കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാനുള്ള ഐപാഡ് മുക്കി; ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും തുക കണക്കിൽ കാണുന്നില്ല; കശ്മീർ ടൂറിനായി സർക്കാരിൽ നിന്ന് ലഭിച്ച തുകയും മുക്കി; കെ.പി.യോഹന്നാനെ നവോത്ഥാന നായകനാക്കി സുവനീർ ഇറക്കിയത് വൻ തുക വാങ്ങി; അഴിമതിയുടെ പലവക വേലകളുമായി കൊച്ചിയിലെ മാധ്യമ വേന്ദ്രന്മാർ; അഴിമതിയുടെ കൂത്തരങ്ങായ പ്രസ്ക്ലബുകൾ; മറുനാടൻ പരമ്പര മൂന്നാം ഭാഗം
മറുനാടൻ മലയാളി ടീം
കൊച്ചി: പ്രസ് ക്ലബുകളിൽ എങ്ങനെയെല്ലാം അഴിമതി നടത്താമെന്നു മനസിലാക്കണമെങ്കിൽ എറണാകുളം പ്രസ് ക്ലബ് അഴിമതി അന്വേഷണ റിപ്പോർട്ട് വായിക്കണം. അഴിമതിയുടെ വ്യാപ്തി കണ്ട് അന്വേഷണ സമിതി തന്നെ സുല്ലിട്ടു പോയി. സമഗ്ര അന്വേഷണത്തിനു പൊലീസിനെയോ വിജിലൻസിനെ സമീപിക്കണമെന്നായിരുന്നു അന്വേഷണ സമിതി റിപ്പോർട്ടിലെ ശുപാർശ. ജനറൽ ബോഡി യോഗത്തിൽ റിപ്പോർട്ട് അംഗീകരിച്ചെങ്കിലും പൊലീസ്, വിജിലൻസ് അന്വേഷണത്തിനായി പരാതി സമർപ്പിക്കാൻ ഭാരവാഹികൾ തയാറായില്ല. അഴിമതി നടത്തിയ ഭാരവാഹികളെ അനുകൂലിക്കുന്നവരാണു തുടർന്നു വന്ന ഭരണസമിതിയിലും എന്നതിനാൽ റിപ്പോർട്ട് ശുപാർശ നടപ്പാക്കുന്ന ലക്ഷണമില്ല.
പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാറും സെക്രട്ടറി ഉണ്ണിക്കൃഷ്ണനും നേതൃത്വം നൽകിയ ഭരണ സമിതി 2017 ഓഗസ്റ്റ് 29നു അവതരിപ്പിച്ച വരവു ചെലവു കണക്കുകൾ ജനറൽ ബോഡി അംഗീകരിച്ചില്ല. കണക്കുകൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പി.എൻ.വേണുഗോപാൽ, എൻ.ശ്രീനാഥ്, അബ്ദുല്ല മട്ടാഞ്ചേരി എന്നിവരായിരുന്നു അന്വേഷണ സമിതി അംഗങ്ങൾ.
അന്വേഷണ സമിതി റിപ്പോർട്ടിൽ അക്കമിട്ടു നിരത്തിയ അഴിമതികൾ:
1. നിബ് അവാർഡ് തട്ടിപ്പ്: മാധ്യമ പ്രവർത്തകരല്ലാത്തവർക്ക് നിബ് അവാർഡുകൾ സമ്മാനിച്ചു ഭാരവാഹികൾ വൻ തുകകൾ കോഴയായി കൈപ്പറ്റി. വ്യവസായികളായ സി.കെ.മേനോൻ, ബോബി ചെമ്മണ്ണൂർ, ഇറോം ഗ്രൂപ്പ് എംഡി, തൃശൂരിലെ സാലി, മതപ്രഭാഷകൻ കെ.പി.യോഹന്നാൻ എന്നിവരാണ് അവാർഡ് കോഴയ്ക്ക് ഇരകളായത്.
2. കുടുംബമേള തട്ടിപ്പ്: കുടുംബ മേളയിൽ അംഗങ്ങൾക്ക് സമ്മാനമായി നൽകാൻ എംഡി നിഷ് എന്ന പിആർ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ഐപാഡുകൾ ഭാരവാഹികൾ മുക്കി. ഭീമാ ജൂവലറിയിൽ നിന്നു വാങ്ങിയ സ്വർണ നാണയങ്ങൾ എല്ലാ അംഗങ്ങൾക്കും കിട്ടിയില്ല. നാണയം കൈപ്പറ്റിയവരുടെ പേരു വിവരമുണ്ടെങ്കിലും അവർക്കു കിട്ടിയിട്ടില്ല. വാങ്ങിയതായി ഒപ്പിട്ടു നൽകിയിട്ടുമില്ല.
കുടുംബമേളയ്ക്കായി സിഎംആർഎർ കർത്തയിൽ നിന്നു 10 ലക്ഷം രൂപ സംഭാവന വാങ്ങിയതിൽ മൂന്നു ലക്ഷം മാത്രമാണ് പ്രസ് ക്ലബിന്റെ അക്കൗണ്ടിലെത്തിയത്. തൃശൂർ മില്ലേനിയം ചിട്ടീസ് ഉടമയിൽ നിന്ന് പ്രസ് ക്ലബ് ഓണററി മെമ്പർഷിപ്പിനെന്ന പേരിൽ ഒരു ലക്ഷം രൂപ വാങ്ങി.
3. സ്പോർട്സ് തട്ടിപ്പ്: ജിസിഡിഎ സ്റ്റേഡിയം പ്രസ് ക്ലബ് അംഗങ്ങളുടെ കായിക പരിശീലനത്തിനായി നവീകരിക്കാനുള്ള തുക പ്രസ് ക്ലബ് ചെലവിട്ടുവെന്നാണ് കണക്ക്. പക്ഷേ ജിസിഡിഎയുടെ ബജറ്റിൽ കാണുന്നത് ചെലവു ജിസിഡിഎ വഹിച്ചുവെന്നാണ്. ജേണലിസ്റ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ പേരിൽ വൻ പിരിവു നടന്നെങ്കിലും കണക്കിൽ കാണുന്നില്ല. സ്പോർട്സ് ഉപകരണങ്ങൾ വാങ്ങിയെന്ന പേരിൽ സമർപ്പിച്ച ബില്ലുകൾ പലതും വ്യാജമാണെന്നും കണ്ടെത്തി.
4. സുവനീർ തട്ടിപ്പ്: പ്രസ് ക്ലബ് സുവനീറിന്റെ പേരിൽ പിരിച്ച തുകയ്ക്കു കണക്കൊന്നുമില്ല. സുവനീറിൽ കെ.പി.യോഹന്നാനെ കേരളത്തിലെ നവോത്ഥാന നായകരിലൊരാളായി അവതരിപ്പിച്ചതിനു വൻ തുക വാങ്ങിയിട്ടുണ്ട്. സ്പോൺസർഷിപ്പു ലഭിച്ച തുകയുടെ കണക്ക് ഭാരവാഹികൾ വെളിപ്പെടുത്തിയുമില്ല.
5. ടൂർ ഫണ്ട് തട്ടിപ്പ്: പിആർഡി ധനസഹായത്തോടെ പ്രസ് ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച കശ്മീർ ടൂറിനായി സർക്കാരിൽ നിന്നു ലഭിച്ച തുക ഭാരവാഹികൾ മുക്കി. വിവേകാനന്ദ ട്രാവൽസിനു നൽകേണ്ടിയിരുന്ന തുക കൈമാറിയില്ലെന്ന് ഉടമ നരേന്ദ്രൻ അന്വേഷണ സമിതിക്കു മൊഴി നൽകി. തുക പ്രസ് ക്ലബ് ഭാരവാഹികൾക്കു കൈമാറിയ പിആർഡി ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസനും കുടുങ്ങി. ടൂർ ബിൽ സർക്കാരിൽ സമർപ്പിക്കാത്തതിനാൽ ചന്ദ്രഹാസനിൽ നിന്ന് തുക ഈടാക്കാനാണു വകുപ്പ് തീരുമാനം.
6. സമ്മേളന ഫണ്ടു തട്ടിപ്പ്: എറണാകുളത്ത് 2016ൽ നടന്ന സംസ്ഥാന സമ്മേളനത്തിനു 25 ലക്ഷം രൂപ വരവും 20 ലക്ഷം രൂപ ചെലവുമാണു കണക്കിൽ. റസ്മാറ്റ്സ് ഇവന്റ് മാനേജ്മെനറ് സ്ഥാപനത്തിനു 3.35 ലക്ഷം രൂപ നൽകിയതായി കണക്കിലുണ്ടെങ്കിലും അവർ എന്തു സേവനമാണു ചെയ്തതെന്നു കണ്ടെത്താൻ സമിതിക്കുമായില്ല. സമ്മേളന പ്രതിനിധികൾക്കായി നാലര ലക്ഷം രൂപ ചെലവിൽ വാങ്ങിയ ബാഗുകളിൽ 300 എണ്ണം കാണാതായതായി രേഖപ്പെടുത്തി കണക്കൊപ്പിച്ചു.
പ്രസ് ക്ലബുകളിലെ തട്ടിപ്പുകൾ ഏതൊക്കെ തരത്തിലാണെന്നതിന്റെ സൂചനകളാണ് ഇതെല്ലാം. എറണാകുളത്തു മാത്രമല്ല കേരളത്തിലെ മിക്ക പ്രസ് ക്ലബുകളിലും ഇതൊക്കെ തന്നെയാണു നടക്കുന്നത്. അഴിമതി നടത്താനും അതു മറച്ചു വയ്ക്കാനുമൊക്കെ യൂണിയൻ ഭാരവാഹികൾ വൈദഗ്ധ്യം നേടിക്കഴിഞ്ഞു. തുടർച്ചയായി ഭാരവാഹിത്വം വഹിച്ച് അഴിമതി നടത്തും. എതിർപ്പുയരുമ്പോൾ വിശ്വസ്തരെ രംഗത്തിറക്കി യൂണിയനും പ്രസ് ക്ലബും പിടിക്കും. അഴിമതി കണ്ടു പിടിച്ചാലും പൊലീസിനെയോ വിജിലൻസിനെ അറിയിക്കാൻ തയാറാകുകയുമില്ല. പ്രസ് ക്ലബുകൾ നിയന്ത്രിക്കുന്ന കെയുഡബ്ല്യൂജെ സംസ്ഥാന ഭാരവാഹികളുടെ ഒത്താശയോടെയാണു ക്രമക്കേടുകളും അഴിമതികളും. ജില്ലാ ഭാരവാഹികളിൽ നിന്നു വിഹിതം വാങ്ങി സംസ്ഥാന ഭാരവാഹികൾ അഴിമതി മൂടിവയ്ക്കുന്നു.
ജില്ലാ പ്രസ് ക്ലബുകൾ വെറും തരികിട
കേരള പത്രപ്രവർത്തക യൂണിയന്റെ നിയന്ത്രണത്തിലുള്ള ജില്ലാ പ്രസ് ക്ലബുകൾ വെറും ഉഡായിപ്പു വേലയാണെന്നു നിയമപരമായി സ്ഥാപിച്ചത് കേരള ശബ്ദം കൽപറ്റ ലേഖകൻ കോയാമു കുന്നത്താണ്. തിരുവനന്തപുരം പ്രസ് ക്ലബ് ഒഴികെയുള്ള ജില്ലാ പ്രസ് ക്ലബുകളെല്ലാം കെയുഡബ്ല്യൂജെയുടെ അഡ്ജസ്റ്റ്മെന്റ് ഏർപ്പാടുകളാണ്. ജില്ലാ പ്രസ് ക്ലബുകൾക്ക് പ്രത്യേക രജിസ്റ്റ്രേഷൻ ഇല്ല. ട്രേഡ് യൂണിയനായ കെയുഡബ്ല്യൂജെയുടെ ജില്ലാ ഭാരവാഹികൾ ജില്ലാ പ്രസ് ക്ലബുകളുടെ ഭാരവാഹികളുമാകും. അംഗത്വം യൂണിയനിൽ മാത്രം. പ്രസ് ക്ലബിനു വേറിട്ട അംഗത്വമോ ബൈലോയോ ഭാരവാഹികളോ ഇല്ല (തിരുവനന്തപുരം ഒഴികെ). തിരുവനന്തപുരത്തു പ്രസ് ക്ലബ് ഇല്ലാത്തതിനാൽ കേസരി സ്മാരക ട്രസ്റ്റ് എന്ന പേരിലാണ് കാര്യങ്ങൾ.
കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റി ഓഫിസുകളിൽ പ്രസ് ക്ലബ് എന്ന ബോർഡ് സ്ഥാപിക്കുന്നതിനു ചില ലക്ഷ്യങ്ങളുണ്ട്. ട്രേഡ് യൂണിയനു സർക്കാരിൽ നിന്നും നഗരസഭകളിൽ നിന്നും സ്ഥലവും ഫണ്ടുമൊക്കെ ലഭിക്കാൻ നിയമതടസമുണ്ട്. പ്രസ് ക്ലബ് എന്ന പേരിലാണെങ്കിൽ പ്രശ്നമില്ല. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പ്രസ് ക്ലബിനു രജിസ്റ്റ്രേഷനുണ്ടോ എന്നൊന്നും ആരും അന്വേഷിക്കുകയുമില്ല. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലിയെന്ന തരത്തിൽ പ്രസ് ക്ലബുകൾക്ക് സർക്കാർ പണമൊഴുകിക്കൊണ്ടിരിക്കുന്നു.
വയനാട് പ്രസ് ക്ലബ് മന്ദിര നിർമ്മാണത്തിനു 25 ലക്ഷം രൂപ ഫണ്ട് സമാഹരിച്ചത് എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ്. ഇതിനെ ചോദ്യം ചെയ്താണ് കോയാമു കുന്നത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു പരാതി നൽകിയത്. വയനാട് പ്രസ് ക്ലബ് വെറും കടലാസു സംഘടനയാണെന്നും കെയുഡബ്ല്യുജെ ജില്ലാ ഘടകമെന്ന ട്രേഡ് യൂണിയനാണ് പ്രസ് ക്ലബ് എന്ന പേരിൽ ഫണ്ടു കൈക്കലാക്കിയതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. സ്ഥലവും ഫണ്ടുമൊക്കെ പ്രസ് ക്ലബിന്റെ പേരിൽ കിട്ടിയാലും കേരളത്തിലെ എല്ലാ ജില്ലാ ഓഫിസുകളുടെയും ആസ്തികളുടെയും ഉടമസ്ഥാവകാശം കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറിക്കാണെന്നു കെയുഡബ്ല്യൂജെ ബൈലോയിൽ വ്യവസ്ഥ ചെയ്തിട്ടുമുണ്ട്.
കോയ കുഞ്ഞാമുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തിയ അന്വേഷണത്തിലും തെളിവെടുപ്പുകളിലും വയനാട് പ്രസ് ക്ലബ് എന്നതു യൂണിയന്റെ മുഖം മൂടിയാണെന്നു വ്യക്തമായി. ട്രേഡ് യൂണിയനു എംപി ഫണ്ടിന് അർഹതയില്ലാത്തതിനാൽ അനുവദിച്ച 25 ലക്ഷം രൂപ പലിശ സഹിതം തിരിച്ചു പിടിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു. ഇതനുസരിച്ചു സംസ്ഥാന ആസൂത്രണ വകുപ്പ് തുക തിരിച്ചു പിടിക്കാൻ ജില്ലാ കലക്ടർക്കു നിർദ്ദേശം നൽകി. വയനാട് കെയുഡബ്ല്യൂജെ ഘടകത്തിൽ നിന്നു തുക ഈടാക്കാൻ കലക്ടർ നഗരസഭാ അധികൃതരോട് ഉത്തരവിട്ടിട്ടുമുണ്ട്.
വയനാട്ടിലെ തരികിട വെളിപ്പെട്ടതു കേരളത്തിലെ ജില്ലാ പ്രസ് ക്ലബുകൾക്കെല്ലാം കുരിശായിട്ടുണ്ട്. പ്രസ് ക്ലബുകളുടെ മറവിൽ കെയുഡബ്ല്യൂജെ നേടിയിട്ടുള്ള സർക്കാർ ഫണ്ടുകളെല്ലാം പലിശ സഹിതം തിരിച്ചു പിടിക്കാനായി മുഖ്യമന്ത്രിക്കും പിആർഡി ഡയറക്ടർക്കും നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. പിആർഡി ഡയറക്ടർ ഇക്കാര്യം പരിശോധിച്ചു വരുന്നതായാണു വിവരം.
(തുടരും: അടുത്തലക്കത്തിൽ- പൊന്മുട്ടയിടുന്ന താറാവ് അഥവാ തിരുവനന്തപുരം പ്രസ് ക്ലബ്)
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്