Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാത്തിരിപ്പിന് ഒടുവിൽ മദ്യപരെ തേടി സന്തോഷ വാർത്ത വരുന്നു! ബെവ് ക്യൂ ആപ്പിന് അംഗീകാരം നൽകി ഗൂഗിൾ; വൈകാതെ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം; ട്രെയൽ റൺ നടത്തിയ ശേഷം ഈ ആഴ്‌ച്ച തന്നെ മദ്യവിതരണം ആരംഭിക്കും; ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും; ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും

കാത്തിരിപ്പിന് ഒടുവിൽ മദ്യപരെ തേടി സന്തോഷ വാർത്ത വരുന്നു! ബെവ് ക്യൂ ആപ്പിന് അംഗീകാരം നൽകി ഗൂഗിൾ; വൈകാതെ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം; ട്രെയൽ റൺ നടത്തിയ ശേഷം ഈ ആഴ്‌ച്ച തന്നെ മദ്യവിതരണം ആരംഭിക്കും; ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും; ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മദ്യപരുടെ കാത്തിരിപ്പിന് ശേഷം മദ്യവിതരണം ആരംഭിക്കാൻ ഒരുങ്ങുന്നു. ബെവ് ക്യൂ ആപ്പിന് ഗൂഗിൾ അംഗീകാരം നൽകിയോടെ ഇനി മദ്യവിതരണം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. ആപ്പിന്റെ ബീറ്റ വേർഷന് അനുമതി ലഭിച്ചതായി കമ്പനി അധികൃതർ അറിയിച്ചു. ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്‌കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും.

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കും. ഇതിനു പുറമേ സാധാരണ ഫോണുകളിൽനിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലത്തെ സൂചിപ്പിക്കുന്ന അടയാളവും (സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും) നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. വ്യക്തിവിവരങ്ങൾ ചോദിക്കില്ല. ആപ് വഴി മദ്യത്തിന്റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ നമ്പർ അതിൽ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തിൽ ഹാജരാക്കണം. അവിടെ ബ്രാൻഡ് തിരഞ്ഞെടുത്ത് പണം അടയ്ക്കാം. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. പരമാവധി 3 ലീറ്റർ മദ്യം വാങ്ങാം.

35 ലക്ഷം ആളുകൾ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു. തിരക്കുള്ള ദിവസങ്ങളിൽ 10.5 ലക്ഷം ആളുകൾ വരെയാണ് ബവ്‌റിജസ് ഷോപ്പുകളിലെത്തുന്നത്. ഇത്രയും ദിവസം മദ്യശാലകൾ അടഞ്ഞു കിടന്നതിനാൽ കൂടുതൽ ആളുകൾ ആപ് ഉപയോഗിക്കുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.

സാങ്കേതികമായ അനുമതി ലഭിച്ചതോടെ ഇനി രണ്ടു കടമ്പയാണ് ആപ്പിന് നിലവിൽ വരുന്നതിന് ബാക്കിയുള്ളത്. ഒരേ സമയം നിരവധി ആളുകൾ പ്രവേശിക്കുമ്പോൾ തകരാറിലാകാതിരിക്കാൻ ലോഡിങ് ടെസ്റ്റ് നടത്തും. ഹാക്കിങ് ഉണ്ടാകാതിരിക്കാൻ സുരക്ഷാ പരിശോധനയും നടത്തും. ഇതുരണ്ടും ഒരേ സമയം നടത്താൻ സാധിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിട്ടുള്ളത്.

നേരത്തെ സംസ്ഥാനത്ത് മദ്യവിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ആപ്പ് പുറത്തിറങ്ങിയ ശേഷം കർശനമാണ് നിബന്ധനകളോടെയാകും മദ്യവിൽപ്പന നടത്തുക. ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിവരികയാണ് ബെവ്കോ അധികൃതർ. രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെയാണ് മദ്യവിൽപന. ഒരു തവണ മദ്യം വാങ്ങിയാൽ പിന്നെ നാല് ദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാൻ കഴിയൂ. മദ്യം വിൽപ്പനയ്ക്കുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്കോ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയത്. മദ്യശാലകൾക്കു മുന്നിലും തെർമൽ സ്‌കാനറുകൾ ഉപയോഗിച്ച് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തെർമൽ സ്‌കാനറിലൂടെയുള്ള പരിശോധനയിൽ ശരീര ഊഷ്മാവ് കൂടുതലെന്നു കണ്ടാൽ അവരെ മദ്യശാലകൾക്കുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. രോഗലക്ഷണങ്ങളുള്ളവർക്കും അനുമതിയുണ്ടാകില്ല.

വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും മദ്യ വില്പന. ഇ-ടോക്കൺ ഇല്ലാത്തവരെ മദ്യ ശാലകൾക്കു സമീപം അനുവദിക്കില്ല. കൗണ്ടറുകൾക്കു മുന്നിൽ ഒരു സമയം അഞ്ചുപേരിൽക്കൂടുതൽ പാടില്ല. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയായിരിക്കും മദ്യ വില്പന. അബ്കാരി ആക്ട് അനുസരിച്ച് പ്രായപൂർത്തിയായ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. വെർച്വൽ ക്യൂ വഴി വരുന്നവർക്കും മൂന്നു ലിറ്റർ മദ്യം ലഭിക്കും. ഒരുതവണ മദ്യം വാങ്ങിയാൽ നാലുദിവസത്തിനു ശേഷമേ അടുത്ത അവസരം ലഭിക്കൂ. ബിവറേജസ് നിരക്കിൽ മാത്രമേ ബാറുകളിലും മദ്യം വിൽക്കാൻ പാടുള്ളൂ.

മൊബൈൽ ആപ്പിനു പുറമേ എസ്എംഎസ് സംവിധാനം വഴിയും മദ്യം ബുക്ക് ചെയ്യാം. എസ്എംഎസ് അയക്കുമ്പോൾ ഫോണിലേക്ക് ഒരു കോഡ് അയക്കും. മദ്യവില്പന ശാലകളിൽ കോഡ് പരിശോധിക്കാൻ പ്രത്യേക സംവിധാനം ഉണ്ടാകും. കൗണ്ടറിലിരിക്കുന്നവർക്ക് ഇതിനായി പ്രത്യേക ആപ്പ് തയാറാക്കി നൽകും. മദ്യശാലകൾ അണുനശീകരണം നടത്തണം/ ആൾക്കൂട്ടം തടയണംമദ്യശാലകൾ തുറക്കുന്നതിനു മുൻപ് അണുനശീകരണം നടത്തണം.

മാസ്‌ക്, സാനിട്ടൈസർ, കൈയുറകൾ എന്നിവ ജീവനക്കാർക്ക് ഉറപ്പാക്കണം. കൈകഴുകാനുള്ള സംവിധാനങ്ങളും വേണം. കൗണ്ടറുകൾക്കു മുന്നിൽ ആൾക്കൂട്ടം പാടില്ല. സമൂഹ അകലം പാലിച്ച് ആറടി അകലത്തിൽ മാത്രമേ ആളുകളെ അനുവദിക്കൂ. ബാറുകളിൽ പ്രത്യേക കൗണ്ടറുകളിലൂടെയേ മദ്യം നൽകാൻ പാടുള്ളൂ. ആൾക്കൂട്ടം നിയന്ത്രിക്കാൻ ബാറുകൾ സെക്യൂരിറ്റി സ്റ്റാഫിനേയും നിയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. റെഡ് സോണുകളിലും കണ്ടെയ്‌ന്മെന്റ് സോണിലും മദ്യ വില്പനയ്ക്ക് കർശന നിയന്ത്രണമുണ്ടാകും. ഈ സോണുകളിൽപ്പെട്ട മദ്യശാലകളിൽ നിന്ന് ഇ-ടോക്കൺ നൽകരുതെന്നും കർശന നിർദ്ദേശവുമുണ്ട്.

മദ്യശാലകളിൽ കൗണ്ടറിന് സമീപം അഞ്ച് പേരെ മാത്രമേ ഒരു സമയം അനുവദിക്കൂ. ഓരോ ആൾക്കാർ തമ്മിലും ആറടി വീതം അകലം വേണം. ഇ ടോക്കൺ ലഭിക്കാത്തവരെ കൗണ്ടറിന് സമീപത്തേക്ക് അയക്കില്ല. മദ്യം ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ക്യൂആർ കോഡുമായി അനുവദിക്കപ്പെട്ട സമയത്ത് ചെന്നാൽ പണം നൽകി മദ്യം വാങ്ങാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP