ലോക്ക് ഡൗൺ കാലത്ത് എല്ലാം അടഞ്ഞു കിടക്കുമ്പോൾ പഴുതുപയോഗിച്ച് അനധികൃത മദ്യവിൽപ്പന; മെമ്പർമാർക്കുള്ള മദ്യം പുറത്ത് നൽകിയത് മൂന്നും നാലും ഇരട്ടി വിലയ്ക്ക്; മറിച്ച് വിൽപ്പന നടത്തിയത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന കെയ്സ് കണക്കിന് മദ്യം; പരാതി വന്നപ്പോൾ ഗോഡൗൺ സീൽ ചെയ്ത് എക്സൈസ് വകുപ്പ്; ശ്രീമൂലം ക്ലബ്ബിൽ മദ്യം പുറത്ത് നൽകിയത് തെളിഞ്ഞാൽ കടുത്ത നടപടിയെന്ന് എക്സൈസ് അധികൃതർ മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ക്ലബുകളിൽ ഒന്നായ ശ്രീമൂലം ക്ലബ് ലോക്ക് ഡൗൺ കാലത്ത് അനധികൃത മദ്യവിൽപ്പന നടത്തിയോ? കേസ് കണക്കിന് മദ്യം ലോക്ക് ഡൗൺ കാലത്ത് വിൽപ്പന നടത്തി എന്ന പരാതിയാണ് ശ്രീമൂലം ക്ലബിനെക്കുറിച്ച് ഉയരുന്നത്. വൻ തുക ഈടാക്കി ലക്ഷക്കണക്കിന് രൂപയുടെ മദ്യം ക്ലബ് അധികൃതർ പുറത്ത് വിൽപ്പന നടത്തി എന്നാണ് പരാതി വന്നത്. ലോക്ക് ഡൗൺ കാലത്ത് മദ്യത്തിനു ക്ഷാമം രൂക്ഷമായ അവസ്ഥയിലാണ് ക്ലബിലെ മദ്യം അധികൃതർ വൻ തുക ഈടാക്കി മദ്യം മറിച്ചു വിൽപ്പന നടത്തിയത്. വിവരം അറിഞ്ഞു ക്ലബുമായി ബന്ധമുള്ളവർ തന്നെയാണ് എക്സൈസ് കമ്മിഷണർ അടക്കമുള്ളവർക്ക് പരാതി നൽകിയത്. തിരുവനന്തപുരത്ത് ബാർ ലൈസൻസുള്ള ക്ലബുകളിൽ പ്രമുഖ ക്ലബാണ് ശ്രീമൂലം ക്ലബ്.
അംഗങ്ങൾക്ക് നൽകാനുള്ള മദ്യം ദുരുപയോഗപ്പെടുത്തി പുറത്ത് വിറ്റു എന്ന പരാതി എക്സൈസ് അധികൃതർ ഗൗരവകരമായാണ് കണ്ടത്. പരാതി വന്നതിനെ തുടർന്ന് എക്സൈസ് സംഘം ഇന്നു ക്ലബിലെത്തി പരിശോധന നടത്തി. ക്ലബിൽ അനധികൃത മദ്യവിൽപ്പന നടത്തിയതായി പരാതി ലഭിച്ചതായും അതിനെ തുടർന്നുള്ള പരിശോധനയാണ് ഇന്നു നടന്നതും എന്നും എക്സൈസ് ഡെപ്യുട്ടി കമ്മിഷണർ ഗോപകുമാർ മറുനാടനോട് പറഞ്ഞു. അതേസമയം എക്സൈസ് സംഘം ക്ലബിൽ പരിശോധന നടത്തിയതായി ക്ലബ് സെക്രട്ടറി ബാലൻ മാധവനും മറുനാടനോട് സമ്മതിച്ചു. ക്ലബിൽ പുകയുന്ന രാഷ്ട്രീയമാണ് പരാതിക്ക് പിന്നിലെന്നാണ് ക്ലബ് സെക്രട്ടറി പറഞ്ഞത്. പക്ഷെ ക്ലബിൽ പുറത്തുള്ളവർക്ക് മദ്യ വിൽപ്പന നടത്തി എന്ന് വ്യക്തമായാൽ കടുത്ത നടപടി ക്ലബ് അധികൃതർക്ക്എതിരെ വരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
മാർച്ച് 24 നു ലോക്ക്ഡൗൺ വന്നപ്പോൾ ബാർ ഔദ്യോഗികമായി അടച്ചു. എന്നാൽ മദ്യത്തിന്റെ ഗോഡൗൺ അടയ്ക്കുകയോ സീൽ ചെയ്യുകയോ ചെയ്തിരുന്നില്ല. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മദ്യവിൽപ്പനയാണ് ശ്രീമൂലം ക്ലബിൽ നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ക്ലബ് സെക്രട്ടറി ബാലൻ മാധവന്റെ പേരിലാണ് ബാർ ലൈസൻസ്. ബാർ നോക്കി നടത്തുന്നതും ഗോഡൗൺ താക്കോൽ കൈവശം വെച്ചിരിക്കുന്നതും ജോയിന്റെ സെക്രട്ടറിയായ പി.എം.സാദിഖ് ആണ്. സെക്രട്ടറി ബാലൻ മാധവന്റെ അറിവോടും സമ്മതത്തോടും കൂടി സാദിഖ് ലക്ഷക്കണക്കിന് രൂപയുടെ മദ്യം പുറത്തുകൊടുത്തു. നിയമവിരുദ്ധ വില്പനയാണ് ഈ കാര്യത്തിൽ നടന്നത്. മദ്യവിൽപ്പന പുറത്തറിഞ്ഞു. പരാതിയും വന്നു. ഇതോടുകൂടി തുടർന്ന് എക്സൈസ് ഉന്നതർ തന്നെ വന്നു ഗോഡൗൺ സീൽ ചെയ്തു. സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും അനധികൃതർ മദ്യവിൽപ്പന നടത്തിയപ്പോൾ ക്ലബ് ജീവനക്കാർ ഇതിനു കൂട്ടുനിന്നു. കേസ് കണക്കിനു മദ്യമാണ് പുറത്തു നൽകിയത്. ഇത് ബില്ലി രേഖപ്പെടുത്തുകയോ നിയമപ്രകാരമുള്ള നടപടികൾ നടത്തുകയോ ചെയ്തിട്ടില്ല. അംഗങ്ങളുടെ പേരിൽ വേറെ വേറെ തീയതികളിൽ ഇത് സോഫ്റ്റ്വെയറിൽ ഉൾക്കൊള്ളിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ക്ലബ് സെക്രട്ടറിക്കും ജോയിന്റ് സെക്രട്ടറിക്കും അടുപ്പമുള്ള മെമ്പർമാരുണ്ട്. ഇവരുടെ പേരിൽ കൂടുതൽ തുകയ്ക്ക് ഉള്ള ബില്ലുകൾ എഴുതി ചേർക്കാനാണ് പരിപാടി. മാർച്ച് 23 മുതൽ ക്ലബിലെ ബില്ലുകൾ പരിശോധിക്കേണ്ടതുണ്ട്. ക്ലബിലെ വിൽപ്പന വിവരങ്ങളും എക്സൈസ് ബുക്കും സ്റ്റോക്കും പരിശോധിച്ചാൽ അനധികൃത മദ്യവിൽപ്പന കണ്ടുപിടിക്കാൻ കഴിയും. കൃത്യമായി ക്ലബിൽ ബില്ലിങ് നടക്കുന്നില്ല എന്നതിന് തെളിവ് മെയ് 13 ക്ലബ് സെക്രട്ടറി അംഗങ്ങൾക്ക് അയച്ച നോട്ടീസാണ്. ഈ നോട്ടീസിൽ പറയുന്നത് മെമ്പർമാരുടെ വകയായി 25 ലക്ഷം രൂപ കുടിശികയുണ്ടെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത് അനധികൃത മദ്യവിൽപ്പനയ്ക്ക് ഉള്ള തെളിവാണ്. വൻ തുക ഈടാക്കി മദ്യവിൽപ്പന നടത്തിയത് വലിയ കുറ്റമാണ്. ഈ കാര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ വരേണ്ടതുണ്ട്. ക്ലബിലെ ബാർ തുറക്കാൻ അനുവദിക്കും മുൻപ് എക്സൈസ് അധികൃതർ എത്തി സ്റ്റോക്ക് വെരിഫൈ ചെയ്യണം. അതിനു ശേഷം മാത്രമേ ക്ലബിനെ ബാർ തുറക്കാൻ അനുവദിക്കാൻ പാടുള്ളൂ പരാതിയിൽ പറയുന്നു. ഇത് പ്രകാരം അടിയന്തിര നടപടികൾ സ്വീകരിക്കണം-എക്സൈസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
പരാതിയിൽ പറയുന്ന ഒരു പ്രധാന കാര്യം മെയ് 13 നു ക്ലബ് സെക്രട്ടറി അയച്ച് നോട്ടീസാണ്. അംഗങ്ങളുടെ പേരിൽ 25 ലക്ഷത്തോളം കുടിശികയുണ്ടെന്നാണ് പറയുന്നത്. ലോക്ക് ഡൗൺ കാലത്ത് അനധികൃതമായി നടത്തിയ മദ്യവിൽപ്പന കാരണമാണ് കുടിശിക വന്നത്. ലോക്ക് ഡൗൺ കാലത്ത് ബാർ ഇല്ല. അതിനാൽ ബില്ലിൽ ചേർക്കാൻ കഴിയില്ല. ജിഎസ്ടിയൊക്കെ ഉള്ളതിനാലാണ് ഈ പ്രശ്നം വരുന്നത്. ലോക്ക് ഡൗൺ കഴിയുന്ന മുറയ്ക്ക് ഈ തുക ലോക്ക് ഡൗൺ കഴിഞ്ഞ ശേഷമുള്ള തീയതികളിൽ എഴുതി ചേർക്കും. അതിനുള്ള സന്ദേശമാണ് 25 ലക്ഷം കുടിശികയുണ്ടെന്നുള്ള ക്ലബ് സെക്രട്ടറിയുടെ നോട്ടീസ്. ഇതെല്ലാം കണക്കിലെടുത്ത് അന്വേഷണം നടത്തണം എന്ന് പരാതിയിൽ പറയുന്നത്.
ശ്രീമൂലം ക്ലബിനെക്കുറിച്ച് പരാതി വന്നിട്ടുണ്ട്. റെയിഡ് ആയിട്ടല്ല. പരാതി വന്നിട്ടുണ്ട്. അത് അനുസരിച്ചുള്ള അന്വേഷണമാണ് ശ്രീമൂലം ക്ലബിൽ നടന്നത്. ക്ലബ് അധികൃതർക്ക് മദ്യം പുറത്ത് വിൽപ്പന നടത്താൻ അവകാശമില്ല. അങ്ങിനെ നടത്തിയിട്ടുണ്ടെങ്കിൽ ആ കാര്യത്തിൽ അന്വേഷണം വരും. അവിടെ ഒരുപാട് പ്രശ്നങ്ങൾ നടക്കുന്നതായി ഞങ്ങൾക്ക് അറിയാം. ഈ കാര്യത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മെമ്പർമാർക്ക് മാത്രം മദ്യം നൽകാനുള്ള ലൈസൻസാണ് ക്ലബിന്റെ പേരിലുള്ളത്. അങ്ങിനെ നടന്നതായി തെളിഞ്ഞാൽ കടുത്ത നടപടി ക്ലബിനെതിരെ വരും-ഡെപ്യുട്ടി കമ്മിഷണർ ഗോപകുമാർ മറുനാടനോട് പറഞ്ഞു.
ശ്രീമൂലം ക്ലബിൽ അകത്തെ രാഷ്ട്രീയം പുകയുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ മദ്യം പുറത്തുകൊടുത്ത് എന്ന പരാതി അതിന്റെ ഭാഗമായാണ്-ക്ലബ് സെക്രട്ടറി ബാലൻ മാധവൻ മറുനാടനോട് പറഞ്ഞു. ഈ പരാതിയുടെ പുറത്താണ് എക്സൈസ് അധികൃതർ വന്നു പരിശോധന നടത്തിയത്. ക്ലബിലെ അഴിമതികൾ ഈ കമ്മറ്റി കണ്ടുപിടിച്ചിട്ടുണ്ട്. അവർക്കെതിരെ നടപടിയും എടുത്തിട്ടുണ്ട്. ഒരു കോടി മുപ്പത് ലക്ഷം രൂപയായിരുന്നു ഞങ്ങൾ ചാർജ് എടുക്കുമ്പോൾ ക്ലബിന് വന്നിരുന്ന നഷ്ടം. ഒരൊറ്റ കൊല്ലം കൊണ്ട് 52 ലക്ഷം രൂപയുടെ ലാഭത്തിലേക്ക് ക്ലബിനെ എത്തിച്ച ഒരു കമ്മറ്റി കൂടിയാണിത്. ഈ കമ്മറ്റി തുടരണമെന്ന് അംഗങ്ങൾ തന്നെ ആവശ്യപ്പെട്ടപ്പോഴാണ് ഞങ്ങൾ രണ്ടാമതും തുടർന്നത്. ലോക്ക് ഡൗൺ കാലത്ത് ആർക്കും ഓഫീസിൽ വരാൻ കഴിഞ്ഞിട്ടില്ല. പിന്നെങ്ങിനെ വരും. ഇത് ഞങ്ങളുടെ പേര് മോശമാക്കാൻ വേണ്ടി നൽകിയ പരാതിയാണ്. മദ്യം ഒന്നും ഈ ഘട്ടത്തിൽ പുറത്ത് വെച്ചിട്ടില്ല. പിന്നെങ്ങിനെ വില്പന നടക്കും.-ബാലൻ മാധവൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്