ഐസിയുവിലേക്ക് നേരെ കയറിപ്പോകുന്നത് തടഞ്ഞപ്പോൾ കൈപിടിച്ച് പിന്നിലേക്ക് തിരിച്ചു; ചുമരിലേക്ക് ചേർത്ത് നിർത്തി പിടിച്ചത് മാറിലും;പിന്നെ ....മോളേ.... നിന്നെ ഉമ്മാന്റെ..... കളയും....എന്നുള്ള അസഭ്യവർഷവും; ലൈംഗിക അതിക്രമം നടത്തിയത് രോഗിയുടെ കൂട്ടിരിപ്പുകാരൻ; ആശുപത്രിക്കുള്ളിൽ പോലും നഴ്സുമാർ സുരക്ഷിതരല്ലേ? കോഴിക്കോട് മൈത്ര ആശുപത്രിയിൽ നഴ്സ് ആക്രമിക്കപ്പെട്ട സംഭവം പുകയുമ്പോൾ
എം മനോജ് കുമാർ
കോഴിക്കോട്: ആശുപത്രി ഐസിയുവിൽ അതിക്രമിച്ച് കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ നഴ്സിന് നേരെ ലൈംഗിക അതിക്രമം. സംഭവം നടന്നു ഒരാഴ്ചയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ കള്ളക്കളിയും. എലത്തൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്യാതെ കള്ളക്കളി നടത്തുന്നത്. അഞ്ച് ദിവസം മുൻപ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതി ഇതുവരെ അറസ്റ്റിലായിട്ടില്ല. ആശുപത്രി ഐസിയുവിൽ കയറി നഴ്സിന് നേരെ ലൈംഗിക അതിക്രമം നടത്തി മുങ്ങിയിട്ട് ഉന്നത സ്വാധീനം മറയാക്കി രക്ഷപ്പെടാനുള്ള ശ്രമമാണ് പ്രതി നടത്തുന്നത് എന്നാണു ആക്ഷേപം ഉയരുന്നത്. അതേ സമയം വലിയ സമ്മർദ്ദം ഈ കേസുമായി ബന്ധപ്പെട്ടു മൈത്ര ആശുപത്രിക്ക് മുകളിലുള്ളത് എന്ന് സൂചനകളുണ്ട്. നഴ്സിനെ ആശുപത്രിയിൽ നിന്നും പിരിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. യുവതിയെ ആശുപത്രി ജോലിക്ക് റിക്രൂട്ട് ചെയ്ത സ്വകാര്യ കമ്പനി രാജി വയ്ക്കാൻ യുവതിയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇത് പക്ഷെ യുവതിയെ ജോലിക്കെടുത്ത സ്വകാര്യ കമ്പനി മറുനാടനോട് നിഷേധിച്ചിട്ടുണ്ട്.
കോഴിക്കോട് മൈത്രി ആശുപത്രി ഐസിയുവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനു നേരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച രോഗിയുടെ കൂട്ടിരുപ്പുകാരൻ ലൈംഗിക അതിക്രമം നടത്തിയത്. രണ്ടു വനിതകളെയും കൂട്ടി ഐസിയുവിലുള്ള രോഗിയെ കാണാനായി നേരെ യുവാവ് ഐസിയുവിലെക്ക് കയറാൻ ശ്രമം നടത്തിയപ്പോൾ അവർ തടഞ്ഞു ഡോക്ടറുടെ അനുമതി വേണം എന്നാണ് ഡ്യൂട്ടി നഴ്സ് അവരോടു പറഞ്ഞത്. അനുമതി താൻ വാങ്ങാമെന്നും അതുവരെ പുറത്ത് നിൽക്കണമെന്നു പറഞ്ഞപ്പോൾ ക്ഷുഭിതനായ യുവാവ് വനിതാ നഴ്സിന്റെ കൈപിടിച്ച് തിരിച്ച് അനക്കാൻ കഴിയാതെ ഭിത്തിയുടെ നേരെ ചേർത്ത് നിർത്തുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന വനിതകൾ നോക്കി നിൽക്കെ യുവതിയുടെ മാറിൽ പിടിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു. നിന്റെ ഉമ്മാന്റെ.... എന്ന് തുടങ്ങി കേട്ടാലറയ്ക്കുന്ന തെറിവിളി നടത്തിയ യുവാവ് വനിതാ നഴ്സിന് പിടിച്ച് നിലത്തേക്ക് തള്ളി ഒപ്പമുള്ള യുവതികളെയും കൂട്ടി ഐസിയുവിനു അകത്തേക്ക് കടക്കുകയായിരുന്നു.
യുവാവിന്റെ അതിക്രമത്തിൽ യുവതിക്ക് കൈക്ക് പരുക്കേറ്റിരുന്നു. കയ്യിലും മാറിലും വേദനയനുഭവപ്പെട്ടതിനെ തുടർന്ന് യുവതി അതേ ആശുപത്രിയിൽ തന്നെ ചികിത്സ തേടുകയായിരുന്നു. എക്സ്റെ എടുത്തപ്പോൾ കൈക്ക് ചതവ് പറ്റിയതായി കണ്ടു. അതിനുള്ള ചികിത്സ നടത്തി. സംഭവം നടന്നപ്പോൾ ആശുപത്രി അധികൃതർ വിളിച്ച് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തിയിരുന്നു. എലത്തൂർ പൊലീസ് അപ്പോൾ തന്നെ പ്രതിയെ ചോദ്യം ചെയ്തെങ്കിലും വിട്ടയക്കുകയായിരുന്നു. ലൈംഗിക അതിക്രമം നടത്തിയ യുവതിക്ക് നേരെ മോശമായാണ് പെരുമാറ്റം വന്നത് എന്നാണ് യുവതി മറുനാടനോട് പറഞ്ഞത്. ആശുപത്രിയിൽ നിന്നും മൊഴി രേഖപ്പെടുത്താൻ എത്തിയത് പുരുഷ പൊലീസായിരുന്നു. യുവാവ് നടത്തിയ കേട്ടാൽ അറയ്ക്കുന്ന അസംഭ്യവർഷം അവർ നഴ്സിനെക്കൊണ്ട് പറയിപ്പിച്ചു. പക്ഷെ വനിതാ പൊലീസ് തന്നെ മൊഴിയെടുക്കണം എന്ന് യുവതി നിർബന്ധം പിടിച്ചപ്പോൾ എലത്തൂർ സ്റ്റേഷനിൽ വന്നു മൊഴി നല്കാൻ പറയുകയായിരുന്നു. കയ്പ്പ് നിറഞ്ഞ അനുഭവമാണ് എലത്തൂർ പൊലീസ് സ്റ്റേഷനിൽ നിന്നും നേരിട്ടത് എന്നാണ് യുവതി മറുനാടനോട് പറഞ്ഞത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോഴും യുവാവിന്റെ പേര് പ്രതിപ്പട്ടികയിൽ ചേർത്തിട്ടില്ല. രോഗിയുടെ പേര് ചേർത്ത് ബൈസ്റ്റാൻഡർ എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സലിം എന്നാണ് യുവാവിന്റെ പേര് എന്നാണ് യുവതിയുടെ ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ആദ്യം പൊലീസ് യുവാവിനെ ചോദ്യം ചെയ്തപ്പോൾ പേര് ചോദിച്ചപ്പോൾ സലിം എന്നാണ് യുവാവ് പറഞ്ഞത്-യുവതിയുടെ ബന്ധുക്കൾ പറയുന്നു.
സംഭവത്തിനു ശേഷം വലിയ വലിയ സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്. നാലുപാടു നിന്നും ഭീഷണികളാണ്. ആശുപത്രി അധികൃതരുടെ മേലും സമ്മർദ്ദമുണ്ട് എന്നാണ് മനസിലാക്കാൻ കഴിയുന്നത് എന്നാണ് യുവതി പറയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെ തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് യുവതി പരാതി നൽകിയിട്ടുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ പ്രതിക്ക് തുണയായിട്ടുണ്ട് എന്നാണ് പൊലീസ് കമ്മിഷണർക്ക് യുവതി നൽകിയ പരാതിയിൽ പറയുന്നത്. ലൈംഗിക അതിക്രമം നടത്തുകയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിയുമാണ് നടത്തിയത്. എന്നിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ശക്തമായ നടപടി ഈ പരാതിയുടെ പേരിലുണ്ടാകണം- യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവങ്ങളെക്കുറിച്ച് യുവതി മറുനാടനോട് വിശദമാക്കുന്നത് ഇങ്ങനെ:
നടന്നത് കേട്ടാലറയ്ക്കുന്ന തെറിവിളിയും ലൈംഗിക അതിക്രമമെന്നു യുവതി:
കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു മണിക്ക് ആയിരുന്നു ഡ്യൂട്ടി. അപ്പോൾ ആറു മണിയായിട്ടുണ്ടാകും. ഡ്യൂട്ടി നോക്കിയത് ഐസിയുവിലാണ്. ഐസിയുവിലെ രോഗിക്ക് ഒപ്പം കൂട്ടിരുപ്പായി ഐസിയുവിനു പുറത്ത് ഒരു യുവാവ് നിന്നിരുന്നു. യുവാവിനു ഐസിയുവിന്റെ ഉള്ളിൽ കയറണം. ഡോക്ടറുടെ അനുവാദമില്ലാതെ ഐസിയുവിനു അകത്ത് കയറാൻ പാടില്ലെന്ന് ഞാൻ ആ യുവാവിനോട് പറഞ്ഞു. ഡോക്ടറുടെ അനുവാദം വാങ്ങിയ ശേഷം കയറി കാണാം എന്ന് ഞാൻ പറഞ്ഞു. ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടു വന്ന യുവാവിനെ തടയാൻ ശ്രമിച്ചപ്പോൾ എന്റെ കൈ പിടിച്ച് പിന്നിലേക്ക് തിരിച്ച് പിടിച്ചു. എന്നെ ചുമരിലേക്ക് തള്ളി. എനിക്ക് അനങ്ങാൻ കഴിയാത്ത രീതിയിലാക്കി മാറിൽ അമർത്തിപ്പിടിച്ച് അശ്ലീല വർഷമാണ് അയാൾ നടത്തിയത്. ....മോളേ... നിന്റെ.....നിന്നെ ഉമ്മാന്റെ..... കളയും.... എന്ന് അസഭ്യവർഷം നടത്തിയ ശേഷം നിലത്ത് വീണ എന്നെ മറികടന്നു അയാൾ നേരെ ഐസിയുവിലേക്ക് കയറുകയും ചെയ്തു. കൂടെയുള്ള രണ്ടു യുവതികളെയും കൂട്ടിയാണ് സലിം ഐസിയുവിലേക്ക് കയറിയത്. ആശുപത്രിയിലെ മറ്റൊരു വനിതാ സ്റ്റാഫ് വന്നാണ് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചത്. എക്സ് റെ എടുത്തപ്പോൾ കൈക്കുഴയ്ക്ക് ചതവ് പറ്റിയതായി കണ്ടിട്ടുണ്ട്. അതിനാൽ അതിനുള്ള ട്രീറ്റ്മെന്റ് നടത്തി.
എന്റെ കൈ കുഴയ്ക്ക് ഇപ്പോഴും കടുത്ത വേദനയാണ്. ബലമായി മാറിൽ പിടിച്ച് അമർത്തിയതിന്റെ വേദന വേറെയും. എനിക്ക് ആ സംഭവത്തിനു ശേഷം എനിക്ക് ഡ്യൂട്ടിക്ക് കയറാൻ കഴിഞ്ഞിട്ടില്ല. ആശുപത്രി അധികൃതർ സംഭവം നടന്ന എലത്തൂർ പൊലീസ് സ്റ്റേഷനിൽ വിവരം കൈമാറിയിട്ടുണ്ട്. ഞാൻ എലത്തൂർ പൊലീസിലും സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. പൊലീസ് എഫ്ഐആർ ഇട്ടെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല. ഞാൻ നൽകിയ പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതരുടെ മേലും അവർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസ് ആണിത്. പ്രതിയെ അന്ന് തന്നെ പൊലീസിനു അറസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നു. പ്രതിയെ പൊലീസ് മനഃപൂർവം വിട്ടയക്കുകയായിരുന്നു. എന്നിട്ട് കേസ് എടുത്ത് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ല.
എലത്തൂർ പൊലീസ് സ്റ്റേഷനിൽ നിന്നും സലീമിനെതിരെ പരാതി നൽകാൻ പോയപ്പോൾ തീർത്തും മോശമായ അനുഭവമാണ് ഉണ്ടായത്. സ്ത്രീ എന്ന നിലയിൽ എനിക്ക് നേരെ നടന്ന ശാരീരിക അതിക്രമത്തിന്റെ പേരിൽ പരാതി നൽകാൻ പോയപ്പോൾ വനിതാ പൊലീസിനെ വിളിച്ച് മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. പുരുഷ പൊലീസുകാരാണ് എന്റെ മൊഴി എടുത്തത്. സലിം എന്നോടു പറഞ്ഞ .... മോളെ... അമ്മേടെ....ഞാൻ തീർത്ത് തരും എന്നുള്ള വാക്കുകൾ എനിക്ക് അവരോടു പറയാൻ ബുദ്ധിമുട്ടുണ്ടായി. ഇത്തരം വാക്കുകൾ എന്റെ വായിൽ നിന്ന് കേൾക്കണം എന്ന രീതിയിലാണ് പൊലീസുകാർ നിർബന്ധം പിടിച്ചു. പച്ചയായി തന്നെ അവർ എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചു. വനിതാ പൊലീസ് മൊഴി എടുക്കുന്ന വിധത്തിൽ അവർ എടുത്തോളാം എന്ന വിചിത്രമായ വാക്കുകളാണ് അവർ പിന്നീട് പറഞ്ഞത്. പക്ഷെ വനിതാ പൊലീസ് തന്നെ വേണം എന്ന് പറഞ്ഞപ്പോൾ നാളെ സ്റ്റേഷനിൽ എത്തി മൊഴി നൽകാൻ പറഞ്ഞു. പിന്നീട് വനിതാ പൊലീസിനു തന്നെ മൊഴി നൽകി. ഇപ്പോൾ എനിക്ക് നേരെ ഭീഷണിയും വന്നിട്ടുണ്ട്. ഞാൻ നടന്നുപോകുമ്പോൾ ബൈക്കിൽ വന്ന ഒരാൾ പറഞ്ഞു. ഈ കേസ് പിൻവലിച്ചില്ലെങ്കിൽ നിനക്ക് ആപത്താണ് എന്നാണ് അയാൾ പറഞ്ഞത്. നാല് പാട് നിന്നും ഈ രീതിയിലുള്ള ഭീഷണിയും സമ്മർദ്ദവുമാണ് എനിക്ക് നേരെ വരുന്നത്.
എന്റെ സുഹൃത്തിന്റെ ഫോണിലേക്ക് പിന്നെ ഒരു ഫോൺ കോൾ വന്നു. അത് തീർത്തും നമ്പർ തെറ്റി വന്ന കോൾ ആയിരുന്നു. പൊലീസിലും പ്രോസിക്യൂഷനിലും ഒക്കെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഒന്നും പേടിക്കേണ്ട എന്നാണ് പറഞ്ഞത്. സലീമിന്റെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ നിന്നോ മറ്റോ ഞങ്ങളുടെ നമ്പർ വാങ്ങിയിരുന്നു. ഈ നമ്പർ അവർ തെറ്റി വിളിച്ചതാണ്. ഈ ഫോൺ സംഭാഷണം സൂചിപ്പിക്കുന്നതുപോലെ പ്രതിയുടെ അറസ്റ്റ് അവർ വൈകിപ്പിക്കുകയാണ്-നഴ്സ് പറയുന്നു.
യുവതിയുടെ പരാതിയുടെ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും ഈ കേസിൽ അന്വേഷണം നടക്കുകയാണെന്നുമാണ് എലത്തൂർ പൊലീസ് മറുനാടനോട് പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നു പൊലീസ് സമ്മതിച്ചു. പരാതിയിൽ അന്വേഷണം നടക്കുന്നതിലാണ് അറസ്റ്റ് വൈകുന്നത്. ആദ്യം അന്വേഷണം നടക്കട്ടെ. അതിനു ശേഷം മേൽ നടപടികൾ വരുമെന്ന് പൊലീസ് പറയുന്നു. മൈത്ര ആശുപത്രിയിൽ യുവതിയെ ജോലിക്കെടുത്ത കമ്പനി യുവതിയെ പിരിച്ചു വിടുന്നതായ ആരോപണങ്ങൾ നിഷേധിച്ചു. ആശുപത്രിക്കുള്ളിൽ നടന്ന സംഭവങ്ങൾ ആയതിനാൽ ആശുപത്രി മാനേജ്മെന്റും ഞങ്ങളുടെ കമ്പനിയായ എസ്എൻസിയും യുവതിക്ക് പൂർണ പിന്തുണയാണ് നൽകുന്നത് എന്നാണ് കമ്പനി അധികൃതർ പറഞ്ഞത്. അവരെ ജോലിയിൽ നിന്ന് പിരിച്ചു വിടാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല. അത് യുവതിക്ക് തോന്നുന്ന തെറ്റിധാരണയാണ്. അവരെ ബന്ധപ്പെടാൻ കഴിയാതെ പോയ പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ടുള്ള കുഴപ്പമാണ്-കമ്പനി വക്താവ് അജയ് മറുനാടനോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്