സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉഡായിപ്പ് ഉണ്ട്; അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എക്സ്‌ക്ലൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും; അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്; അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി മാധ്യമങ്ങൾ മാറിയിട്ടുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു; കടിയേറ്റ ജനത
സി രവിചന്ദ്രൻ
കടിയേറ്റ ജനത
(1) കഴിഞ്ഞവർഷം ഇതേ സമയം ബാങ്കിൽ നിന്ന് കിട്ടിയ ജപ്തി നോട്ടീസ് പൂജവെച്ച് അത്യാഹിതത്തിലേക്ക് നടന്നുകയറിയ ഒരു കുടുംബത്തെ കുറിച്ച് കേരളം ചർച്ച ചെയ്തിരുന്നു. ബാങ്കുകൾക്കെതിരെ വിഷംചീറ്റിയും അവരുടെ കെട്ടിടങ്ങൾ അടിച്ചു തകർത്തും അന്നു പലരും കരുത്തുകാട്ടി. ഭാര്യയെ നശിപ്പിക്കാൻ ഒരാൾ നടത്തിയ സമാനതകളില്ലാത്ത ക്രൂരകൃത്യത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ. കൊല്ലാനായി വിഷപാമ്പിനെ ഉപയോഗിച്ചു എന്നതാണ് കൊല്ലത്ത് അഞ്ചലിലെ കൊലപാതകത്തെ സവിശേഷമാക്കുന്നത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുന്ന കഥകൾ സിനിമയിലും സീരിയലിലുമൊക്കെ കണ്ടിട്ടുണ്ടെങ്കിലും നിത്യജീവിതത്തിൽ കേരളീയർക്ക് അത്ര പരിചയമില്ലാത്ത ഒന്നാണല്ലോ. ഐ.വി ശശി സംവിധാനം ചെയ്ത കരിമ്പിൻ പൂവിനക്കരെ(1985) എന്ന ചിത്രത്തിൽ സമാനമായ ഒരു രംഗമുണ്ട്. അന്ന് അഞ്ചൽ കേസിലെ പ്രതി ജനിച്ചിട്ടില്ല.
(2) ക്രിമിനൽ സ്വാഭാവം ഉള്ളവരിൽ പലപ്പോഴും സാമാന്യബുദ്ധിയും മാനുഷികവികാരങ്ങളും വേണ്ടത്ര തോതിൽ പ്രവർത്തിച്ചേക്കില്ല എന്നതിന്റെ തെളിവാണ് (അപവാദങ്ങൾ ഇല്ലെന്നല്ല) ഈ കുറ്റകൃത്യനിർവഹണവും. വൈക്കോൽ ലോറിപോലെ പോകുന്നിടത്തെല്ലാം ടൺ കണക്കിന് തെളിവുകൾ വാരി വിതറിയാണ് പ്രതി കുറ്റകൃത്യം നിർവഹിച്ചത്. അപ്പോഴും പ്രസ്തുത തെളിവുകളെല്ലാം ഒട്ടിച്ചുവെച്ച് ശിക്ഷ വാങ്ങിക്കൊടുക അത്ര എളുപ്പമായിരുന്നില്ല. കൊല നടത്താൻ ഉപയോഗിച്ച ജീവികളാണ് നിയമത്തിന് വെല്ലുവിളി ഉയർത്തുന്നത്. എങ്കിലും കടിച്ച മൂർഖന്റെ ശവശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയത് വിഷപ്പല്ലുണ്ടെന്ന് സ്ഥിരീകരിച്ചത് വിലപെട്ട തെളിവാണ്. പാമ്പിന്റെ ജഡം അവിടെ നിന്ന് മാറ്റാനോ കുറഞ്ഞപക്ഷം സിനിമാക്കഥ മാതൃകയിൽ പകരം മറ്റെന്തെങ്കിലും വിഷമില്ലാത്ത ഇനത്തെ അവിടെ നിക്ഷേപിക്കാനോ പ്രതി തുനിഞ്ഞില്ല എന്നത് കൗതുകകരമാണ്. 'തെളിവുകൾ നശിപ്പിക്കാത്ത പ്രതി' എന്നത് ഒരു അപൂർവ സാധ്യതയാണ്. എങ്കിലും ഈ കേസിൽ വെല്ലുവിളികൾ ഇനിയുമുണ്ട്.
(3) ആറുമാസം ഭർത്താവ് കൊണ്ടുവരുന്ന പാമ്പിനെ കാത്തിരുന്ന നിർഭാഗ്യവതിയായ ആ പെൺകുട്ടിയുടെ കഥ ഗ്രീക്ക് ദുരന്തകഥകളെ വെല്ലുന്നതാണ്. ഭർത്താവിന്റെ വാക്കുംപ്രവർത്തിയും അവളൊരിക്കലും തെറ്റിദ്ധരിച്ചിരുന്നില്ല എന്നതാണ് ദയനീയം. എലിയെ കൊല്ലാനായി പതിനായിരം രൂപയുടെ പാമ്പിനെ വിൽക്കുന്നവർ വിദൂഷകവേഷമണിയുന്ന ഈ കേസിൽ മലയാളി സമൂഹം ഇടപെടുന്നത് തങ്ങൾക്കില്ലാത്ത എന്തോ ചിലത് പ്രതികളിൽ ഉണ്ടെന്ന അവകാശവാദത്തോടെയാണ്. കേരള സമൂഹത്തിന് ഒരു യാഥാർത്ഥ്യ പരിശോധന (reality check) അത്യാവശ്യമാണ്. മാലാഖമാരായി സ്വയംവിലയിരുത്തി കളിച്ചിട്ട് കാര്യമില്ല. യാഥാർത്ഥ്യബോധമില്ലാത്ത ലോകവീക്ഷണമാണ് സമൂഹത്തെ തളർത്തുന്നത്. വ്യക്തിതലം മുതൽ ഭരണനിർവഹണംവരെ അത് മുഴച്ചുനിൽക്കുന്നു. അഞ്ചൽ കേസിന്റെ എല്ലാ തലങ്ങളിലും ഇത് പ്രകടമാണ്.
(4) കൂടത്തായിലെ വിഷംകൊടുത്തുള്ള കൂട്ടക്കൊലകൾക്ക് ശേഷം 'ചായയിൽ സൈനയിഡ് ഉണ്ടോ'എന്ന് കളിയായി ചോദിക്കുന്ന ഭർത്താക്കന്മാരിൽ നിന്ന് 'മുറിയിൽ പാമ്പൊന്നും ഇല്ലല്ലോ അല്ലേ' എന്ന കുസൃതിചോദ്യം ചോദിക്കുന്ന ഭാര്യമാരിലേക്ക് സാമൂഹ്യവിനിമയങ്ങൾ മാറിയെന്നല്ലാതെ കേരളസമൂഹത്തിന്റെ അടിസ്ഥാന സ്വഭാവത്തെ തെല്ലും ഉലയ്ക്കാൻ അഞ്ചൽ കേസിനും കഴിയുമെന്ന് തോന്നുന്നില്ല. വ്യക്തിക്ക് വിലയില്ലാത്ത, ചാപ്പസംസ്‌കാരത്തിൽ ആനന്ദിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഇത്തരം നിരീക്ഷണങ്ങൾ അസാധാരണമല്ല. നമ്മുടെ മുഖ്യധാരാ രാഷ്ടീയ ആശയങ്ങളെല്ലാംതന്നെ കളക്റ്റിവിസ്റ്റ് ആശയങ്ങളിൽ അധിഷ്ഠിതമാണ്. വിവാഹം എന്ന സ്റ്റാർട്ട് അപ്പ് സംരംഭത്തെ സംബന്ധിച്ച അന്ധവിശ്വാസങ്ങൾ ഇപ്പോഴും അതിമാരകമാണ്.
(5) പണ്ട് പബ്ലിക് സർവീസ് കമ്മീഷനിൽ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാലം. പുതിയ ജീവനക്കാർക്കുള്ള ഇൻസർവീസ് കോഴ്സ് നടക്കുന്നു. ക്ലാസെടുത്ത രസികയായ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ തമാശ ഇങ്ങനെ: ''നിങ്ങൾ ഇപ്പോൾ സെക്കൻഡ് ഗ്രേഡ് അസിസ്റ്റന്റാണ്. നിങ്ങൾക്ക് ഈ സ്ഥാപനത്തെ കുറിച്ച് ഒന്നുമറിയില്ലെന്നും നിങ്ങൾക്ക് ചെയ്യാൻ ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല എന്നൊക്കെയാവും ധരിച്ചിരിക്കുന്നത്. നാളെ രാവിലെ ഞാനുൾപ്പടെയുള്ള 650 പേർ ഒറ്റയടിക്ക് ലീവെടുക്കുകയോ വിരമിക്കുകയോ കൊല്ലപെടുകയോ ചെയ്താൽ നിങ്ങളാണ് പുതിയ പി.എസ്.സി സെക്രട്ടറി! അതോർത്ത് വേണം ഈ ക്ലാസിൽ ഇരിക്കാൻ..'' പുതിയതായി റിക്രൂട്ട് ചെയ്യപെട്ടവർ ക്ലാസിൽ ശ്രദ്ധിക്കാനായി അവർ പറഞ്ഞ അതിശയോക്തിപരമായ ഈ തമാശ ഗൗരവമായി കാണുന്നവരാണ് കേരള സമൂഹത്തിൽ നല്ലൊരു പങ്കും എന്നു തോന്നിയിട്ടുണ്ട്.
(6) മുന്നിലും മുകളിലുമുള്ള ആളുകൾ നശിച്ചാൽ അവർ അനുഭവിക്കുന്നതെല്ലാം തനിക്ക് സ്വന്തമാകും എന്ന ചിന്ത പല സങ്കുചിത മനസ്സുകളെയും ആഴത്തിൽ ഭരിക്കുന്നു. ഇതൊരു മതാത്മക പ്രാർത്ഥനയാണ്. ശിക്ഷാഭീതി മൂലമാണ് ജനം കൂട്ടത്തോടെ കുറ്റകൃത്യത്തിലേക്ക് വഴുതിവീഴാത്തത്. കൂടത്തായിലും അഞ്ചലിലും പ്രതികൾ ചെയ്തതും മറ്റൊന്നല്ല. ആദ്യമൊക്കെ, 'തടസ്സങ്ങൾ' ഒഴിവായി കിട്ടാൻ കഠിനമായി പ്രാർത്ഥിക്കുകയും പരിഹാരക്രിയകൾ ചെയ്യുകയും ചെയ്തിട്ടുണ്ടാവും. ഒന്നും നടക്കാതെ വന്നപ്പോഴാണ് ദൈവം കളിക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക. അവിശ്വാസികളാണെങ്കിൽ ഈ ഘട്ടത്തിൽ സമയവും പണവും ഊർജ്ജവും ലാഭിക്കാം :) ആരെയെങ്കിലും ഇല്ലാതാക്കിയാൽ അവർക്കുള്ളതെല്ലാം നിങ്ങൾക്ക് ലഭിക്കും എന്നത് ഒരു അന്ധവിശ്വാസമാണ്. അങ്ങനെ കിട്ടണമെന്നില്ല എന്നു മാത്രമല്ല പലപ്പോഴും വിപരീതഫലത്തിന് സാധ്യതയുണ്ടെന്ന യാഥാർത്ഥ്യബോധം ഉരുത്തിരിയണം. അന്യനെ സഹിക്കാൻ പഠിക്കണം. അറിവും സമ്പത്തുമല്ല മറിച്ച് ഇത്തരം ലളിതമായ തിരിച്ചറിവുകളും സഹിഷ്ണുതാബോധവുമാണ് നാം ജീവിക്കുന്ന ലോകത്തെ മെച്ചപെട്ട ഇടമാക്കുക. അന്യരാണ് നിങ്ങളുടെ പ്രശ്നമെങ്കിൽ നിങ്ങൾ നരകമാണ്; നിങ്ങൾക്കും മറ്റുള്ളവർക്കും.
(7) മതപരമായ അന്ധവിശ്വാസങ്ങളുടെ പതിവ് സാന്നിധ്യമാണ് ഈ കേസിൽ ശ്രദ്ധയമായി തോന്നിയ മറ്റൊരു കാര്യം. ആദ്യത്തെ പാമ്പ് കടി സ്വാഭാവിക സംഭവമായി എല്ലാവരും കരുതിയിട്ടുണ്ടാവും. എങ്കിലും സംശയിക്കാനുള്ള നിരവധി കാരണങ്ങൾ അവിടെയുണ്ടായിരുന്നു. അന്ന് യുവതി കൊല്ലപെട്ടിരുന്നുവെങ്കിൽ ഒരുപക്ഷെ എല്ലാം അവിടെ തീർന്നേനെ എന്നു പറയാനാവില്ല. എങ്കിലും പരാജയപെട്ട ആദ്യശ്രമമായിരുന്നു പ്രതിയുടെ ഏറ്റവും മികച്ച പ്രകടനം! അതിന് മുമ്പും ശേഷവും പല തവണ യുവതിയുമായി ബന്ധപെട്ട സ്ഥലങ്ങളിൽ പാമ്പിന്റെ സാന്നിധ്യമുണ്ടായി. സർപ്പദോഷം എന്നൊരു അഖിലേന്ത്യാ ഉടായിപ്പ് ഉണ്ട്. അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു എസ്‌ക്യൂസീവ് ഷോറൂം ആലപ്പുഴ ജില്ലയിൽ കാണാനാവും. സാധാരണ പാമ്പല്ല സർപ്പം എന്നൊക്കെയാണ് സങ്കൽപ്പം. മഹാഭാരതകഥയിൽ തക്ഷകൻ പരീക്ഷിത്തിനെ കൊന്നതുപോലെ സർപ്പശാപം ഏറ്റവരെ പാമ്പ് ഏതറ്റംവരെയും പിന്തുടരുമത്രെ!
(8) കൊല്ലപെട്ട യുവതിയെ ചുറ്റിപ്പറ്റി നിരന്തരം പാമ്പിന്റെ സാന്നിധ്യം ഉണ്ടെന്ന വാർത്തകൾ 'വിശ്വാസപൂർവം' സ്വീകരിക്കാൻ അവളുടെ ബന്ധുക്കൾ തയ്യാറായിട്ടുണ്ടാവണം. രണ്ടാമതു കടിച്ചിട്ടും ഈ വിശ്വാസം അവർ കയ്യൊഴിഞ്ഞിരുന്നില്ല എന്നുവേണം കരുതാൻ. പ്രതിയും സംഘവും ഇതേ സിദ്ധാന്തം പ്രത്യക്ഷത്തിലും പരോക്ഷമായും പ്രസരിപ്പിച്ചിരുന്നു എന്നു വ്യക്തമാണ്. എന്തുകൊണ്ട് വീണ്ടും പാമ്പുകൾ ഒരു വ്യക്തിയെ മാത്രം തേടി വരുന്നു എന്ന കപട ചോദ്യത്തിന് ഇതല്ലാതെ മറ്റൊരു വായടപ്പൻ വിശദീകരണം അസാധ്യമാണല്ലോ! സംഗതി പറഞ്ഞുവരുമ്പോൾ മുജ്ജന്മ സിദ്ധാന്തവും കർമ്മദോഷവുമൊക്കെയാണ്. അഡീഷണൽ സെക്രട്ടറി ലെവലുള്ള ആൾക്കാർ വരെ ആസുരപൂർവം ആഘോഷിക്കുന്ന യമണ്ടൻ മതാശയം! ചോദ്യം തന്നെ തെറ്റാണെന്ന് മനസ്സിലാക്കാൻ കഴിയാത്തതാണ് ഇവിടെ യഥാർത്ഥപ്രശ്നം. അങ്ങനെ പാമ്പ് ഒരാളെ സ്ഥിരമായി തേടിവരുന്നില്ല. തേടിവരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം കേവലമായ ന്യായവൈകല്യം മാത്രമാണ്.
(9) പ്രദേശനിവാസി കൂടിയായ വനിതകമ്മീഷൻ അംഗം പോലും പറഞ്ഞത് അത്തരം മതസിദ്ധാന്തങ്ങൾ എടുത്തു വീശുമോ എന്ന് ഭയപെട്ടതിനാലാണ് ആദ്യഘട്ടത്തിൽതന്നെ സംശയം തോന്നിയിട്ടും താൻ കേസുമായി മുന്നിട്ടിറങ്ങാതിരുന്നത് എന്നാണ്. എല്ലാവരും സ്വന്തം ചക്കര അന്ധവിശ്വാസങ്ങളെ താലോലിക്കുകയും അന്യന്റെ വിശ്വാസങ്ങളെക്കുറിച്ച് മൗനംപാലിക്കുകയും ചെയ്യുന്നത് സാധാരണയാണ്. മതസൗഹാർദ്ദം ഒരു പരസ്പര സഹകരണ സഹായ സംഘമാണല്ലോ. കേസിൽ ഉൾപെട്ട ഇരുകൂട്ടരും കുറെയേറെ നാട്ടുകാരും മൊത്തമായും ചില്ലറായായും സർപ്പദോഷം എന്ന അന്ധവിശ്വാസം പങ്കിട്ടിരുന്നു എന്നുവേണം കരുതാൻ. ബുദ്ധിശക്തിയും യാഥാർത്ഥ്യബോധവും പണയംവെക്കാത്ത ഒന്നോ രണ്ടോ പേർ കൊല്ലപെട്ട യുവതിയുടെ കൂട്ടത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാൻ കഴിയുമായിരുന്ന ഒരു കൊലപാതകമാണ് അഞ്ചലിൽ നടന്നത്.
(10) അന്ധവിശ്വാസങ്ങൾ കുറ്റകൃത്യങ്ങളുടെ ഇന്ധനശക്തിയായി മാറുന്ന രാജ്യാന്തര മോഡൽ കേരളത്തിലും വ്യാപകമാണ്. കഴിഞ്ഞ 10 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ നിരവധി ആത്മഹത്യകളും കൊലപാതകങ്ങളും മതാത്മക മനസ്സുകളുടെ അന്ധവിശ്വാസങ്ങളുടെ ഉദ്പ്പന്നമായിരുന്നു. സർപ്പദോഷമുള്ള സ്ത്രീ പാമ്പുകടിയേറ്റു മരിച്ചു എന്നൊക്കെ പറയുമ്പോഴേക്കും കിളി പോകുന്നവരാണ് ജനതയിൽ ഭൂരിപക്ഷവും. പക്ഷെ മാധ്യമങ്ങൾ സ്ഥിരം മാന്തി തളരുന്ന് മറ്റേതോ മേഖലകളിലാണ്. പ്രതി ഏതോ അന്യഗ്രഹജീവിയാണ്, നമ്മളാരും ഇങ്ങനെയല്ലല്ലോ എന്നൊക്കെയാണ് വിലാപങ്ങൾ! അന്ധവിശ്വാസങ്ങളുടെ അനോഫിലസ് കൊതുകുകളായി കേരളത്തിലെ മാധ്യമങ്ങൾ മാറിയിട്ടുണ്ട്. പല കുറ്റകൃത്യങ്ങളിലും ഗണ്യമായ സംഭാവന ചെയ്യാൻ അവർക്ക് സാധിക്കുന്നു. ആധുനിക സങ്കേതികവിദ്യയുടെ കനത്ത പിൻബലമുണ്ടായിട്ടും ഗുണപരമായ വളർച്ച ഏറ്റവും കുറച്ച് മാത്രം ദൃശ്യമാകുന്ന ഒരു മേഖലയായി മാധ്യമങ്ങൾ നിലകൊള്ളുകയാണ്. അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ അതല്ലേ ശരിക്കും 'ഞെട്ടിപ്പിക്കുന്ന വാർത്ത'?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍