Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ

കുട്ടിസഖാക്കളെ പൊലീസ് പൊക്കിയത് ബൈക്കിൽ ട്രിപ്പിളടിച്ചു മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങിയപ്പോൾ; കേസ് ഒതുക്കാൻ ചെന്ന സിപിഎം നേതാക്കളെ ചൊടിപ്പിച്ചത് ആയിരം രൂപ ഫൈനടിച്ചു പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞത്; കലി കയറി വീട്ടിൽ കയറി വെട്ടുമെന്ന് പറഞ്ഞ സഖാക്കളും വെട്ടിലായി; പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തിയത് കേസെടുത്തതോടെ തലയൂരാനാകാതെ പാർട്ടിയും; സോഷ്യൽ മീഡിയാ പൊങ്കാലയും പ്രതിരോധിക്കാതെ സിപിഎമ്മുകാർ; മുഷ്‌ക്ക് കാണിക്കാൻ ഇറങ്ങിയ നേതാക്കൾ കാറ്റുപോയ അവസ്ഥയിൽ

എം മനോജ് കുമാർ

തൊടുപുഴ: സിപിഎം ജില്ലാ നേതാക്കൾക്കെതിരെ പൊലീസ് കേസ് വന്നതിന്റെ ഞെട്ടലിൽ ഇടുക്കി സിപിഎം നേതൃത്വം. പൊലീസ് സ്റ്റേഷനിൽ കയറി തെറിവിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് സിപിഎം ജില്ലാ നേതാക്കൾക്കെതിരെ വണ്ടിപ്പെരിയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പൊലീസ് കേസ് വന്നതിലും സ്റ്റേഷനിൽ കയറി സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയത് വാർത്തയായതും നേതൃത്വത്തിനു ക്ഷീണമായിട്ടുണ്ട്. ട്രിപ്പിൾ അടിച്ച് വന്ന ഡിവൈഎഫ്‌ഐക്കാരെ ബൈക്ക് അടക്കം പൊലീസ് കസ്റ്റഡിയിലായപ്പോൾ കേസ് ഒതുക്കി തീർക്കാൻ കഴിയാതെ പോയത് പോകട്ടെ കേസ് കൂടി വന്നത് ഒരു രാഷ്ട്രീയ തിരിച്ചടികൂടിയായി മാറി. പ്രശ്‌നത്തിൽ ജില്ലാ നേതൃത്വം നിശബ്ദത പാലിക്കുകയാണ്.

പൊലീസ് സ്റ്റേഷനിൽ കയറി നേതാക്കൾ തന്നെ പ്രശ്‌നമുണ്ടാക്കിയതിൽ അഭിപ്രായവ്യത്യാസവും പാർട്ടിയിൽ രൂക്ഷമാകുന്നുണ്ട്. പ്രശ്‌നത്തിൽ തത്ക്കാലം നിശബ്ദത പാലിക്കുന്ന സമീപനമാണ് നേതാക്കൾ പയറ്റുന്നത്. ആഭ്യന്തരം മുഖ്യമന്ത്രി പിണറായി തന്നെ ഭരിക്കുമ്പോൾ സിപിഎം നേതാക്കൾ പൊലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയത് പാർട്ടിക്ക് അങ്ങനെ അങ്ങ് ഉൾക്കൊള്ളാൻ പ്രയാസമുള്ള കാര്യമാണ്. കണ്ണൂരും മറ്റും ഈ രീതിയിൽ സംഭവങ്ങൾ വന്നപ്പോൾ നേതാക്കൾക്കെതിരെയാണ് പാർട്ടി നീങ്ങിയത്. പൊലീസ് സ്റ്റേഷനിൽ കയറി എസ്‌ഐ അടക്കമുള്ളവരെ കാൽവെട്ടും കൈ വെട്ടും എന്നൊക്കെ ഭീഷണിപ്പെടുത്തിയത് വാർത്തയായതും തിരിച്ചടിയായി മാറി.

അതേസമയം ബൈക്കിൽ സഞ്ചരിച്ച ഡിവൈഎഫ്‌ഐ നേതാക്കൾക്കെതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരം കേസ് എടുത്ത പൊലീസ് 1000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ബൈക്ക് പിഴ കൂടാതെ വിട്ടു നൽകാൻ സ്റ്റേഷനിൽ സമ്മർദ്ദം ചെലുത്തുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സിപിഎം നേതാക്കളും കേസിൽ കുടുങ്ങി. നിയമപ്രകാരമുള്ള നടപടികൾ ആണ് സ്വീകരിച്ചത് എന്ന് വണ്ടിപ്പെരിയാർ പൊലീസ് മറുനാടനോട് പറഞ്ഞു. ബൈക്ക് പരിശോധനയ്ക്കിടെ ഡിവൈഎഫ്‌ഐക്കാരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ മോചിപ്പിക്കാനാണ് നേതാക്കൾ എത്തിയത്. തുടർന്ന് നേതാക്കൾ ഭീഷണി മുഴക്കുകയായിരുന്നു. എല്ലാവർക്കും നേരെ കേസ് ചാർജ് ചെയിട്ടുണ്ട്-വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു.

ഇടത് സർക്കാർ ഭരിക്കുമ്പോഴും നിയമം എല്ലാവർക്കും ഒരുപോലെ എന്ന പാഠമാണ് വണ്ടിപ്പെരിയാർ പൊലീസ് നൽകുന്നത്. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, റെനിൽ എന്നീ സിപിഎം നേതാക്കളുടെ പേരിലാണ് വണ്ടിപ്പെരിയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം ഇവർ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട ഡിവൈഎഫ്‌ഐക്കാരന്റെ ബൈക്കിനു പൊലീസ് 1000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഇന്നലെ പൊലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കൊറോണ പടരുന്നതിനാൽ ബൈക്കിൽ രണ്ടു പേർ തന്നെ അനുവദനീയമല്ല.

അപ്പോഴാണ് മൂന്നു പേർ ബൈക്കിൽ കയറി വന്നത്. മറ്റു ബൈക്കുകൾ പിടികൂടിയപ്പോൾ ഈ ബൈക്കും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് കേസ് ചാർജ് ചെയ്തു. ഫൈൻ ഈടാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐക്കാരെ ബൈക്ക് സഹിതം പൊലീസ് പൊക്കിയ വിവരം അറിഞ്ഞാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. തിലകൻ, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, റെനിൽ എന്നിവർ സ്റ്റേഷനിൽ എത്തിയത്. പിന്നീട് വാക്ക് തർക്കം രൂക്ഷമാവുകയായിരുന്നു.

പൊലീസ് കേസ് ചാർജ് ചെയ്യും എന്നു മനസിലാക്കിയതോടെ സിപിഎം നേതാക്കൾ ഉടക്കി. ഇതോടെയാണ് ഭീഷണി വന്നത്. എസ്‌ഐ അടക്കമുള്ളവരെ വീട്ടിൽ കയറി വെട്ടും എന്നാണ് സിപിഎം നേതാക്കൾ ഭീഷണി മുഴക്കിയത്. കൃത്യമായി പിഴ ഒടുക്കിയാൽ മാത്രമേ ബൈക്ക് വിട്ടുനൽകാനാവൂ എന്ന നിലപാടിൽ പൊലീസുകാർ ഉറച്ചു നിന്നതോടെ സിപിഎം നേതാക്കന്മാർ സ്വരം കടുപ്പിക്കുകയും ഭീഷണി തുടരുകയും ചെയ്തു. അസഭ്യ വർഷവും നടത്തി. നീ കേസ് ഒന്നും എടുക്കേണ്ട.. മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ നിന്നെ വീട്ടിൽ കയറി വെട്ടും.. നീ മറ്റേപ്പണിയും കാണിച്ചോട്ട് ഇറങ്ങിയാ.. പൊ*@*.. മോനേ.. നിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കിയിട്ടേ ഞങ്ങള് സ്റ്റേഷനീന്ന് പോണൊള്ളൂ...! ഇങ്ങനെ പച്ചത്തെറി വിളിക്കുകയായിരുന്നു പൊലീസുകാർക്ക് നേരെ.

നേതാക്കന്മാരുടെ അതിക്രമം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രശ്നം തണുപ്പിക്കാനുള്ള നീക്കമാണ് മേലെ തട്ടിൽ നിന്നും ഉണ്ടായത് എന്നാണ് വിവരം. പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP