രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത് വാകത്താനം പള്ളിയിലെ കണക്ക് നോക്കാൻ; വരാൻ വൈകിയപ്പോൾ തിരഞ്ഞുപോയ ഭാര്യ കണ്ടത് പള്ളിമുറിയിൽ തൂങ്ങി നിൽക്കുന്ന ട്രസ്റ്റിയെ; ആത്മഹത്യാകുറിപ്പിലുള്ളത് സാമ്പത്തിക ബാധ്യതകളെ തുടർന്ന് ജീവനൊടുക്കുന്നെന്നും; ഏജീസ് ഓഫീസിൽ നിന്നും വിരമിച്ച ജോസഫ് നോക്കിയിരുന്നത് സഭാ ഉന്നതരുടെ സാമ്പത്തിക ഇടപാടുകൾ; മരണത്തിൽ ദുരൂഹതയില്ലെന്ന് വാകത്താനം പൊലീസ്; ഓർത്തോഡോക്സ് വിഭാഗത്തിന്റെ പള്ളി ട്രസ്റ്റിയുടെ ആത്മഹത്യ ചർച്ചയാക്കി യാക്കോബായ പക്ഷവും
എം മനോജ് കുമാർ
വാകത്താനം: മലങ്കര ഓർത്തോഡോക്സ് വിഭാഗത്തിന്റെ കീഴിലെ വാകത്താനം കൊച്ചു പള്ളിയിലെ ട്രസ്റ്റിയുടെ ആത്മഹത്യ സഭയിൽ ചൂടുള്ള ചർച്ചാവിഷയമാകുന്നു. പള്ളിയിലെ ശുശ്രുഷകനും ട്രസ്റ്റിയുമായ വാകത്താനം കണ്ണൻചിറ മൈലക്കാട്ട് എം.എസ്. ജോസഫാണ് (75) (അച്ചൻകുഞ്ഞ്) ശുശ്രൂഷകനും ട്രസ്റ്റിയുമായ പള്ളിയിലെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ചത്. പള്ളിയിൽ തന്നെ കെട്ടിത്തൂങ്ങിയുള്ള ട്രസ്റ്റിയുടെ മരണം മലങ്കര ഓർത്തഡോക്സ് സഭയെ ഞെട്ടിച്ചിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് താൻ മരിക്കുന്നത് എന്ന് ആത്മഹത്യാകുറിപ്പിൽ ജോസഫ് വ്യക്തമാക്കുന്നുണ്ട്.
മലങ്കര ഓർത്തഡോക്സ് വിഭാഗത്തിലെ പല വൈദികരുടെയും മെത്രാന്മാരുടെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധം പുലർത്തിയിരുന്ന ആൾ എന്ന നിലയിലാണ് ജോസഫിന്റെ മരണം സഭയ്ക്കുള്ളിൽ ചലനങ്ങൾ സൃഷ്ടിക്കുന്നത്. ജോസഫിന്റെ തൂങ്ങിമരണത്തിന്റെ പേരിൽ അസ്വാഭാവിക മരണത്തിനു വാകത്താനം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാധ്യത ഉള്ളതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ജോസഫ് ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയതായി വാകത്താനം എസ്ഐ ചന്ദ്രബാബു മറുനാടനോട് പറഞ്ഞു. മരണവുമായി ബന്ധപ്പെട്ടു ഒരു പരാതിയും സ്റ്റേഷനിൽ വന്നിട്ടില്ല. അതിനാൽ അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഒന്നുമില്ലെന്നും ആത്മഹത്യ തന്നെയാണെന്നും എസ്ഐ വ്യക്തമാക്കുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഓർത്തോഡോക്സ് സഭയെ ഞെട്ടിച്ച് ട്രസ്റ്റി പള്ളി മുറിയിൽ ആത്മഹത്യ ചെയ്തത്. വാകത്താനം കൊച്ചു പള്ളിയോട് ചേർന്നാണ് ജോസഫിന്റെ വീട്. രാവിലെ പള്ളിയിൽ കണക്കു നോക്കാൻ എന്ന് പറഞ്ഞിട്ട് പോയി വരാത്തതിനെ തുടർന്ന് ഭാര്യ പള്ളിയിൽ എത്തിയപ്പോഴാണ് ജോസഫിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പോസ്റ്റ്മോർട്ടത്തെ തുടർന്ന് സംസക്കാരം നടത്തുകയും ചെയ്തു. സദാസമയവും മലങ്കര ഓർത്തഡോക്സ് സഭ പ്രവർത്തനവും പള്ളി ഭരണവുമായി നടന്നിരുന്ന വ്യക്തിയാണ് ട്രസ്റ്റിയായിരുന്ന ജോസഫ്. പള്ളിയുമായും പുരോഹിതരുമായും ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ജോസഫ് കേന്ദ്രീകരിച്ച് നടന്നതായി സൂചനയുണ്ട്. അതുകൊണ്ട് തന്നെയാണ് ജോസഫിന്റെ പള്ളിയിലെ തൂങ്ങിമരണം ചൂടുള്ള ചർച്ചാ വിഷയമായി തുടരുന്നത്. റിട്ടയർ ഏജീസ് ഓഫീസ് ജീവനക്കാരനാണ് ജോസഫ്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ടു ഒരു പാട് ഇടപാടുകളാണ് നടത്തിയിരുന്നത്.
പലർക്കും പണം നൽകാനുണ്ട് എന്നതല്ലാതെ സാമ്പത്തിക ഇടപാടുകളുടെ വ്യക്തമായ ചിത്രം ആത്മഹത്യാ കുറിപ്പിൽ ഇല്ലെന്നാണ് സൂചന. സാമ്പത്തിക ബാധ്യതയാണ് മരണത്തിനു പിന്നിൽ എന്നാണ് ജോസഫിന്റെ കത്തിലുള്ളത്-വാകത്താനം എസ്ഐ പറയുന്നു. പക്ഷെ കൂടുതൽ വിവരങ്ങൾ ഇല്ല. മരണത്തിൽ പക്ഷെ ദുരൂഹതയുമില്ല. സഹകരണ ബാങ്കിലെ വായ്പാ കുടിശിക പറയുന്നുണ്ട്. കൊശമറ്റം ഫിനാൻസിൽ മാനേജർ പോസ്റ്റിൽ ഇരുന്നിരുന്നു. ഈ ഘട്ടത്തിൽ പലർക്കും പണം കൊടുക്കാനുണ്ട് എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. ഞങ്ങൾ കൊശമറ്റവുമായി ബന്ധപ്പെട്ടപ്പോൾ അവർക്ക് പരാതി ഇല്ലെന്നും അവിടെ സാമ്പത്തിക ക്രമക്കേടുകൾ ഒന്നും കാണിച്ചിട്ടില്ലെന്നുമാണ് പറഞ്ഞത്. ജോസഫ് പണം കൊടുക്കാനുള്ളതായി പള്ളി അധികാരികളോ മറ്റുള്ളവരോ പൊലീസ് സ്റ്റേഷനിൽ ഇതുവരെ ബന്ധപ്പെടുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ല. മരണത്തിൽ ദുരൂഹതയുമില്ല. അതിനാൽ അസ്വാഭാവിക മരണത്തിനു കേസ് എടുത്തു- ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് എസ്ഐ ചന്ദ്രബാബു മറുപടി നൽകുന്നു.
അതേസമയം മൈലക്കാട്ട് എം.എസ്.ജോസഫ് എന്ന് മരണവാർത്തയിൽ അടിച്ചു വന്നതിനെ തുടർന്ന് കോട്ടയത്തെ മൈലക്കാട്ടു കുടുംബം രംഗത്ത് വന്നിട്ടുണ്ട്. കോട്ടയത്തെ ഈ പ്രശസ്തമായ കുടുംബവുമായി ജോസഫിന് ഒരു ബന്ധവുമില്ലെന്നാണ് ഇത് സംബന്ധമായി വാർത്ത വന്ന യാക്കോബായ സുറിയാനി സഭയുടെ പത്രോസിന്റെ പടക്കുതിര എന്ന പേജിൽ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. മൈലാക്കാട്ട് കുടുംബത്തിന്റെ അധീനതയിലുള്ള സ്ഥലം വാങ്ങിയ ബന്ധം മാത്രമേ ജോസഫും മൈലക്കാട്ട് കുടുംബവും തമ്മിലുള്ളൂ എന്നാണ് കുടുംബം ഈ ഫെയ്സ് ബുക്ക് പേജിൽ വ്യക്തമാക്കുന്നത്. ഓർത്തഡോക്സ് ചർച്ചിലെ ട്രസ്റ്റി പള്ളിമുറിയിൽ ആത്മഹത്യ ചെയ്തത് യാക്കോബായസഭയുടെ പത്രോസിന്റെ പടക്കുതിര ചൂടുള്ള ചർച്ചാവിഷയമാക്കിയിട്ടുണ്ട്. ആ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
പത്രോസിന്റെ പടക്കുതിരയിൽ പോസ്റ്റിങ് ഇങ്ങനെ:
വാകത്താനം -: കോട്ടയം ദേവലോകത്ത് പ്രവർത്തിച്ചു വരുന്ന മലങ്കര ഓർത്തോഡോക്സ് വിഭാഗത്തിന്റെ കീഴിൽ ഉള്ള വാകത്താനം കൊച്ചു പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പള്ളിയുടെ ട്രസ്റ്റി പള്ളി ഓഫിസിൽ ജീവൻ ഒടുക്കിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. മെത്രാൻ കക്ഷി വിഭാഗത്തിന്റെ കോട്ടയം ഭദ്യാസനത്തിൽ പെട്ട ഇതേ ദേവാലയത്തിൽ തന്നെ മുൻപ് വൈദികനെയും ഒരു യുവതിയേയും സമൂഹിക വിരുദ്ധ പ്രവർത്തനത്തിൽ പിടിക്കപെടുകയും സഭ ഇടപെട്ട് അസർമ്മാഗിക പ്രവൃത്തി ഒതുക്കി തീർക്കാൻ ശ്രമിച്ചങ്കിലും ഒടുവിൽ ജനകിയ പ്രതിഷേധത്തെ ഭയന്ന് വൈദികനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയെങ്കിലും ഇപ്പോഴും വൈദികൻ കർമ്മനിരനായി ശ്രുശ്രൂക്ഷകളിൽ ഏർപ്പെട്ടിരിക്കുന്ന വാകത്താനം കൊച്ചുപ്പള്ളിയിൽ തന്നെയാണ് അതേ പള്ളിയിലെ ട്രസ്റ്റി തന്നെ ജീവനൊടുക്കിയതും !
വാകത്താനം കണ്ണൻചിറ മൈലക്കാട്ട് എംസ് ജോസഫാണ് (അച്ചൻകുഞ്ഞ് 73) ജിവനൊടുക്കിയത്.ഇദ്ദേഹം മുൻ എജീസ് റിട്ട ഉദ്യോഗസ്ഥനാണ്. മലങ്കര ഓർത്തഡോക്സ് വിഭാഗത്തിലെ പല വൈദികരുടെയും മെത്രാന്മാരുടെയും സാമ്പത്തിക ഇടപാടുകളുമായി ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ഇടക്കാലത്തുകൊശമറ്റം ഫിനാൻസിൽ ജോലി ചെയ്യുകയും പിന്നീട് ജോലിയിൽനിന്ന് ഇദ്ദേഹത്തെ പിരിച്ചുവിടിരുന്നു. ഇപ്പോൾ മലങ്കര ഓർത്തഡോക്സ് സഭ പ്രവർത്തനവും പള്ളി ഭരണവുമായി നടന്നിരുന്ന ശ്രി ജോസഫ് കോട്ടയം സഹായ മെത്രാപ്പൊലീത്ത യൂഹാനോൻ മാർ ദിയസ്കോറസിന്റെ കുടെ സ്ഥിരമായി കാണാറുണ്ടായിരുന്നു.
മെത്രാപ്പൊലീത്തായുടെ സാമ്പത്തിക ഇടപാടുകളും, കോട്ടയത്തെ മെത്രാൻ കക്ഷി വൈദികരുടെ ഒരു വിഭാഗം കോട്ടയം പാക്കിൽ കേന്ദ്രികരിച്ചു നടത്തുന്ന ബ്ലേഡ് ബാങ്കിലും ഇദ്ദേഹത്തിന് പങ്കാളിത്തം ഉണ്ടായിരുന്നതായി ആരോപണം ഉയർന്നിടുണ്ട്. വാർത്തകൾ പുറത്ത് വരാതിരിക്കാൻ മെത്രാൻ കക്ഷി വിഭാഗം പല വഴികൾ തേടിയെങ്കിലും മെയ് 21ന് ശവസംസ്കാരം നടത്തിയ ശ്രി ജോസഫിന്റെ മരണത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്ത് വരണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്