വൈകാതെ ബഹിരാകാശത്തേക്കും ടൂർ പോകാം! സ്പെയ്സ് എക്സ് പേടക വിക്ഷേപണത്തിന്റെ വിജയം നാഴികക്കല്ല്; ഇത് സ്പേസ് ടൂറിസം പദ്ധതിക്ക് ഊർജ്ജമേകും; കോവിഡിലും തളരാതെ ഇത്തരം കമ്പനികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്; വലിയ പ്രതീക്ഷയോടെ ഞാനും ബഹിരാകാശ യാത്രയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി കാത്തിരിക്കയാണ്: സന്തോഷ് ജോർജ് കുളങ്ങര മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: യുഎസ് ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് സ്പെയ്സ് എക്സ് പേടക വിക്ഷേപണത്തിന്റെ വിജയം. ഇത് രണ്ടാം വട്ടത്തെ ശ്രമത്തിലാണ് വിജയം കണ്ടത്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്പെയ്സ് എക്സ് കമ്പനി വികസിപ്പിച്ച 'ക്രൂ ഡ്രാഗൺ' കാപ്സ്യൂളിലേറി നാസയുടെ ബോബ് ഡെങ്കനും ഡഗ് ഹർലിയും സുരക്ഷിതരായി അന്താരാരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഞായറാഴ്ച രാവിലെ 10.16നായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 7.46ന് ) ലോകം ഉറ്റുനോക്കിയ ഈ വിക്ഷേപണം അരങ്ങേറിയത്.
ബഹിരാകാശ നിലയത്തിലെത്താൻ റഷ്യയുടെ സോയുസ് പേടകമാണ് അമേരിക്കയുൾപ്പെടെ രാജ്യങ്ങൾ ആശ്രയിക്കുന്നത്. സ്വകാര്യകമ്പനിയുടെ പേടകം വിജയകരമായി നിലയത്തിലെത്തിയതോടെ ഇത്തരം യാത്രകൾക്ക് ഇനി മുതൽ അമേരിക്കയ്ക്കു റഷ്യയുടെ സഹായം തേടേണ്ടിവരില്ല എന്നതാണ് സവിശേഷത. ഈ സന്ദർഭത്തിൽ സ്പെയ്സ് എക്സിന്റെ വരവും നേട്ടവും ബഹിരാകാശ ഗവേഷണ-പഠനങ്ങളിലും ടൂറിസ പദ്ധതിയിലും വരുത്താൻ പോകുന്ന മാറ്റങ്ങളെ കൗതുകത്തോടെ കാണുകയാണ് നിരന്തര യാത്രികനായ സന്തോഷ് ജോർജ് കുളങ്ങര. വെർജിൻ ഗ്യാലക്സിയെന്ന കമ്പനിയുമായി സപേസ് ടൂറിസത്തിന് കരാർ ഒപ്പട്ട് കാത്തിരിക്കുന്ന അദ്ദേഹം മറുനാടൻ മലയാളിയുമായി സംസാരിക്കുന്നു.
'സ്പെയ്സ് എക്സ് കമ്പനിയുടെ നേട്ടം ഈ വഴിക്കുള്ള ഗവേഷണ പ്രവർത്തനങ്ങളിലെ നാഴികക്കല്ലാണെന്ന കാര്യത്തിൽ സംശയമില്ല. ഞാനടക്കം ഒരുകൂട്ടം ആളുകൾ സ്വപ്നം കാണുന്ന ബഹിരാകാശ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കാൻ നടന്നുവരുന്ന നീക്കങ്ങൾക്ക് ഇത് ശുഭപ്രതീക്ഷ സമ്മാനിക്കുന്നു'. മറ്റൊരു സ്വകാര്യ കമ്പനിയായ വെർജിൻ ഗ്യാലക്സിയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ കരാർ ഒപ്പിട്ട ഏക മലയാളിയായ സന്തോഷ് ജോർജ്ജ്് കുളങ്ങര പറയുന്നു.
നാസയ്ക്ക് വേണ്ടിയുള്ള നിരവധി സ്പെയിസ് ഓപ്പറേഷൻസ് നിലവിൽ സ്പെയ്സ് എക്സ് നടത്തി വരുന്നു. പലരാജ്യങ്ങളുടെയും സംയുക്ത സംരംഭമായ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേയ്ക്ക് നിർമ്മാണ സാമഗ്രികളും ഉപകരണങ്ങളും ബഹിരാകാശ സഞ്ചാരികൾക്കാവശ്യമായ വസ്തുക്കളും എത്തിച്ചുനൽകുന്നതിൽ സ്പെയിസ് എക്സ് പങ്കുവഹിച്ചിരുന്നു. ഭൂമിയിൽ നിന്നും 350 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ഭ്രമണപഥം ക്രമീകരിച്ചിരിക്കുന്നത് .അതുകൊണ്ടാണ് ഭൂമിയിൽ നിന്നാൽ ഇത് കാണാൻ സാധിക്കുന്നത്.
ഈ ബഹിരാകാശനിലയത്തിന്റെ ആദ്യകാല നിർമ്മാണങ്ങൾക്ക് ആളുകളെ എത്തിച്ചിരുന്നത് നാസ നേരിട്ടാണ്. നാസയുടെയും റഷ്യൻ സ്പെയ്സ് ഏജൻസിയുടെയും നേതൃത്വത്തിൽ നാസ ഈ ദൗത്യത്തിനായി എൻഡവർ, ഡിസ്കവറി തുടങ്ങി നിരവധി ഷട്ടിലുകൾ വിക്ഷേപിച്ചിരുന്നു. ഇത്തരത്തിൽ ഒരു യാത്രയിൽ പങ്കെടുത്തുമടങ്ങവെയാണ് പേടകം തകർന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രിക കൽപ്പന ചൗള ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ മരണപ്പെടുന്നത്. പിന്നീട് ഇത്തരം ഷട്ടിലുകളുടെ വിക്ഷേപണം നാസ നിർത്തിവച്ചു. ഏകദേശം പത്ത് വർഷങ്ങൾക്കുശേഷമാണിപ്പോൾ ഇത്തരത്തിൽ ഒരു നീക്കം വിജയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇപ്പോഴും വിപുലീകരണത്തിന്റെ പാതയിലാണ്. ഇവിടേയ്ക്ക് നിർമ്മാണ സാമഗ്രികളും ഉപകരണങ്ങളും എത്തിച്ചുനൽകേണ്ടത് ആവശ്യമാണ്. ഇതൊക്കെ നടപ്പാക്കിയിരുന്നത് റഷ്യൻ ബഹിരാകാശ ഏജൻസിയുടെ സഹകരണത്തോടെയായിരുന്നു.ഈ പശ്ചാത്തലത്തിലാണ് ഇലോൺ മാക്സ് എന്ന സംരംഭകന്റെ സ്പെയ്സ് എക്സ് കമ്പനി രൂപം കൊള്ളുന്നത്. സ്വകാര്യമേഖലയിൽ ബഹിരാകാശയാത്രയ്ക്കുള്ള ഒരുക്കങ്ങളാണ് കമ്പനി ചെയ്തിരുന്നത്.
ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്രകൾ സംഘടിപ്പിക്കുക, ചൊവ്വയിലേയ്ക്കും മറ്റ് ഗ്രഹങ്ങളിലേയ്ക്കും യാത്ര സജ്ജമാക്കുക, ഭാവിയിൽ ഇവിടെയൊക്കെ കോളനികൾ സ്ഥാപിക്കാൻ പറ്റുമോ എന്നുള്ള സാധ്യതകൾ വിലയിരുത്തുക തുടങ്ങി വാണിജ്യപരമായ പരീക്ഷണ -ഗവേഷണ മേഖലയിലാണ് ഇലോൺ മസ്കിന്റെ കമ്പനി ശ്രദ്ധിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ബഹിരാകാശ നിലയത്തിലേയ്ക്ക് ആവശ്യമായ വസ്തുക്കൾ സ്പെയ്സ് എക്സ് എത്തിച്ചിരുന്നു. മനുഷ്യനെ ഇത്തരത്തിൽ ബഹിരാകാശ നിലയിത്തിൽ എത്തിക്കുക എന്നത് കമ്പനിയുടെ തുടക്കം മുതലുള്ള ലക്ഷ്യമായിരുന്നു. ഇതാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്.
വെർജിൻ ഗ്യാലക്സിയുടെ പ്രവർത്തനം കുറച്ചുകൂടി വ്യത്യസ്തമാണ്. 2006-2007 കാലഘട്ടം മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വെർജിൻ ഗ്യാലക്സി. ബഹിരാകാശത്തുകൂടി ഗതാഗതം സാധ്യമാക്കുന്നതിനുള്ള ഗവേഷണ-പരീക്ഷണ പവർത്തനങ്ങളാണ് ഈ കമ്പനി നടത്തുന്നത്. ബഹിരാകാശത്തേയ്ക്ക് ചരക്കുഗതാഗതം ഈ കമ്പനിയും ലക്ഷ്യമിടുന്നുണ്ട്. അതോടൊപ്പം സ്പെയിസ് ടൂറിസം പദ്ധതിയും വിഭാവനം ചെയ്യുന്നു. സാധാരണക്കാർക്ക് ബഹിരാകാശത്തുപോയി തിരിച്ച് സുരക്ഷിതമായി ഭൂമിയിലെത്തുന്നതിനുള്ള സംവിധാനം തയ്യാറാക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്. ഇതിന്് അനുയോജ്യമായ വാഹനം നിർമ്മിക്കുക, ഒരു വിമാന യാത്രയെന്ന പോലെ സഞ്ചാരികളെയും കൊണ്ട് ബഹിരാകാശത്തുപോയി ഭൂമിയിൽ മടങ്ങിയെത്തുക എന്നതാണ് കമ്പനിയുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം. ഇതിനായുള്ള പരീക്ഷണ-ഗവേഷണങ്ങൾ വിജയത്തിന്റെ പടിവാതിലിലെത്തി നിൽക്കുന്നു. കമ്പനി സംഘടപ്പിക്കുന്ന ബഹിരാകാശ യാത്രയിൽ ഞാനും പങ്കാളിയാണ്. ഇതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്.
ബഹിരാകാശത്തേയ്ക്ക് ആളുകളെ എത്തിക്കുക എന്നത് വളരെ അപകടകരമായ ദൗത്യമാണ്. ഇന്ത്യൻ ബഹിരാകാശ ഏജൻസി ഈ വഴിക്കുള്ള പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇനിയും ഫലപ്രാപ്തിയിലേയ്ക്കെത്തിയിട്ടില്ല .ഒന്നുരണ്ട് വർഷങ്ങൾക്കകം ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നത് വിമാനസർവ്വീസ് പോലെ എളുപ്പമല്ല. വിമാനം അന്തരീക്ഷത്തിൽക്കൂടി പറക്കുമ്പോൾ ഗുരുത്വാകർണവലയം ഭേദിച്ചാണ് ബഹിരാകാശ വാഹനം സഞ്ചരിക്കേണ്ടത്. വിമാനവും റോക്കറ്റും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും മനസ്സിലാക്കാത്ത സാധാരണക്കാരുണ്ടാവും. വിമാനത്തിലേതുപോലെ കയറി ഇരുന്നാൽ റോക്കറ്റ് ബഹിരാകാശത്തെത്തുമെന്നാണ് ഇവർ മനസ്സിലാക്കിയിട്ടുണ്ടാവുക. വായുവും ഭൂമിയുടെ ആകർഷണവലയവും ഒന്നുമില്ലാത്ത ബഹിരാകാശത്ത് എത്തി അപകടമില്ലാതെ തിരിയെ ഭൂമിയിലെത്തുക എന്നതാണ് ഈ യാത്രയിലെ പ്രധാന വെല്ലുവിളി.
വെർജിൻ ഗ്യാലക്സി ഈ വഴിക്കുനടത്തിയ പരീക്ഷണങ്ങൾ വിജയകരമാണ്. യാത്രയ്ക്ക് പരിശീലനം ലഭിച്ചവർ ഇതിനകം ബഹിരാകാശയാത്രകൾ നടത്തിക്കഴിഞ്ഞു. സാധാരണക്കാർക്കായുള്ള യാത്രകൾ ഇതുവരെ നടന്നിട്ടില്ല. ഇതിനായുള്ള തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ് കമ്പനി നൽകിവരുന്ന ഇ-മെയിലുകളിൽ നിന്നും വ്യക്തമാവുന്നത്. ഇതിനായി ഇനി അധികം കാലതാമസം ഉണ്ടാവില്ലന്നാണ് മനസ്സിലാക്കുന്നത്. എയർലൈൻസ് മേഖലയിലാണ് പ്രധാനമായും കമ്പനി പ്രവർത്തിക്കുന്നത്. കൊറോണ രോഗബാധ കാര്യമായി ബാധിച്ചിട്ടില്ലെന്നും പ്രവർത്തനങ്ങളെല്ലാം സാധാരണ പോലെ പോകുന്നു എന്നുമാണ് കമ്പനി വ്യക്തമാക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികള്‍ പറയുന്നത് പൂർണ്ണമായും വിശ്വസിക്കാനാവില്ല. ഈ ലക്ഷ്യത്തിലേയ്ക്കായി 2 ലക്ഷം ഡോളർ കമ്പനിക്ക് നൽകിയിട്ടുണ്ട്. 10 വർഷം മുമ്പാണ് ഇത് സംമ്പന്ധിച്ച് കമ്പനിയുമായി കരാർ ഞാൻ ഒപ്പിട്ടത്. ഞാനടക്കമുള്ള ഒരുപാട് പേർ പ്രാഥമിക പരിശീലനം പുർത്തിയാക്കി ബഹിരാകാശ യാത്രക്ക് കാത്തിരിക്കയാണ്.
ആദ്യ യാത്രയിൽ 6 പേർ ഉണ്ടാവുമെന്നാണ് കമ്പനി നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായുള്ള തയ്യാറെടുപ്പുകൾ ദീർഘകാലം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ്. ഭാരം, ആരോഗ്യസ്ഥിതി തുടങ്ങി പലകാര്യങ്ങളും പരിശോധിച്ചാണ് കമ്പനി യാത്രികരെ തിരഞ്ഞെടുക്കുക. ഈ ഘട്ടത്തിൽ ചിലപ്പോൾ നേരത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ള മുൻഗണനക്രമം തഴയപ്പെട്ടേക്കാം. അപ്പോൾ എന്റെ യാത്ര രണ്ടാമത്തെയോ മൂന്നാമത്തെയോ ദൗത്തിലേയ്ക്ക് മാറ്റപ്പെട്ടു എന്നും വരാം. എങ്കിലും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുയാണ്. ബഹിരാകാശ യാത്രയെന്ന സ്വപ്നസാക്ഷാൽക്കാരത്തിനായി'- സന്തോഷ് ജോർജ്ജ് കുളങ്ങര പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍