വെള്ളപ്പൊക്കം തടയാൻ പമ്പയിൽ നിന്നും മണൽ വാരാം; പക്ഷേ വനത്തിൽ തന്നെ നിക്ഷേപിക്കണം; കാടിന് പുറത്തേക്ക് ലോറിയിൽ കൊണ്ടു പോകാൻ അനുവദിക്കില്ലെന്ന് വനംവകുപ്പ്; മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്ന് പറഞ്ഞ് കരാറിൽ നിന്ന് പിന്മാറി ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ്; ത്രിവേണിയിലെ കടത്തിലും നിറയുന്നത് അഴിമതിയുടെ പുക മറ; സ്പ്രിങ്ളറും ബെവ്കോയ്ക്കും പിന്നാലെ പമ്പയിലെ വിവാദത്തിലും ഗോളടിച്ച് രമേശ് ചെന്നിത്തല; ടോം ജോസിന്റെ ഹെലികോപ്ടർ യാത്ര വെറുതെയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്പ്രിങ്ലറിലും ബെവ്കോ ആപ്പിലും പ്രതിസന്ധിയിലായ പിണറായി സർക്കാരിനെതിരെ അഴിമതിയുടെ പുക മറ സൃഷ്ടിക്കാൻ വീണ്ടും വിഷയം. പമ്പ ത്രിവേണിയിലെ മണൽ കടത്താണ് ഇപ്പോൾ വിവാദമാകുന്നത്. സിപിഎം രാഷ്ട്രീയത്തിലെ ഉന്നതനെതിരെയാണ് ആരോപണങ്ങൾ പരോക്ഷമായി ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തുന്നത്. അതിനിടെ പമ്പ ത്രിവേണിയിൽ നിന്നും മണൽ കടത്തുന്നത് വനംവകുപ്പ് തടഞ്ഞു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം വനാതിർത്തിക്കു പുറത്തേക്ക് മണല്‍ കൊണ്ടുപോകാൻ പത്തനംതിട്ട ജില്ലാ കലക്ടർ നൽകിയ ഉത്തരവിനെതിരേയാണ് വനംവകുപ്പിന്റെ നടപടി. ഇതേത്തുടര്‍ന്ന് പമ്പ ത്രിവേണിയിൽ നിന്നു മണൽ കൊണ്ടുപോകാനെത്തിയ ലോറികൾ വനം വകുപ്പ് തടഞ്ഞിട്ടുണ്ട്.
ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരം കേന്ദ്രാനുമതിയില്ലാതെ മണല്‍ വനാതിർത്തിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് വനംവകുപ്പ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. വനംനിയമങ്ങളുടെ പരസ്യമായ ലംഘനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഇന്നലെ ആരോപിച്ചിരുന്നു. മണൽ പുറത്തു കൊണ്ടുകുന്നതിനെതിരേ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി വനം മേധാവിക്ക് ഉത്തരവു നൽകി. വനം മന്ത്രിയാറിയാതെയാണ് ഈ ഇടപാട് നടന്നത്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ് സ്ഥാനമൊഴിയുന്നതിന് തൊട്ടു മുമ്പാണ് വാക്കാൽ ഉത്തരവ് നൽകിയത്. ഇതിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. വനം മന്ത്രി പോലും അറിയാതെയായിരുന്നു ഹെലികോപ്ടറിൽ ടോം ജോസ് നിലയ്ക്കലിൽ എത്തി വാക്കാൽ ഉത്തരവ് നൽകിയത്.
പമ്പ ത്രിവേണിയിൽ നിന്നും പുതുതായി വാരുന്ന മണൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വനത്തിന് പുറത്തേക്ക് കൊണ്ട ുപോകുകയായിരുന്നു. വനംവകുപ്പിന്റെ ഉത്തരവനുസരിച്ച് ഇനി ഈ മണൽ കേന്ദ്രാനുമതി തേടാതെ പുറത്തേക്ക് കൊണ്ടുപോകാനാവില്ല. 2018ൽ ടാറ്റ വാരിയ മണ്ണും ചെളിയും പുറത്തേക്ക് കൊണ്ടുപോകുന്നതിന് തടസമില്ല. ഇതിന് നേരത്തേ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. അല്ലാത്ത മണ്ണ് വനം വകുപ്പ് തടയും. കൊറോണക്കാലത്ത് പ്രളയത്തിന്റെ പേരിള്ളു കൊള്ളയാണ് മണലൂറ്റ്. ഇതാണ് തടയുന്നത്. ബ്രൂവറിയിലും സ്പ്രിങ്ലറിലും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തിയ പ്രതിപക്ഷത്തിന് മറ്റൊരു തുറുപ്പു ചീട്ടാണ് പമ്പയിലെ മണൽ കൊള്ള.
കോടിക്കണക്കിന് രൂപയുടെ മണലാണ് പമ്പ ത്രിവേണിയിലുള്ളത്. കഴിഞ്ഞ രണ്ടു വെള്ളപ്പൊക്കത്തിൽ അടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യാനെന്ന പേരിൽ നല്ല മണലും പുറത്തേക്ക് കൊണ്ടുപോകാനാണ് ശ്രമം നടന്നത്. കോടിക്കണക്കിന് രൂപ വിപണിമൂല്യമുള്ള നല്ല മണലും പമ്പ ത്രിവേണിയിലുണ്ട്. ഇടത്തരം ക്വാളിറ്റിയുള്ള മണലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കടത്തിയത്. Forest conservation act പ്രകാരം അനുമതി വാങ്ങാതെയും sand audit നടത്താതെയുമാണ് മണല്‍ വാരാനും പുറത്തേക്ക് കൊണ്ടുപോകാനും ദുരന്ത നിവരാണ നിയമം അനുസരിച്ച് കലക്ടര്‍ ഉത്തരവിട്ടത്. വിരമിക്കുന്നതിന്റെ തലേന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഹെലികോപ്റ്ററിലെത്തിയാണ് ഇതിന് നിർ്ദ്ദേശം നല്‍കിയത്.
ഡിജിപിയും ടോംജോസും വിമാനത്തിൽ യാത്ര ചെയ്തതും വിവാദമായി. പിന്നാലെയാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് എത്തിയത്. സിപിഎം നേതാവിനെ സഹായിക്കാനാണ് ഈ മണൽ കൊള്ളയെന്നും ആരോപണം ഉയർന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഇടപെടുന്നത്. പരിസ്ഥിതി നിയമങ്ങൾ ദുരന്തനിവാരണനിയമം ഉപയോഗിച്ച് ബൈപ്പാസ് ചെയ്യുന്നതിനെതിരേ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വനംവകുപ്പ് ഇപ്പോൾ നല്കിയ ഉത്തരവ് അനുസരിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി മണൽ വാരാമെങ്കിലും അത് വനത്തിൽ തന്നെ നിക്ഷേപിക്കണം. അത് വനാതിര്‍ത്തിക്ക് പുറത്തുകൊണ്ടുപോകാന്‍ പാടില്ല.
കണ്ണൂരിലെ കേരളാ ക്ലേയ്സ് ആൻഡ് സെറാമിക് എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് സൗജന്യമായിട്ടാണ് ഈ മണല്‍ കലക്ടറുടെ ഉത്തരവ് പ്രകാരം നല്‍കിയത്. സര്‍ക്കാര്‍ ഖജനാവിന് നേരിട്ട് മുതല്‍ കൂട്ടാകേണ്ട കോടിക്കണക്കിന് രൂപയാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ പേരു പറഞ്ഞ് നഷ്ടപ്പെടുത്തുന്നത്. ദുരന്ത നിവാരണനിയമം അനുസരിച്ച് മണലു വാരി പുഴയുടെ ആഴം കൂട്ടാന്‍ കലക്ടര്‍ക്ക് ഉത്തരവ് നല്‍കാമെങ്കിലും ഇവ സൗജന്യമായി പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിപണനത്തിനും സൗകര്യമൊരുക്കുന്നത് എങ്ങനെയാണ് നിയമവൃത്തങ്ങളും ചോദിക്കുന്നു. ഡിഎം ആക്ടിന്റെ നഗ്നമായ ലംഘനമാണ് ഇത്. കണ്ണൂരിൽ നിന്നുള്ള നേതാവിന്റെ ബന്ധുവിന് വേണ്ടിയാണ് കടത്തെന്ന ആരോപണവും ശക്തമാണ്. സ്വകാര്യ കമ്പനിയെ കൊണ്ടാണ് കേരളാ ക്ലേയ്സ് ആന്റെ സെറാമിക് മണ്ണ് നീക്കം ചെയ്തത്.
ഇതിനിടെ മണലെടുപ്പ് കരാറിൽ നിന്ന് ക്ലേയ്സ് ആൻഡ് സെറാമിക് പ്രൊഡക്ട്സ് പിന്മാറി. മണൽ വിൽക്കാൻ അനുമതിയില്ലെങ്കിൽ പ്രയോജനമില്ലെന്ന് ചെയർമാൻ ടി.കെ.ഗോവിന്ദൻ പ്രതികരിച്ചു. ഇടപാടിൽ അഴിമതിയില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പമ്പ യാത്രയിൽ അഴിമതിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇന്ന് രംഗത്തെത്തിയിരുന്നു. ടോം ജോസിനും ഡി.ജി.പിക്കുമൊപ്പം പമ്പയിൽ താനും പോയെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. പമ്പാ യാത്ര വിനോദയാത്രയായിരുന്നില്ല. പ്രളയത്തെ പ്രതിരോധിക്കാനായാണ് മണൽ നീക്കം ചെയ്യുന്നത്. രണ്ട് വർഷം മുമ്പെടുത്ത തീരുമാനം ഉദ്യോഗസ്ഥർ നടപ്പാക്കാത്തതിനാലാണ് നേരിട്ട് പോയത്. കലക്ടറെയും എസ്പിയെയും ശാസിക്കുകയും ചെയ്തു.
ടോം ജോസിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മണൽ നീക്കൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വിശ്വാസ് മേത്ത മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. വിരമിക്കുന്നതിന്റെ തലേദിവസം ഡി.ജി.പിയും ടോം ജോസും നടത്തിയ ഹെലികോപ്റ്റർ യാത്ര ദുരൂഹമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. യാത്രയ്ക്കുശേഷം ഉത്തരവിറക്കിയ പമ്പ ത്രിവേണിയിലെ മണൽ കൈമാറ്റത്തിൽ വൻ അഴിമതിയെന്നു ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മെയ് 29 നാണ് ടോം ജോസ്, ലോക്നാഥ് ബഹ്റ എന്നിവർ പത്തനംതിട്ടയിൽ പൊലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ യാത്ര നടത്തിയത്.
തിടുക്കപ്പെട്ട് നടത്തിയ ഈ യാത്രയ്ക്കുശേഷമാണ് പമ്പയിൽ കഴിഞ്ഞ പ്രളയത്തിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള ഉത്തരവിറക്കിയത്. ഒരു ലക്ഷത്തിലധികം മെട്രിക് ടൺ മണൽ സൗജന്യമായി കണ്ണൂർ ആസ്ഥാനമായുള്ള ക്ലേ ആൻഡ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനത്തിനു കൈമാറിയെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. മാലിന്യ നിർമ്മാർജനത്തിന്റെ പേരിൽ പൊതുമേഖലാ സ്ഥാപനത്തെ മുൻ നിർത്തിയുള്ള കച്ചവടമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയം കഴിഞ്ഞ് രണ്ടു വർഷമായിട്ടും പമ്പയിലെ മണൽ നീക്കാത്തതിലും ദുരൂഹതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു,
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍