അഞ്ച് ദശകങ്ങൾക്ക് അപ്പുറത്തെ മക്കാ ഹറമിൽ വെച്ചുള്ള ചെറുപ്പകാല വ്രതസ്മരണകളും പെരുന്നാൾ പെരുമകളും താലോലിച്ച് സൗദി മലബാറികൾ
അക്ബർ പൊന്നാനി
ജിദ്ദ: 'ഹറമിനടുത്തായിരുന്നു ഞങ്ങളുടെ വീട്. ഹറമിനു സമീപത്തെ മലമുകളിൽനിന്ന് കതീന വെടി കേട്ടാണ് നോമ്പ് തുറന്നിരുന്നത്. പിതാവ് ഹറമിൽനിന്നാണ് നോമ്പ് തുറക്കുക. ഞങ്ങൾ വീട്ടിൽനിന്നും. പിതാവ് തിരിച്ചെത്തിയശേഷം ഞങ്ങൾ ഒരുമിച്ച് ഒജീനം കഴിക്കും. ശുർമ, സമൂസ തുടങ്ങിയവയുണ്ടാകും. ഇശാക്കും തറാവീഹിനുമായി പിന്നീട് ഒരുമിച്ച് മസ്ജിദുൽ ഹറാമിലേക്ക് പോവും ...'.
പറയുന്നത് ജിദ്ദയിലെ ഒരു സൗദി പ്രമുഖൻ ശൈഖ് തലാൽ ബകുർ മലൈബാരി. വംശവേരുകൾ മലബാറിലേയ്ക്ക് നീളുന്ന സൗദി പൗരൻ. വീട്ടിൽ മലയാളത്തിനുപകരം അറബി പറഞ്ഞുപോയതിന് പിതാവിൽനിന്ന് അടി കിട്ടിയ കഥയും സംസാര വിഷയമായി. ഹറമിന്റെ മുറ്റത്ത്, കിങ് അബ്ദുൽ അസീസ് ഗെയ്റ്റിനരികിലെ വീട്ടിൽ കുട്ടിക്കാലം ചെലവിട്ട ഓർമകളുമായി മറ്റൊരു മലയാളി സൗദി തഖിയുദ്ദീൻ മലൈബാരിയും വാചാലനായി.
കാലം അഞ്ച് പതിറ്റാണ്ടുകൾക്കപ്പുറം. എങ്കിലും ഓർമകൾക്ക് കൗമാരത്തിന്റെ തുടിതുടിപ്പ്.
പഴയ കാല വൃത വർത്താനങ്ങളും പെരുന്നാൾ പെരുമകളും മഹാമാരിക്കാലത്തും നിർവൃതിയേകുന്ന ഓർമ്മത്തുരുത്തുകളാണ് അവർക്ക്. ദശകങ്ങൾ ഏറെ പിന്നിട്ട സുകൃത സ്മരണകൾ ഒരവസരം വന്നപ്പോൾ വാക്കുകളായ് പരന്നൊഴുകി. ആ ഓർമകൾക്ക് നോമ്പിന്റെ നൈർമല്യവും പെരുന്നാളിന്റെ പരിമളവും.
ജിദ്ദ ആസ്ഥാനമായ ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജിജിഐ) രണ്ടാം പെരുന്നാൾ ദിനത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സംഗമത്തിലാണ് വംശ വേരുകൾ മലബാറിലേക്ക് നീളുന്ന സൗദി മലൈബാരികളായ രണ്ട് ശ്രേഷ്ട്ടാതിഥികൾ സ്മൃതിപഥത്തിലെ തേനൂറും റംസാൻ ഈദ് സ്മരണകൾ പങ്കുവെച്ചത്.
അര നൂറ്റാണ്ട് മുമ്പത്തെ മക്ക ഹറമിലെ ബാല്യകാല നോമ്പോർമകളും പെരുന്നാൾ പോരിശകളും അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടെ നുകരുകയും പകർന്ന് തരികയും ചെയ്യുകയായിരുന്നു രണ്ടു പേരും അതും അവർ ഉപയോഗിച്ച് കൊണ്ടിരുന്ന അന്നത്തെ മലയാള ശൈലിയിൽ. സൗദികളായ മലൈബാരികളുടെ റംസാൻ സ്മരണകൾ വാചാലമായപ്പോൾ, കേട്ടിരുന്നവർക്ക് അനുഭൂതി പകർന്നൊരു അസുലഭാവസരവുമായി.
സൗദി പൗരനായ പിതാമഹനിൽനിന്ന് മലയാളം പഠിച്ച ശൈഖ് തലാൽ ബകുർ മലൈബാരി, വീട്ടിൽ മലയാളത്തിനുപകരം അറബി പറഞ്ഞുപോയതിന് പിതാവിൽനിന്ന് അടി കിട്ടിയ കഥ വിവരിച്ചതും നാല് പതിറ്റാണ്ടുമുമ്പ് ജുഹൈമാൻ അൽഉതൈബിയുടെ നേതൃത്വത്തിൽ അക്രമികൾ ഹറം ഉപരോധിച്ചവേളയിൽ അകത്ത് അകപ്പെട്ടുപോയ അനുഭവം ശൈഖ് തഖിയുദ്ദീൻ ഉമർ മലൈബാരി പങ്കുവെച്ചതും ഏറെ ഹൃദയസ്പൃക്കായിരുന്നു.
കുട്ടിക്കാലത്തേ, മാതാപിതാക്കളുടെ പ്രേരണയാൽ നോമ്പെടുക്കുകയും തീക്ഷ്ണമായ വിശപ്പും ദാഹവും സഹിക്കാനാവാതെ, ചിലപ്പോഴെങ്കിലും മറ്റാരുമറിയാതെ വെള്ളം കുടിച്ചതും ഇരുവരുടെയും ഓർമകളിൽ നിറഞ്ഞു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നോമ്പെടുത്തു തുടങ്ങിയതെന്ന് തലാൽ മലൈബാരി അനുസ്മരിച്ചു.
റമദാനിൽ ഇന്നത്തെപോലെ, രാത്രി സമയമാണ് മക്കയിലെ അങ്ങാടി സജീവമായിരുന്നത്. പുലർച്ചെ വരെ കടകളുണ്ടാകും. പകൽ സമയത്ത് ഇറച്ചിക്കടകളാണ് കാര്യമായും തുറന്നു പ്രവർത്തിച്ചിരുന്നത്. പെരുന്നാളിന് ഈദിയ്യ എന്ന പേരിൽ കുടുംബാംഗങ്ങളെല്ലാം റിയാലുകൾ തന്നിരുന്നത് ഇന്നും തേനൂറുന്ന ഓർമകളാണ്. ഹജ്ജ്പെരുന്നാൾ മക്കയിൽ ആഘോഷിക്ക പ്പെടാറില്ല. എല്ലാവരും ഹജ്ജ് കർമ്മത്തിൽ വ്യാപൃതരായതാണ് കാരണം. അതിനാൽ ചെറിയ പെരുന്നാൾ ഞങ്ങൾ വലിയ പെരുന്നാളായി കൊണ്ടാടി.പഴയകാല റമദാനിന്റെ മാധുര്യം വാക്കുകൾക്കതീതമാണെന്ന് തലാൽ മലൈബാരി പറഞ്ഞു. പഴയ റമദാനിനാണ് ചൊറുക്കും മഹബ്ബത്തുമുള്ളത്. പണ്ട് നല്ല ചേലായിരുന്നു റമദാന്. പെരുന്നാളിന്റെ ആദ്യദിവസം, മിക്കവരുടെയും ആഘോഷം സ്വന്തം വീടുകളിൽതന്നെയായിരിക്കും.
രണ്ടാം പെരുന്നാളിനാണ് കുടുംബക്കാരുടെയും കൂട്ടുകാരുടെയും വീടുകളിൽ പോയിരുന്നതും പുറത്തെ ആഘോഷങ്ങളിൽ പങ്കുകൊണ്ടിരുന്നതും. കഴിഞ്ഞ 25 വർഷമായി, വീട്ടിൽ രണ്ടാം പെരുന്നാൾ ദിവസം വലിയ ആഘോഷമായിരുന്നു. കുടുംബക്കാരും കൂട്ടുകാരുമടക്കം ഇരുനൂറോളം പേർ പതിവായി എത്തിയിരുന്നു. മദീനയിലെ പ്രശസ്തമായ മഖ്ബൂസ് മദീനി ഭക്ഷണമാണ് അന്നത്തെ പ്രധാന വിഭവം. ആഹ്ളാദകരമായ അനുഭവമായിരുന്നു
ഇത്. മക്കയിലെ മലൈബാരികളിൽ ചിലരെങ്കിലും നീണ്ട കാലത്തിനുശേഷം പരസ്പരം കാണുന്നതിനും നേരിട്ട് ഈദാശംസകൾ കൈമാറുന്നതിനും എന്റെ വീട് വേദിയായി. ഇക്കുറി രണ്ടാം പെരുന്നാൾ ചടങ്ങ് ഉണ്ടാവില്ലെന്ന് അറിയിച്ചതോടെ, പലരും സങ്കടം പങ്കു വെക്കുകയുണ്ടായി. കോവിഡ് ദുരിതകാലം നീങ്ങുന്ന മുറയ്ക്ക് അടുത്ത ചെറിയ പെരുന്നാളിന് ഒത്തുകൂടാമെന്ന് പറഞ്ഞാണ് അവരെ ആശ്വസിപ്പിച്ചതെന്ന് തലാൽ മലൈബാരി നെടുവീർപ്പിട്ടു.
ഹറമിന്റെ മുറ്റത്ത്, കിങ് അബ്ദുൽ അസീസ് ഗെയ്റ്റിനരികിലെ വീട്ടിൽ കുട്ടിക്കാലം ചെലവിട്ട തഖിയുദ്ദീൻ മലൈബാരി, അന്നത്തെ നോമ്പോർമകളും ഈദ് സ്മരണകളും മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നതായി അനുസ്മരിച്ചു. ഹറമും മുറ്റവും അന്ന് വളരെ ചെറുതായിരുന്നു. സംസം വെള്ളം നോമ്പുതുറക്കുവേണ്ടി വലിയ മൺകൂജയിൽ ശേഖരിച്ചായിരുന്നു വെച്ചിരുന്നത്.
സമൂസയും ഈത്തപ്പഴവും ഉൾപ്പടെ മറ്റു ചെറിയ ചില വിഭവങ്ങളും കൂടെ ഉണ്ടാവും. കേരളത്തിൽനിന്ന് കാൽനടയായി വന്ന് ഹജ്ജ് ചെയ്ത ശേഷം ഹറമിനരികെ താമസമാക്കിയ പിതാവ് ഉമർ കുട്ടി മുസ്ലിയാർ എന്ന ഉമർ അലി മലൈബാരിക്ക് ധാരാളം സുഹൃത്തുക്കളു ണ്ടായിരുന്നു. അവരിൽ പലരും തറാവീഹ് കഴിഞ്ഞശേഷം വീട്ടിൽ വന്ന് കഞ്ഞി കുടിച്ചുപോവുമായിരുന്നു.
ഖുർആൻ പാരായണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് അക്കാലത്ത് ഹറമിൽ റമദാൻ ഇരുപത്തിയൊമ്പതാം രാവിൽ തറാവീഹിനുശേഷവും ഖിയാമുല്ലൈലിന് ശേഷവുമായി രണ്ടുതവണ ഖതമുൽ ഖുർആൻ പ്രാർത്ഥനയുണ്ടായിരുന്നു. മിസ്ഫല ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. പെരുന്നാൾ രാവിൽ ഊടുവഴികളിലൂടെ ഞങ്ങൾ കുട്ടികൾ പാട്ടുപാടി ജാഥയായി പോയതും കോൽകളി കളിച്ചതും ഇന്നും മധുരിക്കുന്ന ഓർമ്മയാണ്. പെരുന്നാളിന് മിഠായിയും കുടുംബക്കാരിൽ നിന്നു റിയാലുകളും കിട്ടുമായിരുന്നു.
1979 ൽ രണ്ടാഴ്ചക്കാലം സായുധർ ഹറം കൈയടക്കിയവേളയിൽ, അക്രമികളുടെ തോക്കിനുമുന്നിൽ പെട്ടുപോയിട്ടുണ്ട്. പുറത്തേക്ക് രക്ഷപ്പെട്ടയുടൻ, ഹറമിലെ വൈദ്യുതി വിഛേദിക്കാൻ ആദ്യമായി പവർ സ്റ്റേഷനിലേക്ക് വിളിച്ചുപറഞ്ഞത് താനായിരുന്നുവെന്ന് അന്ന് പവർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്ന തഖിയുദ്ദീൻ മലൈബാരി ചൂണ്ടിക്കാട്ടി.
ജി ജി ഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും ട്രഷറർ ഹസൻ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. നൗഫൽ പാലക്കോത്ത്, അബ്ദുറഹ്മാൻ കാളമ്പ്രാട്ടിൽ, കബീർ കൊണ്ടോട്ടി, എ എം അബ്ദുല്ലക്കുട്ടി, സാദിഖലി തുവ്വൂർ, ജലീൽ കണ്ണമംഗലം, ഇസ്ഹാഖ് പൂണ്ടോളി, അരുവി മോങ്ങം, അഷ്റഫ് പട്ടത്തിൽ, മുസ്തഫ പെരുവള്ളൂർ, ഗഫൂർ കൊണ്ടോട്ടി, പി.എം മുർതദ, എ പി എ ഗഫൂർ, മൻസൂർ വണ്ടൂർ എന്നിവർ സംവാദത്തിൽ ഭാഗമായി. ഇബ്റാഹീം ശംനാട് നിർവഹിച്ച ഖുർആൻ പാരായണത്തോടെയായിരുന്നു പരിപാടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍