ഗർഭിണിയായ യുവതിയെ ആലപ്പുഴയിൽ നിന്നും ഹരിപ്പാട് എത്തിച്ചതിന് ശിവസേനയുടെ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 3,900 രൂപ; പിപിഇ കിറ്റിന്റെ തുകയായ 800 രൂപയും ആംബുലൻസ് അണുവിമുക്തമാക്കുന്നതിനുള്ള തുകയായ 600 രൂപയും ചേർത്തെന്നും വിശദീകരണം; തർക്കത്തിനൊടുവിൽ നൽകേണ്ടി വന്നത് 3,600 രൂപയും; 32 കിലോമീറ്ററോളം ദൂരം ഓടിയതിന് അമിത തുക ഈടാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ആർ പീയൂഷ്
ആലപ്പുഴ: മുംബൈയിൽ നിന്നും തിരികെ നാട്ടിലെത്തിയ കുടുംബത്തെ വീട്ടിലെത്തിച്ച ശിവസേനയുടെ ആംബുലൻസ് ഡ്രൈവർ അധിക ചാർജ്ജ് ഈടാക്കിയതായി ആരോപണം. ഹരിപ്പാട് കാരിച്ചാൽ സ്വദേശികളായ കുടുംബത്തിന്റെ പക്കൽ നിന്നാണ് അധിക തുക ഈടാക്കിയത്. ഇവരുടെ സഹോദരൻ ഫേസ്ബുക്കിലാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.
കഴിഞ്ഞ 27 നാണ് കുടുംബം മുംബൈയിൽ നിന്നും കൊച്ചിയിൽ ട്രെയിൻ മാർഗ്ഗം എത്തിയത്. മൂന്ന് മാസത്തോളമായി കോവിഡ് പശ്ചാത്തലത്തിൽ മുംബൈയിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഗർഭിണിയായ യുവതിയുണ്ടായിരുന്നതിനാൽ ഇവർ പ്രത്യേക പാസ് എടുത്ത് നാട്ടിലേക്ക് വരികയായിരുന്നു. കൊച്ചിയിൽ നിന്നും കെ.എസ്.ആർ.ടി.സിയിൽ ആലപ്പുഴ എത്തിയ ഇവർ ഹരിപ്പാട് നിന്നും ശിവസേനയുടെ ആംബുലൻസ് വിളിച്ചു വരുത്തുകയായിരുന്നു. ഗർഭിണിയായ ഭാര്യയുണ്ടായിരുന്നതിനാലാണ് ആംബുലൻസ് വിളിച്ചതെന്ന് കുംടുംബം പറയുന്നു. പുലർച്ചെ ഒന്നരമണിയോടെ ഇവരെ ഹരിപ്പാട് കാരിച്ചാലിലെ വീട്ടിൽ എത്തിച്ചു. പിന്നീട് വണ്ടി വാടക ചോദിച്ചപ്പോഴാണ് കുടുംബം ഞെട്ടിയത്. 3,900 രൂപയാണ് ആലപ്പുഴയിൽ നിന്നും ഹരിപ്പാട് എത്താൻ ഡ്രൈവർ ചോദിച്ചത്. അധിക തുകയാണ് ഇതെന്ന് കുടുംബനാഥൻ പറഞ്ഞപ്പോൾ പി.പി.ഇ കിറ്റിന്റെതുകയായ 800 രൂപയും ആംബുലൻസ് അണുവിമുക്തമാക്കുന്നതിനുള്ള തുകയായ 600 രൂപയും ചേർത്താണ് ഇത്രയും തുക എന്നാണ് മറുപടി പറഞ്ഞത്. ഏറെ തർക്കത്തിനൊടുവിൽ 3,600 രൂപ വാങ്ങി ആംബുലൻസ് ഡ്രൈവർ മടങ്ങുകയും ചെയ്തു.
പിറ്റേ ദിവസം ഇക്കാര്യം അറിഞ്ഞ സഹോദരനാണ് ആംബുലൻസ് ഡ്രൈവർ അധിക ചാർജ്ജ് ഈടാക്കിയ സംഭവം സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടത്. എന്റെ അനുജനും അഞ്ച് മാസം ഗർഭിണിയായ ഭാര്യയും രണ്ടു വയസ്സുള്ള കുഞ്ഞും ഏറെ ബുദ്ധിമുട്ടിയാണ് നാട്ടിലെത്തിയത്. ഗർഭിണിയായ ഭാര്യക്ക് അസ്വസ്ഥതകൾ ഉള്ളതിനാലാണ് ആംംബുലൻസ് വിളിക്കാൻ തീരുമാനിച്ചത്. ജീവകാരുണ്യം പ്രവർത്തനം ഏറ്റവും കുറഞ്ഞ നിരക്കിൽ നടത്തുന്ന ആംബുലൻസ് ആയതിനാലാണ് ശിവസേനയുടെ ആംബുലൻസ് വിളിച്ചത്. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹോദരന്റെ പക്കൽ നിന്നും പിടിപറിച്ചാണ് ആംബുലൻസ് ഡ്രൈവർ പണം വാങ്ങിയതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇത് പാവങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും ശിവസേന എന്ന സംഘടന അറിഞ്ഞുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സോഷ്യൽ മീഡിയയിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. കേവലം 32 കിലോമീറ്ററോളം മാത്രം ദൂരമുള്ളപ്പോൾ ആംബുലൻസ് ഡ്രൈവർ കൊള്ള നടത്തിയത് തന്നെയാണ് എന്നാണ് ഉയരുന്ന വിമർശനം. ആംബുലൻസ് ഡ്രൈവർമാരും ഇക്കാര്യത്തിൽ വിമർനവുമായി രംഗത്തെത്തിയിട്ടുണ്ട്. അങ്ങേയറ്റം പോയാൽ 2000 രൂപ വരെയാണ് ഈ ഘട്ടത്തിൽ വാങ്ങുക എന്നാണ് അവർ പറയുന്നത്. അതേ സമയം ആംബുലൻസ് വാടകയായി 2000 രുപയും ബാക്കി വാഹനം ശുചിയാക്കുന്നതിനും താൻ ധരിച്ചിരുന്ന പി.പി.ഇ കിറ്റിന്റെ ചാർജ്ജുമാണെന്ന് ആംബുലൻസ് ഡ്രൈവർ പ്രതികരിച്ചു. തനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പറഞ്ഞു.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
'ഇതോ ജീവകാരുണ്യം
രണ്ടു ദിവസം മുൻപ് (27/05/2020 ) എന്റെ അനിയന് ഉണ്ടായ ഒരു അനുഭവം ആണ് ഇതെഴുതാൻ കാരണം. മുംബയിൽ നിന്ന് മൂന്നു മാസം കോറൺഡയിനിൽ കഴിഞ്ഞിരുന്ന അനിയനും കുടുംബവും ആലപ്പുഴയിൽ സുഖമായി എത്തി. ഹരിപ്പാടുനിന്ന് ഒരു ആമ്പുലൻസ് ആലപ്പുഴ K SRTC സ്റ്റാൻഡിൽ എത്തി അവരെ ഹരിപ്പാട് കാരിച്ചാൽ വീട്ടിൽ എത്തിച്ചു. 5 മാസം ഗർഭിണിയായ അനിയത്തിയും 2 വയസ്സുള്ള കുഞ്ഞുമായി രാത്രിയിൽ വന്നിറങ്ങിയ അവരോട് കഴുത്തറപ്പൻ ചാർജു ചോദിച്ചതിന്റെ പൊരുൾഇതുവരെയും മനസ്സിലാകുന്നില്ല. ഈ ആമ്പുലൻസിനെ പറ്റി തിരക്കിയപ്പോൾ ജീവകാരുണ്യ പ്രവർത്തനം ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യുന്ന ആമ്പുലൻസ് എന്ന് കണ്ടു. ആലപ്പുഴയിൽ നിന്നും ഹരിപ്പാടിന് 3600 ചോദിച്ചു മേടിച്ചു.എന്നിട്ട് ഞാനിട്ടെക്കുന്ന കോട്ടിന് 800 ആകും വണ്ടി വൃത്തിയാക്കുന്നതിന് 600 ആകും എന്നു കുറെ കണക്കും പറഞ്ഞു. ജോലി ഇല്ലാതെ വീട്ടിൽ കോറൺഡയിൻ കിടക്കാൻ വന്ന അനിയനും കുടുംബവും 1500 പ്രതീക്ഷിച്ചു. 3600 പകൽ കൊള്ളയല്ലേ . ഈ റേറ്റിനെപ്പറ്റി അറിയാവുന്നവർ ഒന്നു പറഞ്ഞു തരണം . ഇതു പാവങ്ങളോട് കാണിക്കുന്ന അനീതിയല്ലെ . ഒരു നിവർത്തിയും ഇല്ലാത്ത കുടുംബമാണ്. ഇതാണോ ജീവകാരുണ്യം. സംഘടന അറിഞ്ഞിട്ടാണോ ഇതൊക്കെ ചെയ്യുന്നത്'
ഇതോ ജീവകാരുണ്യം രണ്ടു ദിവസം മുൻപ് (27/05/2020 ) എന്റെ അനിയന് ഉണ്ടായ ഒരു അനുഭവം ആണ് ഇതെഴുതാൻ കാരണം. മുംബയിൽ നിന്ന് മൂന്നു...
Posted by John Kadoor on Thursday, May 28, 2020
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍