മാധ്യമങ്ങളിൽനിന്നും കിട്ടിയ മുൻവിധി വച്ചാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും; 12 മണിക്കൂറിനകം നടപടിയുണ്ടായി; പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി എന്നായിരുന്നു എന്റെ ധാരണ; ഞാൻ കണ്ട പിണറായി വിജയൻ: അഡ്വ ഹരീഷ് വാസുദേവൻ എഴുതുന്നു
അഡ്വ ഹരീഷ് വാസുദേവൻ
ഞാൻ കണ്ട പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകൾ നേരുന്ന പോസ്റ്റുകളാണ് ഫീഡ് നിറയെ. ഈ മനുഷ്യനെ എനിക്കിഷ്ടമല്ലായിരുന്നു എന്ന ടാഗ് ലൈനിൽ ആണ് അധികവും. എന്നാലെന്തുകൊണ്ടു എനിക്കും എന്റെ നല്ല അനുഭവം പറഞ്ഞുകൂടാ?
2016 വരെ പിണറായിയുടെ രാഷ്ട്രീയ നിലപാടുകളെയും ശൈലിയെയും വിമർശിക്കാൻ ഒരു മയവും കാണിക്കാത്ത ആളായിരുന്നു ഞാൻ. പ്രത്യേകിച്ചും വി എസ് അച്യുതാനന്ദൻ ഏറ്റെടുത്ത മൂന്നാർ ഉൾപ്പെടെയുള്ള പരിസ്ഥിതി വിഷയങ്ങളേ പാർട്ടിയുടെ ഭാഗത്ത് നിന്ന് എതിർത്ത ആളാണ് പിണറായി വിജയൻ എന്നത് മനസിൽ ഉള്ളതുകൊണ്ട് തന്നെ, നല്ലത് കണ്ടാൽത്തന്നെ ഞാൻ അന്നൊന്നും പറയാറുമില്ല. വെറും വില്ലൻ ഇമേജായിരുന്നു മനസിൽ. എഋഇ ഒക്കെ വായിച്ചാൽ അന്നത്തെ എതിർപ്പിന്റെ മൂർച്ച അറിയാം. ഭരണത്തിൽ വന്നു ആദ്യ ഒരു വർഷം പ്രതിപക്ഷത്തെക്കാൾ മൂർച്ചയോടെ മുഖ്യമന്ത്രിയുടെ നിലപാടുകളെ ഞാൻ വിമർശിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോട് ലവലേശം താല്പര്യമില്ലാതിരുന്ന വ്യക്തിയാണ് പിണറായി വിജയൻ. പരിസ്ഥിതിയുടെ പേരു പറഞ്ഞു വികസനത്തെ തുരങ്കം വെയ്ക്കുന്നു എന്ന ഋജുവായ കാഴ്ചപ്പാടാണല്ലോ പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് എന്ന് നിരാശപ്പെട്ടിട്ടുണ്ട് മുഖ്യമന്ത്രി ആയപ്പോൾ. എന്നാൽ ട്രാക്ടർ/കമ്പ്യൂട്ടർ വിരുദ്ധ സമരകാലത്തെ ഇമേജ് വെച്ചു സിപിഎം കേരളവികസനത്തെ തുരങ്കം വെയ്ക്കുന്നു എന്ന് കാലാകാലമായി മനോരമയാദി മാധ്യമങ്ങൾ കൊണ്ടുവന്ന ആ ഇമേജ് ഈ ഭരണകാലത്തോടെ പൊളിച്ചുപണിയാനുള്ള വെമ്പൽ അദ്ദേഹത്തിന് വളരെ കൂടുതലാണെന്നും, അതിന്റെ ഭാഗമാണ് പരിസ്ഥിതി വിഷയങ്ങളോടുള്ള നിഷേധനിലപാടെന്നും പിന്നീട് തോന്നി.
എന്നിട്ടും ഈ 4 വർഷത്തിനിടെ ഒരു സന്തോഷ് മാധവനും ഒരു കെജിഎസ് ഗ്രൂപ്പും വൻകിട നിലംനികത്ത് പദ്ധതിയുമായി വരികയോ സർക്കാർ അംഗീകരിക്കുകയോ ഉണ്ടായില്ല.ജീവിതത്തിൽ രണ്ടുതവണയേ പിണറായി വിജയനെ നേരിൽ കണ്ട് വ്യക്തിപരമായി സംസാരിച്ചിട്ടുള്ളൂ. അതും മുഖ്യമന്ത്രി ആയശേഷം.
മാധ്യമങ്ങളിൽ നിന്നും കിട്ടിയ മുൻവിധി വച്ചാണ് നേരിൽ കണ്ടതും ഒരുവിഷയം സംസാരിച്ചതും. കേസിനു പോകും മുൻപ് സർക്കാരിനെ ബോധ്യപ്പെടുത്താനുള്ള ഒരുശ്രമം എന്നനിലയിൽ. എന്നാൽ അനുകൂല സമീപനമാണുണ്ടായത്. ഭരണതീരുമാനങ്ങളിലെ വിമർശനം, എതിരഭിപ്രായം ഒക്കെ നേരിൽ പറഞ്ഞു. മാധ്യമങ്ങൾ പറയുന്നതുപോലെ അസഹിഷ്ണുതയോ ദേഷ്യമോ ലവലേശം ഉണ്ടായില്ലെന്ന് മാത്രമല്ല, സശ്രദ്ധം അതെല്ലാം കേട്ടു. പലവട്ടം പലരോടും പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല എന്നുപറഞ്ഞു. അദ്ദേഹത്തിന് ഗൗരവം ബോധ്യപ്പെട്ടു. എന്റെ കയ്യിൽ നിന്ന് പരാതി വാങ്ങി. 'ഞാൻ ഏറ്റു, വേണ്ട നടപടിയുണ്ടാകും' എന്നുമാത്രം ഉറപ്പ് നൽകി. ഉറപ്പ് ബോധ്യപ്പെടാത്തതുകൊണ്ട്, പ്രശ്നമുണ്ടാക്കുന്നവരുടെ വലുപ്പം ബോധ്യപ്പെടുത്താൻ ഞാൻ ഒന്നുകൂടി പറയാൻ ശ്രമിച്ചപ്പോൾ പതിവ് ശൈലിയിൽ 'ഇത് ഞാൻ ഏറ്റു എന്നാണല്ലോ ഞാൻ ഇപ്പൊ പറഞ്ഞത്' എന്നായി. ഞാൻ യാത്ര പറഞ്ഞു ഇറങ്ങി.
12 മണിക്കൂറിനകം ആ വിഷയത്തിൽ നടപടിയുണ്ടായി, അതും അതിൽ സാധ്യമായ ഏറ്റവും ഉയർന്ന തലത്തിലെ ഇടപെടൽ. ഒരു മീഡിയ മൈലേജിന് ശ്രമിച്ചാൽ ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാവുന്ന വിഷയമായിരുന്നു ആ നടപടി. എന്നാൽ ഒരു പിആർഡി റിലീസ് പോലുമുണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തി. അന്നുമുതലാണ് മറ്റൊരു ആംഗിളിൽ ഇദ്ദേഹത്തെ കാണാൻ തുടങ്ങിയത്. 2017 ഒക്ടോബറിൽ വിവാഹത്തിന് നേരിൽ കണ്ട് ആശംസിക്കാൻ അദ്ദേഹം വീട്ടിൽ വന്നതുകൊണ്ട് ഞാൻ എതിർപ്പ് മയപ്പെടുത്തി എന്ന ചില കമന്റുകൾ കാണുമ്പോൾ അതുകൊണ്ട് എനിക്ക് ചിരിവരും. രാഷ്ട്രീയം വ്യക്തിപരമാവുന്നതെങ്ങനെ?
2018 ലെ വെള്ളപ്പൊക്ക ശേഷം പരിസ്ഥിതി വിഷയങ്ങളിലുള്ള മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ആകെ മാറി. പലതും ഉൾക്കൊള്ളാൻ തുടങ്ങി.മനസിലാക്കാനും പരസ്യമായി പറയാനും തുടങ്ങി. മൂന്നാറിലെ റിസോർട്ടുകളുടെ നിയമലംഘന വിഷയത്തിലൊക്കെ എല്ലാവർക്കും പറയാനുള്ളത് വിശദമായി കേട്ടു, വിഷയം പഠിച്ചു, പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയെപ്പോലും തിരുത്തി, ശരിയായ നിലപാട് എടുപ്പിച്ചു.
വൻകിട നിയമലംഘനങ്ങൾ ഇളവില്ലാതെ ഏറ്റെടുക്കാൻ തീരുമാനിച്ചു. ഉത്തരവായി. സർക്കാർ ഉത്തരവ് ഇതുവരെ നടപ്പാക്കിയോ എന്നു ചോദിച്ചാൽ ഇല്ല, എനിക്ക് ശക്തമായ വിയോജിപ്പുണ്ട്, മാറേണ്ടത് വ്യക്തിയല്ല, സിസ്റ്റമാണ്, ഒറ്റയടിക്ക് മാറ്റാൻ പറ്റുന്നതല്ല എന്ന തിരിച്ചറിവുമുണ്ട്. പ്രായോഗികമായി സാധ്യമായത്ര അനുകൂല നിലപാട് എടുക്കുന്നതിനെ, ഘട്ടംഘട്ടമായി സിസ്റ്റത്തെ മെച്ചപ്പെടുത്തുന്നതിനെ പരസ്യമായി അഭിനന്ദിക്കാൻ തോന്നുന്നത് അതുകൊണ്ടാണ്. പലതിനെയും വിമർശിക്കുമ്പോഴും.
ശബരിമല വിഷയത്തിലെ പിണറായിയുടെ നിലപാട് ആ ബഹുമാനം കൂട്ടി. കേരളത്തിൽ സ്ത്രീകളുടെ തുല്യതയെപ്പറ്റി ഇത്ര ആഴത്തിലുള്ള പബ്ലിക് ഡിസ്കോഴ്സ് ഇതിനുമുമ്പ് എന്റെ ഓർമ്മയിൽ നടന്നിട്ടില്ല. പാർട്ടിയുടെ പിന്തുണ പോലും വന്നത് പിന്നീടാണ്.
മാധ്യമപരിലാളന ലവലേശം കിട്ടാതെ മുഖ്യമന്ത്രിയായ ഒരാളാണ് പിണറായി വിജയൻ, എന്നുമാത്രമല്ല ഒരു നേതാവിനെപ്പറ്റിയും ഇത്രയേറെ നുണക്കഥകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചു കാണില്ല. മാധ്യമങ്ങൾ പുറമേ കാണിച്ചിരുന്ന ആളല്ല അദ്ദേഹമെന്ന് എനിക്ക് നേരിൽ ബോധ്യമുണ്ട്. തന്നെപ്പറ്റി മാത്രമല്ല, ആരെപ്പറ്റിയും മാധ്യമങ്ങൾ എന്ത് പറയുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ല. തീരുമാനം എടുക്കുംമുൻപ് പഠിക്കും. അതുപോലെയാണ് ഉദ്യോഗസ്ഥർക്കുള്ള പിന്തുണ. സംസ്ഥാനത്തിന്റെ ഗുണത്തിനാണ് തീരുമാനം എടുക്കുന്നത് എന്നുകണ്ടാൽ ഏത് ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥന്റെയും കൂടെ നിൽക്കും. അതിന്റെ പഴി കേൾക്കും. ആരെന്തു പറഞ്ഞാലും, എന്ത് നഷ്ടമുണ്ടായാലും.
കേരളത്തിൽ മറ്റേതൊരു രാഷ്ട്രീയ നേതാവിലും ആരോപിക്കാവുന്ന പലവിധ കുറ്റവും കുറവും ഉള്ളയാളാണ് പിണറായി വിജയൻ എന്ന വ്യക്തിയും. പക്ഷെ, കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏത് രാഷ്ട്രീയ നേതാവിനെക്കാളും ഭേദപ്പെട്ട ക്രൈസിസ് മാനേജ്മെന്റ് ഭരണാധികാരി ആണ് അദ്ദേഹം എന്നാണ് എന്റെ അഭിപ്രായം. കടുത്ത ജീവിതാനുഭവങ്ങൾ ആയിരിക്കണം ഇതിനു തുണ. 2020 ആയപ്പോൾ, പഴയപാർട്ടി സെക്രട്ടറി എന്ന നിലയിൽ നിന്ന് ഭരണാധികാരി എന്ന നിലയിൽ ഏറെ അദ്ദേഹം മുന്നോട്ടു പോയിരിക്കുന്നു.
62 ഏക്കർ തണ്ണീർത്തടം നികത്താൻ അദാനിക്ക് അനുമതി നൽകാൻ പോകുന്നു, ഡാമുകളിലെ വൃഷ്ടിപ്രദേശത്ത് മരംമുറി പോലുള്ളവ നിരുത്സാഹപ്പെടുത്തണമെന്ന ഡച റിപ്പോർട്ട് അംഗീകരിച്ച ഉടനെ പട്ടയഭൂമിയിലെ ലക്ഷക്കണക്കിന് മരങ്ങൾ വെട്ടാൻ അനുമതി, അങ്ങനെ ഈ സർക്കാരിനെ ഇനിയും ശക്തമായി എതിർക്കാൻ പോകുന്ന വിഷയങ്ങൾ അനവധിയുണ്ട്. അപ്പോഴും 3 ദുരന്തങ്ങളിൽ കേരളത്തെ നയിച്ച ആ ഭരണാധികാരിയോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് മാത്രമേ എതിർപ്പ് സാധ്യമാകൂ.
ആ ചിരി 'വെറും പിആർ ചിരി' ആണെന്ന് പറയുന്നവരോട് ഈ ഫോട്ടോ 2019 മെയ് മാസം പാരീസിലെ ഇന്ത്യൻ എംബസിയിൽ വെച്ചു മാധ്യമങ്ങളില്ലാത്ത പരിപാടിയിൽ ഞാൻ തന്നെ എടുത്തത്. 'ഇയാളെ അറിയില്ലേ, നമ്മളെ ഏറ്റവുമധികം എതിർക്കുന്ന ആളാണ് ഇയാൾ' എന്നാണ് അടുത്തു നിൽക്കുന്ന ഒരാൾക്ക് മുഖ്യമന്ത്രി എന്നെ പരിചയപ്പെടുത്തി കൊടുത്തത്. ആദ്യം എനിക്കൽപ്പം വിഷമം തോന്നി. 'മറ്റൊരു രാജ്യത്ത് വെച്ചു കാണുമ്പോൾ ഇങ്ങനെയാണോ വെറുതേ എന്നെപ്പറ്റി അയാളോട് രണ്ടു നല്ലവാക്ക് പറഞ്ഞുകൂടെ' എന്ന് തോന്നി. പക്ഷെ വിയോജിപ്പിന്റെ ജനാധിപത്യ മര്യാദയാണത്. അതിൽ കാപട്യമില്ല.
ഭരണത്തിലുണ്ടെങ്കിലും ഇല്ലെങ്കിലും നല്ല ആരോഗ്യത്തോടെ, ഈ നാടിന്റെ നേതൃത്വത്തിൽ ഉണ്ടാകട്ടെ, ഇനിയും ദീർഘകാലം..
75 ആം ജന്മദിന ആശംസകൾ സഖാവേ, ??
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്