വിളക്ക്-പാത്ര വിൽപ്പനയുടെ മറവിൽ കടൽ കടക്കുക പുരാതനമൂല്യമുള്ള ക്ഷേത്ര സാമഗ്രികൾ; സ്വർണ പണയം വഴി പ്രതിവർഷം പലിശയായി ലഭിക്കുക 240 കോടിയെന്നു അനുമാനം; ഉരുക്കുമ്പോൾ നഷ്ടമാകുന്ന സ്വർണ്ണത്തെക്കുറിച്ച് ആശങ്കയും ശക്തം; ക്ഷേത്ര ആഭരണങ്ങൾ പണയം വെച്ച് സ്‌ട്രോംഗ് റൂമുകൾ ഒഴിവാക്കുമ്പോൾ സ്‌ട്രോംഗ് റൂം ഗാർഡുമാർക്കായി അപേക്ഷ ക്ഷണിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്; അഴിമതിക്കൊപ്പം നിയമന കോഴയും! ലോക് ഡൗൺ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വിവാദം പുകയുമ്പോൾ
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിനുള്ള നീക്കങ്ങൾക്ക് പിന്നിൽ ദുരൂഹത. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് പാത്രങ്ങളും നിലവിളക്കുകളും ലേലം ചെയ്യാനുള്ള നീക്കവുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോകുന്നത്. വിത്തെടുത്ത് കുത്താനുള്ള ദേവസ്വം ബോർഡ് നീക്കമായാണ് നടപടി വീക്ഷിക്കപ്പെടുന്നത്. വിളക്ക്-പാത്ര വിൽപ്പനയുടെ മറവിൽ ക്ഷേത്രങ്ങളിലെ പുരാതനമൂല്യമുള്ള ഒട്ടനവധി സാധനങ്ങൾ കടൽ കടക്കും എന്നാണ് വിൽപ്പനയുമായി ബന്ധപ്പെട്ടു ദേവസ്വത്തിന്റെ അകത്തളങ്ങളിൽ നിന്നും ഉയരുന്ന സംസാരം. 2012-ൽ നടത്താൻ കഴിയാതിരുന്ന നീക്കമാണ് ലോക്ക് ഡൗണിന്റെ മറവിൽ നടക്കുന്നത്. അഴിമതിയാരോപണങ്ങൾ നേരിടാത്ത ഒരു ദേവസ്വം ഭരണ സമിതിപോലും ട്രാവൻകൂർ ദേവസ്വത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ബോർഡ് നീക്കങ്ങളെക്കുറിച്ച് ഭക്തർക്ക് സംശയങ്ങൾ ഉയരുന്നത്.
വിൽപ്പന സംബന്ധിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു നൽകിയ വാർത്താക്കുറിപ്പും സംശയാസ്പദമായി തന്നെ നിൽക്കുകയാണ്. സ്വർണ്ണത്തിന്റെയും,വിളക്കുകൾ, പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. ആ പ്രക്രിയ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. കണക്കെടുപ്പ് പൂർത്തിയായശേഷം കേരള ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ. അതായത് കോടതി അനുമതി ലഭിച്ചാൽ പാത്രങ്ങൾക്കും വിളക്കുകൾക്കും ഒപ്പം സ്വർണം കൂടി ലേലത്തിൽ വിൽക്കും എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്. അതായത് ഹൈക്കോടതി അനുമതി ലഭിച്ചാൽ സ്വർണം കൂടി തൂക്കി വിൽക്കും എന്നാണ് വിശദീകരണക്കുറിപ്പിൽ പ്രസിഡന്റ് വ്യക്തമാക്കുന്നത്. എന്നാൽ ഈ വാചകത്തിന്റെ മുകളിൽ പറയുന്നത് വിവിധ സ്‌ട്രോംഗ്‌റൂമുകളിലുള്ള ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടതല്ലാത്ത സ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി ബാങ്കിൽ പണയം വെയ്ക്കുന്ന കാര്യമാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ബോർഡ് നടത്തുന്ന നീക്കങ്ങളായാണ് വിളക്കുകളും പാത്രങ്ങളും തൂക്കി വിൽക്കുന്ന നടപടികൾക്ക് നൽകുന്ന വിശദീകരണം. സ്വർണം പണയം വച്ചാൽ വർഷം 240 കോടിയോളം രൂപ ബോർഡിനു ലഭിക്കും എന്നാണ് അനൗദ്യോഗികമായ കണക്കുകൾ. ഇതിൽ തന്നെ 20 കോടി രൂപ മാസം ലഭിക്കും. അതിനാണ് ഗോൾഡ് ഉരുക്കി പണയം വെയ്ക്കാനുള്ള നീക്കം നടത്തുന്നത്. ചിരപുരാതനമായ വിളക്കുകളും പാത്രങ്ങളുമാണ് ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ കൈവശമുള്ളത്. ഇതിൽ പലതിനും രാജഭരണ കാലത്തോളം പഴക്കവും വരും. പഴക്കമാണ് ഇവയുടെ മുഖമുദ്ര. ഈ പാത്രങ്ങളും വിളക്കുകളുമാണ് തൂക്കിവിൽക്കാൻ ബോർഡ് പദ്ധതിയിടുന്നത്. തൂക്കി വിൽക്കുമ്പോൾ ഒരിക്കലും പഴക്കത്തിന്റെ അടിസ്ഥാനത്തിലുള്ള വില ലഭിക്കുകയുമില്ല. അതുമല്ല ഗോൾഡ് ഉരുക്കുമ്പോൾ എത്ര ഗോൾഡ് ഉരുക്കുമ്പോൾ നഷ്ടമാകും എന്നതിനും കണക്കുകളില്ല. അതുകൊണ്ട് തന്നെയാണ് ദേവസ്വം ബോർഡ് നീക്കങ്ങൾ ഭക്തജനങ്ങൾ സംശയാസ്പദമായ നീക്കങ്ങളായി കാണുന്നത്.
മുൻ ദേവസ്വം കമ്മിഷണർ ആണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ്. ആ വാസു ഇരിക്കുമ്പോൾ ഇതിലും ഇതിലധികവും സംഭവിക്കും എന്നാണ് ബോർഡുമായി ബന്ധപ്പെട്ടവർ മറുനാടനോട് വിശദീകരിക്കുന്നത്. നിയമാനുസൃതമായല്ലാതെ സ്വന്തം ഇച്ഛയ്ക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരുദ്യോഗസ്ഥൻ എന്ന രീതിയിലാണ് വാസു വീക്ഷിക്കപ്പെട്ടത്. ഒരു ബോട്ടിൽ അമ്പത് ആളുകൾക്കേ ഇടമുള്ളുവെങ്കിൽ അയ്യായിരം ആളെ കയറ്റാൻ നോക്കുന്ന രീതിയിലാണ് വാസു ഇടപെടൽ നടത്തുക. അതുകൊണ്ടൊക്കെ തന്നെയാണ് വിളക്ക്-പാത്രം വിൽപ്പന സംശയക്കണ്ണോടെ വീക്ഷിക്കപ്പെടുന്നത്. വൻ അഴിമതിക്ക് സാധ്യതയുള്ള ഇടപാടാണ് എന്നുള്ള സൂചനകൾ തന്നെയാണ് ഇടപാടുമായി ബന്ധപ്പെട്ടു ഉയരുന്നത്. മുൻപ് ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വലിയ വലുപ്പമുള്ള പുരാതനമായ കമ്പവിളക്കുണ്ടായിരുന്നു. ദേവസ്വം അധികൃതരുടെ ഉള്ളിൽ നിന്നുള്ള നീക്കത്തെ തുടർന്ന് ഈ വിളക്ക് ഉത്തരവാദപ്പെട്ടവർ തന്നെ തൂക്കിവിറ്റു. ഇത് വൻ വിവാദത്തിനാണ് അന്ന് തിരികൊളുത്തിയത്. അതുകൊണ്ട് തന്നെ വിളക്ക്-പാത്ര വിൽപന വരുമ്പോൾ ഭക്തർ ഇത് കൂടി ഓർത്തെടുക്കുകയാണ്. ദേവസ്വത്തിലെ മുണ്ടക്കയം ഗ്രൂപ്പിലുള്ള ആറേക്കർ സ്ഥലത്ത് രണ്ടു മൂന്നു ഏക്കർ കയ്യേറ്റത്തിൽ നഷ്ടമായി. ഇതിനെതിരെ ദേവസ്വം ഒരു നീക്കവും നടത്തിയില്ല. ഭക്തർ സമിതി രൂപീകരിച്ച് കേസിന് പോയപ്പോൾ കക്ഷി ചേരാൻ പോലും നിൽക്കാത്ത നിലപാടാണ് ദേവസ്വം കൈക്കൊണ്ടത്.
ദേവസ്വം ബോർഡ് ആഭരണങ്ങൾ ഇരിക്കുന്നത് സ്‌ട്രോംഗ് റൂമുകളിലാണ്. സ്‌ട്രോംഗ് റൂമുകൾ കുറയ്ക്കുക, അതേ സമയം സാമ്പത്തിക നേട്ടം കൈവരിക്കുക എന്ന ലകഷ്യത്തോടെയാണ് സ്‌ട്രോങ്ങ് റൂമിലെ ആഭരണങ്ങൾ പണയംവെച്ച് സ്‌ട്രോംഗ് റൂം കുറയ്ക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ നടപടികൾ അവസാനഘട്ടത്തിലാണ് എന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വിശദീകരിക്കുന്നത്. എന്നാൽ സ്‌ട്രോങ്ങ് റൂം കുറയ്ക്കുക എന്ന തീരുമാനം ബോർഡ് കൈക്കൊള്ളുമ്പോൾ തൊട്ടടുത്തിരുന്നു ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സ്‌ട്രോംഗ് റൂം ഗാർഡുമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എൻ.രാജഗോപാലൻ നായരും ഒരേ തൂവൽ പക്ഷികളുമാണ്. സ്‌ട്രോംഗ് കുറയ്ക്കാൻ ആഭരണങ്ങൾ പണയപ്പെടുത്താൻ തീരുമാനിക്കുമ്പോൾ എന്തിനു സ്‌ട്രോംഗ് റൂം ഗാർഡുമാരെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിക്കണം. ദേവസ്വം ധൂർത്ത് വെട്ടിക്കുറച്ചാൽ തന്നെ ദേവസ്വത്തിനു നിലനിൽപ്പ് സാധ്യമാണ് എന്ന് ബോർഡ് അഭ്യുദയകാംക്ഷികൾ ഈ കൊറോണ കാലത്തും വിരൽ ചൂണ്ടുന്നത് ഇത്തരം കാര്യങ്ങൾ ഉയർത്തിപ്പിടിച്ചാണ്.
അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതല്ലാത്ത ഗോൾഡിന്റെ കണക്കെടുപ്പ് നടത്താൻ ദേവസ്വത്തിലെ ഇരുപത് ഗ്രൂപ്പുകൾക്ക് ബോർഡ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ഗ്രൂപ്പുകൾക്ക് 18 സ്‌ട്രോംഗ് റൂം ആണുള്ളത്. ഇവർ തകൃതിയായി ഗോൾഡിന്റെ കണക്കെടുപ്പ് നടത്തുന്നുണ്ട്. ആഭരണങ്ങൾ മാറ്റിയാൽ സ്‌ട്രോംഗ് റൂം കുറയ്ക്കാം. സ്‌ട്രോംഗ് റൂം കുറച്ചാൽ ജീവനക്കാരുടെ എണ്ണവും കുറയ്ക്കാം. ഈ രീതിയിൽ നീക്കങ്ങൾ നടത്തുമ്പോഴാണ് മറുവശത്ത് സ്‌ട്രോംഗ് റൂം ഗാർഡുമാരുടെ റിക്രൂട്ട്‌മെന്റും നടത്തുന്നത്. ദേവസ്വത്തിൽ സ്റ്റോക്കുള്ള ടൺ കണക്കിനുള്ള പാത്രങ്ങളും നിലവിളക്കുകളുടെയും കണക്കെടുപ്പ് തുടങ്ങുകയും അത് ഏകദേശം പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുമുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തെ ലോക്ക്ഡൗണിൽ ദേവസ്വം ബോർഡ് നഷ്ടം 200 കോടി കവിഞ്ഞുവെന്നാണ് ബോർഡ് പ്രസിഡന്റ് എൻ.വാസു വ്യക്തമാക്കുന്നത്. ഓരോ മാസവും നൂറ് കോടിയുടെ നനഷ്ടമാണ് ബോർഡിനു വരുന്നത്. പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങളിൽ അധികമുള്ള വിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനുള്ള നീക്കം നടത്തുന്നത്. ഇതിനു ഹൈക്കോടതിയുടെ അനുമതി തേടും എന്നാണ് വാസു വ്യക്തമാക്കുന്നത്. ശമ്പളം, പെൻഷൻ എന്നിവയ്ക്കായി പ്രതിമാസം വേണ്ട ചെലവ് ഏതാണ്ട് 50 കോടിയോളം രൂപയാണ്. ലോക്ക് ഡൗൺ ആയതിനാൽ ക്ഷേത്രങ്ങൾ അടഞ്ഞു കിടക്കുന്നു. വരുമാനവുമില്ല. അതിനാണ് ഈ നീക്കം എന്നാണ് ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നത്.
വിളക്ക്-പാത്രം വിൽപ്പന: ബോർഡ് ഇറക്കിയ വിശദീകരണം:
തിരുവിതാംകൂർ ദേവസ്വംബോർഡ് വക സ്വർണം,നിലവിളക്കുകൾ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു.ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ്‌റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള നിത്യോപയോഗത്തിലില്ലാത്ത സ്വർണം ബാങ്കുകളിൽ ഏൽപ്പിക്കുന്നത് സംബന്ധിച്ചും വിവിധ ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ചിട്ടുള്ളതും ഉപയോഗത്തിലില്ലാത്തതുമായ വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെ ലേലം സംബന്ധിച്ചും ചില മാധ്യമങ്ങളിൽ വന്ന വാർത്ത അവ്യക്തവും തെറ്റിദ്ധാരയുണ്ടാകുവാൻ സാധ്യതയുള്ളതുമാണെന്ന്തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ വ്യക്തമാക്കി.തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ വേണ്ടി കൂടുതൽ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിലേക്ക് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാനായി ഒരുസമിതിയെ ദേവസ്വംബോർഡ് നിയോഗിച്ചിരുന്നു.ബോർഡിന്റെ വിവിധ സ്‌ട്രോംഗ്‌റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളതും, ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് അല്ലാത്തതുമായ സ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി, ആയത് റിസർവ്വ് ബാങ്ക് പദ്ധതി പ്രകാരം ,ബാങ്കിൽ ഏൽപ്പിച്ചാൽ ആയതിന്റെ മൂല്യത്തിന് അനുവദനീയമായ പലിശ ബോർഡിന് ലഭിക്കുമെന്ന് പ്രസ്തുത പഠനസമിതി ശുപാർശ ചെയ്തിരുന്നു.
വിവിധ ദേവസ്വങ്ങളിലായി ഭക്തർ നടക്കുവെയ്ക്കുന്ന വിളക്കുകൾ വലിയതോതിൽ അതാത് ദേവസ്വങ്ങളിൽ കെട്ടിക്കിടക്കുകയാണ്.ഇവ സൂക്ഷിക്കുവാനുള്ള സൗകര്യം ഒട്ടുമിക്ക ദേവസ്വങ്ങളിലും ഇല്ല.വർഷങ്ങളായി കുമിഞ്ഞു കൂടിക്കിടക്കുന്ന വിളക്കുകളിൽ ഒരുഭാഗം കാലാകാലങ്ങളായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ബോർഡ് വിലയിരുത്തി.അവയും ക്ഷേത്രങ്ങളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്നും പഠന സമിതി ശുപാർശ ചെയ്തിട്ടുള്ളതാണ്.കോവിഡ്- 19 നെതിരായ പ്രതിരോധ നടപിടകളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ദേവസ്വംബോർഡിന്റെ ശബരിമലയുൾപ്പെടെയുള്ള എല്ലാക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്.ഇതുമൂലം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വരുമാനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പഠനസമിതയുടെ മേൽപ്പറഞ്ഞ ശുപാർശ ബോർഡ് തത്വത്തിൽ അംഗീകരിക്കുകയും ബോർഡിന്റെ വകയായുള്ള സ്വർണ്ണത്തിന്റെയും,വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി.ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കണക്കെടുപ്പ് പൂർത്തിയായശേഷം ബഹു.കേരളഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണ്.വാർത്തകളുടെ തലക്കെട്ടുകൾ അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.തികച്ചും സദുദ്ദേശത്തോടുകൂടിയതും ഭക്തജനങ്ങളുടെ വികാരങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്തതുമായ പ്രസ്തുത നടപടിയോട് പൂർണ്ണമായി സഹകരിക്കണമെന്ന് മുഴുവൻ ഭക്തജനങ്ങളോടും ബോർഡ് അഭ്യർത്ഥിക്കുകയാണെന്നും പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ പറഞ്ഞു.
Stories you may Like
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?
- ഇഡി കുറ്റിയും പറിച്ചുകൊണ്ട് ഓടി എന്ന ഐസക്കിന്റെ വാദം പൂർണമായി പൊളിയുന്നു
- റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍