമായതോടെ പ്രശ്നത്തിൽ ദേശീയ ഹരിത ട്രിബ്യൂണൽ സർക്കാരിനോട് വിശദീകരണം ചോദിച്ചു. പരിസ്ഥിതി നിയമങ്ങളും നടപടി ക്രമങ്ങളും പരിഗണിക്കാതെ എന്തുകൊണ്ട് ദുരന്ത നിവാരണ നിയമപ്രകാരം മണൽ നീക്കം ചെയ്യാൻ ഉത്തരവിട്ടുവെന്നാണ് ഹരിത ട്രിബ്യൂണൽ ചോദിച്ചത്. മണൽ നീക്കത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതിയെ ഹരിത ട്രിബ്യൂണൽ നിയോഗിച്ചിട്ടുണ്ട്.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ ബാംഗ്ലൂർ റീജിയണൽ ഓഫിസിൽ നിന്നുള്ള സീനിയർ ഉദ്യോഗസ്ഥൻ, വനം മേധാവി നിയോഗിക്കുന്ന സിസിഎഫിൽ കുറഞ്ഞ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥൻ, പത്തനംതിട്ട കലക്ടർ , മൈനിങ് ആൻഡ് ജിയോളജി സിനീയർ ഉദ്യോഗസ്ഥൻ, പത്തനംതിട്ട ഡിഎഎഫ്ഒ, ദുരന്ത നിവാരണ മെംബർ സെക്രട്ടറി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.എത്ര മണല്‍ നീക്കം ചെയ്യണം എന്നതിനെക്കുറിച്ച് പഠനം നടന്നോ എന്ന് കമ്മിറ്റി പരിശോധിക്കണം. രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ട്രിബ്യൂണൽ തടഞ്ഞത് സർക്കാർ നടത്തുന്ന മണൽക്കൊള്ളയെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. വനംവകുപ്പിനാണ് ഇതിനുള്ള അധികാരം. വനം വകുപ്പ് അറിഞ്ഞിട്ടില്ല. ഇതും ഗൗരവകരമാണ്-ചെന്നിത്തല പറയുന്നു. ഹരിത ട്രിബ്യൂണൽ ഇടപെടൽ വന്നതോടെ പമ്പ-ത്രിവേണി മണൽ നീക്ക പ്രശ്നം സർക്കാരിനു മുന്നിൽ പുതിയ തലവേദന സൃഷ്ടിക്കുകയാണ്.
പമ്പ ത്രിവേണിയിലെ മണൽ കടത്ത് അനുവദിക്കില്ലെന്ന് വനം മന്ത്രി കെ.രാജുവും നിലപാട് എടുത്തിട്ടുണ്ട്. വനത്തിലെ മണലെടുപ്പിന് വനം വകുപ്പ് അനുമതി വേണം. ഇത് നൽകിയിട്ടില്ല എന്നാണ് വനംമന്ത്രി വ്യക്തമാക്കിയത്. പ്രശ്നം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും കെ രാജു ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്. മണൽ പുറത്തേക്ക് കൊണ്ടുപോകരുതെന്ന് വനംവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയതിനെ തുടർന്ന് നിലവിൽ മണലെടുപ്പ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം വനാതിര്‍ത്തിക്കു പുറത്തേക്ക് മണല്‍ കൊണ്ടുപോകാൻ പത്തനംതിട്ട ജില്ലാ കലക്ടർ നല്കിയ ഉത്തരവിനെതിരേയാണ് വനംവകുപ്പിന്റെ നടപടി. ഇതോടെ മണൽ നീക്കം വനം വകുപ്പ്തടഞ്ഞു. കേന്ദ്രാനുമതിയില്ലാതെ മണൽ വനാതിർത്തിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ പറ്റില്ലെന്ന് വനംവകുപ്പ് കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. മണൽ പുറത്തു കൊണ്ടുപോകുന്നതിനെതിരേ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി വനം മേധാവിക്ക് ഉത്തരവു നൽകിയിട്ടുണ്ട്.
വനമേഖല പ്രവർത്തനങ്ങൾ ചട്ടങ്ങൾ പാലിച്ചുവേണം ചെയ്യാൻ. നേരത്തെ രണ്ടുവർഷം കിട്ടിയിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ മഴക്കാലമെത്തിയതോടെ പെട്ടെന്ന് ദുരന്ത നിവാരണവകുപ്പ് ഉപയോഗിച്ച് കലക്ടർ മണൽ നീക്കത്തിന് ഉത്തരവിട്ടത് ദൂരൂഹമാണ് എന്നാണ് ആരോപണം ഉയരുന്നത്. മണലും മറ്റും നദിയിൽ നിന്ന് നീക്കം ചെയ്യാനല്ലാതെ വിൽക്കാൻ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് അനുവദിക്കുന്നില്ല. അത് പരിസ്ഥിതി സംരക്ഷണം മുൻ നിർത്തിയാണ്. അല്ലാത്ത പക്ഷം കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ പ്രത്യേകാനുമതി തേടണം. ഇത് തേടിയിട്ടില്ല. വനാതിർത്തിയിലെ പുഴയിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിന് മുൻപ് സാന്റ് ഓഡിറ്റിങ് നടത്തണം. ഇതും നടന്നിട്ടില്ല. ഇതോടെയാണ് പ്രതിപക്ഷം രംഗത്ത് വന്നത്.
വിരമിക്കുന്നതിനു തൊട്ട്മുൻപ് ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപി ലോക്നാഥ് ബഹ്റയും തമ്മിൽ ഒരുമിച്ച് നടത്തിയ വിവാദ ഹെലികോപ്റ്റർ യാത്രയെ ഈ വിവാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബന്ധിപ്പിച്ചതോടെയാണ് പമ്പ-ത്രിവേണി മണൽനീക്കം വിവാദമായത്. 2018 ലെ പ്രളയത്തിൽ പമ്പാ ത്രിവേണിയിൽ അടിഞ്ഞ കോടിക്കണക്കിന് രൂപയുടെ മണൽ നീക്കം ചെയ്യുന്നത് സംബന്ധിച്ച കാര്യത്തിനാണ് ഈ യാത്രയെന്നാണ് പറഞ്ഞത്. ഇതിനു പിന്നാലെ പമ്പ ത്രിവേണിയിൽ നിന്നും കോടിക്കണക്കിന് രൂപയുടെ മണൽ നീക്കം ചെയ്യാൻ പത്തനംതിട്ട കലക്ടർ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിട്ടു.
സർക്കാർ ഖജനാവിന് നേരിട്ട് മുതൽ കൂട്ടേണ്ട കോടിക്കണക്കിന് രൂപ പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുകയാണ്. ഇതിനുപിന്നിൽ അഴിമതിയും ദുരൂഹതയുമുണ്ട്. സർക്കാർ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിൽപ്പരം മെട്രിക് ടൺ മണലാണ് പമ്പ ത്രിവേണിയിൽ പുഴയിലും കരയിലുമായുള്ളത്. നേരത്തേ മെട്രിക് ടണ്ണിന് 1200 രൂപ നിരക്കിൽ കരാർ നല്കി സർക്കാർ വിറ്റിരുന്നു. മണ്ണിനും മണലിനും ഗുണമേന്മ കുറവാണെന്ന് ചൂണ്ടിക്കാട്ടി വില്പന മുന്നോട്ട് പോയില്ല. ഈ സാഹചര്യത്തിൽ വീണ്ടും വില കുറച്ച് വില്പന നടത്തുന്നതിന് പകരം പൂർണമായും സൗജന്യമായിട്ടാണ് കണ്ണൂരിലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ.ഗോവിന്ദൻ ചെയർമാനായുള്ള കമ്പനിക്ക് നല്‍കിയത്. ഇതിനുപിന്നിൽ അഴിമതിയും ദുരൂഹതയുമുണ്ട് എന്നാണ് പ്രതിപക്ഷ ആരോപണം. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ അടിഞ്ഞ കോടിക്കണക്കിന് രൂപയുടെ മണൽ പമ്പയിലുണ്ട്. മാലിന്യം നീക്കം ചെയ്യാനെന്ന വ്യാജേന ഈ മണലാണ് ലക്ഷ്യമെന്നാണ് ആരോപണം ഉയരുന്നത്. .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍