ഗൾഫിൽ പോയി വന്നപ്പോഴേക്കും അഷ്ടമുടികായൽ തീരത്ത് പട്ടയമുള്ള സ്വന്തം സ്ഥലത്ത് കാണുന്നത് വലിയ ചീനവല; പണവും സ്വാധീനവുമുള്ള കയ്യേറ്റക്കാരനെ ചോദ്യം ചെയ്തപ്പോൾ ഗൂണ്ടകളെ പറഞ്ഞുവിട്ട് കോസ്റ്റൽ എസ്ഐയുടെ ഭീഷണി; ശോഭനന്റെ പരാതി വന്നപ്പോൾ ലൊക്കേഷൻ സ്കെച്ച് നൽകാതെ വില്ലേജ് -ഫിഷറീസ് മേലാളന്മാരുടെ കള്ളക്കളി; ദളവാപുരം പാലത്തിന് വേണ്ടിയുള്ള കായൽ കൊള്ളയിൽ അഷ്ടിക്ക് വക മുട്ടി ശോഭനനെ പോലുള്ള മത്സ്യത്തൊഴിലാളികൾ
എം മനോജ് കുമാർ
കൊല്ലം: പട്ടയമുള്ള ചീനവലയിരിക്കുന്ന സ്ഥലം അന്യാധീനപ്പെട്ടതിനെതുടർന്ന് നെഞ്ചുരുകി പോരാട്ടം നടത്തിയിട്ടും മത്സ്യത്തൊഴിലാളിക്ക് നീതിയില്ല. അഞ്ചു വർഷമായി സ്വന്തം സ്ഥലത്തിനും ചീനവലയ്ക്കും വേണ്ടി ദളവാപുരം ശോഭനൻ നടത്തുന്ന പോരാട്ടത്തിനു അഞ്ചാണ്ട് കഴിഞ്ഞിരിക്കുന്നു. സർക്കാർ ഓഫീസുകൾ കയറിയിറങ്ങി നടത്തുന്ന നിരന്തരനിയമപോരാട്ടത്തിന്നൊടുവിൽ ശോഭനൻ രോഗിയായും മാറിയിരിക്കുന്നു. ദളവാപുരം തെക്കുംഭാഗം പാലത്തിനടുത്തുള്ള ശോഭനന്റെ ചീനവലയിരിക്കുന്ന സ്ഥലമാണ് തൊട്ടടുത്തുള്ള വ്യക്തിയുടെ കയ്യേറ്റം കാരണം ശോഭനനു നഷ്ടമായിരിക്കുന്നത്. പട്ടയമുള്ള നഷ്ടമായ സ്ഥലം തിരികെ പിടിക്കാനോ ചീനവല സ്ഥാപിക്കാനോ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷമായി ശോഭനനും കുടുംബവും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് നാളുകൾ തള്ളി നീക്കുന്നത്.
ദളവാപുരം പാലം വന്നപ്പോൾ പാലം നിർമ്മാണത്തിലെ മണ്ണ് അശാസ്ത്രീയമായ രീതിയിൽ കായലിൽ തന്നെ തള്ളി. ബീമുകൾ ഇടിഞ്ഞു വീണപ്പോൾ ഇതും കിടക്കുന്നത് കായലിൽ. പത്ത് പന്ത്രണ്ടു ആൾ താഴ്ചയിലുള്ള പുഴ മണ്ണ് വീണു നികന്നു. ചീനവല ഉപയോഗശൂന്യമായി. ആഴമില്ലാത്ത ഭാഗത്ത് വല താഴില്ല. ഇതിനിടയിൽ വല പൊട്ടിവീഴുകയും ചെയ്തു. മത്സ്യം ലഭിക്കാത്തതോടെ കൊല്ലം ജില്ലാ കളക്ടറുടെ അനുമതി തേടി ശോഭനൻ വല പൊളിച്ച് തത്ക്കാലത്തേക്ക് വീട്ടിലേക്ക് മാറ്റി. ഗൾഫിൽ പോയി. ചീനവല ഇരുന്ന സ്ഥലത്ത് പട്ടയം ഉള്ളതിനാലാണ് ഇത് വീട്ടിലേക്ക് മാറ്റി ശോഭനൻ ഗൾഫിലേക്ക് പോയത്. അവിടെ നിൽക്കാൻ കഴിയാതെ ശോഭനൻ തിരികെ നാട്ടിൽ വന്നു. അപ്പോഴേക്കും അവിടെ സ്ഥലമുള്ള സ്വകാര്യ വ്യക്തി സ്ഥലം കയ്യേറി അവരുടെ ചീനവല അവിടെ സ്ഥാപിച്ചിരുന്നു. തനിക്ക് പട്ടയമുള്ള സ്ഥലത്താണ് ഈ ചീനവല എന്ന് ഇവരോട് ശോഭനൻ പറഞ്ഞെങ്കിലും സ്വാധീന ശക്തിയുള്ള കുടുംബം അത് മാറ്റാൻ തയ്യാറായില്ല.
വല മാറ്റാൻ പറഞ്ഞപ്പോൾ വല സ്ഥാപിച്ച കുടുംബത്തിലെ കോസ്റ്റൽ എസ്ഐയായ ഭുവനദാസ് ഗുണ്ടകളെ വെച്ച് തനിക്ക് നേരെ ഭീഷണിപ്പെടുത്തിയതായാണ് കൊല്ലം പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് ശോഭനൻ നൽകിയ പരാതിയിൽ പറയുന്നത്. അതുകൊണ്ട് തന്നെ വല തന്റെ സ്ഥലത്ത് നിന്നും മാറ്റാനും ശോഭനനു കഴിഞ്ഞില്ല. ചീനവല ഏകാശ്രയമായതിനാൽ ചീനവലയ്ക്ക് വേണ്ടിയുള്ള നിയമപോരാട്ടം ശോഭനനു തുടരേണ്ടി വന്നു. ഫിഷറീസ് ഡെപ്യുട്ടി ഡയരക്ടർ, റവന്യൂ സെക്രട്ടറി, വകുപ്പ് മന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പ്രശ്നത്തിൽ ശോഭനൻ പരാതി നൽകി. പരാതിയും പരിഭവവുമായി കയറി ഓഫീസുകൾ കയറിയിറങ്ങുക എന്നല്ലാതെ ശോഭനനു ഇതുവരെ തനിക്ക് അവകാശപ്പെട്ട ചീനവലയുള്ള സ്ഥലം തിരികെ ലഭിച്ചില്ല.
ഈ കുടുംബത്തിന്റെ എകാശ്രയമായിരുന്നു ഈ ചീനവല. അഷ്ടമുടി കായലിന്റെ കൈവഴിയായുള്ള ഈ കായലിൽ നിന്നുള്ള മത്സ്യ സമ്പത്തായിരുന്നു ശോഭനന്റെയും കുടുംബത്തിന്റെയും വരുമാനമാർഗം. ചീനവല വഴി ധാരാളം മത്സ്യങ്ങൾ ശോഭനനും കുടുംബത്തിനും ലഭ്യമായിരുന്നു. അഷ്ടമുടിക്കായലിനു കുറുകെ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദളവാപുരം തെക്കുംഭാഗം പാലം വന്നതോടെയാണ് ശോഭനന്റെയും അഷ്ടമുടികായലിന്റെ ഓരങ്ങളിൽ നിരന്നു നിൽക്കുന്ന ചീനവലകൾ ഉപജീവനമാർഗമായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിയത്. തീർത്തും അശാസ്ത്രീയമായ ദളവാപുരം പാലം അഷ്ടമുടിയെ ആശ്രയിക്കുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ വഴിയാധാരമാക്കി. പാലം നിർമ്മിക്കുമ്പോൾ പരിസ്ഥിതി നിയമങ്ങൾ അനുസരിച്ച് പുഴയ്ക്ക് കേടുപാട് വരുത്തില്ല. മണ്ണിട്ട് പുഴ നികത്തുകയുമില്ല. ദളവാപുരത്ത് പാലം വന്നപ്പോൾ ഇതും രണ്ടും സംഭവിച്ചു. മണ്ണ് വീണു പുഴ നികന്നു. പരിസ്ഥിതിയും നശിച്ചു. ദളവാപുരം പാലം വന്നപ്പോൾ മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിച്ച പ്രശ്നം ഇതുവരെയും തീർന്നിട്ടില്ല. ദളവാപുരം പാലം വന്നപ്പോൾ ഡ്രഡ്ജിങ് നടത്തണമെന്ന അവശ്യത്തിനു ഇതുവരെ പരിഹാരമായില്ല. 2007-ൽ പാലം വന്നപ്പോൾ തുടങ്ങിയ പ്രശ്നം ഇപ്പോഴും തുടരുന്നു. ശോഭനനു എകാശ്രയമായ ചീനവലയിരിക്കുന്ന സ്ഥലം തന്നെ നഷ്ടമായപ്പോൾ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളാണ് ഈ പാലം വന്നപ്പോൾ മുതൽ പ്രതിസന്ധിയിലായത്.
അഷ്ടമുടി കായലിന്റെ ഈ ശാഖ പാലം വന്നപ്പോൾ മണ്ണിട്ട് നികന്ന അവസ്ഥയിലായി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും ചീനവലകളും ഇവിടെയുള്ളതിനാൽ അവർ യുഡിഎഫ് സർക്കാരിനു പരാതി നൽകി. അന്ന് എൻ.കെ.പ്രേമചന്ദ്രനായിരുന്നു വകുപ്പ് മന്ത്രി. പരാതി നൽകിയ സ്ഥലത്ത് ഡ്രഡ്ജ് ചെയ്യുന്നതിന് പകരം വേറെ ഭാഗത്ത് ഡ്രഡ്ജ് ചെയ്തു. ഇത് ശോഭനൻ അടക്കമുള്ളവർ അറിഞ്ഞില്ല. ഷിബു ബേബി ജോൺ മന്ത്രിയായിരുന്ന സമയത്ത് പരാതി പോയി. ഒരു കോടി 75 ലക്ഷം രൂപയ്ക്ക് ഡ്രഡ്ജ് ചെയ്യാൻ തീരുമാനമായി. തുക അനുവദിച്ചതല്ലാതെ ഡ്രഡ്ജിങ് നടന്നില്ല. പത്ത് ശതമാനം പണി പോലും അന്ന് നടന്നിരുന്നില്ല. പുഴ മണ്ണ് വീണു നികന്നപ്പോൾ ശോഭനൻ അടക്കമുള്ള ഈ ഭാഗത്തെ മത്സ്യത്തൊഴിലാളികൾ മുഴുവൻ പ്രശ്നത്തിലായി. ശോഭനന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായി. ഈ സമയത്ത് കായലിൽ വല താഴ്ത്തി മത്സ്യബന്ധനത്തിനു ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇതിന്നിടയിൽ വലയ്ക്ക് കേടുപാട് സംഭവിച്ചു. അന്നത്തെ കളക്ടർ ആയ ഷൈന മോളെ കണ്ടു ശോഭനൻ ആവലാതി ബോധിപ്പിച്ച് പരാതി നൽകി.
ചീന വല അഴിച്ച് സ്വന്തം വീട്ടിലേക്ക് മാറ്റാനുള്ള അപേക്ഷയാണ് നൽകിയത്. അപേക്ഷ അനുവദിച്ചതായും ചീനവല മാറ്റിക്കോള്ളാനും കലക്ടർ തനിക്ക് അനുമതി നൽകി എന്നാണ് ശോഭനൻ മറുനാടനോട് പറഞ്ഞത്. ഇത് പ്രകാരം ചീന വല വീട്ടിലേക്ക് മാറ്റി ശോഭനൻ ഗൾഫിൽ പോയി. അവിടെ നിൽക്കാൻ കഴിയാതെ നാട്ടിലേക്ക് വന്നു. പുഴ നികന്ന സ്ഥലം നോക്കി ഒട്ടുവളരെ അനധികൃത കയ്യേറ്റങ്ങൾ അഷ്ടമുടി തീരത്ത് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ശോഭനൻ വീട്ടിലെത്തി ചീന വല സ്ഥാപിക്കാൻ തനിക്ക് അവകാശപ്പെട്ട സ്ഥലത്ത് പോയപ്പോൾ ചീനവല ഇരുന്ന സ്ഥലം തൊട്ടടുത്തുള്ള വ്യക്തി കയ്യേറിയിരുന്നു. ഈ സ്ഥലം കയ്യേറി അവർ സ്വന്തം ചീനവല സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. വീട്ടുകാർക്ക് സ്വാധീന ശക്തിയുള്ളതിനാൽ ഈ മത്സ്യത്തൊഴിലാളിക്ക് പരാതിയുമായി കയറിയിറങ്ങുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി.
ഇതോടെ അഞ്ചു വർഷം മുൻപ് നിയമപോരാട്ടത്തിനു ശോഭനൻ തുടക്കം കുറിച്ചു. നിരവധി പരാതികൾ പ്രശ്നത്തിൽ നൽകി. ശോഭനന്റെ സ്ഥലം കയ്യേറിയ വ്യക്തികളുടെ സ്വാധീനം കാരണം പരാതികൾ എല്ലാം അവിടെ തന്നെ നിന്നു. വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിൽ ചീനവലയിരിക്കുന്ന സ്ഥലം ശോഭനനു തന്നെ അവകാശപ്പെട്ടതായി വ്യക്തമാക്കുന്നുണ്ട്. പക്ഷെ സ്ഥലത്തുള്ളത് വേറെ വ്യക്തിയുടെ ചീനവലയാണ്. വില്ലേജ് ഓഫീസ് കയറിയിറങ്ങി, താലൂക്ക് ഓഫീസിൽ പോയി രേഖകൾ ശരിയാക്കാൻ ശ്രമം നിരന്തരം നടത്തിയിരുന്നെങ്കിലും ഫിഷറീസ് അധികൃതർ പറഞ്ഞ ലൊക്കേഷൻ സ്കെച്ച് ഇതുവരെ ശോഭനനു ഹാജരാക്കാൻ കഴിഞ്ഞില്ല. ലൊക്കേഷൻ സ്കെച്ച് മനഃപൂർവം പല കാരണങ്ങൾ ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസ് അധികൃതർ നിഷേധിക്കുകയാണെന്നാണ് ശോഭനൻ മറുനാടനോട് പറഞ്ഞത്. പ്രശ്നങ്ങളെക്കുറിച്ച് ശോഭനൻ മറുനാടനോട് വിശദമാക്കുന്നത് ഇങ്ങനെ:
പരമ്പരാഗതമായി മീൻപിടുത്തമാണ് ഞങ്ങളുടെ ഉപജീവനമാർഗം. അഷ്ടമുടി കനിഞ്ഞനുഗ്രഹിച്ച് നല്ല മത്സ്യം നൽകിയിരുന്നു. ചീനവല വഴി വന്ന മത്സ്യം വിറ്റ് ആണ് ഉപജീവനം നടത്തിയത്. 2007ലാണ് അശാസ്ത്രീയമായ രീതിയിൽ ദളവാപുരം തെക്കുംഭാഗം പാലം വന്നത്. പാലം വരുമ്പോൾ പുഴയെ നശിപ്പിക്കുമോ? പ്രകൃതിയെ നശിപ്പിക്കുമോ? രണ്ടും കേരളത്തിൽ സംഭവിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കൊല്ലം ദളവാപുരം തെക്കുംഭാഗം പാലം. പാലത്തിനു ഒട്ടുവളരെ ഫില്ലറുകൾ പണിതു. വളരെ ആഴത്തിൽ ഫില്ലറുകൾ പണിതപ്പോൾ വന്ന മണ്ണ് മുഴുവൻ പുഴയിൽ തന്നെ നിക്ഷേപിച്ചു. പുഴ മണ്ണ് വീണു നികന്നു. പത്ത് പന്ത്രണ്ടോളം താഴ്ചയുള്ള സ്ഥലത്ത് ഇപ്പോൾ കൊക്കിരിക്കുകയാണ്. അത്രമാത്രം പുഴ മണ്ണ് വീണു നികന്നു കഴിഞ്ഞു. നീണ്ടകര മുതൽ ദളവാപുരം വരെ രണ്ടു കിലോമീറ്ററോളം മണ്ണ് വീണു നികന്നു കിടക്കുകയാണ്.
മത്സ്യത്തൊഴിലാളികളുടെ കൊഞ്ചിരിക്കുന്ന ഒരുപാട് ഷെഡുകൾ ഉണ്ടായിരുന്നു. പത്ത് പന്ത്രണ്ടോളം താഴ്ചയുള്ള സ്ഥലത്ത് ഇപ്പോൾ കൊക്കുകൾ ആണ് ഇപ്പോൾ ഇരിക്കുന്നത്. അത്രമാത്രം പുഴ മണ്ണ് വീണു നികന്നു കഴിഞ്ഞു. അഷ്ടമുടി കായലിന്റെ ഒരു ശാഖ തന്നെ നികന്നു പോയി. അത് ഡ്രഡ്ജ് ചെയ്ത് മണ്ണ് മാറ്റേണ്ടിയിരുന്നു. പക്ഷെ ചീനവലയുള്ള സ്ഥലത്ത് ഡ്രഡ്ജ് ചെയ്തില്ല. ചീന വലയുള്ളതിനാൽ ഡ്രഡ്ജ് ചെയ്യാൻ മത്സ്യത്തൊഴിലാളികൾ പരാതി നൽകി. അന്ന് എൻ,കെ.പ്രേമച്ചന്ദ്രനായിരുന്നു മന്ത്രി. പരാതി നൽകിയ സ്ഥലത്ത് ഡ്രഡ്ജ് ചെയ്യുന്നതിന് പകരം വേറെ ഭാഗത്ത് ഡ്രഡ്ജ് ചെയ്തു. ഇത് ഞങ്ങൾ അറിഞ്ഞില്ല. ഷിബു ബേബി ജോൺ മന്ത്രിയായിരുന്ന സമയത്തും പരാതി നൽകി . ഒരു കോടി 75 ലക്ഷം രൂപയ്ക്ക് ഡ്രഡ്ജ് ചെയ്യാൻ തീരുമാനമായി. തുക അനുവദിച്ചതല്ലാതെ ഡ്രഡ്ജിങ് നടന്നില്ല. പത്ത് ശതമാനം പണി പോലും അന്ന് നടന്നിരുന്നില്ല. പുഴ മണ്ണ് വീണു നികന്നപ്പോൾ എല്ലാം പ്രശ്നത്തിലായി. ഈ പ്രശ്നം രൂക്ഷമായപ്പോൾ ചീനവല വഴി മീൻ ലഭിക്കാതായി. ചീന വല വെള്ളത്തിൽ താണ്പോകില്ല. അതിനുള്ള ആഴമില്ല, വലയ്ക്ക് കേടുപാട്പറ്റി ഞാൻ ജില്ലാ കളക്ടർ ഷൈന മോളെ കണ്ടു ഈ ചീനവല വീട്ടിലേക്ക് മാറ്റാൻ അനുമതി തേടി. അത് ലഭിച്ചു.
വരുമാനം നിലച്ചപ്പോൾ ഞാൻ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഞാൻ ഗൾഫിൽ പോയി. ഈ സമയത്ത് പുഴയുടെ ഭാഗത്ത് വൻ കയ്യേറ്റങ്ങൾ നടന്നു. സ്വകാര്യ വ്യക്തികളാണ് കയ്യേറ്റം നടത്തിയത്. പുഴയുടെ ഭാഗങ്ങൾ കയ്യേറി മണ്ണിട്ട് നികത്തുകയാണ് ചെയ്തത്. ഞങ്ങൾ ആറു വീട്ടുകാർ ഈ കാര്യത്തിൽ പരാതി നൽകിയിരുന്നു. എന്റെ ചീനവല ഇരിക്കുന്നിടം വരെ അന്ന് കായൽ ആയിരുന്നു. ഞാൻ ചീനവല പൊളിച്ചു കൊണ്ടുപോയ സമയത്ത് എന്റെ സ്ഥലത്ത് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തി ചീനവല ഇട്ടു. കായൽ സ്ഥലം കയ്യേറിയാണ് ഇവർ അവിടം സ്വന്തമാക്കിയത്. ചീനവല എനിക്ക് അവിടെ വയ്ക്കാൻ സർക്കാർ അനുമതി നൽകിയതാണ്. സർക്കാർ പതിച്ച് നൽകുകയാണ് ചെയ്തത്. എന്റെ പേരിൽ പോക്ക് വരവ് നടത്തിയ സ്ഥലമാണ്. പട്ടയവുമുണ്ട്. അവർക്ക് അവിടെ ചീനവല വയ്ക്കാൻ കഴിയില്ല. പക്ഷെ അവർ എന്റെ ചീനവല ഇരിക്കുന്നിടത്ത് തന്നെ വല സ്ഥാപിച്ചു. എനിക്ക് പതിച്ച് നല്കിയ സ്ഥലമാണത്. അവിടെ വേറെ ആർക്കും വല വെയ്ക്കാൻ അനുവാദമില്ല. ഞാൻ കരം അടച്ച സ്ഥലമാണ്. കളക്ടറുടെ അടുത്തു നിവേദനം നൽകി അനുമതി വാങ്ങിയാണ് വല താത്ക്കാലത്തേക്ക് മാറ്റിയത്.
അവിടെ പുഴ നികന്നിരുന്നു. ഡ്രഡ്ജിങ് നടക്കുന്നില്ല. വീട് പട്ടിണിയായപ്പോഴാണ് പൊട്ടിവീണ വല വീട്ടിലേക്ക് മാറ്റി ഞാൻ ഗൾഫിൽ പോയത്. തിരികെ വരുമ്പോൾ കയ്യേറ്റം പൂർണമായിരുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്തുകളി കൊണ്ടാണ് എനിക്ക് അവിടെ വല വയ്ക്കാൻ കഴിയാത്തത്. ഞാൻ ഗൾഫിൽ പോയി വന്നതിനെ തുടർന്ന് ഞാൻ പരാതി നൽകി. അപ്പോൾ ലൊക്കേഷൻ സ്കെച്ച് ചെയ്യണം എന്ന് പറഞ്ഞു. രണ്ടു ചീനവല എന്റെ ചീനവല കിടന്ന സ്ഥലത്ത് ഇട്ടിട്ടുണ്ട്. അവർക്ക് വടക്കാണ് ചീന വലയ്ക്ക് അനുമതിയുള്ളത്. അവർ എന്റെ ഭാഗത്താണ് ചീന വലയിട്ടത്. അവർ അത് ട്രാൻസ്ഫർ ചെയ്തത എന്നാണ് പറഞ്ഞത്. ചീനവല ട്രാൻസ്ഫർ ചെയ്യാൻ ഒരുപാട് നിയമനടപടികളുണ്ട്. അതൊന്നും പൂർത്തീകരിച്ചിട്ടില്ല.
പിന്നെ ട്രാൻസ്ഫർ നടക്കുകയുമില്ല. ആസ്ഥലം സർക്കാർ എനിക്ക് പതിച്ച് നൽകിയതാണ്. എന്റെ ചീനവല അവിടെയാണ് നിന്നിരുന്നത് എന്നത് മനസിലാക്കി വില്ലേജ് അധികൃതർ എനിക്ക് രസീത് തന്നു. പ്രശ്നത്തിൽ ഞാൻ വിജിലൻസിന് പരാതി നൽകിയിട്ടുണ്ട്. ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസിലാണ് കരം അടയ്ക്കേണ്ടത്. എനിക്ക് ഇപ്പോൾ കരം അടയ്ക്കാൻ കഴിയുന്നില്ല. വേറെ ചീനവല വന്നിട്ടുണ്ട് എന്നാണ് പറയുന്നത്. ചീനവലയിരിക്കുന്ന സ്ഥലം എന്റെ കയ്യിലാണ് എന്നുള്ളതിന് എല്ലാ തെളിവുകളും ഉണ്ട്. വിവരാവകാശ പ്രകാരം ആ സ്ഥലത്ത് എന്റെ ചീനവലയുണ്ട് എന്ന് അധികൃതർ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എനിക്ക് ഇപ്പോൾ കരം അടയ്ക്കാൻ കഴിയാത്തതിനു കാരണം രേഖകളിൽ കൃത്രിമം നടത്തിയത് കാരണം എന്നാണ് ഞാൻ സംശയിക്കുന്നത്. എനിക്ക് ലൊക്കേഷൻ സ്കെച്ച് വില്ലേജ് അധികൃതർ നൽകുന്നുമില്ല. ഇപ്പോൾ നിരന്തര പോരാട്ടം കാരണം ഞാൻ രോഗിയായി മാറിയിരിക്കുന്നു. ഇനിയെങ്കിലും എനിക്ക് നീതി വേണം-ശോഭനൻ പറയുന്നു.
കൊല്ലം ഫിഷറീസ് അധികൃതർ നൽകുന്ന വിശദീകരണം:
ശോഭനന്റെ പ്രശ്നം അറിയാം. പല തവണ പരാതിയായി ഞങ്ങളെ കണ്ടിട്ടുണ്ട്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പട്ടയം നൽകിയ ചീനവലയാണ് ശോഭനന്റെ കൈവശമുള്ളത്-കൊല്ലം ഫിഷറീസ് അധികൃതർ മറുനാടനോട് പറഞ്ഞു. ഫിഷറീസ് ഒരു സ്ഥാനം നിർണ്ണയിച്ച് നൽകിയിട്ടുണ്ട്. ആ സ്ഥലത്ത് ശോഭനൻ തന്നെ ചീനവല പൊളിച്ച് മാറ്റിയിട്ടുണ്ട്. അതിനു കലക്ടറുടെ അനുമതി തേടി എന്നാണ് ശോഭനൻ പറഞ്ഞത്. പക്ഷെ രേഖാമൂലം ശോഭനനു അനുമതി നൽകിയിട്ടില്ല. ആ അനുമതി അദ്ദേഹം വാങ്ങിക്കേണ്ടിയിരുന്നു. അത് വാങ്ങിച്ചിട്ടില്ല. അത് ഒരു പ്രശ്നം. ചീന വല എവിടെ വയ്ക്കാനാണ് അനുമതി നൽകിയത് എന്ന് ഞങ്ങൾക്ക് അറിയില്ല. ഞങ്ങൾക്ക് ലൊക്കേഷൻ സ്കെച്ച് വേണം. അത് വില്ലേജ് ഓഫീസിൽ നിന്നാണ് നൽകേണ്ടത്. ആ ലൊക്കേഷൻ സ്കെച്ച് നൽകിയിട്ടില്ല. അത് നോക്കി വേണം ഞങ്ങൾക്ക് സ്ഥല നിർണ്ണയം നടത്താൻ. അത് പൊളിച്ച് നീക്കിയ അവസ്ഥയായത് കാരണമാണ് ഈ പ്രശ്നം ഉദയം ചെയ്യുന്നത്. അദ്ദേഹം പറയുന്ന പ്രകാരം അനുമതി നൽകാൻ കഴിയില്ല. സ്കെച്ച് വാങ്ങി വന്നാൽ പട്ടയം ഉള്ളതിനാൽ അവർക്ക് അനുമതി നൽകാവുന്നതേയുള്ളൂ. അത് ശോഭനൻ നൽകണം. അത് നൽകിയാൽ തന്നെ അതിനു ഒട്ടനവധി നടപടിക്രമങ്ങൾ ബാക്കിയുമുണ്ട്. എല്ലാം നോക്കി വേണം അനുമതി നൽകാൻ- ഫിഷറീസ് അധികൃതർ പറയുന്നു.
എന്നാൽ നാലഞ്ചു വർഷമായി താൻ കയറിയിറങ്ങാത്ത സ്ഥലമില്ല. മനഃപൂർവം എനിക്ക് ലൊക്കേഷൻ സ്കെച്ച് നല്കാതിരിക്കാനാണ് വില്ലേജ് ഓഫീസ് ശ്രമിക്കുന്നത്. ഫിഷറീസ് അധികൃതരും എന്നോടു കനിയുന്ന സമീപനം പ്രകടിപ്പിച്ചിട്ടില്ലെന്നും ശോഭനൻ പറയുന്നു. എന്തായാല് നീതിക്ക് വേണ്ടിയുള്ള ശോഭനന്റെ പോരാട്ടം തുടരുകയാണ്. ശോഭനനു പട്ടയം ഉള്ള വ്യക്തിയാണ് എന്നാണ് ഫിഷറീസ് അധികൃതരും വ്യക്തമാക്കുന്നത്. എന്നിട്ടും തന്റെ ചീനവലയിരിക്കുന്ന സ്ഥലം അന്യാധീനമായത് ശോഭനനു നോക്കിയിരിക്കേണ്ട അവസ്ഥവരുന്നു. പാവപ്പെട്ട മത്സ്യത്തൊഴിലാളിക്ക് നേരെയുള്ള നീതി നിഷേധമാണ് ശോഭനൻ അനുഭവിക്കുന്നത്. ചീന വലയ്ക്ക് പട്ടയമുള്ള വ്യക്തിയാണ് ശോഭനൻ എന്ന് ഫിഷറീസ് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കെ ശോഭനനു നീതി ലഭിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്