അംബാനിയുടെ ന്യൂസ് 18 കേരളയുടെ പുതിയ തലവനായി എത്തുക പ്രദീപ് പിള്ള; മീഡിയാ വണ്ണിലേക്ക് ചേക്കേറുന്ന രാജീവ് ദേവരാജിന്റെ പകരക്കാനാകാനുള്ള ശ്രീലാലിന്റെ നീക്കങ്ങൾ വെട്ടിയത് ഗ്രൂപ്പിസത്തിൽ മനംമടുത്ത ന്യൂസ് 18 മാനേജ്മെന്റ്; വാർത്തകളിലെ തീവ്ര ഇടതുപക്ഷം മുഖം ഇനി ചാനൽ കൈവിടും; അഴിച്ചു പണി ഭയന്ന് ന്യൂസ് 18 കേരളയിലെ സൈബർ സഖാക്കൾ; കൈമോശം വന്ന ചാനലിന്റെ അംബാനിഫിക്കേഷൻ തിരിച്ചു പിടിക്കാൻ പഴയ മനോരമക്കാരൻ വീണ്ടുമെത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അംബാനിയുടെ ന്യൂസ് 18 കേരളയുടെ തലവനാകാനുള്ള ശ്രീലാലിന്റെ മോഹം നടന്നില്ല. രാജീവ് ദേവരാജിന് പകരം ഇനി ന്യൂസ് 18 കേരളയെ പ്രദീപ് പിള്ള നയിക്കും. മനോരമയിലൂടെ പത്രപ്രവർത്തനം തുടങ്ങി ഇംഗ്ലീഷ് പത്രപ്രവർത്തനത്തിലേക്ക് കൂടുമാറിയ പ്രദീപ് പിള്ള ടൈംസ് നൗ അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മനോരമ പത്രത്തിൽ അറിയപ്പെട്ടിരുന്ന ജേർണലിസ്റ്റായിരുന്നു പ്രദീപ്. തിരുവനന്തപുരത്ത് റിപ്പോർട്ടറായിരിക്കെ മനോരമ യുഎഇ ദൗത്യം ഏൽപ്പിച്ച മാധ്യമ പ്രവർത്തകനാണ് പ്രദീപ് പിള്ള. എല്ലാവരേയും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദീപ് ചാനൽ തലപ്പത്ത് എത്തുന്നത്.
കേരളത്തിലെ നമ്പർ വൺ ന്യൂസ് ചാനലാകുകയായിരുന്നു ന്യൂസ് 18 കേരളം എന്ന അംബാനി ചാനലിന്റെ ലക്ഷ്യം. കോടികളാണ് ഇതിന് വേണ്ടി മുതൽ മുടക്കിയത്. ലക്ഷങ്ങൾ കൊടുത്ത് മനോരമയിൽ നിന്നും ഏഷ്യാനെറ്റിൽ നിന്നും ആളുകളെ എത്തിച്ചതും വാർത്താ ചാനലുകളിൽ ആദ്യ സ്ഥാനത്തിന് വേണ്ടി മാത്രമാണ്. ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടു പിന്നിലെങ്കിലും കുറഞ്ഞതെത്തുമെന്ന് കരുതി. എന്നാൽ അംബാനിയുടെ പ്രതീക്ഷകളൊന്നും പൂവണിഞ്ഞില്ല. നിരവധി വിവാദങ്ങളിലും ചാനൽ പെട്ടു. ജയ്ദീപിനായിരുന്നു ആദ്യം ചുമതല.
പിന്നീട് രാജീവ് ദേവരാജനിലേക്കും കാര്യങ്ങളെത്തി. ഇരുവരും ടെലിവിഷൻ രംഗത്ത് വലിയ പരിചയമുള്ളവരായിരുന്നു. പ്രദീപ് പിള്ള ടൈംസ് നൗവിൽ നിന്നാണ് മനോരമയിൽ എത്തിയതെങ്കിലും കൂടുതൽ കാലവും പത്രങ്ങളിലായിരുന്നു പ്രവർത്തന പരിചയം. മനോരമയിലും ഇന്ത്യൻ എക്സ്പ്രസിലും റിപ്പോർട്ടിംഗിൽ പേരെടുത്ത ആളാണ് പ്രദീപ്. ന്യൂസ് 18 കേരളയുടെ ഭാഗമായി ഒരു വർഷം മുമ്പാണ് പ്രദീപ് എത്തുന്നത്. എന്നാൽ പ്രധാനപ്പെട്ട ഉത്തരവാദിത്തമൊന്നും പ്രദീപിന് നൽകിയിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങളായിരുന്നു ഇതിന് കാരണം.
തുടക്കം മുതൽ പലവിധ വിവാദങ്ങളിലേക്ക് ചാനൽ വഴുതി പോവുകയും ചെയ്തു. ഇതെല്ലാം ചാനലിനെ ബാധിച്ചു. ചാനലിൽ എത്തിയവരെല്ലാം കടുത്ത പിണറായി ഭക്തരായിരുന്നു. ഇവരലെല്ലം സിപിഎം സൈബർ പോരാളികൾക്ക് വേണ്ടി അജണ്ട് പ്രഖ്യാപിച്ച് മുമ്പോട്ട് പോയതോടെ ചാനലിന് ഇടതു പക്ഷ ഇമേജും കിട്ടി. ചാനലിന് പണം മുടക്കിയ അംബാനി ആഗ്രഹിച്ചത് വലതു പക്ഷ ലൈനായിരുന്നു. ഇതും തെറ്റി. ഇടതുപക്ഷത്തെ നിലപാടുകളുമായി മുന്നേറി ഒന്നാമനാകാനും കഴിഞ്ഞില്ല. പ്രദീപ് പിള്ള തീവ്ര ഇടതുപക്ഷമോ വലതു പക്ഷമോ അല്ല. ഇതു കൊണ്ടാണ് പ്രദീപിന് നറുക്ക് വീഴുന്നത്. മുമ്പ് ജനം ടിവിയുടെ തലപ്പത്തേക്കും പ്രദീപിനെ ആർഎസ്എസ് പരിഗണിച്ചിരുന്നു.
എന്നാൽ രാഷ്ട്രീയ ചാനലിന്റെ ഭാഗമാകാനില്ലെന്ന് പറഞ്ഞ് പ്രദീപ് ഈ ഓഫർ നിരസിക്കുകയായിരുന്നു. ഒരു പാർട്ടിയോടും വലിയ ആഭിമുഖ്യമില്ലെന്നതാണ് പ്രദീപിന് ഗുണമാകുന്നത്. ഇതോടൊപ്പം ന്യൂസ് 18ലെ ഗ്രൂപ്പ് സമവാക്യങ്ങളേയും മോശം പ്രവണതേയും അടുത്ത് അറിയുകയും ചെയ്യാം. രണ്ട് കൊല്ലമായി ന്യൂസ് 18 കേരളയ്ക്കൊപ്പമുള്ള പ്രവർത്തന പരിചയത്തിലെ തിരിച്ചറിവുകൾ പ്രദീപ് പിള്ളയെ മുമ്പോട്ടുള്ള പോക്കിൽ തുണയ്ക്കുമെന്നാണ് അംബാനി മാനേജ്മെന്റിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച പ്രദീപ് പിള്ള ചാനൽ എഡിറ്ററായി ചുമതലയേൽക്കും.
ന്യൂസ് 18 മലയാളം തുടങ്ങുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നെത്തിയ ജയ്ദീപായിരുന്നു മേധാവി. പിന്നീട് രാജീവ് ഈ പദവിയിൽ എത്തുകയായിരുന്നു. ചാനലിലെ ജേണലിസ്റ്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നുള്ള വിവാദമായിരുന്നു ഇതിനെല്ലാം കാരണം. ഹൈക്കോടതിയെ സമീപിച്ച് കേസിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ചാനലിന് മുമ്പോട്ട് കുതിക്കാനായില്ല. ഇതോടെ പതിയെ ജയ്ദീപ് ന്യൂസ് 18ന്റെ പടി ഇറങ്ങി. രാജീവ് ദേവരാജ് സമ്പൂർണ്ണ മേധാവിത്വത്തിൽ എത്തുകയും ചെയ്തു. മനോരമയിൽ നിന്ന് ന്യൂസ് 18ൽ എത്തിയ രാജീവിന് ശ്രീലാലും സതീഷും ഉറച്ച പിന്തുണ നൽകിയിരുന്നു. ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രവർത്തന പരിചയമുണ്ടായിരുന്ന ശ്രീലാൽ-സതീഷ് കൂട്ടുകെട്ടുമായി ചേർന്നാണ് രാജീവ് ചാനലിനെ മുമ്പോട്ട് കൊണ്ടു പോയത്. ഇതിനിടെയാണ് പലവിധ വിവാദങ്ങൾ ഉയർന്നു വന്നത്. ഇത് ചാനലിന്റെ വിശ്വാസ്തയെ പോലും തളർത്തി.
പണത്തിന് ഒരു ക്ഷാമവും ചാനലിന് ഉണ്ടായിരുന്നില്ല. അംബാനി എല്ലാവർക്കും നല്ല ശമ്പളവും കൊടുത്തു. എന്നാൽ ഒരു ഘട്ടത്തിലും വലിയ ഉയർച്ച കാട്ടാൻ ന്യൂസ് 18ന് കഴിഞ്ഞില്ല. ശബരിമല വിഷയമുണ്ടായപ്പോൾ ജനം ടിവി പോലും ന്യൂസ് 18നെ മറികടന്ന് മുന്നേറ്റം നടത്തി. പിന്നീടു വന്ന ട്വന്റി ഫോറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരെ റേറ്റിംഗിൽ പല ആഴ്ചയും എത്തി. ഇതൊന്നും അംബാനിയുടെ നിക്ഷേപ കരുത്തുണ്ടായിട്ടും ന്യൂസ് 18 കേരളയ്ക്ക് കൈവരിക്കാനാവാതെ പോയി. ഇതെല്ലാം പലവിധ ചർച്ചകൾക്ക് വഴിവച്ചു. വ്യത്യസ്തമായ പല പരിപാടികൾ കൊണ്ടു വന്നെങ്കിലും ഒന്നും റേറ്റിംഗിൽ മെച്ചമുണ്ടാക്കിയില്ല. ഇതെല്ലാം ന്യൂസ് 18ൻ ഗ്രൂപ്പിനേയും വെട്ടിലാക്കി.
ഇതിനിടെയാണ് രാജീവ് രാജിവയ്ക്കുന്നത്. രാജീവ് മീഡിയാ വൺ ചാനലിന്റെ ഭാഗമാകും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട് നേരത്തെ തന്നെ ഇതിൽ ഏകദേശ ധാരണയുണ്ടായിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധി കാരണം തീരുമാനം നീണ്ടു പോകുകയാണ്. മീഡിയാ വണ്ണിൽ പ്രധാനപ്പെട്ട സ്ഥാനം രാജീവിന് ലഭിക്കും. മീഡിയാ വണ്ണിന്റെ ചീഫ് എഡിറ്റർ സിഎൽ തോമസ് വിരമിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജീവ് ചാനലിന്റെ മേധാവിയാകുമെന്നും സൂചനയുണ്ട്. മുസ്ലിം അല്ലാത്ത മുഖം ചാനലിന് നൽകാനുള്ള തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഇത്. കൈരളി ടിവിയിലൂടെയാണ് രാജീവ് ടിവി മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. ഇന്ത്യാവിഷനിലൂടെ മനോരമയിലും എത്തി.
മനോരമാ ടിവിയിലെ പ്രധാന മുഖമായിരുന്നു രാജീവ്. പറയാതെ വയ്യ എന്ന പ്രോഗ്രാം വലിയ ഹിറ്റാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജീവ് മനോരമ വിട്ട് ന്യൂസ് 18 കേരളയുടെ ഭാഗമായത്. വലിയ ശമ്പളവും മറ്റും നൽകിയാണ് ന്യൂസ് 18 ഗ്രൂപ്പ് രാജീവിനെ സ്വന്തമാക്കിയത്. എന്നാൽ കരാർ നിയമനം മാത്രമാണ് കൊടുത്തത്. ഓരോ വർഷവും കരാർ പുതുക്കുകയും ചെയ്തു. ഈ കരാർ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് രാജീവിന്റെ രാജിയെന്നും സൂചനയുണ്ട്. ചാനലിന്റെ റേറ്റിങ് കുറവിൽ അംബാനി ഗ്രൂപ്പ് നിരാശരാണ്. ഈ സാഹചര്യത്തിൽ രാജീവിന് കരാർ നീട്ടികൊടുക്കില്ലെന്ന അഭ്യൂഹവും സജീവമായിരുന്നു. ഇത് മനസ്സിലാക്കിയാണ് കൂടുമാറ്റമെന്നും വിലയിരുത്തലുണ്ട്. ഇതോടെ ശ്രീലാൽ ചാനലിന്റെ തലപ്പത്ത് എത്താനായി ശ്രമിച്ചു. എന്നാൽ ഇത് മാനേജ്മെന്റ് തള്ളിക്കളയുകയായിരുന്നു.
പിരിച്ചുവിടൽ ഭീഷണിയെ തുടർന്ന് മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ് എടുത്തത് വലിയ പ്രാധാന്യത്തോടെയാണ് ചർച്ചയായത്. ന്യൂസ് 18 കേരള എഡിറ്റർ രാജീവ് ദേവരാജ്, സിനിയർ അസോസിയേറ്റ് എഡിറ്റർ ബി ദിലീപ് കുമാർ, സീനിയർ ന്യൂസ് എഡിറ്റർ എസ് ലല്ലു, സിഎൻ പ്രകാശ് എന്നിവർക്കെതിരെയാണ് കേസ്. രാജീവ് ദേവരാജിനെ ആണ് കേസിൽ ഒന്നാം പ്രതിയായി ചേർത്തിട്ടുള്ളത്. ഈ കേസ് പിന്നീട് ഹൈക്കോടതിയിൽ നിന്ന് ക്വാഷ് ചെയ്യാനും കഴിഞ്ഞു. ദിലീപ് കുമാർ നേരത്തെ തന്നെ ചാനലിൽ നിന്ന് മാറിയിരുന്നു. ട്വന്റി ഫോറിന്റെ ഭാഗമാണ് ഇന്ന് ദിലീപ് കുമാർ. പിന്നാലെയാണ് രാജീവും ന്യൂസ് 18 കേരളയെ വിട്ട് പോകുന്നത്. കൊറോണക്കാലത്ത് ന്യൂസ് ചാനലുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ബാർക് റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോറുമാണ് ആദ്യ രണ്ട് സ്ഥാനത്ത്. മാതൃഭൂമിക്ക് പിന്നിൽ മനോരമ. അതിന് ശേഷമാണ് അംബാനിയുടെ നിക്ഷേപമുള്ള ന്യൂസ് 18 കേരളയുടെ സ്ഥാനം.
ന്യൂസ് 18 കേരളയുടെ ഇടതു പക്ഷ ആഭിമുഖ്യം പലപ്പോഴും ദേശീയ തലത്തിൽ ചർച്ചയായിരുന്നു. പിണറായി സർക്കാരിനെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടുകളാണ് സോഷ്യൽ മീഡിയയിൽ ന്യൂസ് 18 കേരളയിലെ പ്രമുഖ ജേർണലിസ്റ്റുകൾ എടുത്തത്. ശബരിമല വിഷയത്തിൽ പോലും നവോത്ഥാനം ഉയർത്തിയ സിപിഎം സൈബർ സഖാക്കൾക്കൊപ്പമായിരുന്നു പോക്ക്. ലെഫ്റ്റ്-ലിബറൽ ചാനലെന്ന മുതലെടുപ്പിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ ഇതൊരിക്കലും നടന്നതുമില്ല. ഈയിടെ വന്ന ശ്രീകണ്ഠൻ നായരുടെ ട്വന്റി ഫോർ അതി സമർത്ഥമായി ഈ സ്പെയ്സ് സ്വന്തമാക്കുകയും ചെയ്തു. അംബാനി ലക്ഷങ്ങൾ മുടക്കി ആളുകളെ എത്തിച്ചിട്ടും നടക്കാതെ പോയ കാര്യമാണ് ട്വന്റി ഫോർ തന്ത്രപരമായി നേടിയത്.
ന്യൂസ് 18 കേരളത്തിന്റെ ചെലവിന്റെ പത്തിലൊന്നു പോലും ചെലവഴിക്കാതെയാണ് ട്വന്റി ഫോർ മുന്നേറ്റം നടത്തുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റ് ന്യൂസിനും മനോരമയ്ക്കും മാതൃഭൂമിക്കും ട്വന്റി ഫോറിനും പിന്നിലുള്ള സ്ഥാനം മാത്രമേ ഭാവിയിലും ന്യൂസ് 18 കേരളയ്ക്കുള്ളൂവെന്ന തിരിച്ചറിവ് മാനേജ്മെന്റിനും വന്നു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് കടുത്ത ഇടതുപക്ഷക്കാനരല്ലാത്ത പ്രദീപ് പിള്ള ചാനലിനെ നയിക്കാൻ എത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്