ലണ്ടൻ കൊച്ചി വിമാനത്തിൽ എയർ ഇന്ത്യ കാട്ടിയതു ഗുരുതരമായ തെറ്റ്; സുപ്രീം കോടതി വിമർശനം ശരിവയ്ക്കും വിധം ആളെ കുത്തി നിറച്ചു പറന്നത് തുടർച്ചയായ പത്തു മണിക്കൂറുകൾ; മുംബൈയിൽ ആളുകൾ ഇറങ്ങിയിട്ടും പുറകിൽ സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും സാമൂഹ്യ അകലം പാലിച്ചു സീറ്റ് ക്രമീകരിച്ചില്ല; കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിയുന്ന യുകെ മലയാളി സുനിൽ ബാബു മറുനാടനോട്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഒറ്റയടിക്ക് പരമാവധി ആളുകളെ രക്ഷാവിമാനത്തിൽ നാട്ടിലെത്തിക്കുക. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുക എന്ന ദൗത്യവുമായി പറന്നെത്തിയ എയർ ഇന്ത്യ വിമാനങ്ങൾ യാത്രക്കാരെ കുത്തിനിറച്ചു സാമൂഹ്യ അകലം പാലിക്കാതെ നടത്തിയ യാത്രകൾ ഒടുവിൽ സുപ്രീം കോടതിയുടെ വരെ വിമർശം ഏറ്റുവാങ്ങിയിരിക്കുകയാണ്.
പരമാവധി ആളുകൾ അടുത്തിരിക്കുമ്പോൾ ആർക്കെങ്കിലും കോവിഡ് രോഗബാധയുണ്ടായാൽ വൈറസ് ലോഡ് എന്ന സാങ്കേതിക അർത്ഥത്തിൽ അറിയപ്പെടുന്ന വ്യാപനത്തിന് സാധ്യത ഏറെയാണെന്ന് അടിക്കടി റിപ്പോർട്ടുകൾ വന്നിട്ടും ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് അടക്കമുള്ള സർവീസുകളിൽ കോവിഡ് മുൻകരുതൽ എടുക്കാതെയാണ് എയർ ഇന്ത്യ സർവീസ് നടത്തിയത് എന്ന ആക്ഷേപം അന്ന് തന്നെ ഉയർന്നിരുന്നു. നടുഭാഗത്തെ സീറ്റുകളിൽ മൂന്നു പേർക്കിരിക്കാവുന്ന നിരയിൽ നടുവിലത്തെ സീറ്റ് ഒഴിച്ചിടണമെന്ന നിർദ്ദേശം പോലും പാലിക്കാതെയാണ് എയർ ഇന്ത്യ വിമാനങ്ങൾ പറന്നത്. ഇത്തരത്തിൽ പറന്ന ലണ്ടൻ കൊച്ചി വിമാനത്തിനുള്ളിൽ ചിത്രങ്ങൾ മറുനാടൻ മലയാളിക്ക് ലഭിച്ചത് ഈ വാർത്തയോടൊപ്പം പ്രസിദ്ധീകരിക്കുകയാണ്.
യുകെയിലും യൂറോപ്പിലും നിന്നും പത്തുമണിക്കൂറും അമേരിക്കയിൽ നിന്നും 15 മണിക്കൂറും സമയമെടുത്തു പറന്നെത്തുന്ന വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെയും വിമാന ജോലിക്കാരുടെയും ആരോഗ്യ കാര്യത്തിൽ എയർ ഇന്ത്യ അധികൃതർ യാതൊരു മുൻകരുതലും എടുത്തില്ല എന്ന ആക്ഷേപമാണ് കരുത്താർജ്ജിക്കുന്നത്. ലോകത്തെ പ്രധാന ഹോട് സ്പോട്ടുകളിൽ നിന്നുമുള്ള യാത്രക്കാരെയും കൊണ്ടാണ് ഇവ്വിധം നിരുത്തരവാദിത്തപരമായ യാത്ര നടത്തിയത് എന്നതും ആക്ഷേപം ഉയരാൻ കാരണമാക്കിയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ചൊവാഴ്ച ലണ്ടനിൽ നിന്നും കൊച്ചിയിലേക്ക് 331 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യയിലെ യുകെ മലയാളിയായ കൊച്ചിയിലെ സുനിൽ ബാബു അടക്കമുള്ള യാത്രക്കാർ ചൂണ്ടിക്കാട്ടുന്നതും ഗുരുതരമായ ഈ വീഴ്ച തന്നെയാണ്. മധ്യനിരയിൽ സീറ്റ് നമ്പർ 24 ബിയിൽ ഇരുന്നു യാത്ര ചെയ്ത സുനിൽ ബാബുവിന്റെ ഇടവും വലവും ഉള്ള സീറ്റുകളിൽ കൊച്ചി വരെയും സഹയാത്രികർ ഉണ്ടായിരുന്നു. ഈ സീറ്റിന്റെ മുന്നിലും പിന്നിലും ഉള്ള നിരകളിലും സമാനമായ തരത്തിൽ തന്നെയാണ് യാത്രക്കാരെ ഇരുത്തിയിരുന്നത്.
സോഷ്യൽ ഡിസ്റ്റൻസ് പാലിക്കേണ്ടേ എന്ന് സംശയം ഉന്നയിച്ച യാത്രക്കാരോട് തങ്ങൾക്ക് അത്തരം നിർദ്ദേശം ഇല്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. സീറ്റ് നമ്പർ 30 ബി വരെ ഇത്തരത്തിൽ യാത്രക്കാരുടെ അടുത്തടുത്തുള്ള യാത്രയാണ് കൊച്ചി വരെ ഉണ്ടായത്. പിന്നിലെ നിരയിൽ ഏതാനും സീറ്റുകൾ കാലിയായി കിടന്നിരുന്നെങ്കിലും അവിടെ അകലം പാലിച്ചു യാത്രക്കാരെ ഇരുത്താനും എയർ ഇന്ത്യ ജീവനക്കാർ തയ്യാറായില്ല. മാത്രമല്ല വിമാനം മുംബൈയിൽ എത്തിയപ്പോൾ ഏതാനും യാത്രക്കാർ ഇറങ്ങിയിട്ടും സീറ്റുകൾ മാറ്റിയിരുത്തി സാമൂഹ്യ അകലം പാലിക്കാൻ അനുവാദം നൽകിയില്ലെന്നും പരാതിയുണ്ട്.
ഇതോടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിൽ എത്തിയതും കോടതി ഇന്നലെ കടുത്ത വിമർശം ഉയർത്തിയതും. അടുത്ത ജൂൺ ആറുവരെയുള്ള ടിക്കറ്റുകൾ വിറ്റുപോയതിനാൽ മധ്യഭാഗത്തും ആളെ ഇരുത്തിയാകും എയർ ഇന്ത്യ പറക്കുക എന്നാണ് കോടതിയിൽ വ്യക്തമാക്കപ്പെട്ടത്. എന്നാൽ ഈ തീയതിക്ക് ശേഷം ഒരു കാരണവശാലും ഇത്തരത്തിൽ ആളെ ഇരുത്തി സർവീസ് നടത്തരുത് എന്നും കോടതി കർശന താക്കീത് നൽകിയിട്ടുണ്ട്.
ഇതേതുടർന്ന് ബ്രിട്ടീഷ് മലയാളി കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയുന്ന അബർഡീനിലെ എണ്ണക്കപ്പലിൽ ജീവനക്കാരൻ ആയ സുനിൽ ബാബുവുമായി ബന്ധപ്പെട്ടപ്പോഴാണ് യാതൊരു ഉത്തരവാദിത്തവും ഇല്ലാതെ പറന്ന ലണ്ടൻ - കൊച്ചി വിമാനത്തിന്റെ കഥ വെളിപ്പെടുന്നത്. ഈ വിമാനത്തിൽ 181 മലയാളികളാണ് കൊച്ചിയിൽ എത്തിയത്. ഇവരെല്ലാം പല ജില്ലകളിലായി സർക്കാർ ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലും പണം അടച്ചു കഴിയുന്ന ഹോട്ടലുകളിലും ആയി 14 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുകയാണ്. മാൾട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന എം ഓ എസ പെഗസ്സസ് എന്ന എണ്ണക്കപ്പലിൽ ആണ് സുനിൽ ജോലി ചെയ്യുന്നത്. അബർഡീനിൽ നിന്നും ലണ്ടനിൽ എത്തി ഹോട്ടലിൽ ആഴ്ചകളോളം തങ്ങിയ ശേഷമാണു കമ്പനി നൽകിയ ടിക്കറ്റിൽ ഇദ്ദേഹം നാട്ടിൽ എത്തിയിരിക്കുന്നത്. രണ്ടു മാസത്തെ ശമ്പളവും കമ്പനി നൽകിയിട്ടുണ്ട്. ഈ മാസത്തിനു ശേഷമുള്ള കാര്യത്തിൽ വ്യക്തതയില്ല എന്നാണ് സുനിൽ പറയുന്നത്.
സുനിലിനൊപ്പം നെടുമ്പാശേരിയിൽ ഇറങ്ങിയ 20 അംഗ സംഘത്തിൽ 12 പേരാണ് കളമശേരിയിലെ ബോയ്സ് ഹോസ്റ്റലിൽ തങ്ങുന്നത്. സ്റ്റുഡന്റ് വിസക്കാരും മറ്റുമായ 12 പേർ സ്വന്തം ചെലവിൽ ഹോട്ടൽ താമസമാണ് തിരഞ്ഞെടുത്തത്. ക്വാറന്റീൻ കേന്ദ്രത്തിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല. ഭക്ഷണവും മറ്റും കൃത്യ സമയത്തെത്തും. ബാത്ത് റൂം അറ്റാച്ച്ഡ് മുറികളാണ് ഓരോ യാത്രക്കാർക്കും നൽകിയിട്ടുള്ളത്. എന്നാൽ വിമാനത്താവളത്തിലും മറ്റും ഉദ്യോഗസ്ഥരും പൊലീസുകാരും ഒക്കെ അകാരണമായ ഭയത്തോടെയാണ് പ്രവാസികളെ കൈകാര്യം ചെയ്യുന്നത് എന്ന് സുനിൽ അടക്കമുള്ളവർ പറയുന്നു.
കോവിഡ് ഭയത്തിൽ പ്രവാസികൾ രണ്ടു മീറ്ററിന് പകരം ആറും എട്ടും മീറ്റർ ദൂരെ വരെ പോലും എത്താതിരിക്കാൻ ആണ് ജീവനക്കാർ ശ്രമിക്കുന്നത്. ശരീര താപനില പരിശോധിച്ച ശേഷം എല്ലാവരെയും ക്വാറന്റീനിൽ അയക്കുകയാണ്. ഏതെങ്കിലും തരത്തിൽ കോവിഡ് രോഗലക്ഷണം കാട്ടുന്നവരെയാണ് തുടർ പരിശോധനകൾക്ക് അയക്കുന്നത്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍