ബിലാൽ വീട്ടിലേക്ക് കടന്നു ചെന്നത് സൂത്രത്തിൽ സ്വർണവും പണവും അടിച്ചുമാറ്റാൻ; ലക്ഷ്യം തെറ്റിച്ചത് സംസാരത്തിന്നിടെ ഇറങ്ങിപ്പോകാൻ പറഞ്ഞത്; തർക്കം വന്നപ്പോൾ ഇരുവരെയും കടന്നാക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ; അതിക്രൂരമായി മർദിച്ച ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയത് രണ്ട് പേരും മരിച്ചു എന്നു കരുതി; ഗ്യാസ് സ്റ്റൗവ് കത്തിച്ചതിനു ശേഷം സിലിണ്ടർ തുറന്നുവിട്ടത് തെളിവ് നശിപ്പിക്കാൻ; ഗ്യാസ് പൊട്ടിത്തെറിക്കുമെന്ന കണക്കു കൂട്ടൽ തെറ്റി; ഷീബ വധക്കേസിനെ കുറിച്ച് കോട്ടയം എസ്പി മറുനാടനോട്
എം മനോജ് കുമാർ
കോട്ടയം: കോട്ടയത്തെ നടുക്കിയ കൊലപാതകത്തിന്റെയും കവർച്ചയുടെയും വിവരങ്ങൾ പുറത്ത് വരുന്നു. കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടിൽ കയറി വീട്ടമ്മയെ വധിച്ചതും ഗൃഹനാഥനെ വധിക്കാൻ ശ്രമിച്ചതും അയൽവാസിയായിരുന്ന യുവാവ്. സംഭവത്തിൽ പിടിയിലായ കുമരകം സ്വദേശി മുഹമ്മദ് ബിലാലിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുന്നു. കോട്ടയം പൊലീസ് സുപ്രണ്ട് ജയദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബിലാലിനെ ചോദ്യം ചെയ്യുന്നത് തുടരുന്നത്. കവർച്ച തന്നെയായിരുന്നു ലക്ഷ്യമെന്നാണ് ബിലാൽ പൊലീസിനോട് വെളിപ്പെടുത്തിയത്.
കോട്ടയം എസ്പി ജയദേവിന്റെ നേതൃത്വത്തിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് കേസിൽ അന്വേഷണം നടത്തിയിരുന്നത്. പ്രതി കവർന്ന വീടിനകത്തുണ്ടായിരുന്ന പണവും സ്വർണത്തിന്റെയും ഒരു പങ്കു പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇനിയും സ്വർണവും പണവും കണ്ടെടുക്കാനുണ്ടെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും കോട്ടയം എസ്പി ജി.ജയദേവ് മറുനാടനോട് പറഞ്ഞു. ഒറ്റയ്ക്ക് എത്തിയാണ് കുമരകം സ്വദേശിയായ ബിലാൽ കവർച്ചയും ആക്രമവും കൊലപാതകവും നടത്തിയത്. ഷീബയേയും മുഹമ്മദ് സാലിയേയും വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മോഷണമായിരുന്നു ലക്ഷ്യം. പക്ഷെ കവർച്ചാ ശ്രമം കയ്യിൽ നിന്ന് വിട്ടതോടെയാണ് വധത്തിൽ എത്തിയത്.
ഇവരുടെ വീട്ടിനു തൊട്ടടുത്താണ് മുൻപ് ബിലാൽ താമസിപ്പിച്ചത്. ഇപ്പോൾ കുറച്ച് അകലെയും. ഇവരുടെ വീട്ടിൽ നിന്നും പണവും സ്വർണവും കവരുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടിൽ എത്തിയത്. ബിലാലിനെ അറിയാമായതിനാൽ ഇവർ കതക് തുറക്കുകയും ചെയ്തു. ഈ കതക് തുറക്കലും ബിലാലിനെ കുടുംബം അകത്തിരുത്തിയതുമാണ് വധത്തിനും കവർച്ചയ്ക്കുമൊക്കെ ഇടവെച്ചത്. കവർച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാനായിരുന്നു രണ്ടു പേരെയും വധിക്കാൻ ശ്രമിച്ചത്. ഷീബ മരിച്ചപ്പോൾ മുഹമ്മദ് സാലിക്ക് അക്രമത്തെ തുടർന്ന് അർദ്ധബോധമുണ്ടായിരുന്നു.
സാലിയെ കൊല്ലാൻ ബിലാൽ വീണ്ടും വീണ്ടും മർദ്ദിച്ചു. അസുഖ ബാധിതനായതിനാൽ സാലി മരിക്കും എന്ന് തന്നെ ബിലാൽ കരുതി. തെളിവ് എല്ലാം നശിപ്പിക്കാൻ ഗ്യാസ് സ്റ്റൗവ് കത്തിച്ചു വെച്ചു. ഒരു സിലിണ്ടർ തുറന്നു വിടുകയും ചെയ്തു. ഗ്യാസ് ലീക്ക് ചെയ്യുന്നത് കണ്ടപ്പോൾ അപ്പോൾ തന്നെ പുറത്തിറങ്ങി. താനും അപകടത്തിൽപ്പെടും എന്നുറപ്പുള്ളതിനാലാണ് തീപ്പെട്ടി ഉരയ്ക്കാതിരുന്നത്. ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കും എന്നാണ് കരുതിയത്. രണ്ടു പേരെയും വധിച്ചു എന്ന നിഗമനത്തിലാണ് വീട് വിട്ടിറങ്ങിയത് എന്നാണ് ബിലാൽ പൊലീസിനോട് പറഞ്ഞത്. പിന്നെയും പിന്നെയും ഇവർ വധിച്ചെന്ന് ഉറപ്പ് വരുത്താൻ നിരന്തര ശ്രമം നടത്തി. ഇരുവരെയും വധിച്ചുവെന്ന നിഗമനത്തിലാണ് വീട്ടിൽ നിന്നും കാറെടുത്ത് ഇറങ്ങിയത്.
മുഹമ്മദ് ബിലാലിനെ അറിയാവുന്നത്കൊണ്ടാണ് മുഹമ്മദ് സാലിയും ഇയാൾക്ക് വാതിൽ തുറന്നു കൊടുത്തത്. ഇവരുടെ വീട്ടിനു തൊട്ടടുത്ത് താമസിച്ചിരുന്നതാണ് ബിലാൽ. അതുകൊണ്ട് അറിയാവുന്നതിനാലാണ് കതക് തുറന്നു കൊടുത്തത്. ചെറിയ മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ വന്നത്. മുഹമ്മദ് സാലി അസുഖ ബാധിതനാണ്. ഷീബയുമായി സംസാരിച്ചിരിക്കുന്നതിന്നിടയിൽ ചെറിയ മോഷണം നടത്താനാണ് ഇയാൾ ഉദ്ദേശിച്ചത്. വീടിനടുത്ത് താമസിച്ചിരുന്ന വേളയിൽ ബിലാലിനെക്കുറിച്ച് മുഹമ്മദ് സാലിക്ക് അറിയാമായിരുന്നു. അത്യാവശ്യം തട്ടിപ്പും തരികിടയും മോഷണവും ഉള്ളയാളാണ് ബിലാൽ എന്ന് മുഹമ്മദ് സാലിക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ബിലാൽ വന്നത് മുഹമ്മദ് സാലി ഇഷ്ടപ്പെട്ടില്ല.
സംസാരമധ്യേ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ മുഹമ്മദ് സാലി ആവശ്യപ്പെട്ടു. ഇത് ബിലാലിനെ ദേഷ്യം പിടിപ്പിച്ചു. സാലി അറിയാതെ ബീനയെ കബളിപ്പിച്ച് വീട്ടിൽ നിന്നും എന്തെങ്കിലും കവരുക എന്നതായിരുന്നു ബിലാലിന്റെ ലക്ഷ്യം. ഇയാൾ തലേന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കയ്യിൽ പണവുമില്ല. സാലിയുടെ വീട്ടിൽ പണവും ആഭരണവും ഉണ്ടെന്നു ബിലാലിന് ഉറപ്പായിരുന്നു. സാലി ഇറങ്ങിപ്പോകാൻ അവശ്യപ്പെട്ടതോടെ സാലിയും ബിലാലും തമ്മിൽ തർക്കമായി. ആദ്യം ആക്രമിച്ചത് മുഹമ്മദ് സാലിയെയാണ്. എതിർത്തപ്പോൾ ബീനയെയും മർദ്ദിച്ചു. പിന്നെ ഇവരെ രണ്ടുപേരെയും വധിക്കാൻ തന്നെ ഉറച്ചു. ഇതോടെയാണ് വധിക്കാൻ തക്കവിധ ആക്രമണം നടത്തിയത്. ഇവർ മരിച്ചു എന്നുറപ്പ് വരുത്തിയിട്ടാണ് ഇറങ്ങിയത് എന്നാണ് ബിലാൽ പൊലീസിനോട് പറഞ്ഞത്. തുടർന്ന് കാറും എടുത്ത് ഇറങ്ങുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താൻ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ - കോട്ടയം ജില്ലാ അതിർത്തിയിലുള്ള പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം. ചൊവ്വാഴ്ച മുതൽ ഇയാൾ പൊലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നു. ബിലാലിന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മോഷണം പോയ കാർ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം, ഷീബ സാലി ദമ്പതികളുടെ ദുബായിലുള്ള മകൾ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മുഹമ്മദ് സാലി (65) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Stories you may Like
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- ഇരട്ടപ്പാത വന്നിട്ടും കോട്ടയം വഴിയുള്ള യാത്രാദുരിതത്തിന് മാറ്റമില്ല
- ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു
- അഖിലിനെ പ്രണയിച്ച ആരെങ്കിലും മിസിങ് കേസിൽ പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍