Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേസ് പണം കൊടുത്ത് ഒതുക്കുമ്പോൾത്തന്നെ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വ്യക്തിഹത്യ നടത്തി പാർട്ടിയിൽ ഒതുക്കാനുള്ള നീക്കവും; പാലാരിവട്ടം പാലം അഴിമതിക്കേസിൽ പാർട്ടിയിലെ തർക്കങ്ങൾ മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ; പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും കെ.പി.എ. മജീദിനെയും കണ്ട് പരാതി ബോധിപ്പിച്ചത് മുതിർന്ന നേതാക്കളടക്കം

കേസ് പണം കൊടുത്ത് ഒതുക്കുമ്പോൾത്തന്നെ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വ്യക്തിഹത്യ നടത്തി പാർട്ടിയിൽ ഒതുക്കാനുള്ള നീക്കവും; പാലാരിവട്ടം പാലം അഴിമതിക്കേസിൽ പാർട്ടിയിലെ തർക്കങ്ങൾ മുസ്ലിം ലീഗ് നേതൃത്വത്തിന് മുന്നിൽ; പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും കെ.പി.എ. മജീദിനെയും കണ്ട് പരാതി ബോധിപ്പിച്ചത് മുതിർന്ന നേതാക്കളടക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം മേല്പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ വിഭാഗീയത മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് മുന്നിലെത്തി. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് വിഭാഗത്തിനെതിരേ ഒരു സംഘം നേതാക്കൾ പാണക്കാട്ട് പോയി പരാതി നൽകി. പാലാരിവട്ടം കേസിൽ പരാതി നൽകിയ ആളുമായി ഉടമ്പടി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും അതിൽ ലീഗ് നേതാക്കളുടെ പേര് മനഃപൂർവം ഉൾപ്പെടുത്തിയെന്നുമുള്ള ആരോപണമാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ വിവാദമായിരിക്കുന്നത്. പാലാരിവട്ടം മേല്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നൽകിയ കളമശ്ശേരിയിലെ വിവരാവകാശ പ്രവർത്തകനുമായി അനുരഞ്ജനത്തിന് ശ്രമം നടത്തുകയും പണം നൽകി ഉടമ്പടി ഉണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന ആക്ഷേപമാണ് പാർട്ടിക്ക് തലവേദനയായിരിക്കുന്നത്.

പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽനിന്ന് പിന്മാറാൻ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ പണം വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരനായ ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകിയതോടെയാണ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്നത്. മാധ്യമ സ്ഥാപനത്തിന്റെ മറവിൽ 10 കോടി രൂപ വെളുപ്പിച്ചെന്ന പരാതി പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞിന്റെ ആളുകളിൽനിന്നും നിരന്തര സമ്മർദമുണ്ടായെന്നും അദ്ദേഹം വിജിലൻസിന് മൊഴി നൽകി.

പിന്മാറില്ലെന്ന് അറിയിച്ചതോടെ കേസിന് പിന്നിൽ മുസ്ലിം ലീഗിലെ തന്നെ ചില നേതാക്കളാണെന്ന് വ്യക്തമാക്കി കത്ത് നൽകണമെന്നായി ആവശ്യം. ഇങ്ങനെ ചെയ്താൽ അഞ്ച് ലക്ഷം രൂപ നൽകാമെന്ന് ഇബ്രാഹിംകുഞ്ഞ് നേരിട്ട് വാഗ്ദാനം ചെയ്തതായും ഗിരീഷ് ബാബു പറഞ്ഞു. പാർട്ടി നേതൃത്വത്തിന് കൈമാറുന്നതിന് വേണ്ടിയാണ് കത്ത് ചോദിച്ചത്. കളമശ്ശേരി, മുട്ടം, ആലുവ, ചേരാനല്ലൂർ സ്വദേശികളായ ലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ പേര് പറയണമെന്നായിരുന്നു ആവശ്യം. ഇവരാണ് പരാതിക്ക് പിന്നിലെന്ന് അറിയാമെന്നും അത് താൻ നേരിട്ട് പറയണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടു. നാട്ടിൽ തനിക്ക് പരിചയമുള്ള ചിലരാണ് ആദ്യം സമീപിച്ചത്. പിന്നീട് ഇബ്രാഹിംകുഞ്ഞും മകനുമായും അ‌വരുടെ വീട്ടിൽവെച്ച് സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട ഫോൺകാളുകളൊന്നും താൻ റെക്കോഡ് ചെയ്തിട്ടില്ല. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും പരിശോധിച്ചാൽ താൻ അ‌വരുടെ വീട്ടിൽ പോയിരുന്ന കാര്യം വ്യക്തമാകുമെന്നും ഗിരീഷ് ബാബു ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തിന് തെളിവായി ഇബ്രാഹിംകുഞ്ഞ് നൽകിയ എഗ്രിമൻറിന്റെ ഡ്രാഫ്റ്റ് വിജിലൻസിന് മുന്നിൽ ഹാജരാക്കി.

പരാതിക്കാരനുമായി ഒപ്പിടാൻ തയ്യാറാക്കിയ ഉടമ്പടിയിൽ മുസ്‌ലിം ലീഗിലെ ടി.എ. അഹമ്മദ് കബീർ അടക്കമുള്ള മുതിർന്ന നേതാക്കൾ പ്രേരിപ്പിച്ചിട്ടാണ് പരാതി നൽകിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉടമ്പടിയിൽ ഒപ്പുവെക്കാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ, തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം ലീഗ് നേതാക്കൾ ഒപ്പിടുവിക്കാൻ ശ്രമിച്ച ഉടമ്പടിയുടെ കോപ്പിയും ഉൾപ്പെടുത്തിയിരുന്നു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ തനിക്ക് വാഗ്ദാനം ചെയ്തുവെന്നും വിവരാവകാശ പ്രവർത്തകൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ വിജിലൻസ്, പരാതിക്കാരന്റെയും ഇബ്രാഹിംകുഞ്ഞിന്റെ മകനും മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.ഇ. അബ്ദുൾ ഖഫൂറിന്റെയും മൊഴിയെടുത്തിരിക്കുകയാണ്.

ഉടമ്പടിയിൽ നേതാക്കളുടെ പേര് വലിച്ചിഴച്ചതാണ് പാർട്ടിക്കുള്ളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കേസ് പണം കൊടുത്ത് ഒതുക്കുമ്പോൾത്തന്നെ, തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ വ്യക്തിഹത്യ നടത്തി പാർട്ടിയിൽ ഒതുക്കാനുള്ള നീക്കമാണ് നടന്നതെന്ന ആരോപണമാണ് നേതൃത്വത്തിനു മുന്നിൽ ഒരു വിഭാഗം എത്തിച്ചിരിക്കുന്നത്. കോടതിയിൽനിന്നുള്ള രേഖകളുടെ കോപ്പിയും വീഡിയോയും ശബ്ദരേഖയുമെല്ലാം പാർട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. ജില്ലയിൽ പാർട്ടിയെ നയിക്കുന്ന മുതിർന്ന നേതാക്കളടക്കമുള്ള സംഘമാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെയുമെല്ലാം കാണാനായി പോയത്. ഇതോടെ, പാലാരിവട്ടം പാലം അഴിമതിക്കേസിൽ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ വിജിലൻസ് നടത്തുന്ന അന്വേഷണവും മുസ്‌ലിം ലീഗിന് നിർണായകമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP