വ്യാജ കഞ്ചാവ് നൽകി കബളിപ്പിച്ചതുകൊല്ലത്തെ വില്ലന്മാരെ; കള്ളി കണ്ടു പിടിച്ചതോടെ പണം തിരികെ നൽകാനാവശ്യപ്പെട്ട് ഭീഷണി; തിരികെ നൽകാൻ പണത്തിനായി കണ്ടെത്തിയ മാർഗ്ഗം മോഷണവും; സിസിടിവി ദൃശ്യങ്ങളും ഓച്ചിറ സിഐ ആർ പ്രകാശിന്റെ അന്വേഷണ മികവും അഴീക്കലിലെ മാല മോഷ്ടാക്കളെ കുടുക്കിയപ്പോൾ
ആർ പീയൂഷ്
കൊല്ലം: കഞ്ചാവ് വിൽപ്പന നടത്തി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പണം തിരികെ നൽകാനായിട്ടാണ് മാല മോഷ്ടിച്ചതെന്ന് ഓച്ചിറയിൽ പിടിയിലായ മോഷ്ടാക്കൾ. അഴീക്കലിൽ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച ശേഷം മാല കവർന്ന കേസിൽ അറസ്റ്റിലായ വള്ളിക്കാവ് നിലികുളം തറമേൽ (മദീന മൻസിൽ)സക്കീർ ഷാ (22), വവ്വാക്കാവ് കുറങ്ങപ്പള്ളി വയലിൽ പുത്തൻവീട്ടിൽ റംഷാദ്(24),ചങ്ങൻകുളങ്ങര നന്ദനത്തിൽ ആരോമൽ എന്നു വിളിക്കുന്ന അഭിജിത്ത് (19) എന്നിവരാണ് മാല മോഷണത്തിന് പിന്നിലുണ്ടായിരുന്ന കാരണം വ്യക്തമാക്കിയത്.
അയ്യായിരം രൂപയ്ക്ക് കഞ്ചാവെന്ന വ്യാജേന ബീഡിയിലയും മറ്റും ഉണക്കി കൊല്ലത്തുള്ള ഒരു സംഘത്തിന് വിൽപ്പന നടത്തി തട്ടിപ്പ് ഇവർ തട്ടിപ്പ് നടത്തിയിരുന്നു. 5,000 രൂപ സംഘത്തിൽ നിന്നും ഇവർ വാങ്ങിയിരുന്നു. എന്നാൽ കഞ്ചാവ് വാങ്ങിയവർ തട്ടിപ്പ് മനസ്സിലായി ഇവരെ തേടിയെത്തുകയും പണം തിരികെ വേണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവരിൽ നിന്നും വാങ്ങിയ പണം ചെലവാക്കിയതിനാൽ സാവകാശം ചോദിച്ചു. പണം കിട്ടിയില്ലെങ്കിൽ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് സംഘം ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെ എങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്തയിലായി ഇവർ. അങ്ങനെ മൂന്നു പേരും കണ്ടെത്തിയ മാർഗമാണ് മോഷണം.
കഴിഞ്ഞ 20ന് സക്കീർഷായുടെ വീട്ടിൽ മണ്ണെടുക്കുന്ന ജോലിക്കായി ഇവർ എത്തി. അന്ന് രാത്രിയിൽ തങ്ങിയതും അവിടെയാണ്. വെളുപ്പിന് നോമ്പു തുടങ്ങിയതിന് ശേഷം വീട്ടുകാർ ഉറങ്ങുന്ന തക്കത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങി ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ചരക്ക് വാഹനങ്ങലിൽ നിന്നും പണവും മൊബൈൽ ഫോണും മോഷ്ടിക്കാനായിരുന്നു പദ്ധതി. അങ്ങനെ പുലർച്ചെ 5.30 ന് ദേശീയപാതയിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കയറിപ്പറ്റാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ വാഹനത്തിൽ നിന്നും മോഷണം നടത്താൻ കഴിയില്ല എന്ന് മനസ്സിലായി. പിന്നീട് ഇവർ ആലപ്പാട് പഞ്ചായത്തിൽ പ്രവേശിച്ചു. വീടിന് പുറത്ത് നിൽക്കുന്നവരുടെ സ്വർണ്ണാഭരണം മോഷ്ടിക്കാമെന്നായി പിന്നീട് തീരുമാനം. ഒരു വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഏഴു വയസ്സുകാരിയുടെ സ്വർണ്ണാഭരണം പിടിച്ചു പറിക്കാൻ ശ്രമിച്ചപ്പോൾ കുട്ടി ഉറക്കെ കരഞ്ഞതോടെ അവിടെ നിന്നും കടന്നു കളഞ്ഞു. ഇതിനെല്ലാം ശേഷമാണ് അഴീക്കൽ തലസ്ഥാനം ജങ്ഷനിലുള്ള തൈപറമ്പിൽ രതീഷിന്റെ മകൻ വിഷ്ണു നാരായണന്റെ (11) മാല പൊട്ടിച്ചെടുത്തത്.
വീട്ടുമുറ്റത്ത് നിന്ന വിഷ്ണുവിനോട് പറയകടവിന് പോകുന്ന വഴി ചോദിച്ചു. പിന്നീട് മുറ്റത്തിരുന്ന സൈക്കിളിന്റെ വിലയും ചോദിച്ചു. ഏഴായിരം രൂപയായി എന്ന് വിഷ്ണു മറുപടി പറഞ്ഞപ്പോൾ രണ്ടു പേർ വീട്ടിനുള്ളിലേക്ക് കയറി. അകത്തേക്ക് ഇവർ കയറുന്നതു കണ്ടതോടെ വിഷ്ണു വീടിന് വെളിയിലിറങ്ങാൻ പറഞ്ഞു. ചെന്നൈയിൽ നിന്നെത്തിയ മാതാവ് സർക്കാർ നിർദ്ദേശ പ്രകാരം കൊറന്റൈനിൽ ആയിരുന്നതിനാൽ വീട്ടിൽ ഈ സമയം അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളിയിലേക്കിറങ്ങുന്നതിന് മുൻപ് ഇവരിൽ ഒരാൾ കുട്ടിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു. മാലയുടെ ഒരറ്റത്ത് കുട്ടി പിടിച്ചിരുന്നതിനാൽ പകുതി മാത്രമേ മോഷ്ടാക്കൾക്ക് തട്ടിയെടുക്കാൻ സാധിച്ചുള്ളൂ. കുട്ടി ഉറക്കെ നിലവിളിച്ചപ്പോഴേക്കും ഇവർ ബൈക്കിൽ കയറി ഓച്ചിറ ഭാഗത്തേക്ക് പോയി. മാലയുടെ ബാക്കി ഭാഗത്തിനുള്ള പിടിവലിക്കിടെ വിഷ്ണുവിന്റെ മുഖത്ത് മോഷ്ടാക്കൾ അടിച്ചു. നാട്ടുകാർ ഓടിക്കൂടുകയും വിവരം ഓച്ചിറ പൊലീസിൽ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങളിൽ പ്രതികളുടെ മുഖം വ്യക്തമല്ലായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ഏതാണെന്ന് പൊലീസ് വിഷ്ണുവിന്റെ മൊഴിയിൽ നിന്നും മനസ്സിലാക്കിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ കെൽട്രോണിന്റെ സഹായത്തോടെ ഫോട്ടോ ക്ലാരിറ്റി വരുത്തി പ്രതികളെ തിരിച്ചറിഞ്ഞു. ഇതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന പൾസർ എൻഎസ് 200 എന്ന ബൈക്ക് പൊലീസ് കണ്ടെടുത്തിരുന്നു. നമ്പർ പ്ലേറ്റ് ഇല്ലായിരുന്നു. കൂടാതെ വാഹനത്തിന്റെ സൈലൻസർ അഴിച്ചു മാറ്റി മറ്റൊരു നിറത്തിലുള്ള സൈലൻസർ ഘടിപ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ ചോദ്യം ചെയ്തെങ്കിലും ഇവർ കുറ്റം സമ്മതിച്ചില്ല. ഈ സമയം ഇവർ വീട്ടിൽ തന്നെയുണ്ടായിരുന്നു എന്ന് സക്കീർഷായുടെ വീട്ടുകാരും മൊഴിനൽകി. ഇതോടെ പൊലീസ് ആശയക്കുഴപ്പത്തിലായി.
കണ്ടെടുത്ത ബൈക്കിൽ ഘടിപ്പിച്ച സൈലൻസർ കേന്ദ്രീകരിച്ചായി അന്വേഷണം. അന്വേഷണത്തിൽ സൈലൻസർ ഘടിപ്പിച്ച സ്ഥാപനം കണ്ടെത്തുകയും അവരുടെ മൊഴി പ്രകാരം ഇവരാണ് പ്രതികളെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ വിശദ വിവരങ്ങൾ പൊലീസിന് മുൻപിൽ ഇവർ അക്കമിട്ട് പറഞ്ഞത്. മോഷണത്തിനായി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. മോഷണം നടത്തി ഏഴര മണിയോടെ ഇവർ വീടിനുള്ളിൽ കയറുകയും ചെയ്തു. നോയമ്പായതിനാൽ വീട്ടുകാർ താമസിച്ചാണ് ഉണരുന്നത്. പിന്നീട് ഇവരെ വിളിച്ചുണർത്തിയത് സക്കീർഷായുടെ മാതാവായിരുന്നു. ഇതിനാലാണ് അന്നേ ദിവസം ഇവർ മറ്റെങ്ങും പോയില്ല എന്ന് വീട്ടുകാർ ഉറപ്പിച്ച് പറഞ്ഞത്.
വിശദമായ ചോദ്യം ചെയ്യലിൽ തഴവാ മണപ്പള്ളിയിലുള്ള അശ്വതി ജ്യൂവലറി ഉടമയ്ക്കാണ് സ്വർണം വിറ്റത് എന്ന് പ്രതികൾ സമ്മതിച്ചു. ജൂവലറി ഉടമ വള്ളിക്കുന്നം സ്വദേശി ശിവൻകുട്ടി(60)യെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ പക്കൽ നിന്നും മോഷണ മുതലായ സ്വർണം ഉരുക്കിയ നിലയിൽ കണ്ടെത്തുകയും ചെയ്തു. കവർച്ചാ സംഘത്തിലെ മൂന്നു പേരും ലഹരിക്ക് അടിമകളാണ്. പ്രധാന പ്രതി സക്കീർ ഷാ പലക്കാട്,ഹരിപ്പാട്,കോട്ടയം,ആലപ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ലഹരി വസ്തുക്കളുടെ ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ്. കായംകുളം ഐക്യ ജംക്ഷനിൽ നിന്നു ഒരു വർഷം മുൻപാണ് മാതൃ സഹോദരന്റെ വീടിന് സമീപം താമസം ആരംഭിച്ചത്. ഒരു ലക്ഷം രൂപയുടെ ആഡംബര ബൈക്ക് 40000 രൂപ ആദ്യ ഗഡുവായി നൽകി ബാക്കി തുക ലോൺ എടുത്താണ് മോഷണത്തിന് ഉപയോഗിച്ചത്.
പ്രതികളെ കണ്ടെത്താൻ സാധിച്ചത് ക്ലാപ്പന പഞ്ചായത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളാണ്. ഓച്ചിറ സിഐ ആർ.പ്രകാശിന്റെ അന്വേഷണ മികവ് ഒന്നു കൊണ്ടു മാത്രമാണ് പ്രതികളെ മോഷണം നടന്ന് നാലു ദിവസത്തിനകം പിടികൂടാൻ കഴിഞ്ഞത്. സിഐയ്ക്കൊപ്പം എസ്ഐ കെ.ജി.ശ്യാംകുമാർ, ഷാഡോ എസ്ഐ ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ രഞ്ജിത്ത്,രതീഷ്, രിപു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തെ സിറ്റി പൊലീസ് കമ്മിഷണർ അഭിനന്ദിച്ചു. പ്രതികളെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍