കൊച്ചുടീവിക്കും കാർട്ടൂണിനുമെല്ലാം ഇനി അവധി; നാളെ കഴിഞ്ഞാൽ പുതിയ അധ്യായനവർഷം ആരംഭിക്കുമ്പോൾ പുതിയ രീതികൾ; ഓൺലൈൻ വിദ്യാഭ്യാസത്തിൽ ആശങ്ക അകലാതെ സർക്കാർ/എയ്ഡഡ് സ്കൂളുകൾ; മികവ് കാട്ടാൻ ഒരുങ്ങി അൺ എയ്ഡഡ് വിദ്യാലയങ്ങൾ; ഒരുപാട് മുന്നിലോടി സിബിഎസ്ഇയും ഐസിഎസ്ഇയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അലസതയോടെ കൊച്ചു ടീവിയും കാർട്ടൂണും കണ്ടിരിക്കാൻ ഇനു രണ്ടുനാൾ മാത്രം. ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ്. മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ സ്കൂൾ കെട്ടിടങ്ങൾ അടഞ്ഞ് കിടക്കുകയും വിദ്യാർത്ഥികൾ എവിടെയാണോ ഉള്ളത് അവിടം ക്ലാസ് മുറിയായി മാറുകയും ചെയ്യും. മാറിയ കാലത്തെ പഠനം എങ്ങനെയാകും എന്ന ആശങ്ക കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മാത്രമല്ല, അദ്ധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കുമുണ്ട്. പഠനം സുഗമമാക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹായം സംസ്ഥാന സർക്കാർ തേടിയിട്ടുണ്ട്.
കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂ എങ്കിലും, പഠനം മുടങ്ങാതിരിക്കാൻ ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കാനാണ് സർക്കാർ തീരുമാനം. പ്രത്യേക ക്ലാസുകൾക്കു നൽകിയിരിക്കുന്ന പേര് ‘ഫസ്റ്റ് ബെൽ’. കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ (പ്ലസ് വൺ ഒഴികെ) ക്രമീകരിച്ചിരിക്കുന്നത്. യുട്യൂബിലും ലഭ്യമാകും.
ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം; 10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്കു ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്. ആദ്യ ആഴ്ചയിലെ ക്ലാസുകൾ ജൂൺ 8നു തുടങ്ങുന്ന ആഴ്ചയിൽ ആവർത്തിക്കുകയും ചെയ്യും. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. സ്കൂൾ തുറക്കുമ്പോൾ മാത്രം അദ്ധ്യാപകർ എത്തിയാൽ മതിയെന്നും സ്കൂൾ ക്യുഐപി മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ ധാരണയായി.
സർക്കാർ സ്കൂളുകളിൽ ആശങ്ക
ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും തുറക്കും എന്ന് പറയുമ്പോഴും സർക്കാർ സജ്ജമാക്കിയിട്ടുള്ളത് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകൾ മാത്രമാണ്. ആപ് ഡൗണലോഡ് ചെയ്ത് മൊബൈലിലും വിക്ടേഴ്സ് ചാനൽ ലഭ്യമാകും. എന്നാൽ ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾ ഭൂരിഭാഗവും പഠിക്കുന്നത് സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിലാണ് എന്നത് വലിയ ഒരു പ്രശ്നമായി സർക്കാരിന് മുന്നിലുണ്ട്. ഇത്തരം വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പൊതുവായി സംവിധാനങ്ങൾ ഗ്രന്ഥശാലകൾ പോലുള്ള പൊതു ഇടങ്ങളിൽ സജ്ജമാക്കണമെന്ന് സർക്കാർ എംഎൽഎമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ, ക്ലാസ് മുറികളിലിരുന്ന് സംശയങ്ങൾ ചോദിച്ചും ഉത്തരങ്ങൾ പറഞ്ഞും നടത്തുന്ന ഇന്ററാക്ടീവ് ക്ലാസുകളുടെ നിലവാരം ഈ സംവിധാനത്തിന് ഉണ്ടാകുമോ എന്ന ചോദ്യം രക്ഷകർത്താക്കളും വിദ്യാഭ്യാസ പ്രവർത്തകരും ഉയർത്തുന്നു. ഈ സാഹതര്യത്തിൽ അൺ എയ്ഡഡ് സ്കൂളുകൾ തങ്ങളുടെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന സജ്ജീകരണങ്ങളും പുത്തൻസങ്കേതങ്ങളും പല രക്ഷിതാക്കളേയും ആകർഷിക്കുന്നുണ്ട്.
മികവ് കാട്ടാൻ അൺ എയ്ഡഡ് സ്കൂളുകൾ
പുത്തൻ സാഹചര്യത്തെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് അൺ എയ്ഡഡ് സ്കൂളുകൾ ചിന്തിക്കുന്നത്. ഇതിനായി സർക്കാർ/ എയ്ഡഡ് സ്കൂളുകളെ മറികടന്ന് സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് അൺ എയ്ഡഡ് സ്കൂളുകൾ തയ്യാറായിട്ടുള്ളത്. പിഡിഎഫ് രൂപത്തിലുള്ള പാഠപുസ്തകങ്ങൾ മുതൽ വാട്സാപ് ക്ലാസ് റൂമും സൂം ക്ലാസ് മുറികളുമെല്ലാം അൺ എയ്ഡഡ് സ്കൂളുകൾ സജ്ജമാക്കി കഴിഞ്ഞു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏത് സമയവും അദ്ധ്യാപകരെ വിളിച്ച് സംശയനിവാരണം വരുത്തുന്നതിനും അൺ എയ്ഡഡ് സ്കൂളുകൾ ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. സൂം ആപ്ലിക്കേഷൻ ഉപയോഗിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ അവർക്ക് വാട്സാപ്പ് ക്ലാസുകളും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനും അൺ എയ്ഡഡ് സ്കൂളുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഓരേ സിലബസ് തന്നെ പഠിപ്പിക്കുന്ന സർക്കാർ/ എയ്ഡഡ് വിദ്യാലയങ്ങളെക്കാൾ പാഠ്യ-പാഠ്യേതര മേഖലകളിൽ വളരെ മുന്നിൽ നിൽക്കുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങൾ കൂടുതൽ മികവ് പ്രകടിപ്പിക്കാനുള്ള അവസരമായാണ് ഈ സാഹചര്യത്തെ കാണുന്നത്.
സജ്ജമായി സിബിഎസ്ഇ
സംസ്ഥാത്തെ സിബിഎസ്ഇ സ്കൂളുകൾ വളരെ നേരത്തേ തന്നെ സജ്ജമായിക്കഴിഞ്ഞു. ഓൺലൈൻ ക്ലാസുകൾ എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ കുട്ടികൾക്കായി ആരംഭിച്ചിട്ട് ഒരു മാസമാകുന്നു. പ്ലസ് വൺ ക്ലാസിലേക്കുള്ള പ്രിപ്പറേഷൻ ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. സൂമിന് പകരം ഗൂഗിളിനെയാണ് സിബിഎസ്ഇ സ്കൂളുകൾ ആശ്രയിക്കുന്നത്. സൂമിനെക്കാൾ സ്വകാര്യത ഗൂഗിൾ ക്ലാസ് റൂമിനാണ് എന്ന് സിബിഎസ്ഇ സ്കൂളുകൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും സ്വന്തം വീടുകളിൽ ഇരുന്നാണ് ഗൂഗിൾ ക്ലാസ് മുറിയിൽ പങ്കാളികളാകുന്നത്. പാഠപുസ്തകങ്ങൾ പഠിപ്പിക്കുകയും ടെസ്റ്റ് പേപ്പറുകൾ നടത്തുകയും എല്ലാം ചെയ്യുന്നു. ഇതെല്ലാം മാനേജ്മെന്റ് പ്രതിനിധിയുടെ നിരീക്ഷണത്തിലുമാണ്. ജൂൺ ഒന്ന് മുതൽ അദ്ധ്യാപകർ സ്കൂളുകളിൽ എത്തി ഓൺലൈൻ ക്ലാസ് എടുക്കുന്നതിനുള്ള സംവിധാനമാണ് സിബിഎസ്ഇ സ്കൂളുകൾ ആലോചിക്കുന്നത്.
ഐസിഎസ്ഇയും ക്ലാസുകൾ തുടങ്ങി
സിബിഎസ്ഇ സ്കൂളുകൾക്കൊപ്പം ഐസിഎസ്ഇ സ്കൂളുകളും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് കഴിഞ്ഞു. വിവിധ ഐടി കമ്പനികളുമായി ചേർന്ന് സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സജ്ജമാക്കിയാണ് സ്കൂളുകൾ ക്ലാസുകൾ ആരംഭിച്ചത്. ആഴ്ച്ചയിൽ ഒരിക്കൽ ക്ലാസ് ടെസ്റ്റുകൾ ഉൾപ്പെടെ നടത്തിയാണ് ക്ലാസുകൾ മുന്നോട്ട് പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍