കൊറോണ ബാധിതരുടെ വ്യക്തിഗത വിവരങ്ങൾ ക്ഷേത്രം വാട്സ് അപ്പ് ഗ്രൂപ്പിൽ പരസ്യമാക്കിയതിൽ ഇനി അന്വേഷണം; കൊറോണ ബാധിത കുടുംബം കുന്നനാടുള്ള ആകാഷിനെതിരെ പരാതി നൽകിയത് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന്; കാട്ടക്കാട പൊലീസിനെ കുറ്റപ്പെടുത്തിയുള്ള പ്രതികരണവും ഗൗരവത്തോടെ എടുത്ത് സ്പെഷ്യൽ ബ്രാഞ്ച്; കോവിഡിൽ വ്യക്തി വിവര ചോർച്ച തടയാൻ അതിശക്തമായ നടപടിയുമായി പിണറായി സർക്കാർ
എം മനോജ് കുമാർ
തിരുവനന്തപുരം: കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ ക്ഷേത്രം വാട്സ് അപ്പ് ഗ്രൂപ്പിൽ പരസ്യപ്പെടുത്തിയ കുന്നനാടുള്ള ആകാഷിനെതിരെ കൊറോണ ബാധിതകുടുംബം പരാതി നൽകി. ആരോഗ്യവകുപ്പിനാണ് പരാതി നൽകിയത്. മറുനാടൻ മലയാളിയാണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ഇത് സ്പെഷ്യൽ ബ്രാഞ്ചിന്റെ ശ്രദ്ധയിലും പെട്ടു. തുടർന്നാണ് കുടുംബത്തോട് പരാതി നൽകണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്. ഇത് അനുസരിച്ചാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് ഈ വിഷയത്തിൽ കേസ് എടുക്കും.
തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യമാക്കിയത് ദോഷം ചെയ്തുവെന്നാണ് ആരോഗ്യവകുപ്പിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കൊറോണ ബാധിതരുടെ വിവരങ്ങൾ ക്ഷേത്രം വാട്സ്അപ്പ് ഗ്രൂപ്പിൽ പരസ്യം ചെയ്തതു മുതൽ ആകാഷിനെ സ്പെഷ്യൽബ്രാഞ്ച് നിരീക്ഷിച്ചിരുന്നു. ഈ സമയത്ത് തന്നെയാണ് മറുനാടനിൽ വാർത്തയും വന്നത്. കുന്നനാട് ക്ഷേത്രം വാട്സ് അപ്പ് ഗ്രൂപ്പിൽ താൻ വിവരങ്ങൾ പരസ്യമാക്കിയത് ആകാഷ് മറുനാടനോട് സമ്മതിച്ചിരുന്നു. മറുനാടൻ വാർത്ത വന്നപ്പോൾ തന്നെ വിവരം സ്പെഷ്യൽ ബ്രാഞ്ച് ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതർ കൊറോണ ചികിത്സയിൽ തുടരുകയായിരുന്ന കുടുംബത്തോട് ഇത് സംബന്ധമായി വിശദീകരണം തേടിയിരുന്നു. തുടർന്ന് ഇവർ പരാതി ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറുകയായിരുന്നു.
അസമിൽ നിന്ന് സ്പെഷ്യൽ ട്രെയിനിൽ എത്തിയ ഞങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കപ്പെട്ടതിൽ വിഷമമുണ്ട്. വ്യക്തിപരമായി ആക്രമിക്കപ്പെടുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ കുടുംബത്തെക്കുറിച്ച് പരാമർശങ്ങൾ വന്നത്. കൊറോണ ബാധിച്ചിട്ടും തങ്ങൾ പുറത്ത് കറങ്ങി നടക്കുന്നു എന്ന പ്രചാരണം വരെ ചില വാട്സ് അപ്പ് ഗ്രൂപ്പിൽ വന്നു. കാട്ടാക്കട പൊലീസാണ് തനിക്ക് വിവരങ്ങൾ നൽകിയത് എന്നാണ് ആകാഷ് പറയുന്നത്. കൊറോണ ബാധിതരായ ഞങ്ങളുടെ വ്യക്തിവിവരങ്ങൾ ചോർന്നതിൽ ഞങ്ങൾക്ക് വേദനയുണ്ട്-ആരോഗ്യ വകുപ്പിന് ലഭിച്ച പരാതിയിൽ ഇങ്ങനെ പറയുന്നു. ഈ പരാതി പൊലീസിനും കൈമാറിയിട്ടുണ്ട്.
ഇത് മനസ്സിലാക്കിയാണ് ആകാഷിനെ മറുനാടൻ ബന്ധപ്പെട്ടത്. താൻ തന്നെയാണ് പോസ്റ്റ് ഇട്ടതെന്നും കാട്ടക്കട പൊലീസാണ് വിവരം സ്ഥിരീകരിച്ചതെന്നും മറുനാടനോട് അയാൾ സമ്മതിക്കുകയും ചെയ്തു. കൊറോണ രോഗികളുടെ വിവരചോർച്ച സർക്കാർ ഗൗരവമായാണ് കാണുന്നത്. കൊറോണ രോഗികളുടെ വിവരങ്ങൾ ചോരുന്നതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നു മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിൽ കുന്നനാട്ടെ സംഭവവും ഗൗരവത്തോടെ എടുക്കുകയാണ് പൊലീസ്. സർക്കാരും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊറോണ രോഗികളുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകാൻ പാടില്ലെന്ന് നിർദ്ദേശം നിലനിൽക്കുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പുറത്ത് പറയുന്നത്. കൊറോണ ബാധിതരുടെ വ്യക്തിവിവരങ്ങൾ പുറത്ത് നൽകരുത് എന്ന സർക്കാരിന്റെ ആവർത്തിച്ചുള്ള നിർദ്ദേശമാണ് കുന്നനാടും ലംഘിക്കപ്പെട്ടിരിക്കുന്നത്. ഒട്ടനവധി പേർ അംഗങ്ങളായുള്ള കുന്നനാട് ദേവീ ക്ഷേത്രത്തിന്റെ പേരിലുള്ള വാട്സ് അപ്പ് ഗ്രൂപ്പിലാണ് ആകാഷ് വിവരങ്ങൾ പരസ്യമാക്കിയത്. ബിജെപി നേതാവാണ് ആകാഷ്. രാഷ്ട്രീയ വൈരാഗ്യവും ഇത്തരമൊരു പോസ്റ്റിന് പിന്നിലുണ്ടെന്നാണ് സൂചന.
കൊറോണ ബാധിച്ച കുടുംബത്തിന്റെയും കൊറോണ ബാധിതരുടെ വ്യക്തമായ സൂചനകളാണ് വാട്സ് അപ്പ് ഗ്രൂപ്പ് വഴി ആകാഷ് പുറത്ത് വിട്ടത്. കുന്നനാട്ടെ ബന്ധുവിന്റെ പേരു സഹിതമാണ് തൊട്ടടുത്ത സ്ഥലത്തെ കൊറോണ ബാധിതരുടെ ഐഡന്റിറ്റി പുറത്തു വിട്ടത്. പത്രങ്ങൾ പോലും ചികിൽസയിലുള്ളവരുടെ വിവരങ്ങൾ ആർക്കും കൊടുക്കാറില്ല. അതീവ രഹസ്യമായാണ് ഇത് എല്ലാവരും കൈകാര്യം ചെയ്യുന്നത്. ഇതിനിടെയാണ് കാട്ടക്കടയ്ക്ക് അടുത്തുള്ള കൊച്ചു ഗ്രാമത്തിൽ പോലും ആളുകളുടെ വിവരങ്ങൾ ചോർന്നത്.
ആകാഷിനു വിവരങ്ങൾ നൽകിയത് കാട്ടാക്കട പൊലീസ് സ്റ്റെഷനിൽ നിന്നാണ് എന്ന ആരോപണവും വിവരചോർച്ചയുടെ ഗൗരവം കൂട്ടുന്നു. അസമിൽ നിന്ന് എത്തിയ കുടുംബത്തിന് കൊറോണ വന്നുവെന്നാണ് വാട്സ് അപ്പ് ഗ്രൂപ്പ് വഴി യുവാവ് കൊറോണ സ്ഥിരീകരിക്കുന്നത്. തനിക്ക് വിവരങ്ങൾ ലഭിച്ചത് കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എന്ന് ആകാഷ് സംസാരത്തിൽ നിന്നും മറുനാടനോട് വ്യക്തമാക്കുന്നുണ്ട്.
കുടുംബത്തിനു കൊറോണ വന്ന കാര്യം കുന്നനാട് പരന്ന ശേഷമാണ് താൻ കാട്ടാക്കട സ്റ്റേഷനിൽ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത്. കുടുംബത്തിനു കൊറോണയാണെന്ന കാര്യം കാട്ടാക്കട പൊലീസ് ആണ് സ്ഥിരീകരിച്ചത് എന്നാണ് മറുനാടനുമായുള്ള ഫോൺ സംഭാഷണത്തിൽ ആകാഷ് വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ചവരുടെ വ്യക്തിവിവരങ്ങൾ പരസ്യമാക്കരുതെന്നു നിർദ്ദേശമുള്ളപ്പോൾ തന്നെയാണ് വ്യക്തികൾ സോഷ്യൽ മീഡിയ വഴി വിവരങ്ങൾ പരസ്യമാക്കുന്നത്.
കൊറോണ ബാധിച്ചവരുടെ വിവരങ്ങൾ ചോരാതിരിക്കുന്നത് നോക്കേണ്ട ബാധ്യതയുള്ളവരാണ് പൊലീസുകാർ. പക്ഷെ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ വിവരങ്ങൾ ചോരുന്നു എന്നാണ് ആകാഷ് സംഭവത്തിൽ വ്യക്തമാകുന്ന വസ്തുത. കൊറോണ രോഗികളുടെ വിവരങ്ങൾ പുറത്തു പറഞ്ഞു എന്ന ആരോപണം കാട്ടാക്കട പൊലീസ് മറുനാടനോട് നിഷേധിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍