ഭർത്താവിനെ കോവിഡ് മരണത്തിനു വിട്ടുകൊടുക്കാതെ ഭാര്യ തിരിച്ചു കൊണ്ട് വന്നത് ജീവിതത്തിലേക്ക്; യുകെയിൽ ഏറ്റവും കൂടുതൽ കാലം കോവിഡിനോട് പൊരുതിയും ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടും ജീവൻ തിരികെ പിടിച്ചതും ആൻഡോവറിലെ അമ്പലപ്പുഴക്കാരൻ; ഭാഗ്യ ജീവിതം കയ്യെത്തിപ്പിടിക്കുന്ന മലയാളികളിൽ റോയിയും
മറുനാടൻ ഡെസ്ക്
ലണ്ടൻ: ഡോക്ടർമാർ ആശുപത്രിയിലേക്ക് വിളിപ്പിച്ചു ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലെന്നു അറിയിക്കുക. ആശുപത്രി ചാപ്ലയിൻ എത്തി അവസാന നിമിഷ പ്രാർത്ഥനകൾ നടത്തുക. സ്വന്തം ഭർത്താവ് ഇത്തരം ഒരാവസ്ഥയിലൂടെ കടന്നു പോകുമ്പോൾ ഒരു ഭാര്യ തകർന്നു പോകാൻ വേറെന്തു വേണം. അത്തരം ഒരാവസ്ഥയിലൂടെ കടന്നു പോയ ദിവസങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ആൻഡോവറിലെ റോയിച്ചൻ ചാക്കോ എന്ന റോയിയുടെ ഭാര്യ ലിജിക്ക് ഇപ്പോഴും ഒരുൾക്കിടിലമാണ്.
പക്ഷെ തന്റെ ഭർത്താവിനെ മരണത്തിനു വിട്ടുകൊടുക്കില്ല എന്നൊരു നിശ്ചയദാർഢ്യം കൂടെയുണ്ടായിരുന്നു എന്ന് ലിജി വ്യക്തമായി ഓർക്കുന്നു. ഇനി ഒരു മിറാക്കിൾ സംഭവിക്കണം എന്ന് മൂന്നംഗ ഡോക്ടർമാരിൽ ഒരാൾ വന്നു പറയുമ്പോൾ കരളുറപ്പുള്ള മനസോടെ അതുണ്ടാകും എന്ന് ഏതോ ഒരദൃശ്യ ശക്തിയുടെ ബലത്തിൽ പറയാൻ ലിജിക്ക് കഴിഞ്ഞിരുന്നു. ഭാര്യയുടെ ആ പ്രതീക്ഷയും കലർപ്പില്ലാത്ത സ്നേഹവും അമ്പലപ്പുഴക്കാരൻ റോയിയെ മരണ തീരത്തു നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ നടത്തി എന്ന സത്യം കോവിഡ്കാലത്തെ ഏറ്റവും ധീരമായ ചെറുത്തു നിൽപ്പായി മാറുകയാണ്.
ഇതുവരെ കോവിഡിനെ ധീരമായ ചെറുത്തുനിൽപ്പ് നടത്തിയവർ അനേകമാണ്. അക്കൂട്ടത്തിൽ ക്രോയ്ഡോണിലേ ജ്യോതി, കാന്റർബെറിയിലെ ജോജോ, സൗത്താംപ്ടണിലെ ജോഷി, ഹാരോവിലെ എബിൻ എന്നിവരൊക്കെ ഹീറോ വേഷം അണിഞ്ഞാണ് ജീവിതത്തിലേക്ക് മടങ്ങിയതെങ്കിൽ അവർക്കിടയിൽ സൂപ്പർ ഹീറോ പരിവേഷമാണ് റോയിച്ചന് നൽകേണ്ടത്. കാരണം നീണ്ട 58 ദിവസമാണ് റോയി കോവിഡുമായി പൊരുതിയത്. ഇത്രയും നീണ്ട കാലം ആശുപത്രിയിൽ കഴിയേണ്ടി വന്ന മറ്റൊരു മലയാളി യുകെയിൽ ഇല്ല. മിക്കവർക്കും ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ വീട്ടിലേക്കു മടങ്ങാൻ ആയെങ്കിലും തങ്ങൾക്കിടയിലേക്കു ഗുരുതരാവസ്ഥയിൽ വന്ന ആദ്യ കോവിഡ് രോഗി എന്ന നിലയിൽ റോയിയുടെ പരിപൂർണ സുഖപ്രാപ്തി വിഞ്ചസ്റ്റർ ഹോസ്പിറ്റലിന്റെ കൂടി ആവശ്യമായിരുന്നു. ഒരു ഘട്ടത്തിൽ ഹൃദയ താളം ഗതി തെറ്റുകയും രക്ത സമ്മർദം 200 പോയിന്റ് കടക്കുകയും ചെയ്ത രോഗി ജീവിതത്തിലേക്ക് മടങ്ങി വന്നത് ചികിത്സകരെ പോലും അമ്പരപ്പിക്കുകയാണ്.
മൂന്നു വട്ടം വീട്ടിൽ തളർന്നു വീണിട്ടും ആശുപത്രി സേവനം ലഭിച്ചില്ല
കോവിഡ് അതിന്റെ സംഹാര ശേഷി കാട്ടിയ മാർച്ച് അവസാന വാരമാണ് റോയിയേയും കോവിഡ് പിടികൂടുന്നത്. നേഴ്സിങ് ഹോമിൽ നഴ്സ് ആയ ഭാര്യ ലിജിയിൽ നിന്നും മൂത്തമകൾ അന്നുവിനും രോഗം പകർന്ന ശേഷമാണു റോയി രോഗബാധിതൻ ആകുന്നത്. കേരളത്തിൽ പൊലീസിൽ സേവനം ചെയ്തിരുന്ന റോയി യുകെയിലും കൃത്യമായ അച്ചടക്കം ജീവിതത്തിൽ കാട്ടിയിരുന്നതിനാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നുമില്ല. എന്നാൽ കോവിഡ് റോയിയുടെ ശരീരത്തിൽ നടത്തിയ ആക്രമണം അതിവേഗത്തിൽ ഉള്ളതും കടുത്തതും ആയിരുന്നു.
ദിവസങ്ങളോളം പനി 40 ഡിഗ്രിയിൽ തന്നെ തുടർന്നു. ഇതിനിടയിൽ മൂന്നുവട്ടം ടോയ്ലെറ്റിൽ തളർന്നു വീണു. ഈ ഘട്ടത്തിൽ ആംബുലൻസ് സഹായം തേടിയപ്പോൾ അവരുടെ പരിശോധനയിൽ ശരീരത്തിൽ ഓക്സിജൻ സാച്ചുറേഷൻ ലെവൽ 95 ശതമാനം ഉണ്ടെന്നും 93ൽ എത്തിയാൽ മാത്രമേ ആശുപത്രിയിലേക്കു മാറ്റാൻ കഴിയൂ എന്ന നിലപാടിൽ ആയതോടെ തികച്ചും നിസ്സഹായമായി മാറുകയായിരുന്നു ലിജി.
നിമിത്തമായത് ജിപിയിലെ ഡോക്ടറുടെ സഹായം, വെന്റിലേറ്ററിലെ ആദ്യ രോഗികളിൽ ഒരാൾ
എങ്കിലും കണ്ടു നിൽക്കാൻ കഴിയാതെ ലിജി സാധ്യമായ നിലയിൽ ഒക്കെ റോയിക്കു വൈദ്യ സഹായം എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആരോ നൽകിയ ധൈര്യം പോലെയാണ് ആ നിമിഷങ്ങളിൽ ലിജിയുടെ പ്രവർത്തനം. പ്രതീക്ഷ കൈവിടാതെ 111 ലും ജിപിയിലും എല്ലാം മുടക്കമില്ലാതെ വിളിച്ചു കൊണ്ടിരുന്നു. ഒടുവിൽ ജിപിയിൽ നിന്നും മറുപടിയായി വിളിയെത്തി, രോഗിയുമായി നേരിട്ടെത്താൻ. എന്നാൽ കാറിൽ കയറാൻ പോലും അവശനാണെന്നും ആംബുലൻസ് ജീവനക്കാർ നൽകിയ മറുപടി എന്താണെന്നും വ്യക്തമാക്കിയപ്പോൾ സഹായത്തിന്റെ രൂപത്തിൽ എത്തിയത് ജിപിയിലെ ഇംഗ്ലീഷുകാരിയായ ഡോക്ടറാണ്. അവർ തന്നെ ആംബുലൻസ് വിളിച്ചു റോയിയെ ആശുപത്രിയിൽ എത്തിക്കാൻ ഉള്ള ശ്രമം നടത്തുകയായിരുന്നു. അങ്ങനെ ഏപ്രിൽ മാസം ഒന്നാം തിയതി നീണ്ട 58 ദിവസത്തെ ആശുപത്രി വാസത്തിലേക്കു റോയി എത്തുക ആയിരുന്നു. കോവിഡ് ബാധിച്ചു വിഞ്ചസ്റ്റർ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആകുന്ന ആദ്യ രോഗികളിൽ ഒരാളും റോയിയാണ്.
ആദ്യ രോഗിയായത് എക്മോയിലേക്കു മാറാൻ തടസമായി, പക്ഷെ സാധാരണ വെന്റിലേറ്റർ തന്നെ ഒടുവിൽ സഹായമായി ആദ്യ രോഗി ആയി എത്തിയതോടെ ഡോക്ടർമാർക്കിടയിൽ ഉണ്ടായിരുന്ന സംശയങ്ങൾ റോയിയെ വേഗത്തിൽ എക്മോ വെന്റിലേറ്ററിൽ എത്തിക്കാൻ തടസമായി. രോഗം കലശലായി 13 ദിവസം എത്തിയപ്പോഴാണ് ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലുമായി വിഞ്ചസ്റ്റർ ഹോസ്പിറ്റലിൽ നിന്നും ബന്ധപ്പെടുന്നത്. അപ്പോഴാണ് എക്മോ പരിഗണിക്കാൻ പറ്റുന്ന നിലയിൽ നിന്നും റോയിയുടെ നില വഷളായി എന്നറിയുന്നത്. ഒരാഴ്ചയിൽ കൂടുതൽ വെന്റിലേറ്ററിൽ കിടന്ന ആളെ എക്മോയിൽ പ്രവേശിപ്പിക്കുക സാധാരണമല്ല. ഇതോടെ ഡോക്ടർമാരുടെ പ്രതീക്ഷകളും അസ്തമിച്ചു. കുടുംബത്തെ ഇങ്ങനെയാണ് ഡോക്ടർമാർ തങ്ങളുടെ നിസ്സഹായത അറിയിക്കുന്നത്.
ഇതിനിടയിൽ എത്തിയ മറ്റൊരു മലയാളിയെ അധികനാൾ വെന്റിലേറ്ററിൽ കിടത്താതെ ലണ്ടനിൽ എക്മോ ചികിത്സക്ക് അയക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞതും റോയിയെ ചികിൽസിച്ച അനുഭവ പരിചയമാണ്. ആകെ 32 ദിവസം വെന്റിലേറ്ററിലും പിന്നീട് ഏതാനും ദിവസം ട്രക്കിയോസ്റ്റമി അടക്കമുള്ള ചികിത്സയും നടത്തിയാണ് റോയ് ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നത്. അവിശ്വസനീയമായ ഈ തിരിച്ചു വരവ് ആഘോഷമാക്കാൻ ആൻഡോവർ മലയാളികൾ ഒന്നടങ്കം റോയിയുടെ വീട്ടുമുറ്റത്ത് എത്തിയാണ് സ്വീകരണം ഒരുക്കിയത്. വെൽകം ബാക് റോയ് അങ്കിൾ എന്ന് വിളിച്ചു പറഞ്ഞാണ് അന്നുവിന്റെയും ഗ്രേസിന്റെയും കൂട്ടുകാർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്.
കരുണക്കൊന്തയും ജപമാലയും വഴി അനുഗ്രഹവും ആത്മവിശ്വാസവും
ലോകമെങ്ങുമുള്ള വിശ്വാസികളുടെ പ്രാർത്ഥന തങ്ങളെ കാത്തുരക്ഷിക്കാൻ കൂടെയുണ്ടായി എന്നാണ് ലിജിക്ക് പറയാനുള്ളത്. ഡോക്ടർമാർ പറഞ്ഞതു പോലെ അത്ഭുതമായി റോയി മടങ്ങി വന്നതിനു മറ്റൊരു കാരണം ലിജിക്ക് കണ്ടെത്താനാകുന്നില്ല. വെറും 30 ഓളം മലയാളി കുടുംബങ്ങൾ ഉള്ള ആൻഡോവറിൽ ഏവരും കഴിയുന്നത് ഒരു കുടുംബം എന്നപോലെയാണ്. അതിനാൽ തന്നെ ലിജിയുടെയും പെണ്മക്കളായ അന്നുവിന്റേയും ഗ്രേസിന്റെയും കണ്ണീർ ഓരോരുത്തരും തങ്ങളുടേതാക്കി മാറ്റി. സേക്രട്ട് ഹാർട്ട് പ്രയാർ സംഘം 24 മണിക്കൂർ ജപമാല നടത്തിയും പുലർച്ചെ മൂന്നു മണിക്ക് അരമണിക്കൂറോളം ആൻഡോവർ മലയാളികൾ കരുണക്കൊന്ത ചൊല്ലിയുമൊക്കെ റോയിയുടെ മടങ്ങി വരവിനായി ഹൃദയം നൊന്തു പ്രാർത്ഥിച്ചു. ഉയിർത്തെഴുന്നേൽപ്പിന്റെ സമയം എന്ന നിലക്ക് പുലർച്ചെ മൂന്നുമണിക്കുള്ള പ്രാർത്ഥനയ്ക്ക് വിശ്വാസികൾ അതിയായ പ്രാധാന്യമാണ് നൽകുന്നത്.
തനിക്കു വേണ്ടി പ്രിയപ്പെട്ടവർ നടത്തിയ ത്യാഗങ്ങൾ ചികിത്സയുടെ അവസാന ഘട്ടത്തിൽ തിരിച്ചറിഞ്ഞ റോയ് അതിവേഗമാണ് പൂർണ ആരോഗ്യം വീണ്ടെടുത്തത്. ചികിത്സയ്ക്കിടയിൽ എത്തിയ വിവാഹ വാർഷികത്തിന് ആശുപത്രി ജീവനക്കാർ തന്നെ ആശംസ കാർഡ് ഉണ്ടാക്കി റോയിക്കു നൽകി അദ്ദേഹത്തെ ഞെട്ടിക്കുകയും ചെയ്തു. ഇപ്പോൾ ഒരു പുനർജന്മത്തിലൂടെ കടന്നു പോകുന്ന അനുഭവമാണ് തനിക്കുള്ളതെന്നും റോയ് പറയുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം റോയ് ജീവിച്ചിരിക്കുന്നത് അവരുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മാൽക്കവും സൂചിപ്പിക്കുന്നു. ഇപ്പോഴും പലരും തങ്ങൾക്കായി പ്രാർത്ഥിക്കുന്നുണ്ടെന്നും ലിജി കൂട്ടിച്ചേർത്തു.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഇത് ഇന്ത്യൻ തീവണ്ടി ദുരന്തങ്ങളുടെ നടുക്കുന്ന ഓർമ്മ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ജെഎൻ 1 കോവിഡ് ഉപവകഭേദം കണ്ടെത്തിയത് തിരുവനന്തപുരത്തെ കരകുളത്ത്
- 'യുവാക്കൾക്കിടയിൽ മരണം വർധിക്കുന്നത് കോവിഡ് വാക്സീൻ കാരണമല്ല'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്