മൗറീഷ്യസിൽ നിന്നും ചെന്നൈയിൽ ഇന്നലെ എത്തിയത് എയർ മൗറീഷ്യസ് വിമാനത്തിൽ; മലയാളികൾ മേൽപ്പോട്ടു നോക്കി നിന്നപ്പോൾ തമിഴ്-തെലുങ്ക് സ്വദേശികളെ വാഹനം നൽകി അവരുടെ സർക്കാരുകൾ കൊണ്ടുപോയി; ചെന്നൈയിൽ കുടുങ്ങി വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെട്ട 18 അംഗ മലയാളി സംഘം; ഇപ്പോഴുള്ളത് തമിഴ്നാട് സർക്കാരിന്റെ ക്വാറന്റീൻ കേന്ദ്രത്തിൽ; കേരളത്തിൽ എത്താൻ സർക്കാറിന് കനിവ് തേടി മൗറീഷ്യസിൽ നിന്നെത്തിയ മലയാളി സംഘം; ഇതാണോ പിണറായിയുടെ കരുതലെന്നും ചോദ്യം
എം മനോജ് കുമാർ
തിരുവനന്തപുരം: മൗറീഷ്യസിൽ നിന്നും ചെന്നൈയിൽ എത്തിയ മലയാളികൾ കേരള സർക്കാരിന്റെ കനിവ് തേടുന്നു. എയർ മൗറീഷ്യസ് വിമാനത്തിൽ ഇന്നലെ വൈകീട്ട് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മലയാളികളാണ് സർക്കാരിന്റെ കനിവ് തേടുന്നത്. ഇപ്പോൾ ചെന്നൈ സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനത്തിൽ തുടരുന്ന സ്ത്രീകൾ അടക്കമുള്ള 19 അംഗ സംഘത്തിൽ 18 പേരും മലയാളികളാണ്. ഏതെങ്കിലും വിധത്തിൽ കേരളത്തിൽ മടങ്ങാനുള്ള യാത്രാ സൗകര്യം അറേഞ്ച് ചെയ്ത് തരണം എന്നാണ് ഇവരുടെ ആവശ്യം. മൗറീഷ്യസ് വിമാനത്തിൽ ചെന്നൈയിൽ എത്തിയ ചെന്നൈ സ്വദേശികളെ ചെന്നൈ സർക്കാർ സ്വീകരിച്ചു. തെലങ്കാനയിൽ നിന്നുള്ളവരെ തെലുങ്കാന സർക്കാർ വാഹനസൗകര്യം നൽകി അവരുടെ സംസ്ഥാനത്തേക്ക് ഇന്നലെ തന്നെ കൊണ്ടുപോയി. മലയാളികൾക്ക് എല്ലാം കണ്ടു നിൽക്കേണ്ടി വന്നു.
കേരളം ഇവർക്ക് യാത്രാ സൗകര്യം ഏർപ്പാടാക്കി നൽകിയില്ലെന്ന് മനസിലാക്കിയ ചെന്നൈ അധികൃതർ രണ്ടു കാര്യങ്ങളാണ് ഇവരോട് ചോദിച്ചത്. ഒന്നുകിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങൾ ഉള്ള റൂം സ്വന്തം ചെലവിൽ തുടരണം. അതിനു ദിവസം 2500 രൂപ റൂമിന് മാത്രം നൽകണം. അല്ലെങ്കിൽ സർക്കാർ സംവിധാനത്തിലേക്ക് വരണം. കയ്യിൽ പണമില്ലാത്തതിനാൽ ഇവർ സർക്കാർ സൗകര്യമാണ് സ്വീകരിച്ചിരിക്കുന്നത്. ചെന്നൈയിൽ തുടരാനല്ല സംസ്ഥാനത്തേക്ക് വരുകയാണ് വേണ്ടത് എന്നതിനാൽ ക്വാറന്റൈൻ സംവിധാനം കേരളത്തിൽ മതി എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ചെന്നൈയിലും ഒരു മാസം ക്വാറന്റൈൻ, പിന്നെ കേരളത്തിൽ എത്തിയാലും ഒരു മാസം ക്വാറന്റൈൻ എന്ന അവസ്ഥയിലാകും.
കയ്യിൽ പണം ഇല്ലാത്തതിനാൽ കേരളം വാഹനസൗകര്യം ഏർപ്പെടുത്തി നൽകണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. നിലവിൽ കൊറോണ പരിശോധനയിൽ ഇവർ നെഗറ്റീവ് ആണ്. ചെന്നൈയിൽ കൊറോണ പടരുന്നതിനാൽ തങ്ങൾക്ക് ചെന്നൈയിൽ നിന്ന് കൊറോണ പടരുമോ എന്നാണ് ഇവർ ഭയക്കുന്നത്. പുറത്തു നിന്നുള്ളവർ ഈ ഹോസ്റ്റലിലേക്ക് എത്തുന്നുണ്ട്. ഭക്ഷണം പാകം ചെയ്യാനും മുറി വൃത്തിയാകാനും എത്തുന്നത് ചെന്നൈ നിവാസികൾ തന്നെയാണ്. ഇങ്ങനെ എത്തുന്നവർക്ക് മൗറീഷ്യസിൽ നിന്നുള്ളവരെയും ഭയം കേരളക്കാർക്ക് ചെന്നൈ സ്വദേശികളെയും ഭയം എന്ന അവസ്ഥയിലാണ്.
ഒരു റൂമിൽ നാലുപേരെയാണ് ചെന്നൈ അധികൃതർ താമസിപ്പിച്ചത്. ഇങ്ങനെ തങ്ങുന്നതിൽ ഉള്ള എതിർപ്പ് അറിയിപ്പിച്ചപ്പോൾ രണ്ടു പേരെ വേറെ റൂമിലേക്ക് മാറ്റി. പക്ഷെ ബാത്ത് റൂം സൗകര്യങ്ങൾ പൊതുവിൽ ഉള്ളതാണ്. അതിനാൽ എല്ലാവരും ഒരേ ബാത്ത്റൂം തന്നെ ഉപയോഗിക്കേണ്ട അവസ്ഥയിലാണ്. തെലുങ്കാന സർക്കാരും തമിഴ്നാട് സർക്കാരും പ്രവാസികൾക്ക് നൽകിയ പരിഗണന ഇവർ നേരിട്ട് കണ്ടതാണ്. പക്ഷെ മലയാളികളെ തിരിഞ്ഞു നോക്കാൻ അവരുടെ സർക്കാർ ഉണ്ടായിരുന്നില്ല. സജ്ജീകരണങ്ങളും ഏർപ്പെടുത്തിയില്ല. നാട്ടിൽ നിന്നും പ്രവാസം സ്വീകരിച്ച് പോയെങ്കിലും സ്വന്തം ദേശത്തേക്ക് തങ്ങൾക്ക് വരേണ്ടതുണ്ട് അതിനുള്ള സൗകര്യങ്ങൾ സർക്കാർ ചെയ്യണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. സർക്കാർ കനിഞ്ഞില്ലെങ്കിൽ വിദ്യാർത്ഥികൾ അടങ്ങിയ ഞങ്ങളുടെ ജീവിതം ദുരിതമായി മാറും. ഏതെങ്കിലും വിധത്തിൽ നാട്ടിൽ എത്താനുള്ള സൗകര്യങ്ങൾ ഞങ്ങൾക്ക് ഒരുക്കി നല്‍കണം-മൗറീഷ്യസിൽ നിന്നും എത്തിയ മഹേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.
മഹേഷിന്റെ പ്രതികരണം ഇങ്ങനെ:
എയർ മൗറീഷ്യസ് വിമാനത്തിൽ ഇന്നലെ വൈകീട്ട് ആണ് എത്തിയത്. വിസിറ്റിങ് വിസയിലും സ്റ്റുഡന്റ്സ് വിസയിലും പോയവരാണ് ഞങ്ങൾ. വേൾഡ് ഫെഡറേഷന്റെയും മൗറീഷ്യൻ മലയാളികളുടെയും കനിവ് കൊണ്ടാണ് ഞങ്ങൾക്ക് ഇന്ത്യയിൽ, ,ചെന്നെയിൽ എത്താൻ കഴിഞ്ഞത്. കാശില്ലാത്തതിനാൽ സർക്കാർ സംവിധാനം മതി എന്നാണ് ഞങ്ങൾ തമിഴ്നാട് അധികൃതരെ അറിയിച്ചത്. എങ്ങനെയും കേരള സർക്കാർ ഞങ്ങളുടെ കാര്യത്തിൽ കനിവ് കാട്ടണം. ഞങ്ങൾക്ക് കേരളത്തിലേക്ക് തിരികെ എത്തണം. തമിഴ്നാട് സ്വദേശികളെ ഈ സർക്കാരും തെലുങ്കാനയിൽ നിന്നുള്ളവരെ തെലുങ്കാന സർക്കാരും കൊണ്ടുപോയി. മലയാളികൾ മാത്രം കുടുങ്ങിപ്പോയി. ഞങ്ങൾക്ക് ആർക്കും കൊറോണയില്ല. ഇനി ഇവിടെനിന്നു ഞങ്ങൾക്ക് കൊറോണ വരുമോ എന്നാണ് ഞങ്ങളുടെ സംശയം. കയ്യിൽ നിന്നും പണം മുടക്കി വരാൻ ഞങ്ങൾക്ക് പണമില്ല. അതിനാൽ ഏതു വിധേനയും സർക്കാർ തമിഴ്നാട് അധികൃതരെ ബന്ധപ്പെട്ട് ഞങ്ങളെ നാട്ടിലെത്തിക്കണം-മഹേഷ് ആവശ്യപ്പെടുന്നു.
പ്രവാസി മലയാളികൾ എത്തിയാൽ കേരളം കൊറോണയിൽ മുങ്ങിച്ചാകും എന്ന ഇടത് സർക്കാരിന്റെ പേടിയിലാണ് ഈ പ്രവാസികൾ വലയുന്നത്. ലക്ഷക്കണക്കിന് ആളുകളാണു സംസ്ഥാനത്തിനു പുറത്തുള്ളത്. ഇവർ ഒന്നിച്ചെത്തിയാൽ ഇവിടത്തെ പ്രവർത്തനങ്ങളുടെ താളം തെറ്റും-ഇതാണ് സർക്കാർ നിലപാട്. കൊറോണ മരണങ്ങളുടെ ഏറ്റവും കുറഞ്ഞുള്ള തോതാണ് മുഖ്യമന്ത്രി അടക്കമുളവർ ഉയർത്തിക്കാട്ടുകയും ചെയ്യുന്നത്. കേരളത്തിൽ കാര്യങ്ങൾ ഭദ്രം എന്ന് വരുത്താനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ ഇവിടെയുള്ള കൊറോണ ബാധിതരെ എങ്ങനെയും ചികിത്സിച്ച് ഭേദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പുറത്ത് നിന്നുള്ളവർ ഇങ്ങോട്ട് വരുന്നത് കുറയ്ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്യുന്നു. ഈ നിലപാടാണ് മൗറീഷ്യസിൽ നിന്നും എത്തിയവർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
കേരളത്തിന്റെ ഈ മനോഭാവം കണ്ടു ഞെട്ടിയിട്ടാണ് ഇതര സംസ്ഥാന മലയാളികളെക്കുറിച്ചു കേരളത്തിനു കരുതലുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയാണെന്നു കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പ്രസ്താവന ഇറക്കിയത്. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് ട്രെയിൻ റദ്ദ് ചെയ്തിരുന്നു. ഈ പ്രശ്നത്തിലാണ് പിയൂഷ് ഗോയലിന്റെ പ്രതികരണം വന്നത്. കേരളം പുലർത്തുന്ന ജാഗ്രതയെ റെയിൽവേ അട്ടിമറിക്കരുത്. ട്രെയിനുകൾ അയയ്ക്കുമ്പോൾ കേരളത്തിന്റെ മുൻകൂർ അനുമതി തേടണം എന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞത്. ക്വാറന്റൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കങ്ങൾ മുൻ നിർത്തിയാണ് കേരളം ട്രെയിനിനു അനുമതി നിഷേധിച്ചത്. ഇതേ പ്രശ്നം തന്നെയാണ് മൗറീഷ്യസിൽ നിന്നുള്ളവർക്കും വിനയായത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍