ഒരു വീട്ടിൽ തന്നെയുള്ള വിവിധ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരേ ഫോണിൽ പലവട്ടം മദ്യം ബുക്ക് ചെയ്യാം; ദിവസം 15 ലിറ്റർ വരെ വാങ്ങിയവരും കേരളത്തിൽ; വ്യത്യസ്ത പിൻകോഡുകൾ നൽകി ആപ്പിനെ പറ്റിക്കാം; ആധാർ കാർഡോ ഇലക്ഷൻ ഐഡിയോ ആയി ബന്ധിപ്പിക്കാത്തതും വിനയായി; ആവശ്യക്കാർക്ക് ഒടിപിയും ഇല്ല; ലോക്ഡൗൺ കാലത്ത് പലരും ടോക്കണുമായി പോകുന്നത് 50 കിലോമീറ്റർ വരെ ദൂരത്തുള്ള ബാറുകളിൽ; ബെവ് ക്യൂ ആപ്പിന്റെ റേറ്റിങ് കുത്തനെ ഇടിച്ചു താഴ്ത്തി മലയാളികൾ
ആർ പീയൂഷ്
കൊച്ചി: ബെവ് ക്യൂ ആപ്പിന്റെ റേറ്റിങ് കുത്തനെ ഇടിച്ചു താഴ്ത്തി മലയാളികൾ. പ്ലേസ്റ്റോറിൽ ആപ്പിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് റേറ്റിങ് കുറച്ച് മലയാളികൾ പ്രതിഷേധിക്കുന്നത്. പ്രധാനമായും ഒ.ടി.പി ലഭിക്കുന്നില്ല എന്നാണ് പരാതി. വീടിന് സമീപത്തുള്ള ഔട്ട്ലെറ്റുകളിൽ നിന്നും 50 കിലോ മീറ്ററോളം അകലെയുള്ള ഔട്ട്ലെറ്റുകളും ബാറുകളുമാണ് പലർക്കും കിട്ടുന്നത്.
കൂടാതെ ബെവ്കോ ഔട്ടലെറ്റുകളെ തള്ളി പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് സാധാരണക്കാർക്ക് മദ്യം ലഭിക്കാനുള്ള കൂപ്പൺ ലഭിക്കുന്നത്. ഇവിടെ മുന്തിയ ഇനം വിദേശ മദ്യം മാത്രമേ ഉള്ളതിനാൽ വാങ്ങാൻ സാധ്യവുമല്ല. ഇതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ബുക്ക് ചെയ്ത് ഔട്ട്ലെറ്റുകളിൽ എത്തുമ്പോൾ കണക്ഷൻ എറർ എന്നാണ് കാണിക്കുന്നത്. ഇതുമൂലം പലർക്കും മദ്യം വാങ്ങാൻ കഴിഞ്ഞില്ല. ഇക്കാര്യങ്ങളും പ്ലേ സ്റ്റോറിൽ രേഖപ്പെടുത്തി നിർമ്മാതാക്കൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തുകയാണ്.
ഒരാൾക്ക് 3 ലിറ്റർ മദ്യം മാത്രമേ ഒരു സമയം വാങ്ങാൻ കഴിയൂ എന്നും പിന്നീട് 4 ദിവസത്തിന് ശേഷം മാത്രമേ വീണ്ടും ആപ്പ് വഴി വാങ്ങാൻ കഴിയൂ എന്നും കമ്പനി അറിയിച്ചു. എന്നാൽ നിരവധി പേർ പല മൊബൈൽ നമ്പർ വഴി ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും വ്യത്യസ്ഥ പിൻകോഡ് നൽകി മദ്യം മറ്റ് ഔട്ട്ലറ്റുകളിൽ നിന്നും വാങ്ങുകയും ചെയ്യുന്നുണ്ട്. ആധാർ നമ്പറുമായി ബന്ധപ്പെടുത്തിയായിരുന്നു ആപ്പിന്റെ പ്രവർത്തനമെങ്കിൽ ഇവർ പറഞ്ഞ രീതിയിൽ കാര്യം നടന്നേനെ. ഒരു വീട്ടിൽ തന്നെയുള്ള വിവിധ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരേ ഫോണിൽ പലവട്ടമായി മദ്യം ബുക്ക് ചെയ്യാം. ഇത്തരത്തിൽ ദിവസം 15 ലിറ്റർ വരെ വാങ്ങിയവരും ഉണ്ട്.
ഇത്തരത്തിൽ മദ്യം വാങ്ങുന്നവർ കൂടിയ വിലയ്ക്ക് മറിച്ചു വിൽക്കുകയും ചെയ്യുന്നുണ്ട്. ജവാൻ ലിറ്ററിന് 570 രൂപയാണ് ബിവറേജിൽ. നിരവധി മൊബൈൽ നമ്പർ വഴി നിരവധി കുപ്പികൾ വാങ്ങുന്നവർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ അറിയാത്തവർക്ക് ആയിരം മുതൽ ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് വരെ മദ്യം വിൽക്കുന്നുണ്ട്. അതു പോലെ തന്നെ മറ്റ് മദ്യവും ഇതുപോലെ തന്നെ ബ്ലാക്കിൽ വിറ്റ് കാശു വാരുന്നുണ്ട്. ബിവറേജുകളിൽ ഒരു ദിവസം 500 ൽ താഴെയാണ് നിലവിൽ ബുക്കിങ് നടക്കുന്നത്. ഇത്തരം ഒരു ആപ്പ് ഉപയോഗിക്കുന്നതു കൊണ്ട് സാധാരണക്കാരായവർ ചൂഷണത്തിനിരയാകുന്നുണ്ട്.
ഫെയർ കോഡ് ടെക്നോളജിസ് ആണ് ബെവ് ക്യൂ ആപ്പ് നിർമ്മിച്ചത്. ആദ്യം തന്നെ ആപ്പിൽ നിരവധി പോരായ്മകൾ ഉണ്ടായിരുന്നു. ട്രയൽ റൺ നടത്തിയ ശേഷം ആപ്പിന്റെ എപികെ ഫയൽ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും പലരും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. വൈകുന്നേരം തന്നെ വകുപ്പ് മന്ത്രിയുടെ പത്ര സമ്മേളനത്തിന് ശേഷം ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചെങ്കിലും രാത്രി പത്തിന് ശേഷമാണ് ഉപഭോക്താക്കൾക്ക് ലഭ്യമായത്. എന്നാൽ വൈകുന്നേരം തന്നെ ട്രയൽ റൺ നടത്തിയ ആപ്ലിക്കേഷന്റെ ബീറ്റാ വെർഷൻ ഉപയോഗിച്ച് നിരവധിപേർ മദ്യം വാങ്ങാനുള്ള ബുക്കിങ് നടത്തി.
എന്നാൽ ഇത് അസാധുവാണ് എന്ന് കമ്പനി അറിയിക്കുകയും ബീറ്റാ വെർഷൻ ഉപയോഗിക്കുകയും ചെയ്യരുത് എന്നും വ്യക്തമാക്കി. എന്നാൽ രാത്രിയിൽ ഇത്തരത്തിൽ ബുക്ക് ചെയ്തവർക്ക് മദ്യം വാങ്ങാം എന്ന് കമ്പനി നിലപാട് മാറ്റി. ഇത്തരത്തിൽ നിരവധി തവണ ഉപഭോക്താക്കളെ കമ്പനി കബളിപ്പിച്ചതും പ്ലേ സ്റ്റോറിൽ റേറ്റിങ് കുറയാൻ കാരണമായി. നിവലവിൽ സാധാരണ നിലയിൽ പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ആപ് ലഭ്യമാകുന്നില്ല. പലരും ലിങ്കുകൾ വഴിയാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത്.
ബവ്ക്യൂ ആപ്പിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു കഴിഞ്ഞു. അഴിമതിയാണ് പ്രതിപക്ഷ നേതാവ് ചർച്ചയാക്കിയത്. ഇതെല്ലാം ശരിയാണോ എന്ന ചർച്ച സജീവമാക്കിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. ആപ്പിന്റെ കൃത്യത കുറവ് കാരണം താളപ്പിഴകളോടെ ആണ് സംസ്ഥാനത്തു മദ്യവിൽപന പുനരാരംഭിച്ചത്. ഏറെ വിവാദങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നു കഴിഞ്ഞു. ആപ്പുമായി സർക്കാർ പറഞ്ഞതെല്ലാം വെറും തള്ളൽ മാത്രമാണെന്ന സൂചനകളാണ് ആപ്പ് പ്രത്യക്ഷത്തിൽ നൽകുന്നത്.
ആപ്പിലൂടെ ആദ്യദിവസം ടോക്കൺ എടുത്തതു 2.25 ലക്ഷം പേരാണ്. രാവിലെ 6 മുതൽ രാത്രി 10 വരെ ടോക്കൺ എടുക്കാമെന്നായിരുന്നു അറിയിപ്പെങ്കിലും ഇന്നലെ ആപ് തുറന്നപ്പോൾ ടോക്കൺ രാവിലെ 6 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രം. ഒട്ടേറെപ്പേർക്ക് ഒടിപി (ഒറ്റത്തവണ പാസ്വേഡ്) ലഭിച്ചില്ല. രാവിലെ തന്നെ ആപ് ഹാങ് ആകുകയും ചെയ്തു. ആപ്പിന്റെ പരാജയമാണഅ ഇതിന് കാരണം. ഇത് വലിയ ചർച്ചകൾക്ക് വഴി വച്ചു കഴിഞ്ഞു. ഇതോടൊപ്പം മറ്റ് പല ഗുരുതരമായ ആരോപണങ്ങളും സജീവമാകുകയാണ്. വെർച്വൽ ക്യൂ ഏർപ്പെടുത്താൻ ബിവറേജസ് കോർപ്പറേഷൻ തയാറാക്കിയ മൊബൈൽ ആപ്പിൽ പൊല്ലാപ്പുകളാണ് ഇപ്പോൾ ചർച്ച. രണ്ടുമാസത്തിനുശേഷം ആരംഭിച്ച മദ്യവിൽപ്പന ആപ്പിന്റെ സാങ്കേതികപ്രശ്നംമൂലം താളംതെറ്റുകയായിരുന്നു.
ബവ്ക്യൂ ആപ്പിൽ ബുക്ക് ചെയ്യുമ്പോൾ ഏത് കട അഥവാ ബാറിലേക്ക് ആ ഓർഡർ പോകണമെന്ന് സോഫ്റ്റ്വെയർ തീരുമാനിക്കുന്നത് എങ്ങനെയെന്നതു ദുരൂഹം. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതല്ല ഇത്. സ്റ്റാർട്ടപ് മിഷൻ പ്രസിദ്ധീകരിച്ച ടെക്നിക്കൽ പ്രപ്പോസലിൽ ഉപയോക്താവിനു മദ്യശാല തിരഞ്ഞെടുക്കാൻ ഓപ്ഷൻ വേണമെന്നു നിർദ്ദേശിച്ചിരുന്നു. എന്നാൽ ആപ്പിൽ ഇത്തരമൊരു സേവനമില്ലെന്നു മാത്രമല്ല ഏതു മദ്യശാലയാണെന്നു തീരുമാനിക്കുന്നതു പ്ലാറ്റ്ഫോം സ്വയമാണ്. ഇതോടെ മദ്യം ആപ്പ് പറയുന്നിടത്ത് പോയി വാങ്ങേണ്ടി വരുന്നു. ചില ബാറുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള നീക്കമാണോ ഇതെന്ന സംശയം സജീവമാണ്.
ഒന്നിലധികം ബാറുകളുള്ള സ്ഥലങ്ങളിൽ ബുക്ക് ചെയ്യുമ്പോൾ നിശ്ചിത ബാറിലേക്ക് അല്ലെങ്കിൽ ഔട്ലെറ്റിലേക്ക് എങ്ങനെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നതെന്നു വ്യക്തമല്ല. കടകൾ തിരഞ്ഞെടുക്കുന്ന കംപ്യൂട്ടർ അൽഗോരിതം പുറത്തുവിടണമെന്നും ആവശ്യം ഉയരുന്നുണ്ട്. പലർക്കും വളരെയകലെയുള്ള സ്ഥലങ്ങളിലെ ഔട്ലെറ്റുകളോ ബാറുകളോ ആണു ലഭിക്കുന്നത്. അതായത് ആപ്പിന് താൽപ്പര്യമുള്ള ബാറുകളിലേക്ക് ആളുകളെ എത്തിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഇതും എക്സൈസ് വകുപ്പിനും സർക്കാരിനും തലവേദനയാകും. എല്ലാ കുറവുകളും ഉടൻ പരിഹരിക്കുമെന്നാണ് ഫയർ കോഡ് പറയുന്നത്.
സ്റ്റാർട്ടപ് മിഷൻ മെയ് 7നു തയാറാക്കിയ ടെക്നിക്കൽ പ്രപ്പോസലിൽ ആവശ്യപ്പെട്ട ഫീച്ചറുകൾ അംഗീകരിക്കപ്പെട്ടില്ലെന്നതാണ് വസ്തുത. പിൻകോഡ് നൽകിയോ ജില്ല നൽകിയോ സമീപത്തുള്ള മദ്യശാലകൾ തിരഞ്ഞെടുക്കാൻ അവസരം വേണമെന്നായിരുന്നു നിർദ്ദേശം. Earliest Slot Wise Search: സോഫ്റ്റ്വെയർ തന്നെ തൊട്ടടുത്തുള്ള കടകളിൽ ഉടൻ ലഭ്യമായ ടൈം സ്ലോട്ടുകൾ നൽകി തനിയെ ടോക്കൺ ജനറേറ്റ് ചെയ്യുന്നു. Shop Wise Search: സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാൻ അവസരം. ലഭ്യമായ ടൈം സ്ലോട്ടുകളിൽ നിന്ന് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം-എന്നതായിരുന്നു മറ്റൊരു പ്രൊപ്പോസൽ ഫീച്ചർ. ഇത് പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. ജിപിഎസ് ലൊക്കേഷൻ, മദ്യശാലയിലേക്കുള്ള ദൂരം, പിൻകോഡ് എന്നിവ ഉപയോഗിച്ചുള്ള റാൻഡം തിരഞ്ഞെടുപ്പിലൂടെയാണു ടോക്കൺ ജനറേറ്റ് ചെയ്യുന്നതെന്നാണ് വിവാദങ്ങളോട് ഫയർകോഡിന്റെ വിശദീകരണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്