Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചിലർക്കിത് തമാശയാവാം, ട്രോൾ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു'; പൊരിവെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്ത് ഉണ്ടാക്കിയതാണ്; എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്, ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു ഒരുമിച്ചു നിൽക്കേണ്ട സമയത്തു, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല; ഷൂട്ടിങ് സെറ്റ് പൊളിച്ചതിൽ പ്രതികരണവുമായി സംവിധായകൻ ബേസിൽ ജോസഫ്

ചിലർക്കിത് തമാശയാവാം, ട്രോൾ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു'; പൊരിവെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്ത് ഉണ്ടാക്കിയതാണ്; എല്ലാ പെർമിഷനുകളും ഉണ്ടായിരുന്നതാണ്, ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു ഒരുമിച്ചു നിൽക്കേണ്ട സമയത്തു, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല; ഷൂട്ടിങ് സെറ്റ് പൊളിച്ചതിൽ പ്രതികരണവുമായി സംവിധായകൻ ബേസിൽ ജോസഫ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'മിന്നൽ മുരളി'യുടെ സെറ്റ് പൊളിച്ചുനീക്കിയ സംഭവത്തോട് പ്രതികരിച്ച് സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്ത്, ഒരുമിച്ചു നിൽക്കേണ്ട സമയത്ത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്ന് ബേസിൽ പ്രതികരിച്ചു. 'എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം, ട്രോൾ ആവാം, പബ്ലിസിറ്റി ആവാം, രാഷ്ട്രീയം ആവാം, പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു', ബേസിൽ ഫേസ്‌ബുക്കിൽ കുറിച്ചു.

കാലടി ശിവരാത്രി മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിർമ്മാണത്തിലിരുന്ന സെറ്റാണ് ബജ്റംഗദൾ പ്രവർത്തകർ പൊളിച്ചത്. ഇതിന്റെ ചിത്രങ്ങൾ പ്രവർത്തകർ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിലാണ് സെറ്റ് പൊളിച്ചത്. സെറ്റ് പൊളിച്ചതായി അഖില ഹിന്ദു പരിക്ഷത്ത് ഹരി പാലോട് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കൊവിഡ് പശ്ചാത്തലത്തിൽ സിനിമാ നിർമ്മാണം നിർത്തിവച്ചതിനാൽ പകുതിമാത്രമായി നിർമ്മാണം അവസാനിപ്പിക്കേണ്ടിവന്നു. 45 ലക്ഷം രൂപയോളം സെറ്റിനും അനുബന്ധപ്രവർത്തനങ്ങൾക്കും വേണ്ടി ഇതിനോടകം ചെലവാക്കിയിട്ടുണ്ടെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. സെറ്റ് നിർമ്മാണത്തിനായി അമ്പലകമ്മറ്റിയുടെയും ഇറിഗേഷൻ വിഭാഗത്തിന്റെയും അനുമതി വാങ്ങിച്ച ശേഷമാണ് സെറ്റ് നിർമ്മാണം ആരംഭിച്ചത്.

ബേസിൽ ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എന്താ പറയേണ്ടത് എന്നറിയില്ല. ചിലർക്കിത് തമാശയാവാം,ട്രോള് ആവാം, പബ്ലിസിറ്റി ആവാം,രാഷ്ട്രീയം ആവാം,പക്ഷെ ഞങ്ങൾക്ക് ഇതൊരു സ്വപ്നം ആയിരുന്നു.കഴിഞ്ഞ ദിവസം വരെ ഈ ഫോട്ടോ കാണുമ്പോൾ ഒരു ഇത് നമ്മളുടെ സിനിമയുടെ സെറ്റ് ആണല്ലോ എന്നോർത്തു അഭിമാനവും,ഷൂട്ടിങ്ങിനു തൊട്ടു മുൻപ് ലോക്ക്‌ഡൗൺ സംഭവിച്ചതിനാൽ 'ഇനി എന്ന്' എന്നോർത്തു കുറച്ചു വിഷമവും ഒക്കെ തോന്നുമായിരുന്നു.ചെയ്യുന്നത് ഒരു ചെറിയ സിനിമ അല്ല എന്ന് ധാരണയുള്ളതുകൊണ്ട്, രണ്ടു വർഷമായി ഈ സിനിമക്ക് വേണ്ടി പണിയെടുക്കാൻ തുടങ്ങിയിട്ട്. ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട് ഇതിനു വേണ്ടി. ആർട് ഡിറക്ടറും സംഘവും പൊരി വെയിലത്തു നിന്ന് ദിവസങ്ങളോളം പണിയെടുത്തതാണ്. പ്രൊഡ്യൂസർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. എല്ലാ പെര്മിഷനുകളും ഉണ്ടായിരുന്നതാണ്. ഒരു മഹാമാരിയോടുള്ള വലിയൊരു പോരാട്ടം നടക്കുന്ന സമയത്തു , എല്ലാവരും നിസ്സഹായരായി നില്കുന്ന സമയത്തു , ഒരുമിച്ചു നിൽക്കേണ്ട സമയത്തു , ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല,പ്രത്യേകിച്ച് നമ്മുടെ കേരളത്തിൽ. നല്ല വിഷമമുണ്ട്. ആശങ്കയും.

കാലടി മണപ്പുറത്ത് പൊളിച്ചുനീക്കിയെന്ന് അവകാശപ്പെട്ട് തീവ്രഹിന്ദു സംഘടന. എഎച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് ഇക്കാര്യം ഫേസ്‌ബുക്കിൽ അവകാശപ്പെട്ടത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റ് പൊളിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. അവരൊരു ട്രയൽ നോക്കിയതാണ്. പള്ളി പൊളിക്കലിന്റെ ട്രയൽ.-ഇതാണ് സോഷ്യൽ മീഡിയയുടെ വിമർശനം.

'കാലടി മണപ്പുറത്ത് മഹാദേവന്റെ മുന്നിൽ, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങൾ പറഞ്ഞതാണ്, പാടില്ല എന്ന്, പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങൾ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡന്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ'. എന്നായിരുന്നു ഹരി പാലോടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

സംഭവം ദൗർഭാഗ്യകരമെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രതികരിച്ചു. നിർമ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതൽ നടപടികൾ എടുക്കും എന്നാണ് സിനിമയുടെ നിർമ്മാതാവും പ്രതികരിച്ചത്. അതേ സമയം സെറ്റ് പൊളിച്ച നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിലാണ് മനോഹരമായ സെറ്റ് നിർമ്മിച്ചത്. എന്നാൽ കൊവിഡ് 19 ലോക്ക് ഡൗൺ കാരണം ഷൂട്ടിങ് നീളുകയായിരുന്നു. വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്.

സെറ്റ് ക്ഷേത്രത്തിനടുത്താണെന്ന് പറഞ്ഞാണ് പൊളിക്കൽ നടന്നത്.' യാജിച്ച് ശിലമില്ല, പൊളിച്ചുകളയാൻ തീരുമാനിച്ചു' എന്ന തരത്തിൽ പ്രകോപനപരമായ വാചകങ്ങളടങ്ങിയതാണ് ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ ക്ഷേത്രത്തിന്റെ അനുമതിയോടെയാണ് സെറ്റുണ്ടാക്കിയത്. മതിയായ അനുമതികളെല്ലാം സോഫിയാ പോൾ വാങ്ങിയിരുന്നു. അമ്പത് ലക്ഷത്തിന്റെ നഷ്ടമാണ് ഇത് മൂലം ഉണ്ടായത്. സിനിമ വലിയ പ്രതിസന്ധിയിലാണ്. ലോക് ഡൗൺകാലത്തെ പ്രശ്നങ്ങളിൽ പെട്ടുഴലുമ്പോഴാണ് വർഗ്ഗീയ ഭ്രാന്തരുടെ ആക്രമണം. ഇതിനെ ഗൗരവത്തോടെ സിനിമാ സംഘടനകളും കാണും.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിലാണ് മനോഹരമായ സെറ്റ് നിർമ്മിച്ചത്. എന്നാൽ കൊവിഡ് 19 ലോക്ക് ഡൗൺ കാരണം ഷൂട്ടിങ് നീളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP