കോടികളുടെ സ്വത്ത് കൈക്കലാക്കാൻ അച്ഛനേയും രണ്ടാം ഭാര്യയേയും വിഷപാമ്പിനെ കൊണ്ട് കൊല്ലിച്ച നാഗ്പൂരിലെ നിർഭയ് രാജ്യത്തെ സർപ്പ ദംശന കൊലയിലെ ആദ്യ സൂത്രധാരൻ; ഗണപത്റാവു-സരിതാഭായി കൊലക്കേസും കൊല്ലത്തെ ഉത്രക്കൊലക്കേസിന്റെ സമാന മാതൃക; ഭാര്യയെ പാമ്പിൻവിഷം കുത്തിവച്ചു കൊലപ്പെടുത്തിയ ഭർത്താവും ആന്ധ്രയെ നടുക്കിയ കൊലയാളി; ഉത്രയെ കൊന്ന സൂരജും പിന്തുടർന്നത് നാഗങ്ങളെ ഉപയോഗിച്ചുള്ള രീതി; രാജ്യത്തെ നടുക്കിയ സർപ്പദംശന കൊലപാതകങ്ങൾ
മറുനാടൻ ഡെസ്ക്
നാഗ്പുർ: കേരളത്തെ മുഴുവൻ നടുക്കിയ സംഭവമാണ് സൂരജ് എന്ന യുവാവ് വിഷപ്പാമ്പിനെ ഉപയോഗിച്ച് സ്വന്തം ഭാര്യയെ അരും കൊല ചെയ്തത്. വെറും സർപ്പദംശനമേറ്റ് മരണമടഞ്ഞു എന്ന് എഴുതി തള്ളിയ കൊല്ലം ഉത്രയുടെ മരണം ഒടുക്കം കൊലപാതകമാണെന്ന് തെളിഞ്ഞതും അത്യന്തം നാടകീയമായിട്ടാണ്. വിഷപാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ അരുംകൊലകൾ മുൻപും രാജ്യത്ത് അരങ്ങേറിയിട്ടുണ്ട് .
പത്തു വർഷം മുമ്പ് മാർച്ചിൽ നാഗ്പുരിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ഗണപത്റാവു (84), രണ്ടാം ഭാര്യ സരിതാബായ് (78) എന്നിവരെ മകൻ നിർഭയ് ഒരു പാമ്പുപിടിത്തക്കാരന്റെ സഹായത്തോടെ പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊന്നു എന്നതായിരുന്നു കേസ്.
ഗണപത്റാവുവിന്റെ ലക്ഷങ്ങളുടെ സ്വത്ത് സ്വന്തമാക്കാൻ നിർഭയ് ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. ഇയാൾക്കു വേണ്ടി പാമ്പിനെ എത്തിച്ചയാളെയും പിടികൂടിയിരുന്നു. എന്നാൽ ഒരു വർഷത്തിനു ശേഷം ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ കോടതി പ്രതികളെ വെറുതേവിട്ടു. പാമ്പ് കടിയേറ്റാണ് ദമ്പതികൾ മരിച്ചതെന്നു ശാസ്ത്രീയമായി തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തുകയായിരുന്നു.
വലിയ ഭൂസ്വത്തിന് ഉടമയായിരുന്ന ഗണപത്റാവുവും ഭാര്യയും പാമ്പുകടിയേറ്റു മരിച്ച സംഭവം സാധാരണ മരണമായാണ് പൊലീസ് ആദ്യം പരിഗണിച്ചത്. എന്നാൽ പിന്നീട് ബോധപൂർവം ആരോ പാമ്പിനെക്കൊണ്ട് ഇവരെ കടിപ്പിച്ചതായിരിക്കാം എന്ന നിഗമനത്തിലേക്കെത്തി. തുടർന്ന് കൊലപാതകക്കുറ്റം ഉൾപ്പെടുത്തി കേസെടുത്തു. ഗണപത് റാവുവിന്റെ മകൻ നിർഭയിനെയായിരുന്നു പൊലീസിനു സംശയം. സ്വത്തു തർക്കത്തെ തുടർന്ന് ഇവരെ അപായപ്പെടുത്താൻ നിർഭയ് തീരുമാനിച്ചുവെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
വിശദമായ അന്വേഷണം പാമ്പുപിടിത്തക്കാരനായ സന്ദീപ് ബെൽഖെഡെയിലേക്കു പൊലീസിനെ എത്തിച്ചു. 2010 ഏപ്രിൽ ആദ്യം സന്ദീപ് നാഗ്പുർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. 41കാരനായ സന്ദീപ് മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് വൃദ്ധദമ്പതികളെ കടിപ്പിച്ചുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഇയാൾ പണത്തിനു വേണ്ടിയാണ് പാമ്പിനെ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ചെറുപ്രായം മുതൽ പാമ്പുകളെ പിടിച്ചിരുന്ന സന്ദീപ് 30,000ത്തോളം പാമ്പുകളെ കുടുക്കിയിട്ടുണ്ടെന്നാണു പൊലീസ് പറഞ്ഞത്. വൃദ്ധ ദമ്പതികളെ കടിപ്പിച്ച പാമ്പിനെ സന്ദീപ് കാട്ടിലേക്കു തുറന്നുവിട്ടുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകമാണെന്നു പൊലീസിനു സംശയം തോന്നിയെന്ന് അറിഞ്ഞ് ഇയാൾ നാട്ടിലേക്കു മുങ്ങുകയായിരുന്നു.
ഗണപത് റാവുവിന്റെ ഏറ്റവും ഇളയമകനായ നിർഭയ അഞ്ചുലക്ഷം രൂപ സന്ദീപിനും കൂട്ടുപ്രതികളായ പ്രകാശ് ഇൻഗോൾ, കമൽ ബദേൽ എന്നിവർക്കും നൽകിയെന്നു പൊലീസ് കണ്ടെത്തി. പ്രകാശ് ആണ് സന്ദീപുമായി ബന്ധപ്പെട്ട് പാമ്പിനെ എത്തിച്ചത്. അന്വേഷണത്തിനൊടുവിൽ നിർഭയ്, പ്രകാശ്, കമൽ ഇവർ വാടകയ്ക്കെടുത്ത വാഹനത്തിന്റെ ഡ്രൈവറായ ആനന്ദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ ഒരു വർഷത്തിനു ശേഷം കേസ് കോടതിയിലെത്തിയതോടെ കാര്യങ്ങൾ മലക്കം മറിഞ്ഞു. മകൻ ഉൾപ്പെടെ എല്ലാ പ്രതികളെയും കോടതി വെറുതേവിട്ടു. പാമ്പ് കടിയേറ്റാണു ദമ്പതികൾ മരിച്ചതെന്ന പൊലീസിന്റെ വാദം രാസപരിശോധനയിൽ തെളിയിക്കാൻ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി. സർക്കാർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദമ്പതികളുടെ കൈത്തണ്ടയിൽ കടിയേറ്റ പാടുള്ളതായി വ്യക്തമാക്കിയിരുന്നു.
തുടർന്നു രാസപരിശോധനാ വിദഗ്ദ്ധർക്കു കേസ് കൈമാറി. പാമ്പ് കടിച്ചുവെന്ന് ഫോറൻസിക് വിദഗ്ദ്ധർ കണ്ടെത്തിയെങ്കിലും അതു മനഃപൂർവം ആരെങ്കിലും ചെയ്യിച്ചതാണെന്ന് പൂർണമായി തെളിയിക്കാൻ കഴിഞ്ഞില്ല. ഫോറൻസിക് വിദഗ്ദ്ധർ ഉറപ്പിച്ചു റിപ്പോർട്ട് നൽകാൻ തയാറാകാതിരുന്നതോടെ കോടതിയിൽ പ്രോസിക്യൂഷൻ വാദത്തിനു ബലം കുറഞ്ഞു. സാഹചര്യ തെളിവുകൾക്കൊപ്പം ശാസ്ത്രീയമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിനു കഴിയാതെ വന്നതോടെ പ്രതികളെ കോടതി വെറുതേവിടുകയായിരുന്നു.
ഗണപത് റാവുവിന്റെ ഡ്രൈവർ സുരേഷ് നായ്ക്കാണ് ആദ്യം മരണത്തെക്കുറിച്ചു പരാതി നൽകിയിരുന്നത്. എന്നാൽ വിചാരണയുടെ ഘട്ടത്തിൽ ഇയാൾ കൂറുമാറി. വൃദ്ധദമ്പതികളെ കൊലപ്പെടുത്താൻ നിർഭയ് പദ്ധതിയിട്ടിരുന്നതായി അറിയാമായിരുന്നുവെന്നാണ് ഇയാൾ ആദ്യം പറഞ്ഞിരുന്നത്. സുരേഷിനെ കൈകാര്യം ചെയ്തതിൽ പൊലീസിനു വീഴ്ച പറ്റിയെന്നു ചില അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇയാളെ പ്രതിയാക്കിയിരുന്നെങ്കിൽ മാപ്പുസാക്ഷിയാക്കാമായിരുന്നുവെന്നു പ്രോസിക്യൂട്ടർമാർ പറഞ്ഞു.
പാമ്പ് കടിയെക്കുറിച്ചുള്ള വാദം തെളിയിക്കാൻ പൊലീസ്, വിദഗ്ധരുടെ അഭിപ്രായം തേടിയില്ലെന്നും പരാതി ഉയർന്നിരുന്നു. ഒരു പാമ്പ് പെട്ടെന്നു രണ്ടു പേരെ കടിക്കുമോ എന്നും, സംഭവത്തിൽ രണ്ടു പാമ്പുകളെ ഉപയോഗിച്ചിരുന്നോ എന്നു പൊലീസ് കൃത്യമായി അന്വേഷിക്കേണ്ടിയിരുന്നുവെന്നും ഒരു പ്രോസിക്യൂട്ടർ പറഞ്ഞു. ഏറെ നൂലാമാലകൾ നിറഞ്ഞ കേസായതുകൊണ്ടാണു പ്രതികൾ രക്ഷപ്പെട്ടതെന്നും അവർ ചൂണ്ടിക്കാട്ടി.
2016-ൽ ആന്ധ്രയിലെ രാജമുന്ധ്രിയിൽ ഭർത്താവ് ഭാര്യയെ പാമ്പിൻവിഷം കുത്തിവച്ചു കൊന്ന സംഭവവും അരങ്ങേറിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഗൾ സാഹേബ് എന്നയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഹോമിയോ മരുന്നിനു വേണ്ടിയാണെന്നു പറഞ്ഞ് പാമ്പാട്ടിയിൽനിന്നു പാമ്പിൻ വിഷം വാങ്ങി ഒരു നാട്ടുവൈദ്യനെക്കൊണ്ടു ഭാര്യക്കു കുത്തിവയ്ക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നതോടെ ഭാര്യ അലറിക്കരഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിഞ്ഞത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അവിഹിതബന്ധത്തിനു ഭാര്യ തടസം നിന്നതോടെയാണു വിചിത്രമായ രീതിയിൽ അവരെ ഒഴിവാക്കാൻ സാഹെബ് പാമ്പിൻവിഷം തിരഞ്ഞെടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍