മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഉത്രകൊലക്കേസിലെ മുഖ്യ പ്രതി സൂരജിന്റേയും കുടുംബാഗങ്ങളുടേയും നീക്കമെല്ലാം നിയമോപദേശത്തിന്റെ പിൻബലത്തിലെന്ന് സൂചന. മൂർഖനെ സൂരജിന് നൽകിയതിന് വ്യക്തമായ തെളിവുണ്ട്. ഉത്രയുടെ പാമ്പു കടിയുടെ ശാസ്ത്രീയ തെളിവുകളും പൊലീസിന് കിട്ടിക്കഴിഞ്ഞു. എന്നിട്ടും പരസ്യമായി സൂരജ് പൊലീസിനെ കുറ്റപ്പെടുത്തുന്നതിന് കാരണം അഭിഭാഷകന്റെ ഉപദേശ പ്രകാരമെന്നാണ് സൂചന. ഇതിനുള്ള തെളിവും പൊലീസിന് കിട്ടിക്കഴിഞ്ഞു. ഉത്രയുടെ മരണത്തിന് ശേഷം കുട്ടിയെ സ്വന്തമാക്കിയതുൾപ്പെടെ ഇത്തരം ഉപദേശത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
അതിനിടെ പൊലീസിന്റെയും ഉത്രയുടെയുടെയും സംശയങ്ങൾ ബലം നൽകുന്ന മൊഴിയാണ് സൂരജ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഉത്രക്ക് ഉറങ്ങുന്നതിന് മുൻപ് ജ്യൂസിൽ മയക്കുമരുന്ന് ചേർത്ത് നൽകിയെന്നാണ് സൂരജ് നൽകിയ മൊഴി. മാർച്ച് രണ്ടിന് സൂരജിന്റെ അടൂരുള്ള വീട്ടിൽ വെച്ച് ആദ്യമായി പാമ്പ് കടിയേറ്റ ദിവസം സൂരജിന്റെ അമ്മ രേണുക ഉണ്ടാക്കിയ പായസത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകിയെന്നും അതിന് ശേഷം രാത്രി ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചുവെന്നുമാണ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴി. അണലിയെ പ്രകോപിപ്പിച്ചാണ് ഉത്രയെ കടിപ്പിച്ചതെന്നും സൂരജ് സമ്മതിച്ചു. ഈ മൊഴികളിൽ വലിയ ഗൂഢാലോചനയാണ് തെളിയുന്നത്. വെറും സാധാരണ ദിവസമാണ് മാർച്ച് രണ്ട്. ഈ ദിവസം എന്തിന് സൂരജിന്റെ വീട്ടിൽ പാമ്പു വച്ചുവെന്നതാണ് ഉയരുന്ന ചോദ്യം.
ഉത്രയെ വിഷം കുടുപ്പിക്കാനുള്ള തന്ത്രമായി ഈ പായസം വയ്ക്കലിനെ വിലയിരുത്തുന്നുണ്ട്. അതായത് മകന്റെ ഭാര്യയെ മയക്കു മരുന്ന് കൊടുത്ത് മയക്കി പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള നീക്കത്തിൽ കുടുംബത്തിലെ ചിലർക്കും പങ്കുണ്ടെന്ന സംശയമാണ് സജീവമാകുന്നത്. സൂരജിന്റെ അമ്മയാണ് പായസം ഉണ്ടാക്കിയത്. ഇതോടെ സംശയം അമ്മയുടെ മേലും എത്തുകയാണ്. മകന് വിഷം കലക്കി കൊടുക്കാൻ വേണ്ടി അമ്മ മനപ്പൂർവ്വം പായസം വച്ചുവെന്ന സംശയമാണ് സജീവമാകുന്നത്. ഉത്രയെ കൊലപ്പെടുത്താനായി ഭാര്യ വീട്ടിൽ ജ്യൂസുണ്ടാക്കിയതും സൂരജായിരുന്നു. അതിന് ശേഷം സ്നേഹം നടിച്ച് തന്റെ ജ്യൂസ് പോലും ഉത്രയ്ക്ക് നൽകുകയായിരുന്നു സൂരജ്. ഇതെല്ലാം വ്യക്തമായ പ്ലാനിന്റെ ഭാഗമാണ്. ഇതിന് വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
മെയ് ആറിന് രാത്രി ഉത്രയുടെ വീട്ടിൽ വെച്ച് ജ്യൂസിൽ മയക്കുമരുന്ന് പൊടിച്ചു ചേർത്ത് നൽകിയെന്നാണ് സൂരജ് മൊഴി നൽകിയിരിക്കുന്നത്. ഇത്തവണ മരുന്നിന്റെ ഡോസ് കൂട്ടിയാണ് പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് എറിയും മുൻപ് നൽകിയത്. ഉത്ര ഉറങ്ങിയെന്ന് ബോധ്യമായതോടെ അഞ്ച് വയസുള്ള മൂർഖനെ കൊണ്ടാണ് സൂരജ് ഉത്രയെ കടിപ്പിച്ചത്. സൂരജ് മരുന്ന് വാങ്ങിയ കടയിൽ പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. സൂരജും സുരേഷും പാമ്പിനെ കൈമാറിയത് ഏനാത്ത് പഴയ ചന്തമുക്ക് ജംഗ്ഷനിലുള്ള പെട്ടിക്കടയ്ക്ക് സമീപത്ത് വച്ചായിരുന്നു. ഏപ്രിൽ 24 ന് ഉച്ചയ്ക്ക് ഒരുമണിക്ക് ബൈക്കിൽ എത്തിയ സൂരജിന് സ്കൂട്ടറിൽ എത്തിയ സുരേഷ് പാമ്പിനെ കൈമാറി. ലോക്ക്ഡൗണിൽ കടയടച്ചിരുന്നതിനാൽ ഇവിടുത്തെ നിരീക്ഷണ ക്യാമറ പ്രവർത്തിക്കാതിരുന്നതിനാൽ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യപ്പെട്ടില്ല.
അതേസമയം മകൾ ഭർത്തൃവീട്ടിൽ ശാരീരികവും മാനസീകവുമായി അനേകം പീഡനങ്ങൾ നേരിട്ടെങ്കിലും വിവാഹബന്ധം വേർപെടുത്തുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നില്ലെന്നാണ് ഉത്രയുടെ പിതാവ് പറയുന്നത്. എന്നാൽ വിവാഹമോചനം ഭയന്നാണ് സൂരജ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. മയക്കുമരുന്നോ മറ്റോ നൽകിയതുകൊണ്ടാണോ പാമ്പുകടിയേറ്റിട്ടും ഉത്ര പ്രതികരിക്കാതിരുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് സൂരജ് തന്നെ മയക്കുമരുന്ന് വിവരം പറയുന്നത്. ഉത്രയുടെആന്തരാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാലേ ഇനി പൊലീസ് അന്വേഷണം മുന്നോട്ടുനീങ്ങൂ.
ഉത്രയെ കൊത്തിയതെന്നു സംശയിക്കുന്ന പാമ്പിന്റെ വിഷപ്പല്ലും മാംസഭാഗങ്ങളും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പാമ്പിന്റെ ഡി.എൻ.എ. പരിശോധനയും നടത്തും. ഒരുവർഷമായി സൂരജ് ഉപയോഗിച്ചിരുന്ന ഫോൺ നമ്പറുകൾ പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചു. കുറ്റകൃത്യത്തിൽ സൂരജിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്. ഉത്രയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും സൂരജ് സമ്മതിച്ചു. 2018 മാർച്ച് 26-നായിരുന്നു വിവാഹം. മാസങ്ങൾക്കകം അസ്വാരസ്യങ്ങളാരംഭിച്ചു. കഴിഞ്ഞ ജനുവരിയിൽ ദമ്പതികൾ തമ്മിൽ അടൂരിലെ വീട്ടിൽ വഴക്കുണ്ടായി. വിവരമറിഞ്ഞ് ഉത്രയുടെ പിതാവ് വിജയസേനനും സഹോദരപുത്രൻ ശ്യാമും അടൂരിലെത്തി. ഉത്രയെ വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. എന്നാൽ, സ്ത്രീധനമായി ലഭിച്ച 96 പവൻ, അഞ്ചുലക്ഷം രൂപ, കാർ എന്നിവയും 3.25 ലക്ഷം രൂപയുടെ പിക്കപ് ഓട്ടോയും മടക്കിനൽകേണ്ടിവരുമെന്നു ഭയപ്പെട്ടു കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പൊലീസ് ഭാഷ്യം.
സൂരജിനെ രക്ഷിക്കാൻ മാതാവ് നിരത്തിയ ന്യായവാദങ്ങൾ കള്ളമാണെന്നും പൊലീസ് കരുതുന്നു. സൂരജിന്റെ മാതാവും സഹോദരിയും ഉൾപ്പടെയുള്ളവരെ ചോദ്യംചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. പിടിയിലായ ദിവസം സൂരജ് തങ്ങിയ വീട്ടിലെ അംഗങ്ങളെയും ചോദ്യംചെയ്യും. കൂടുതൽ അറസ്റ്റിനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. സൂരജിനെയും പാമ്പുപിടുത്തക്കാരൻ സുരേഷിനെയും തെളിവെടുപ്പിനായി പറക്കോട്ടെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി അശോകിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളുമായി തെളിവെടുപ്പിന് എത്തിയത്.
പ്രതിയെ കാത്ത് നൂറുകണക്കിനാളുകളാണ് വീടിന് പുറത്ത് തമ്പടിച്ചിരുന്നത്. വീടിന്റെ മുൻവശത്തെ വാതിലിലൂടെയാണ് പ്രതികളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ഒന്നാം നിലയിലേക്കുള്ള പടിക്കെട്ടിൽ ഉത്ര അണലിലെ കണ്ട ഭാഗം സൂരജ് അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. താൻ മൊബൈൽ എടുത്തു കൊണ്ട് വരാൻ പറഞ്ഞതിനെ തുടർന്ന് ഉത്ര ഒന്നാം നിലയിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് പടിക്കെട്ടിൽ പാമ്പിനെ കണ്ടത് എന്ന് സൂരജ് വിശദീകരിച്ചു. ഉത്രയെ കൊല്ലുന്നതിനായി ആദ്യ തവണ അണലിയെ സൂക്ഷിച്ച വിറകുപുരയിലേക്കാണ് പിന്നീട് പ്രതിയെ കൊണ്ടു പോയത്. അതിന് ശേഷം പടിക്കെട്ട് കയറ്റി സൂരജിനെ ഒന്നാം നിലയിലെ സ്വന്തം മുറിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് ഉത്രയെ കടിച്ച അണലിയെ ചാക്കിലാക്കിയത്. എന്നിട്ട്, ടെറസിൽ കൊണ്ടുപോയി വലിച്ചെറിഞ്ഞു. പാമ്പ് പോയി വീണ ഭാഗവും സൂരജ് പൊലീസിന് കാണിച്ചു കൊടുത്തു. ഒന്നാം നിലയിലെ മുറിയിലെ തെളിവെടുപ്പും ചോദ്യം ചെയ്യലും അര മണിക്കൂറോളം നീണ്ടു നിന്നു. വീടിന്റെ പരിസരവും ക്രൈംബ്രാഞ്ച് സംഘം വിശദമായി പരിശോധിച്ച് മഹസർ തയാറാക്കി.
അടുക്കള വഴിയാണ് പാമ്പിനെ എറിഞ്ഞു കളഞ്ഞ സ്ഥലം കാണിച്ചു കൊടുക്കാൻ കൊണ്ടു പോയത്. തുടർന്ന് അതേ വഴി തന്നെ തിരിച്ച് ഹാളിൽ എത്തിച്ചു. ഈ സമയത്ത് അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിൽ എത്തി. ഇവിടെ വച്ചാണ് കുഞ്ഞിനെ ചോദിച്ച് സൂരജ് പൊട്ടിക്കരഞ്ഞത്. നടപടികൾ പൂർത്തിയാക്കി തിരികെ ജീപ്പിലേക്ക് കയറ്റിയ സമയത്ത് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സൂരജ് വിളിച്ചു പറയുന്നുണ്ടായിരുന്നു. മടക്കയാത്രയിൽ സൂരജ് ജോലി ചെയ്തിരുന്ന അടൂരിലുള്ള സ്വകാര്യ സ്ഥാപനത്തിന് സമീപം വാഹനം നിർത്തി സമീപത്തെ കടമുറികളും മറ്റും അന്വേഷണ സംഘം നിരീക്ഷിച്ചു. പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് പത്തരയോടെ ഉത്രയെ കടിപ്പിച്ച പാമ്പിനെ കൈമാറിയ ഏനാത്തും പൊലീസ് തെളിവെടുത്തിരുന്നു. സുരക്ഷ കണക്കിലെടുത്തുകൊല്ലം റൂറൽ എസ്പി. ഹരിശങ്കറിന്റെ സ്ട്രൈക്കിങ് ഫോഴ്സ് പ്രതികൾ സഞ്ചരിച്ച വാഹനത്തെ അനുഗമിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്