ജോലി നഷ്ടം വന്ന ജനുവരി മുതൽ കാത്തിരിക്കുന്നത് നാട്ടിലേക്കുള്ള ഫ്ളൈറ്റുകൾ; പല ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നത് അയ്യായിരത്തോളം പേർ; അശനിപാതം പോലെ പടരുന്നതുകൊറോണ ഭീതിയും; കാര്യങ്ങൾ കൈവിട്ട അവസ്ഥയിലെന്ന് പ്രവാസികൾ; ടിക്കറ്റ് ചാർജ് കമ്പനികൾ തന്നെ വഹിക്കും; വേണ്ടത് യാത്രാ സൗകര്യവും ക്വാറന്റൈൻ സജ്ജീകരണവും മാത്രം; എങ്ങനെയും തങ്ങളെ നാട്ടിലെത്തിക്കണമെന്ന അപേക്ഷയുമായി ഖത്തർ മലയാളികൾ രംഗത്ത്
എം മനോജ് കുമാർ
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലുള്ളവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള കരുതൽ കേരളത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നില്ലല്ലോ എന്ന് പരസ്യമായി ചോദ്യമുയർത്തിയത് റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസിനു കേരളം പച്ചക്കൊടി കാണിക്കാതിരുന്നതാണ് ഗോയലിനെക്കൊണ്ട് ഈ ചോദ്യം ഉയർത്തിപ്പിച്ചത്. ഇതേ ചോദ്യം പിയൂഷ് ഗോയലിനോടു തിരിച്ചു ചോദിക്കുകയാണ് ഖത്തറിലെ മലയാളികൾ. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ മോദി സർക്കാരിനു കരുതലില്ലേ എന്ന ചോദ്യമാണ് ഈ ഖത്തർ മലയാളികൾ ഉതിർക്കുന്ന ചോദ്യം. ജീവിതത്തിനും മരണത്തിനും ഇടയിലാണ് ഇവർ. ലേബർ ക്യാമ്പുകളിൽ അശനിപാതം പോലെ കൊറോണ പടരുകയാണ് എന്നാണ് ഖത്തർ ക്യു കോൺ കമ്പനിയിലെ മലയാളികൾ പറയുന്നത്.
തങ്ങളെ രക്ഷിക്കാനുള്ള ഇന്ത്യൻ സംവിധാനങ്ങൾ നോക്കുകുത്തി പോലെയാണ്. ഖത്തറിലെ ലേബർ ക്യാമ്പുകളിൽ 5000ത്തോളം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കേന്ദ്ര സർക്കാർ തങ്ങളെ രക്ഷപ്പെടുത്തണം എന്ന ആവശ്യമാണ് ഇവർ ഉയർത്തുന്നത്. കഴിഞ്ഞ ജനുവരി മുതൽ മാസങ്ങളോളമായി ജോലി നഷ്ടപ്പെട്ട് ഇവർ ലേബർ ക്യാമ്പുകളിൽ കഴിയുകയാണ്. കൊറോണ പടർന്ന ആദ്യ ഘട്ടങ്ങളിൽ കൊറോണ രോഗികളെ ഐസൊലെഷനിൽ ആക്കാൻ അധികൃതർ താത്പര്യം എടുത്തിരുന്നു. പക്ഷെ കാര്യങ്ങൾ കൈവിട്ട അവസ്ഥയാണ് ഖത്തറിലേത് എന്നാണ് മറുനാടനോട് സംസാരിച്ച ഖത്തർ മലയാളികൾ പറഞ്ഞത്. ഇപ്പോൾ ലേബർ ക്യാമ്പിലുള്ളവർക്ക് കൊറോണ വന്നാൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നില്ല. അവർ ക്യാമ്പിൽ മറ്റുള്ളവർക്കൊപ്പം കഴിയണം. ഇതോടെ ലേബർ ക്യാമ്പുകളിൽ കൊറോണ പടർന്നു തുടങ്ങുകയാണ്. കൊറോണയുള്ളവരും ഇല്ലാത്തവരും ഒരു ക്യാമ്പിൽ ഒപ്പം തന്നെയാണ് കഴിയുന്നത്. ഒരു മരുന്നുമില്ല. ചികിത്സയുമില്ല. ചികിത്സാ സംവിധാനങ്ങൾ എല്ലാം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ അവസ്ഥയാണ്. ലേബർ ക്യാമ്പുകളിൽ കൊറോണ വന്നാൽ എല്ലാവരും മരണത്തിലേക്ക് നീങ്ങും.
എംബസിയിൽ പരാതി പറഞ്ഞെങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഒരു വ്യക്തതയും വന്നിട്ടില്ല. ലേബർ ക്യാമ്പിൽ സോഷ്യൽ ഡിസ്റ്റൻസിങ് പ്രായോഗികവുമല്ല. ഇവിടുന്നു നാട്ടിലേക്ക് മടങ്ങുക മാത്രമാണ് ആകെയുള്ള പോംവഴി. കയ്യിലെ പണം തീരുകയാണ്. ജോലിയുമില്ല. അതിനാൽ പ്രത്യേക ഫ്ളൈറ്റ് ഓപ്പറേറ്റ് ചെയ്തിട്ടിട്ടെങ്കിലും പ്രവാസികളെ സ്വദേശത്ത് തിരികെ എത്തിക്കണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ടിക്കറ്റ് ചാർജ് കമ്പനി തന്നെ വഹിക്കാൻ തയ്യാറാണ്. യാത്രാ സൗകര്യവും നാട്ടിൽ ക്വാറന്റൈൻ സജ്ജീകരണവും മാത്രമാണ് കേന്ദ്ര സർക്കാർ ഞങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത്-ഇവർ പറയുന്നു.
മറുനാടന്‍ ഖത്തർ മലയാളികൾ നൽകിയ സന്ദേശത്തിൽ പറയുന്നത്:
ഞങ്ങൾ ഖത്തറിലെ ക്യു കോൺ കമ്പനിയിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ജോലി ചെയ്യാനായി വന്ന മലയാളികളാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരി മുതൽ മാസങ്ങളോളമായി ജോലി നഷ്ടപ്പെട്ട് 5000ത്തോളം പേരാണ് പല ക്യാമ്പുകളിലായി ഇവിടെ കുടുങ്ങികിടക്കുന്നത്. ഇതിൽ അൻപത് ശതമാനവും മലയാളികളാണ്. ഇപ്പോൾ ഖത്തർ ഇന്ത്യൻ എംബസ്സിയുടെ നിർദേശപ്രകാരം നാട്ടിലേക്ക് മടങ്ങാനുള്ള രജിസ്ട്രേഷൻ ചെയ്ത് കാത്തിരിക്കുകയാണ് ഞങ്ങൾ. കൂടാതെ താമസസ്ഥലത്തു ദിനംപ്രതി കോവിഡ് റിപ്പോർട്ടുകൾ കൂടി വരുന്ന സാഹചര്യത്തിൽ തെഴിലാളികൾക്കിടയിൽ പ്രധിഷേധം ശക്തമാവുകയാണ്. നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തിൽ ഇന്ത്യൻ ഗവണ്മെന്റിന്റെയോ എംബസിയുടെ ഭാഗത്തു നിന്നോ കൃത്യമായ വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല.
പ്രത്യേക വിമാന സർവീസുകളിലൊന്നും തന്നെ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നവരെ പരിഗണിച്ചതായി റിപ്പോർട്ടുകളും ലഭിച്ചിട്ടില്ല. ലേബർ ക്യാമ്പുകളിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ കോവിഡ് ഭീതിയിൽ മരണത്തിന്റെ വക്കിൽ നിൽക്കുകയാണ് ഞങ്ങൾ. പലരുടെയും വിസയുടെ കാലാവധി തീർന്നിരിക്കുകയും അടുത്ത മാസങ്ങളിൽ കാലാവധി തീരാൻ പോവുകയുമാണ്. തൊഴിൽ നഷ്ടപ്പെട്ട് ശമ്പളം മുടങ്ങിയതിനാൽ ഞങ്ങളുടെ കുടുംബവും നാട്ടിൽ ബുദ്ധിമുട്ടിലാവുകയാണ്, കൂടാതെ പലർക്കും അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പണമില്ലാതായിരിക്കുകയാണ്..
നിലവിൽ ഭക്ഷണവും താമസവും ലഭിക്കുന്നുണ്ടെങ്കിലും താമസ സ്ഥലത്തും മെസ്സ് ഹാളുകളിലും ഒരേ സമയം ആളുകൾ കൂട്ടം കൂട്ടമായി തിങ്ങി നിൽക്കുന്ന സാഹചര്യമാണുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ സാമൂഹിക അകലം പാലിക്കൽ, ബോധവൽക്കരണം, കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കാത്തതുകൊണ്ട് രോഗബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്യുന്നുണ്ട്. വിവരങ്ങൾ പുറത്ത് വിടാത്തതുകൊണ്ട് രോഗസാധ്യതയോ വ്യാപനമോ അറിയാനും കഴിയുന്നില്ല. എംബസ്സിയിൽ നിന്നും കമ്പനിയിൽ നിന്നും ഇതുവരെ യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല എന്നതും ഞങ്ങളുടെ ആശങ്ക വർധിപ്പിക്കുകയാണ്.
നാട്ടിലേക്കു മടങ്ങാൻ പറ്റാതെ തൽസ്ഥിതിയിൽ ഇവിടെത്തന്നെ തുടരുന്ന അവസ്ഥയാണെങ്കിൽ ഞങ്ങൾക്ക് കോവിഡിന് കീഴടങ്ങുകയല്ലാതെ നിവർത്തിയില്ല. നിലവിൽ ഞങ്ങൾ ഭൂരിഭാഗം പേരുടെയും ടിക്കറ്റ് ചാർജ് കമ്പനി തന്നെ വഹിക്കാൻ തയ്യാറാണ്. യാത്രാ സൗകര്യവും നാട്ടിൽ ക്വാറന്റൈൻ സജ്ജീകരണവും മാത്രമാണ് ആവിശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഞങ്ങളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എത്രയും പെട്ടന്ന് കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
Stories you may Like
- വധശിക്ഷ കാത്തിരുന്ന എട്ടു നാവികരെ തിരികെയെത്തിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം
- ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുൻ നാവികരുടെ മോചനത്തിന് ശ്രമം തുടങ്ങി ഇന്ത്യ
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- ദുബായിൽ നിന്നും ദോഹയിലേക്ക് പറക്കാൻ മോദി; ഇത് ഇന്ത്യയുടെ അസാധാരണ വിജയം
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍