Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊല്ലത്ത് പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ മകൻ ധ്രുവിനെ കാണാനില്ല; കുട്ടിയെ തട്ടിക്കൊണ്ടു പോയത് സൂരജിന്റെ വീട്ടിൽ നിന്ന്; സൂരജിന്റെ സഹോദരിയും മാതാപിതാക്കളും ഒളിവിൽ; ധ്രുവിനെ കാണാതാകുന്നത് ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ട് നൽകണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവിന് പിന്നാലെ; സൂരജിന്റെ ബന്ധുവീടുകളിലും തിരച്ചിൽ; തട്ടിക്കൊണ്ട് പോയതാണെന്ന് ഉത്രയുടെ പിതാവ്; അഞ്ചൽ-അടൂർ പൊലീസിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം തുടങ്ങി

വിനോദ് വി നായർ

കൊല്ലം: കൊല്ലത്ത് പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ മകൻ ധ്രൂവി(1)നെ കാണാനില്ല.രാവിലെ ഉത്രയുടെ വീട സന്ദർശിച്ച വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ നിർദ്ദേശനുസരണം ഉത്രയുടെ മാതാപിതാക്കൾ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുകയും കുട്ടിയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ സൂരജിന്റെ മാതാപിതാക്കൾക്കെതിരെ വനിതാകമ്മീഷനും കേസെടുത്തിരുന്നു. തുടർന്ന് ഉച്ചയ്ക്ക 2: 30ന് കുട്ടിയെ ഉത്രയുടെ മാതാപിതാക്കളെ ഏൽപ്പിക്കാൻ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ.കെപി. സജിനാഥ് ഉത്തരവിറക്കി. ഈ ഉത്തരവിന്റെ പകർപ്പുമായി അഞ്ചൽ് പൊലീസ് സ്റ്റേഷനിലെത്തിയ ഉത്രയുടെ പിതാവ് വിജയസേനൻ ഉത്തരവിന്റെ പകർപ്പ് അഞ്ചൽ സി,ഐക്ക് കൈമാറി.

കുട്ടിയെ അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തിക്കാൻ സൂരജിന്റെ മാതാപിതാക്കളെ അറിയിച്ചു എങ്കിലും കുട്ടിയെ വിട്ട് നൽകാൻ ആകില്ലെന്ന് നിലപാടിലായിരുന്നു ഇവർ. തുടർന്ന് അടൂർ പൊലീസുമായി ബന്ധപ്പെട്ട് കുട്ടിയെ വീണ്ടെടുക്കാൻ അഞ്ചൽ പൊലീസ് ശ്രമിച്ചു. അഞ്ചൽ പൊലീസിലെ ഉദ്യോഗസ്ഥരും അടൂർ പൊലീസും സംയുക്തമായി പറക്കോടുള്ള സൂരജിന്റെ വീട് പരിശോധിച്ചെങ്കിലും സൂരജിന്റെ മാതാപിതാക്കളേയും സഹോദരിയേയും കുട്ടിയേയും കണ്ടെത്താനായില്ല. വനിതാ കമ്മീഷന്റെ കേസ് നിവൃലനിൽക്കെ പൊലീസ് എത്തിയപ്പോഴേക്കും സീൂരജിന്റെ വീട്ടുകാർ കടന്നുകളയുകയായിരുന്നു. തുടർന്ന് സൂരജിന്റെ ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഞ്ചൽ-അടൂർ പൊലീസ് സംയക്തമായ തിരച്ചിൽ നടത്തുകയാണ്. ഇവർ കുട്ടിയുമായി കൊച്ചിയിലേക്ക് കടന്നതായിട്ടാണ് സൂചന. മൊബൈല് ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി സൂചന. കുട്ടിയെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് ഉത്രയുടെ സഹോദരൻ വിഷു മറുനാടനോട് പ്രതികരിച്ചു.

അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര കുടുംബവീട്ടിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജും സുഹൃത്തും സഹായിയുമായ പാമ്പ് സുരേഷ് എന്ന കല്ലുവാതുക്കൽ സ്വദേശി സുരേഷും ഇന്നലെ വൈകിട്ടോടെയാണ് അറസ്റ്റിലായലായത്.കൊലപാതകം വിചിത്ര ശൈലിയിലുള്ളതാണെന്ന് കൊല്ലം റൂറൽ എസ്‌പി ഹരിശങ്കർ പ്രതികരിച്ചത്.. 90 ദിവസത്തിനകം കേസിൽ കുറ്റപത്രം സമർപ്പിക്കും. സാമ്പത്തികനേട്ടവും മറ്റൊരു വിവാഹം കഴിക്കാനുള്ള ഉദ്ദേശവും സൂരജിനുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

സൂരജിന് പാമ്പിനെ കൈമാറിയത് സുരേഷാണ്. കൊലപാതകത്തെ കുറിച്ച് സുരേഷിന് അറിവുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഭർതൃവീട്ടിൽ പാമ്പുകടിയേറ്റതിനെത്തുടർന്ന് കുടുംബവീട്ടിൽ ചികിത്സയിൽ കഴിയവേ യുവതി വീണ്ടും പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഭർത്താവ് സൂരജിനെയും സുഹൃത്തായ പാമ്പുപിടിത്തക്കാരനെയും മറ്റ് രണ്ട് സുഹൃത്തുക്കളെയും പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

ഉത്രയെ കൊലപ്പെടുത്താൻ 10,000 രൂപക്ക് ഭർത്താവ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പാമ്പിനെ ഉപയോഗിച്ചുള്ള വിഡിയോ യുട്യൂബിൽ അപ്‌ലോഡ് ചെയ്യാനാണെന്ന് പറഞ്ഞാണ് സൂരജ് പാമ്പിനെ വാങ്ങിയത്. കരി മൂർഖനെയാണ് സുഹൃത്തിൽ നിന്ന് സൂരജ് വാങ്ങിയത്. സൂരജ് കുറ്റം സമ്മതിച്ചിരുന്നു. ഉത്രയുടെ കൊലപാതകം അഞ്ചുമാസത്തിന്റെ തയ്യാറെടുപ്പിന് ശേഷമാണെന്നും പൊലീസ് പറയുന്നു. രണ്ടുതവണയാണ് ഉത്രക്ക് പാമ്പുകടിയേറ്റത്. മാർച്ച് രണ്ടിന് സൂരജിന്റെ വീട്ടിൽവെച്ച് രാത്രിയാണ് ആദ്യം പാമ്പ് കടിച്ചത്. അണലിയായിരുന്നു ആദ്യം കടിച്ചത്. പിന്നീട് ഇതിന്റെ ചികിത്സയുടെ ഭാഗമായി ഏറാത്തുള്ള കുടുംബവീട്ടിൽ എത്തിയപ്പോഴാണ് രണ്ടാമതും ഉത്രയെ പാമ്പ് കടിച്ചത്. മൂർഖൻ പാമ്പായിരുന്നു കടിച്ചത്. പിന്നീട് മരിക്കുകയും ചെയ്തു.

സ്വകാര്യ ബാങ്കിലെ പണമിടപാടുമായി ബന്ധപ്പെട്ട മികച്ച ജോലി, സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ ചെറുപ്പക്കാരനായ മകൻ. ഈ നല്ല ജീവിതത്തിൽനിന്നാണ് സൂരജ് കൊലപാതകിയുടെ വേഷം അണിയുന്നത്. സാമ്പത്തിക അതിമോഹമായിരുന്നു അതിന്റെ കാരണമെല്ലാം. പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങനെ പാമ്പിനെ ആയുധമാക്കാൻ തീരുമാനിച്ചു. ഉത്രയെകൊല്ലാൻ മൂന്നുമാസം മുമ്പ് പദ്ധതി തയ്യാറാക്കി. പിന്നീട് യൂട്യൂബ് വീഡിയോകളിൽ നിന്നും പാമ്പിനെ മെരുക്കാൻ പഠിച്ചു.ഇതിനായി 50-ളം വീഡിയോകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചു.

വന്യജീവി സ്‌നേഹികളുമായി വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴിയുള്ള ചാറ്റിംഗിലും പ്രധാനവിഷയം പാമ്പുപിടുത്തവുമായി ബന്ധപ്പെട്ടത് തന്നെ.അദ്യം ഉത്രയെ കടിപ്പിച്ച അണലിയെ വീടിന്റെ ടെറസിൽ നിന്നും പറമ്പിലേയ്ക്ക് എറിഞ്ഞു.ദൗത്യം കഴിഞ്ഞ് മൂർഖനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടടിത്ത് അങ്കലാപ്പ് തുടങ്ങി.പുലർച്ചെ 4 മണിക്ക് കസ്റ്റഡിയിലായ സൂരജ് കുറ്റം ഏറ്റുപറഞ്ഞത് 11 .30 തോടെ.ഉത്രയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കിയ ശേഷം മറ്റൊരുവിവാഹം കഴിക്കുന്നതിനായിരുന്നു സൂരജിന്റെ പദ്ധതിയന്നും മൂന്നുമാസം മുമ്പ് സ്വയം ആലോചിച്ച് ഉറപ്പിച്ച തീരുമാനപ്രകാരമാണ് ഉത്രയെ അതിക്രൂരമായി വകവരുത്തിയതെന്നും കൊല്ലം ഘൂറൽ എസ് പി എസ് ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP