യുവതയെ കശക്കിയെറിഞ്ഞ ആ കമ്യൂണിസ്റ്റ് ക്രൂരതക്ക് 31 വയസ്സ്; കവചിതടാങ്കുകളിൽ ഞെരിഞ്ഞമർന്നും യന്ത്രത്തോക്കുകൾക്ക് ഇരയായും എത്ര ചെറുപ്പക്കാർ മരിച്ചുവെന്നുപോലും കണക്കില്ല; ഹോങ്കോങ്ങിൽ അനുസ്മരണ ചടങ്ങുകൾക്ക് വിലക്ക്; അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കോവിഡ് പ്രതിരോധത്തെ മാറ്റരുതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ; ടിയാനന്മെൻ സ്‌ക്വയറിന്റെ ഓർമ്മകളെ ചൈന ഇപ്പോഴും ഭയക്കുമ്പോൾ
എം മാധവദാസ്
നിരായുധരായ ഒരു കുട്ടം വിദ്യാർത്ഥികൾക്കുനേരെ കവചിത ടാങ്ക് ഓടിച്ചുകയറ്റാൻ അസാമാന്യമായ ക്രൂരത മനസ്സിലുള്ളവർക്ക് മാത്രമേ കഴിയൂ. പക്ഷേ അതാണ് 1989 ജൂൺ 4ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിലെ ടിയാനന്മെൻ സ്‌ക്വയറിൽ സംഭവിച്ചത്. പ്രക്ഷോഭകാരികളായ വിദ്യാർത്ഥികൾ ആയുധം എടുത്തിരുന്നില്ല, ഭരണകൂടത്തെ അട്ടിമറിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നില്ല... അവർ ആവശ്യപ്പെട്ടത് അൽപ്പം കൂടി സ്വാതന്ത്ര്യമായിരുന്നു. ജനാധിപത്യത്തിന്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും ശുദ്ധവായു ആയിരുന്നു. പക്ഷേ സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് ചൈനയിലെ കമ്യൂണിസറ്റ് ഭരണകൂടം അവരോട് കാട്ടിയത്.
89 ജൂൺ 4ന് പുലർച്ചെ കവചിത ടാങ്കുകൾ കയറിയിറങ്ങിയും യന്ത്രത്തോക്കുകൾ കൊണ്ട് വെടിയേറ്റും 12,000 ത്തോളം വിദ്യാർത്ഥികൾ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ വെറും 241 പേർ എന്ന് മാത്രമാണ് ചൈനീസ് ഭരണകൂടം പറയുന്നത്. ( ഇപ്പോൾ കോവിഡിൽ മരിച്ചവരുടെ കണക്കിലെയും വൈരുധ്യം നോക്കുക. ഇരുമ്പുമറ എന്നും ഇരുമ്പുമറ തന്നെയാണ്) 5000 പേരോളം മരിച്ചിട്ടുണ്ടാവുമെന്നാണ് ചൈന സപ്പോർട്ട് നെറ്റ്‌വർക്ക് പറയുന്നത്. വർഷം 31 ആയിട്ടും മരണസഖ്യപോലും തിട്ടമില്ലാത്ത ഒരു കൂട്ടക്കൊല. തുടർന്ന് നടത്തിയ വിദ്യാർത്ഥി വേട്ട കൂടി കണക്കിലെടുക്കുമ്പോകൾ മിനിമം കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എന്നാൽ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കണക്കിൽ ഇത് അമേരിക്കയുടെയും മറ്റ് പാശ്ചാത്യ ശകതികളുടെയും പിന്തുണയോടെ നടത്തിയ പ്രതി വിപ്ലവം മാത്രം!
പക്ഷേ ടിയാനമെൻ സ്‌ക്വയർ പ്രക്ഷോഭത്തെ എഴുതി തള്ളുമ്പോഴും ചൈന ഇപ്പോഴും അതിന്റെ ഓർമ്മകളെ പേടിക്കുന്നുണ്ട്. ഹോങ്കോങ്ങിൽ ടിയാനമെൻ പ്രക്ഷോഭത്തിന്റെ വാർഷികം ആഘോഷിക്കുന്നത് വിലക്കിയിരുക്കുയാണ്. ചൈന ഹോങ്കോങ്ങിനെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെയാണ് ഈ നടപടി. എല്ലാവർഷവും അനുസ്മരണം ഹോങ്കോങ്ങിൽ നടക്കാറുണ്ട്. എന്നാൽ ഇത്തവണ നടത്തിയാൽ അത് കോവിഡ് 19 പടരുന്നതിന് കാരണമായേക്കാമെന്നാണ് ഹോങ്കോങ് പൊലീസ് അറിയിച്ചത്. പൊതു പരിപാടികൾ അപകടം പിടിച്ചതാണെന്ന് ഹോങ്കോങ്ങ് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ നടപടിയിൽ നിരാശ പ്രകടിപ്പിച്ച സംഘാടകർ മെഴുകുതിരി തെളിച്ച് നിശബ്ദരായി ടിയാന്മെനിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കുമെന്ന് പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപാധിയായി കോവിഡ് 19 പ്രതിരോധത്തെ മാറ്റരുതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു. ചൈനക്കെതിരെ ഹോങ്കോങ്ങിൽ കടുത്ത പ്രതിഷേധം ഉയരുന്ന സമയമാണ് ഇതെന്ന് ഓർക്കണം. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഹോങ്കോങ്ങിനെ അടിച്ചമർത്തി ടിയാനമെൻ സ്‌ക്വയർ ആവത്തിക്കുകയാണ് ചൈന ചെയ്യുന്നത്.
സ്വാതന്ത്ര്യം തന്നെ അമൃതം
കമ്യൂണിസ്റ്റ് ഇരുമ്പുമറ എപ്പോഴും സ്വാതന്ത്ര്യത്തിന്റെ ശത്രുക്കളാണ് . ടിയാനമെൻ സ്വകയർ സമരത്തിലും അത് പ്രകടമാണ്. ഒരു സുപ്രഭാതത്തിൽ ഒറ്റ രാത്രികൊണ്ട്പൊട്ടിമുളച്ചതായിരുന്നില്ല വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ. അതിനിടയാക്കിയത് 1978ൽ മാവോക്ക്‌ശേഷം പ്രസിഡന്റായ ഡെങ്ങ് സിയാവോ പിങ്ങിന്റെ പുതിയ സാമ്പത്തിക നയങ്ങളായിരുന്നു. സത്യത്തിൽ മാവോയുടെ അറുപിന്തിരിപ്പൻ നയങ്ങളിൽനിന്ന് മാറി ആധുനികതയെയും കമ്പോളത്തെയും പുൽകാനായി ഡെങ്ങ് നടത്തിയ ശ്രമങ്ങളാണ് ചൈനയെ നാം ഇന്ന് കാണുന്ന രീതിയിലുള്ള ഒരു വലിയ ശക്തിയാക്കി മാറ്റിയത്. ഡെങിന്റെ പുതിയ നയങ്ങൾമൂലം 80 കളിൽ വിദേശ സർവകാലാശാലകളിൽ പോയി പഠിക്കാൻ ചൈനീസ് വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടായി. അപ്പോഴാണ് തങ്ങളുടെ രാജ്യത്തിൽ സ്വാതന്ത്ര്യം എത്ര കുറവാണെന്നും ജനാധിപത്യത്തിന്റെ അവസ്ഥ എത്ര മോശമാണെന്നും അവർ ചിന്തിക്കുന്നത്. മാവോയുടെ കാലത്ത് അങ്ങനെ ചിന്തിക്കാനുള്ള അവസരംപോലും അവർക്ക് കിട്ടിയിരുന്നില്ല. അങ്ങനെ 80കളുടെ ഒടുക്കത്തിൽ വിദ്യാർത്ഥികൾക്ക് ഇടയിലുണ്ടായ അസൃതൃപ്തിയാണ് വലിയ ഒരു പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
മാവോയുടേത് കൂട്ടക്കൊലയുടെ ചരിത്രം
ചൈനയിൽ വിദ്യാർത്ഥി പ്രക്ഷോഭം ഉണ്ടായതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ അതിനുമുമ്പ് ഉണ്ടായിരുന്ന അവസ്ഥയെപറ്റി മനസ്സിലാക്കേണ്ടതുണ്ട്. 1912 ലാണ് സൻ യാത് സെന്നിന്റെ നേതൃത്വത്തിൽ ആധുനിക ചൈന പിറവി കൊള്ളുന്നത്. ജപ്പാനുമായുള്ള വിനാശകരമായ യുദ്ധങ്ങളും, പഴയ ബ്രിട്ടീഷ് അവശിഷ്ടങ്ങളായ ഭീമമായ മയക്കുമരുന്ന് വ്യാപനവും , പിന്നീടുവന്ന ചിയാംഗ് കൈഷക്കിന്റെ ചൈനയെ ഭീകരമായ പിന്നോക്കാവസ്തയിലെക്ക് തള്ളിവിട്ടു .ഈ പിന്നോക്കവസ്ഥയുടെ വളക്കൂറിലാണ് ,മാവോ സെ തൂങ്ങിന്റെ നേതൃത്വത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ ഏറിയത്. ആദ്യം മുതൽ തന്നെ ,ചിയാംഗ് കൈഷക്കിന്റെ ഭരണത്തെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് പോന്ന കമ്മ്യൂണിസ്റ്റുകൾക്ക് ,പക്ഷെ വിജയങ്ങളൊന്നും സാധ്യമായില്ല .പക്ഷെ 1936 ലെ ചൈന ജാപ്പനീസ് യുദ്ധത്തിൽ ,ആഭ്യന്തര കലഹത്തിനു തടയിടാൻ ,ചിയാംഗ് കൈഷക്കിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സന്ധി ചെയ്യേണ്ടി വന്നു. യുദ്ധത്തിലെ ജാപ്പനീസ് ക്രൂരതകളും യുദ്ധാനന്തര ചൈനയിലെ ഭീകരമായ സാമൂഹ്യ സാഹചര്യങ്ങളുമെല്ലാം മുതലെടുത്ത് നടത്തിയ മാവോയുടെ ലോങ്ങ് മാർച്ചിനോടുവിൽ ചിയാം കൈഷക്ക് നിലം പൊത്തി.അങ്ങിനെ ചെയർമാൻ മാവോ നേതൃത്വം കൊടുത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി 90 കോടിയോളം വരുന്ന ലോകത്തിലെ എറ്റവും വലിയ ജനതയുടെ നേതൃത്വം ഏറ്റെടുത്തു.
മാവോയുടെ അസാധാരണമായ സംഘടനാ പാടവവും, നേതൃശേഷിയും ,അദ്ദേഹത്തിനു അഭൂതപൂർവമായ ജനപിന്തുണ നേടിക്കൊടുത്തിരുന്നു. പക്ഷേ ഏതൊരു നേതാവിനും ഒരു സ്വേഛാധികാരിയാകാൻ വലിയ സമയമൊന്നും ആവശ്യമില്ല. ചെയർമാൻ മാവോയുടെ പരിണാമവും മറ്റൊന്നായിരുന്നില്ല.സ്വകാര്യസ്വത്തിനെതിരെ നിലപാട് സ്വീകരിച്ച സർക്കാർ കോടിക്കണക്കിനു ഏക്കർ ഭൂമി പിടിച്ചെടുത്തു ലക്ഷക്കണക്കിന് ഭൂവുടമകളെയും എതിർ ശബ്ദമുയമുയർത്തിയവരെയും നിർദയം കൊന്നു തള്ളി. വിപ്ലവാനന്തര ചൈനയിൽ ,അടുത്ത വർഷങ്ങളിൽ കൊല്ലപ്പെട്ടത് 20 ലക്ഷത്തോളം ഭൂവുടമകളാണ്. മാവോയുടെ ,കുപ്രസിദ്ധമായ 'ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ്' ്എന്ന സാമ്പത്തിക പരിഷ്‌കരണ പദ്ധതികൾ നടപ്പാക്കാൻ തുടങ്ങിയ വർഷങ്ങളിൽ കടുത്ത ക്ഷാമവും ദാരിദ്ര്യവുമാണ് ചൈനയിൽ ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിയനുമായുള്ള, കമ്മ്യൂണിസ്റ്റ് മേധാവിത്വമത്സരത്തിന്റെ ഭാഗമായി ,മുഴുവൻ വിഭവശേഷിയും സൈനിക ചെലവുകൾക്ക് ഉപയോഗിച്ചു. അതിനാൽ ഉണ്ടായ ഭീകരമായ ക്ഷാമത്തിൽ 1958-61 കാലഘട്ടത്തിൽ ,ചൈനയിൽ പിടഞ്ഞ് വീണത് നാലര കോടി ജനങ്ങളാണ് ഔദ്യോഗികവും അനൗദ്യോഗിവുമായ വധശിക്ഷകൾ വേറെ .
ഗ്രേറ്റ് ലീപ്പ് ഫോർവേഡ് പരാജയപ്പെട്ടതിനെ തുടർന്ന്, മാവോ 1966ൽ ,മറ്റൊരു കുപ്രസിദ്ധ പദ്ധതി ആരംഭിച്ചു. അതായിരുന്നു.സാംസ്‌കാരിക വിപ്ലവം . പാർട്ടിയിലും ,ഗവന്മെന്റിലും അടിഞ്ഞു കൂടിയ അഴിമതിക്കാരെയും സ്വജനപക്ഷപാതികളെയും പുറത്താക്കാനുള്ള പരിപാടി എന്നാണു പറഞ്ഞിരുന്നതെങ്കിലും നഷഷ്ടപ്പെട്ടു തുടങ്ങിയ സ്വാധീനം തിരികെപ്പിടിക്കാനുള്ള തന്ത്രമായിരുന്നു അത്.മാവോയുടെ പത്‌നിയുടെ നേതൃത്വത്തിലുള്ള നാൽവർ സംഘമാണ് പിന്നീട് കാര്യങ്ങൾ നിയന്ത്രിച്ചത്. പന്നീടുള്ള ശുദ്ധീകരണ പക്രിയയിൽ പതിനായിരങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്ത്. ആയിരക്കണക്കിന് ,പ്രാദേശിക നേതാക്കന്മാർ കൊല്ലപ്പെടുകയോ നാടുവിടുകയോ ചെയ്യുന്നു. ആകെ താറുമാറായ സർക്കാരിനെ അതുകൊണ്ട് തന്നെ മാവോയുടെ നാൽവർ സംഘം അടക്കി ഭരിച്ചു .ചെറിയ ചോദ്യങ്ങളെ പോലും സാംസ്‌കാരിക പ്രവർത്തകരെ കൊണ്ട് ഉന്മൂലനം ചെയ്തു .1976 ൽ മാവോയുടെ അന്ത്യം വരെ ഇത് തുടർന്നു. മാവോക്ക് ശേഷം അധികാരത്തിൽ വന്ന ഡെങ്ങ് സിയാവോ പിങ്ങ് ,സാംസ്‌കാരിക വിപ്ലവ കാലത്ത് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരു നേതാവാണ്. ചൈനയെ പട്ടിണി മരണങ്ങളിൽനിന്ന് രക്ഷിച്ച് റെഡ് കാപ്പിറ്റലിസത്തിലേക്ക് കൊണ്ടുവരുന്നതും സാക്ഷാൽ ഡെങ്ങ് തന്നെ.
സോഷ്യലിസത്തിൽനിന്ന് ചുവപ്പ് മുതലാളിത്തത്തിലേക്ക്
ഡെങ്ങിന്റെ വരവോടു കൂടിയാണ് ചൈനയുടെ ജാതകം മാറിമറിയാൻ തുടങ്ങിയത്. ഇന്ന് കാണുന്ന എല്ലാ പുരോഗതിക്കും ചൈന കടപ്പെട്ടിരിക്കുന്നത് ഡെങ്ങ് സിയാവോ പിങ്ങിനോടാണെന്ന് വാഷിങ്ടൻ പോസ്റ്റിന്റെ ചൈനീസ് ലേഖകൻ മാർക്ക് ലീ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ സ്വത്ത് നിരോധനം, പൊതുമേഖല എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നാൽ ചൈനയുടെ അന്ത്യത്തിന് വലിയ താമസമുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം , അന്ന്‌വരെ പിന്തുടർന്ന എല്ലാ സാമ്പത്തിക നയങ്ങളും ചവറ്റുകുട്ടയിലെറിഞ്ഞു .സ്വകാര്യ സ്വത്തും ഓപൺ മാർക്കറ്റ് പോളിസിയും വിദേശ നിക്ഷേപങ്ങളും അനുവദിച്ച് കൊണ്ടുള്ള പുതിയ ഭരണ ഘടന 1981 നടപ്പാക്കി .അങ്ങിനെ ,മുതലാളിത്ത ലോകത്തിന്റെ മുഖമുദ്രകൾ വന്മതിൽ ഭേദിച്ച് കൊണ്ട് ചൈനയിലേക്ക് ഒഴുകി .വൻ ബിസിനസ് ഗ്രൂപ്പുകളും ശത കൊടീശ്വരന്മാരുമോയായി ഒരു മുതലാളിത്ത ചൈന ജന്മം കൊണ്ടു.ഡെങ്ങിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട് .'പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം ,എലിയെ പിടിക്കുമോ എന്നത് മാത്രമാണ്. എന്ന് കമ്മ്യൂണിസം പേരിലും അധികാര ധ്രുവീകരണത്തിലും ,പാർട്ടി സ്വേഛാധിപത്യത്തിലും, മാത്രമായി ഒതുങ്ങി.
സാമ്പത്തിക പരിഷ്‌കരണങ്ങളുടെ തുറന്നിട്ട വാതായനങ്ങളിലൂടെ ,പുതിയ കാറ്റും വെളിച്ചവും ചൈനയിലേക്ക് കടന്നു വന്നതിന്റെ ഒരു ദുരന്ത പര്യവസായിയായ സംഭവമാണ് 1989 ലെ ടിയാനമെൻ കൂട്ടക്കൊല. അമേരിക്കയിലും ,പാശ്ചാത്യ നാടുകളിലും വിദ്യാഭ്യാസം സിദ്ധിച്ച ചെറുപ്പക്കാർ അറിഞ്ഞത് അഭിപ്രായ -ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പുതിയ രുചിക്കൂട്ടുകളാണ്. ചൈനയിലേക്ക് മടങ്ങി വന്ന ആ ചെറുപ്പക്കാർ പകർന്ന സ്വാതന്ത്ര്യത്തിന്റെ സന്ദേശം പടർന്ന് പിടിക്കാൻ അധികം താമസമുണ്ടായില്ല.
വഴിമരുന്നിട്ടത് പ്രൊഫസർ ഫാങ് ലിഷി
ചൈനീസ് വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ തുടക്കം 1986ലാണ്. പ്രൊഫസർ ഫാങ് ലിഷിയെപ്പോലുള്ളവരുടെ പ്രഭാഷണങ്ങൾ അക്കാലത്ത് വിദ്യാർത്ഥികളെ ആഴത്തിൽ സ്വാധീനിച്ചിരുന്നു. പ്രിൻസ്റ്റൺ സർവ്വകലാശാലയിലെ ഉന്നത സ്ഥാനത്തുനിന്ന് രാജിവെച്ച് നാട്ടിലെത്തിയ അദ്ദേഹം ചൈനയിലെ സർവ്വകലാശാലകളിൽ ഒരു വ്യക്തിഗത പര്യടനം ആരംഭിച്ചു; സ്വാതന്ത്ര്യം, മനുഷ്യാവകാശം, അധികാര വിഭജനം എന്നിവയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ചൈനയുടെ ദാരിദ്ര്യവും അവികസിത വികസനവും സാംസ്‌കാരിക വിപ്ലവത്തിന്റെ ദുരന്തവും സ്വേച്ഛാധിപത്യ രാഷ്ട്രീയ വ്യവസ്ഥയുടെയും കർശനമായ കമാൻഡ് സമ്പദ്വ്യവസ്ഥയുടെയും നേരിട്ടുള്ള ഫലമാണെന്ന് അദ്ദേഹം പ്രസംഗിച്ചു.
ഫാങ്ങിന്റെ റെക്കോർഡുചെയ്ത പ്രസംഗങ്ങൾ രാജ്യമെമ്പാടും വ്യാപകമായി പ്രചരിച്ചു. ഇതിന് മറുപടിയായി, ചൈനയുടെ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെയും പരമ്പരാഗത മൂല്യങ്ങളെയും പാർട്ടിയുടെ നേതൃത്വത്തെയും തുരങ്കംവെക്കുമ്പോൾ ഫാങ് പാശ്ചാത്യ ജീവിതശൈലി, മുതലാളിത്തം, ബഹുകക്ഷിസംവിധാനങ്ങൾ എന്നിവ അന്ധമായി ആരാധിക്കുകയാണെന്ന് ഡെങ് മുന്നറിയിപ്പ് നൽകി. ലോകമെമ്പാടുമുള്ള ഫാങും മറ്റ് 'ജന-ശക്തി' പ്രസ്ഥാനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, 1986 ഡിസംബറിൽ വിദ്യാർത്ഥി പ്രകടനക്കാർ പരിഷ്‌കരണത്തിന്റെ വേഗത കുറയ്ക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. സാമ്പത്തിക ഉദാരവൽക്കരണം, ജനാധിപത്യം, നിയമവാഴ്ച എന്നിവയ്ക്കുള്ള ആവശ്യങ്ങളും ഈ വിഷയങ്ങളിൽ വ്യാപകമായിരുന്നു പ്രതിഷേധം തുടക്കത്തിൽ ഫാങ് താമസിച്ചിരുന്ന ഹെഫെയിയിൽ ഉണ്ടായിരുന്നെങ്കിലും അവ വേഗത്തിൽ ഷാങ്ഹായ്, ബീജിങ്, മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ചൈനയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇതുപോലെ ഒരു സമരം.
ഹു യൊബാങ്ങിന്റെ മരണം പ്രതിഷേധം ആളിക്കത്തിച്ചു
മാവോയ്ക്കു ശേഷമുള്ള ചൈനയിലെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെയും സാമൂഹിക മാറ്റങ്ങളുടെയും പ്രതിനിധിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി
ജനറൽ സെക്രട്ടറി ഹു യൊബാങ്ങ്. അദ്ദേഹത്തിന് വിദ്യാർത്ഥികളോട് അനുഭാവം ഉണ്ടാതിരുന്നു. വിദ്യാർത്ഥികൾ ജനാധിപത്യം, മാധ്യമ സ്വാതന്ത്ര്യം, ആവിഷ്‌ക്കാരി സ്വാതന്ത്ര്യം എന്നിവ ആവശ്യപ്പെടുന്നത് ശരിയാണ് എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പക്ഷേ വിദ്യാർത്ഥി പ്രക്ഷോഭം പടർന്നതോടെ എല്ലാ കുറ്റവും ജനറൽ സെക്രട്ടറി ഹു യോബാംഗിന്റെ മേലായി. പാർട്ടിയിലെ യാഥാസ്ഥിതികർ അദ്ദേഹത്തെ നിന്ദിച്ചു. 1987 ജനുവരി 16 ന് ഹു ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനായി. എന്നാൽ പാർട്ടിയിലെ പുരോഗമനവാദികൾ, ബുദ്ധിജീവികൾ, വിദ്യാർത്ഥികൾ എന്നിവരിൽ ഹു ജനപ്രിയനായി.
1989 ഏപ്രിൽ 15 ന് ഹു യൊബാംഗ് ഹൃദയാഘാതത്തെത്തുടർന്ന് പെട്ടെന്നു മരിച്ചപ്പോൾ, വിദ്യാർത്ഥികൾ ശക്തമായി പ്രതികരിച്ചു. മരണം അദ്ദേഹത്തിന്റെ നിർബന്ധിത രാജിയുമായി ബന്ധപ്പെട്ടതാണെന്ന് മിക്കവരും വിശ്വസിച്ചു. വിഷം കുത്തിവെച്ച് കൊന്നതാണെന്നും പ്രചാരണം ഉണ്ടായി. ഹുവിന്റെ മരണം വിദ്യാർത്ഥികൾക്ക് പ്രക്ഷോഭത്തിനുള്ള പ്രാരംഭ പ്രേരണ നൽകി. യൂണിവേഴ്‌സിറ്റി കാമ്പസുകളിൽ, ഹുവിന്റെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പോസ്റ്ററുകൾ വന്നു. വിദ്യാർത്ഥികൾ തെരുവിലിറങ്ങി. ദിവസങ്ങൾക്കുള്ളിൽ, മിക്ക പോസ്റ്ററുകളും മാധ്യമ സ്വാതന്ത്ര്യം, ജനാധിപത്യം, അഴിമതി തുടങ്ങിയ വിശാലമായ രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചായിരുന്നു. ഏപ്രിൽ 15 ന് ടിയാനന്മെൻ സ്‌ക്വയറിലെ പീപ്പിൾസ് ഹീറോസിലേക്കുള്ള സ്മാരകത്തിന് ചുറ്റും ഹുവിന് വേണ്ടി വിദ്യാർത്ഥികൾ ഒത്തുചേർന്നു. ഇത് ഒരു വലിയ തരംഗമായി കാമ്പസുകളിൽ
പടർന്നു.
മെയ് മാസത്തോടെ, വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം രാജ്യമെമ്പാടുമുള്ള പ്രകടനക്കാർക്ക് പിന്തുണ വർദ്ധിപ്പിച്ചു, പ്രതിഷേധം 400 ഓളം നഗരങ്ങളിലേക്ക് വ്യാപിച്ചു. സമരത്തിന്റെ ഭാഗമായി ഷാങ്ങ് ഹായിൽ തീവണ്ടി തടയാൻ ശ്രമിച്ച ജനാധിപത്യ വാദികളെ അതെ ട്രെയിൻ കയറ്റി കൊന്നതിനെത്തുടർന്നു സമരക്കാർ ട്രെയിനിനു തീവെച്ചു. അതോടെ സമരം അക്രമാസ്‌കതമായി. കാര്യങ്ങൾ കൈവിട്ടു. ആത്യന്തികമായി, ഡെങ് സിയാവോ പിങ്ങും മറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി മൂപ്പന്മാരും പ്രതിഷേധം ഒരു രാഷ്ട്രീയ ഭീഷണിയാണെന്ന് വിശ്വസിക്കുകയും ബലപ്രയോഗം നടത്താൻ തീരുമാനിക്കുകയും ചെയ്തു. മെയ് 20 ന് സ്റ്റേറ്റ് കൗൺസിൽ സൈനികനിയമം പ്രഖ്യാപിക്കുകയും 300,000 സൈനികരെ ബീജിംഗിലേക്ക് അണിനിരത്തുകയും ചെയ്തു. പക്ഷേ വിദ്യാർത്ഥികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.
ആ ടാങ്ക്മാൻ എവിടെ?
ടിയാനമെൻ എന്ന പേരിന്റെ അർത്ഥം സ്വർഗ്ഗീയ സമാധാനത്തിലേക്കുള്ള കവാടം എന്നാണ്. പക്ഷേ വിദ്യാർത്ഥികൾക്ക് അത് നരക കാവാടം അയിരുന്നു. 1989 ജൂൺ 4 നു അർദ്ധരാത്രി ടാങ്കുകളും കവചിത വാഹനങ്ങളുമടക്കമുള്ള സൈനിക വ്യൂഹം ടിയാനമെൻ സ്‌ക്വയറിലെക്ക് ഇരച്ച് കയറി. തീർത്തും നിരായുധരായിരുന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ശരീരങ്ങൾ ടാങ്കുകൾ പൊടിപോലുമില്ലാതെ ചതച്ചരച്ചു. ദമ്പതികൾക്ക് ഒരു കുട്ടി എന്നാ നിയമം കർശനമായി നടപ്പാക്കിയ രാജ്യത്ത് പതിനായിരക്കണക്കിനു കുടുംബങ്ങളെ എന്നന്നേക്കുമായി അനാഥമാക്കിക്കൊണ്ട് ,ചൈനീസ് സേന സംഹാര താണ്ഡവമാടി..
ടിയാമെൻ സ്‌ക്വയർ പ്രക്ഷോഭത്തെ കുറിച്ച് അറിയാത്തവർ പോലും ഒരു ഫോട്ടോ കണ്ടിരിക്കും. 31 വർഷങ്ങൾക്ക്‌ശേഷവും ഇദ്ദേഹത്തിനെ (ടാങ്ക് മാൻ) കുറിച്ച് കൂടുതലൊന്നും അറിയില്ല. ജൂൺ അഞ്ചിന് ടിയാനെന്മെൻ സ്‌ക്വയറിന്റെ നിയന്ത്രണം പട്ടാളം പൂർണ്ണമായും ഏറ്റെടുത്തു. അന്ന് അവിടെ മാർച്ച് ചെയ്ത ടാങ്കുകളുടെ ഒരു നീണ്ട നിരയുടെ മുന്നിലേക്ക് എവിടെ നിന്നോ ഈ മനുഷ്യൻ വന്നു. എന്തുകൊണ്ടോ ടാങ്കുകൾ അയാളുടെ മുകളിലൂടെ കേറിയിറങ്ങിയില്ല, പകരം വരിയായി വരിയായി കാത്ത് നിന്നു. മാറാൻ തയ്യാറല്ലാതെ നിലയുറപ്പിച്ച ടാങ്ക് മാനെ, കാഴ്‌ച്ചക്കാരിൽ ചിലർ നിർബന്ധപൂർവ്വം അവിടെ നിന്നും നീക്കി.
പ്രക്ഷോഭത്തോടെ വിപ്ലവകടമായ പല മാറ്റങ്ങൾക്കും ചൈന വിധേയമാവുകയും, പിൽകാലത്ത് ലോകത്തിന്റെ തന്നെയൊരു ഫാക്ടറിയായി മാറുകയും ചെയ്തു. ഇപ്പോഴും ഗൂഗിളിൽ 'tiananmen square' എന്ന് ഇമേജ് സർച്ച് ചെയ്താൽ വരുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും ടാങ്ക് മാന്റെ ചിത്രമാണ്. ഈ പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും ചൈനയിൽ കടുത്ത സെൻസർഷിപ്പ് ഏർപ്പെടുത്തിയിരുന്നു. അതിനാൽ അന്നാ പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ പഠിച്ചിരുന്ന ബീജിങ് യൂനിവേർസിറ്റിയിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പോലും ഈ ചിത്രം കാണുകയോ, ഇങ്ങിനെ ഒരാളെ അറിയുകയോ ചെയ്യില്ല. അപ്പോൾ പിന്നെ ചൈനയിലെ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.ടാങ്ക്മാൻ ഒരു സാധാരണക്കാരൻ ആയിരിക്കാനാണ് സാധ്യത, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കണ്ട കാഴ്ചകളിൽ നിയന്ത്രണംവിട്ട് പ്രതികരിച്ച് പോയൊരു സാധാരണക്കാരൻ. പക്ഷേ അയാളെക്കുറിച്ചും ഇപ്പോൾ യാതൊരു വിവരവും ഇല്ല.
ആവർത്തിക്കുന്ന അടിച്ചമർത്തലുകൾ
കൂട്ടക്കൊലയെ തുടർന്ന് അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയ വിശകലന വിദഗ്ധരും ചൈനീസ് സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ചൈനയ്ക്ക് ആയുധ ഉപരോധം ഏർപ്പെടുത്തി. ചൈനീസ് സർക്കാർ പ്രതിഷേധക്കാരെയും അവരുടെ അനുയായികളെയും വ്യാപകമായി അറസ്റ്റ് ചെയ്യുകയും ചൈനയ്ക്ക് ചുറ്റുമുള്ള മറ്റ് പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും ചെയ്തു. വിദേശ മാധ്യമപ്രവർത്തകരെ പുറത്താക്കുകയും ആഭ്യന്തര മാധ്യമങ്ങളിലെ സംഭവങ്ങളുടെ കർശന നിയന്ത്രണം നിയന്ത്രിക്കുകയും ചെയ്തു. അതോടെ സമരം അടിച്ചമർത്തപ്പെട്ടു.
പക്ഷേ കാലം ഇത്രകഴിഞ്ഞിട്ടും ഉയിഗുർ മുസ്‌ലീങ്ങളോട് ചൈന ചെയ്യുന്നത് എന്താണ്. ഹോങ്കോങ്ങിനോട് ചെയ്യുന്നത് എന്താണ്. ഇതേ അടിച്ചമർത്തലുകൾ തന്നെ. സാമ്പത്തികമായി മുന്നേറിയെങ്കിലും കമ്യൂണിസത്തിന്റെ അടിച്ചമർത്തൽ ഭീകരതയിൽനിന്ന് ചൈനക്ക് ഇപ്പോഴും മോചനമില്ല.
കൂട്ടക്കുരുതിയുടെ വാർഷിക ദിനം ആചരിക്കുന്നതിന് ഹോങ്കോങ്ങിൽ നിരോധനമുണ്ട്. കോവിഡ് 19 ന്റെ നിയന്ത്രണങ്ങളുടെ പാശ്ചാത്തലത്തിൽ അനുസ്മരണ ചടങ്ങുകൾ അനുവദിക്കാൻ കഴിയില്ലെന്ന് ഹോങ്കോങ് പൊലീസ് അറിയിച്ചു. ടിയാനന്മെൻ സ്‌ക്വയർ സംഭവത്തിന് ശേഷം ഇതാദ്യമായാണ് അനുസ്മരണ ചടങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. അനുസ്മരണ പരിപാടികൾ നിരോധിക്കുകയല്ല മറിച്ച് കോവിഡ് 19 ന്റെ നിർദ്ദേശങ്ങൾ പാലിച്ച് അവ നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് വേണ്ടതെന്ന് ആനംസ്റ്റി ഇന്റർനാഷണൽ പ്രതികരിച്ചു.അമേരിക്ക പാസ്സാക്കുന്ന സെക്യുരിറ്റി നിയമത്തിന്റെ പാശ്ചാത്തലത്തിൽ ഇനി ഹോങ്കോങ്ങിൽ ടിയാനന്മെൻ അനുസ്മരണം നടക്കുമോ എന്നു പോലും പറയാത്ത സാഹചര്യമാണെന്ന് ആനംസ്റ്റി ഇന്റർനാഷണൽ തെക്കു കിഴക്ക് ഏഷ്യ ഡെപ്യുട്ടി ഡയറക്ടർ ജോഷ്വാ റോസെൻസ്വിഗ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ചൈനീസ് പാർലമെന്റ് ഹോങ്കോങ്ങുമായി ബന്ധപ്പെട്ട സെക്യൂരിറ്റി നിയമം പാസ്സാക്കിയത്. ഒരു രാജ്യം രണ്ട് വ്യവസ്ഥകൾ എന്ന നിലയിലായിരുന്നു ഹോങ്കോങ്ങും ചൈനയും നിലനിന്നിരുന്നത്. എന്നാൽ പുതിയ നിയമം നടപ്പിലാക്കപ്പെടുന്നതോടെ ചൈനയ്ക്ക് സ്വന്തം സൈന്യത്തെ ഹോങ്കോങ്ങിൽ വിന്യസിക്കാൻ അടക്കമുള്ള അധികാരമുണ്ടാകും. ഇത് ഫലത്തിൽ ഹോങ്കോങ്ങിന്റെ സ്വതന്ത്ര്യ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ജനാധിപത്യ വാദികൾ പറയുന്നത്. ബ്രീട്ടൻ ഹോങ്കോങ്ങിൽനിന്ന് പിന്മാറിയപ്പോൾ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഒരു രാജ്യം രണ്ട് വ്യവസ്ഥകൾ എന്ന സംവിധാനം നിലവിൽ വന്നത്.ജാക്കിച്ചാനും ലിയു യിഫെയും അടക്കമുള്ള ആളുകൾ ചൈനയെ പേടിച്ച് ഹോങ്കോങ് പ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞിരിക്കയാണ്.
ഇഎംഎസും സിപിഎമ്മും ചൈനക്ക് ഒപ്പം
ടിയാനമെൻ സ്വക്വയർ കാലത്ത് കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുന്നതും ഇപ്പോൾ കൗതുകകരമായിരിക്കും. ഈ നരവേട്ടയെ ന്യായീകരിക്കയാണ് ഇഎംഎസ് നമ്പൂതിരിപ്പാടും മാർക്വിസ്റ്റ് പാർട്ടിയും ചെയ്തത്. അമേരിക്കയുടെ പിന്തുണയുള്ള പ്രതി വിപ്ലവകാരികൾ ആണ് ഈ വിദ്യാർത്ഥികൾ എന്നാണ് ഇഎംഎസ് എഴുതിയത്. പി ഗോവിന്ദപ്പിള്ള മാത്രമാണ് ഈ നരനായാട്ടിനെതിരെ പ്രതികരിച്ചത്. അതിനെതിരെ പി ഗോവിന്ദപ്പിള്ളക്കെതിരെ നടപടിയെടുക്കയാണ് സിപിഎം ചെയ്തത്.
എന്നാൽ എഴുത്തകാൻ ഡോ യുആർ അനന്തമൂർത്തി അടക്കമുള്ളവർ സത്യം നിരന്തരം എഴുതിയിരുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച ചൈനീസ് വിദ്യാർത്ഥികളെ ടിയാനമെൻ സ്‌ക്വയറിൽ ഫാക്ടൻ ടാങ്കുകൾ ഉപയോഗിച്ച് ചതച്ചരച്ചതിന്റെ ദൃക്സാക്ഷിയായിരുന്നു അനന്തമൂർത്തി. അതിനെപ്പറ്റി നാലോ അഞ്ചോ ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പ്രതിവിപ്ലവകാരികളായ ഏതാനും പേരെ മാത്രമാണ് ചൈനീസ് ഗവൺമെന്റ് ശിക്ഷിച്ചത് എന്ന് ഇ എം എസ് നമ്പൂതിരിപ്പാടക്കം എഴുതുകയും പറയുകയും ചെയ്തപ്പോൾ 'എന്റെ കണ്ണുകളെ വിശ്വസിക്കാമെങ്കിൽ പന്ത്രണ്ടായിരത്തിനും പതിനയ്യായിരത്തിനുമിടയിൽ പ്രക്ഷോഭകാരികളെയാണ് അവിടെ ചതച്ചരച്ചത്' എന്നദ്ദേഹം തുറന്നെഴുതി. തന്റെ സൗഹൃദങ്ങളോ രാഷ്ട്രീയ ചേരിയോ സത്യം പറയുന്നതിൽ ഡോ അനന്ദമൂർത്തിയെ തടഞ്ഞില്ല.
ചൈനീസ് യുദ്ധകാലത്തും ഇതേ നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി എടുത്തതത്. 'നാം നമ്മുടേതെന്നും അവർ അവരുടെതെന്നും പറയുന്ന ഭൂമി' എന്ന ഇഎംഎസിന്റെ പ്രസ്താവനയും വ്യാപകമായി അപലപിക്കപ്പെട്ടിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍