താക്കോൽ വായിൽ കുത്തിയിറക്കിയും കരിങ്കല്ല് കൊണ്ട് മുഖത്തിടിച്ചും മർദ്ദനം; തൊലിവെളുപ്പ് കുറവെന്നും സ്ത്രീധനമായി പണം നൽകിയില്ലെന്നും പരപുരുഷബന്ധമുണ്ടെന്നും ആരോപിച്ച് ഭർത്താവിന്റെ ക്രൂരപീഡനം; കേസെടുത്ത് ഉടൻ നടപടിക്ക് ഉത്തരവിട്ട് വനിതാ കമ്മീഷൻ; മറുനാടനിൽ റിപ്പോർട്ട് കൂടി വന്നതോടെ കുറുപ്പംപടി പൊലീസിന് മനംമാറ്റം; 23കാരിയുടെ ഭർത്താവ് ജോബി കുര്യാക്കോസ് അറസ്റ്റിൽ
ആർ പീയൂഷ്
കൊച്ചി: യുവതിയെ അതിക്രൂരമായി പീഡനത്തിരയാക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്പനാട് ക്രാരിയേലിക്കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ ജോബി കുര്യാക്കോസിനെയാണ് കുറുപ്പുംപടി പാലീസ് അറസ്റ്റ് ചെയ്തത്. ചങ്ങാതിക്കൂട്ടം എന്ന ഫെയ്സ് ബുക്ക് പേജിൽ യുവതി ലൈവിൽ വരികയും മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്യുകയും ചെയ്തതോടെ വനിതാ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി സ്വമേധയാ കേസെടുക്കുകയും പെരുമ്പാവൂർ ഡി.വൈ.എസ്പിയെ ബന്ധപ്പെട്ട് എത്രയും വേഗം നടപടി എടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തതോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീധനത്തിന്റെ പേരു പറഞ്ഞ് ജോബി ഭാര്യ ബിനിയെ ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നു. ഇയാളുടെ മാതാവ് ശോശാമ്മയും പീഡിപ്പിച്ചിരുന്നു എന്ന് പരാതിയിൽ പറഞ്ഞിരുന്നു. പൊലീസിൽ പലതവണ പരാതിപെട്ടിട്ടും നടപടി എടുക്കാതിരുന്നതോടെ യുവതി മാധ്യമങ്ങൾ വഴി ദുരിതം പുറത്തറിയിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത വലിയ രീതിയിൽ വൈറലായി തുടർന്നാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. അറസ്റ്റ് ചെയ്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
2016 ലാണ് ബിനിയും ജോബിയും വിവാഹം കഴിക്കുന്നത്. വിവാഹം ആലോചിച്ച് ജോബി വീട്ടിലെത്തിയപ്പോൾ 29 വയസ്സാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹം രജിസ്ട്രേഷൻ നടത്താൻ പഞ്ചായത്തിലെത്തിയപ്പോഴാണ് ജോബിക്ക് 37 വയസ്സാണ് എന്ന് ബിനി അറിയുന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിയും മുൻപേ തന്നെ ജോബി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൂടാതെ പരപുരുഷ ബന്ധം ആരോപിച്ച് മർദ്ദിക്കുകയും ചെയ്യും. കഴിഞ്ഞ നാലു വർഷമായി ഇത്തരത്തിൽ ദുരിതമനുഭവിക്കുകായിരുന്നു യുവതി.
യുവതിയുടെ ഭർത്താവ് ജോബി കുര്യാക്കോസിനെതിരെ സ്വമേധയാ കേസെടുത്തതായി വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചിരുന്നു. സംഭവവുമായി ബ
ന്ധെപ്പെട്ട് പെരുമ്പാവൂർ ഡി വൈ എസ് പിയെ നേരിട്ട് ഫോണിൽ വിളിച്ച് അന്വേഷിച്ചതായും ഷിജി ശിവജി പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് എറണാകുളം ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷൻ അംഗം വ്യക്തമാക്കി.
ബിനിയുടെ ദുരിത കഥ ഇങ്ങനെ
സ്ത്രീധനമായി പണം നൽകിയില്ലെന്നും നിറം കുറവാണെന്നും പറഞ്ഞ് ഭർത്താവും ഭർതൃമാതാവും കൊടിയ പീഡനമാണ് നടത്തുന്നതെന്നാണ് ബിനിയുടെ പരാതി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി കുറുപ്പംപടി പൊലീസിൽ പരാതി നൽകിയെങ്കിലും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പൊലീസിനെ ഭർതൃവീട്ടുകാർ സ്വാധീനിച്ചുവെന്നും ബിനി ആരോപിക്കുന്നു.
2016 ലാണ് ബിനിയും ജോബിയും വിവാഹം കഴിക്കുന്നത്. വിവാഹം ആലോചിച്ച് ജോബി വീട്ടിലെത്തിയപ്പോൾ 29 വയസ്സാണെന്നായിരുന്നു പറഞ്ഞത്. എന്നാൽ വിവാഹം രജിസ്ട്രേഷൻ നടത്താൻ പഞ്ചായത്തിലെത്തിയപ്പോഴാണ് ജോബിക്ക് 37 വയസ്സാണ് എന്ന് ബിനി അറിയുന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസം കഴിയും മുൻപേ തന്നെ ജോബി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൂടാതെ പരപുരുഷ ബന്ധം ആരോപിച്ച് മർദ്ദിക്കുകയും ചെയ്യും. ഒരു വർഷം കഴിഞ്ഞപ്പോൾ ബിനി ഗർഭിണിയായി. രണ്ടര മാസമായപ്പോൾ മദ്യപിച്ചെത്തിയ ജോബി അടി വയറ്റിൽ തൊഴിച്ചതിനെ തുടർന്ന് ഗർഭം അലസി പോയി. കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.
പിന്നീട് നാട്ടുകാരും ബന്ധുക്കളും ഇടപെട്ട് രമ്യതയിലെത്തുകയും വീണ്ടും ഇയാൾക്കൊപ്പം താമസം തുടരുകയുമായിരുന്നു. എന്നാൽ വീണ്ടും സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് ഭർത്താവും ഭർതൃമാതാവും ഉപദ്രവം തുടങ്ങി. അങ്ങനെ 2018 ൽ വീണ്ടും ബിനി ഗർഭിണിയായി. നാലരമാസം പിന്നിട്ടപ്പോൾ 15-12-2018 ൽ ഇരുവരും ചേർന്ന് ബിനിയെ മർദ്ദിക്കുകയും വാതിൽ അടച്ചു പൂട്ടി താക്കോൽ വായിൽ കുത്തികയറ്റുകയും ചെയ്തു. മുഖത്ത് ആഞ്ഞടിക്കുകയും മരക്കഷ്ണം കൊണ്ട് പൊതിരെ തല്ലുകയുമുണ്ടായി. മർദ്ദനത്തിൽ അവശയായതിനെ തുടർന്ന് പെരുമ്പാവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഗർഭിണിയായതിനാലും ശരീരത്ത് ക്രൂരമായ മർദ്ദനമേറ്റതിനാലും അവിടെ നിന്നും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അഞ്ചു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞശേഷം പൊലീസ് സ്റ്റേഷനിൽ വച്ച് നടന്ന ഒത്തു തീർപ്പിനെ തുടർന്ന് വീണ്ടും ഇയാൾക്കൊപ്പം തന്നെ പോയി. എന്നാൽ വീട്ടിലെത്തിയ പ്പോൾ ഭർത്താവിന്റെ പിതാവിന്റെ അനുജൻ ജേക്കബ് മദ്യപിച്ചെത്തുകയും ബിനിയെ മർദ്ദിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരെ വിളിച്ചു വരുത്തി ബിനി പൊലീസിൽ പരാതി നൽകിയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
2019 മെയ് ഏഴിന് ബിനി ഒരു പെൺ കുഞ്ഞിന് ജന്മം നൽകി. ആറുമാസത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ നടന്ന ഒത്തു തീർപ്പ് ചർച്ചയ്ക്കൊടുവിൽ വീണ്ടും ഭർതൃഗൃഹത്തിലേക്ക് ബിനിയും കുഞ്ഞും മടങ്ങി. എന്നാൽ വീണ്ടും സ്ത്രീധനത്തിന്റെ പോരു പറഞ്ഞും കുഞ്ഞിന് കിട്ടിയ സ്വർണം കുറഞ്ഞു പോയി എന്നും പറഞ്ഞ് പീഡനം തുടർന്നു. ഭർത്താവ് യാതൊരു സംരക്ഷണവും നൽകുന്നില്ലാ എന്നും ഒരു വസ്ത്രം പോലും വാങ്ങി തരുകയില്ല. വീട്ടിൽ ആഹാരം ഉണ്ടാക്കിയാൽ ഭർതൃ മാതാവ് അത് ഒളിപ്പിച്ചു വയ്ക്കുമെന്നും തനിക്ക് തരാറില്ലെന്നും ബിനി പറയുന്നു. കഴിഞ്ഞ മാസം 29 ന് രാത്രിയിൽ വീണ്ടും ഭർത്താവും ഭർതൃ മാതാവും ചേർന്ന് ബിനിയെ മർദ്ദിക്കുകയും കുഞ്ഞിന് മരുന്നരച്ചു കൊടുക്കുന്ന കല്ലുപയോഗിച്ച് മുഖത്ത് ഇടിക്കുകയും ചെയ്തു. കണ്ണിലും പുറത്തും വാരിയെല്ലിലും അടിച്ചു. മർദ്ദനത്തിൽ അവശയായ ശേഷം ബിനി തന്നെ കുറുപ്പംപടി പൊലീസ് സ്റ്റേഷനിൽ തനിക്ക് മർദ്ദനമേറ്റ വിവരം വിളിച്ചറിയിച്ചു. തുടർന്ന് അവിടെ നിന്നും ജോയി എന്ന പേരുള്ള പൊലീസുദ്യോഗസ്ഥൻ എത്തുകയും ചെയ്തു. മൂക്കിൽ നിന്നും ചോര വരികയും ശ്വാസം മുട്ടുകയും ചെയ്ത തന്നെ ആശുപത്രിയിലാക്കാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായില്ല എന്നും ബിനി പറയുന്നു. പിന്നീട് വീട്ടുകാരെ വിവരം അറിയക്കുകയും അവർ വന്ന് ബിനിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു.
കുറുംപ്പംപടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നിസാര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തനിക്കേറ്റ പീഡനം മുഴുവൻ പറഞ്ഞിട്ടും കൊലക്കുറ്റത്തിന് കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തത് ഭർത്താവിന്റെ സിപിഎം ബന്ധമാണെന്നും ബിനി പറയുന്നു. വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയെങ്കിൽ മാത്രമേ കൊലക്കുറ്റത്തിന് കേസെടുക്കൂ എന്ന് പൊലീസ് പറഞ്ഞതായും ബിനി മറുനാടൻ മലയാളിയോട് പറഞ്ഞു. തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷന് മുന്നിൽ പോയി ആത്മഹത്യ ചെയ്യുമെന്നും അവർ പറഞ്ഞിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍