ഈ മാസം 30 ന് അദ്ദേഹം വിരമിച്ചോട്ടെ...ലോ ആൻഡ് ഓർഡർ ഡിജിപി പോസ്റ്റിൽ ഇരിക്കുന്നത് കാണാൻ സാധിക്കാത്തതാണ് വലിയ നിരാശ; ആ തലപ്പത്ത് എത്താതിരുന്നത് നിർഭാഗ്യം ഒന്നുകൊണ്ടുമാത്രം എന്ന് ഉദ്യോഗസ്ഥർ; മഹാപ്രളയത്തിലും കൊറോണ കാലത്തും നിശ്ശബ്ദമായ സേവനം; ഒറ്റക്കോളിൽ രക്ഷപ്പെട്ടത് എത്രയോ ജീവിതങ്ങൾ; സർവസമ്മതനായ ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ വിരമിക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ഐപിഎസ് ജീവിതത്തിനു ശേഷം ഫയർഫോഴ്സ് മേധാവി ഡിജിപി എ.ഹേമചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. ഈ മാസം മുപ്പതിന് അദ്ദേഹം പൊലീസ് സർവീസിൽ നിന്നും വിടചൊല്ലും. തൃശൂർ എഞ്ചിനീയറിങ് കോളേജിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ജോലിയിലിരിക്കെ ഐപിഎസ് ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം പൊലീസ് സർവീസിൽ ചേരുന്നത്. 1986 ബാച്ച് ഐപിഎസ് ഓഫീസറാണ് ഹേമചന്ദ്രൻ.
കേരള പൊലീസിലെ ഏറ്റവും മികച്ച ഓഫീസർമാരിൽ ഒരാളും ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ സർവ്വസമ്മതനും പൊലീസ് ഓഫീസർമാർക്കിടയിൽ പ്രിയങ്കരനുമാണ് ഹേമചന്ദ്രൻ. ക്രൈംബ്രാഞ്ച് മേധാവിയും ഫയർഫോഴ്സ് മേധാവിയും ഇന്റലിജൻസ് മേധാവിയും കെഎസ്ആർടിസി സിഎംഡിയുമൊക്കെയായിരുന്ന ഈ മുതിർന്ന ഐപിഎസ് ഓഫീസർ നിർഭാഗ്യംകൊണ്ട് മാത്രമാണ് ലോ ആൻഡ് ഓർഡർ ഡിജിപിയായി നിയമിതനാകാതിരുന്നത്. ഹേമചന്ദ്രൻ ഡിജിപി പോസ്റ്റിൽ ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ച കേരളത്തിലെ മുതിർന്ന പൊലീസ് ഓഫീസർമാരെ നിരാശരാക്കിക്കൊണ്ടാണ് അദ്ദേഹം സർവീസിൽ നിന്നും ഈ മാസം വിരമിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഹേമചന്ദ്രനാണ് ഫയർഫോഴ്സ് തലപ്പത്തുള്ളത്.
മഹാപ്രളയ സമയത്തും കൊറോണ കാലത്തും ദിശാബോധത്തോടെ ഫയർഫോഴ്സിനെ നയിച്ച ശേഷമാണ് അദ്ദേഹം സർവീസിൽ നിന്നും വിരമിക്കുന്നത്. കേരള ഫയർഫോഴ്സിന്റെ ചരിത്രത്തിൽ എത്ര മികവോടും കെട്ടുറപ്പോടെയും ഫയർഫോഴ്സ് പ്രവർത്തിച്ച ചരിത്രമില്ല. മുതിർന്ന ഐപിഎസ് ഓഫീസർ എന്ന നിലയിലുള്ള പരിചയ സമ്പന്നതയും കർമ്മകുശലതയും കൈമുതലാക്കി ഭാവനാസമ്പന്നമായാണ് അദ്ദേഹം ഫയർഫോഴ്സിനെ നയിച്ചത്. മഹാപ്രളയ സമയത്തും കേരളത്തിനു തീർത്തും അപരിചിതമായ കൊറോണ സമയത്തും ഫയർഫോഴ്സിന്റെ അമരത്ത് ഹേമചന്ദ്രനായിരുന്നു. ഹേമചന്ദ്രന്റെ പ്രവർത്തന പരിചയം മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ കൊറോണ അവലോകന സമിതിയിലേക്ക് അദ്ദേഹത്തെ കൂടി നോമിനേറ്റ് ചെയ്തത്. ഫയർഫോഴ്സ് മേധാവിയായിരിക്കെ കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ നിയന്ത്രിച്ചുകൊണ്ടിരിക്കേ തന്നെയാണ് അദ്ദേഹം ഇപ്പോൾ സർവീസിൽ നിന്നും വിരമിക്കുന്നത്.
കഴിഞ്ഞ മഹാപ്രളയ സമയത്ത് ഫയർഫോഴ്സിന്റെ സേവനങ്ങൾ സ്തുത്യർഹമായിരുന്നു. ഫയർഫോഴ്സ് ആസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂർ ക്യാമ്പ് ഓഫീസ് തുറന്നു ഹേമചന്ദ്രനാണ് ഫയർഫോഴ്സിന്റെ സേവനങ്ങളെ നിയന്ത്രിച്ചത്. മഹാപ്രളയ സമയത്ത് ഒരു ഫോഴ്സ് എന്ന നിലയിൽ കേരള പൊലീസ് അമ്പരന്നു നിന്നപ്പോൾ ഫയർഫോഴ്സിന്റെ മികവ് നൂറു ശതമാനം പുറത്തെടുത്ത് കേരള ജനതയുടെ ആപത്ബാന്ധവന്മാരായി ഫയർഫോഴ്സിനെ മാറ്റിയത് ഹേമചന്ദ്രനായിരുന്നു. നിശബ്ദനായിരുന്നു നൂറു കണക്കിന് ജീവിതങ്ങൾക്ക് ഹേമചന്ദ്രൻ തുണയായി. വെള്ളത്തിൽ മുങ്ങിത്താഴുമായിരുന്ന ഒട്ടനവധി ജീവിതങ്ങൾക്ക് അദ്ദേഹവുമായി കടപ്പാടുണ്ട്.
പല കുടുംബങ്ങളും മഹാ പ്രളയസമയത്ത് രക്ഷപ്പെട്ടത് ഹേമചന്ദ്രന്റെ ഫോണിലേക്ക് നൽകിയ ഫോൺ കോളുകളുടെ ബലത്തിലാണ്. പ്രളയസമയത്തും കേരളത്തിന്റെ പുനരുദ്ധാരണ സമയത്തും ഒരേ രീതിയിലാണ് ഫയർഫോഴ്സ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോയത്. ഇതിലെല്ലാം തന്നെ ഫയർഫോഴ്സ് മേധാവി എന്ന നിലയിൽ ഹേമചന്ദ്രന് വലിയ പങ്കുണ്ടായിരുന്നു. ഇപ്പോൾ കൊറോണ സമയത്ത് ഫയർഫോഴ്സിന്റെ ഡ്യൂട്ടി അല്ലാതിരുന്നിട്ട് കൂടി പല പ്രവർത്തനങ്ങൾക്കും ഫയർഫോഴ്സ് പങ്കാളിയാണ്. കേരളത്തിന് തീർത്തും അപരിചിതമായ കൊറോണ കേരളത്തിൽ പടരുമ്പോൾ ഫയർഫോഴ്സ് അതിന്റെ ചരിത്രത്തിൽ പുതിയ സേവന ചരിത്രങ്ങളുടെ പുതിയ അദ്ധ്യായങ്ങൾ കുറിക്കുകയാണ്. അണുനശീകരണം മുതൽ രോഗികൾക്ക് മരുന്ന് എത്തിക്കൽ വരെ, രോഗികളെ ആശുപത്രിയിലേക്കും തിരികെയും എത്തിക്കുന്ന ജോലികൾ, കമ്മ്യുണിറ്റി കിച്ചനുമായി ബന്ധപ്പെട്ടു ജോലികൾ വരെ ഈ കൊറോണ കാലത്ത് ഫയർഫോഴ്സ് ചെയ്യുന്നുണ്ട്.
തൃശൂരെ ഫയർഫോഴ്സ് അക്കാദമി വരുംകാല പ്രവർത്തനങ്ങളെ മുന്നിൽക്കണ്ട് ശക്തിപ്പെടുത്തിയത് ഹേമചന്ദ്രന്റെ മികവായിരുന്നു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഫയർഫോഴ്സിന് കൂടുതൽ ട്രെയിനിങ് നൽകാൻ എറണാകുളം കേന്ദ്രമാക്കി അഡ്വാൻസ്ഡ് വാട്ടർ ട്രെയിനിംഗിന് അക്കാദമി തുടങ്ങിയതും ഹേമചന്ദ്രന്റെ നിർദ്ദേശപ്രകാരമാണ്. ഫയർഫോഴ്സിന്റെ സോഷ്യൽ ഔട്ട് റീച്ച് കൂട്ടിയതും ഇതേ കാലത്ത് തന്നെയാണ്. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്നതിന്റെ ഭാഗമായി ഒട്ടനവധി പദ്ധതികൾ അദ്ദേഹം ആവിഷ്ക്കരിച്ച് നടപ്പിലാക്കി. കമ്മ്യൂണിറ്റി റെസ്റ്റ് വോളണ്ടിയർ പദ്ധതി ഇതിന്റെ ഭാഗമായി ആരംഭിച്ചതാണ്. പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന പദ്ധതിയാണിത്. എല്ലാ പഞ്ചായത്തുകളിലും സേഫ്റ്റി ബീറ്റ് ഓഫീസർ തസ്തികയുണ്ടാക്കി. സുരക്ഷാപ്രശ്നങ്ങൾ മനസിലാക്കി ഫയർഫോഴ്സിന് മുന്നറിയിപ്പ് നൽകുകയാണ് ഈ ഉദ്യോഗസ്ഥന്റെ ചുമതല. ഉയർന്ന കെട്ടിടങ്ങൾ ഉയർത്തുന്ന ആപത്ഭീഷണി, അഗ്നി ബാധയ്ക്ക് സാധ്യതയുള്ള ഇടങ്ങൾ കണ്ടെത്തുക, ജനങ്ങളെ ബോധവത്ക്കരിക്കുക എല്ലാം ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി ആക്കി മാറ്റിയതും ഇതേ കാലത്താണ്. ഫയർ ആൻഡ് റെസ്ക്യൂ എന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എന്നും പുതിയ പോസ്റ്റുകൾ ഉണ്ടാക്കി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന നീക്കങ്ങൾ നടത്തി. സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ഫയർഫോഴ്സിന്റെ ചരിത്രത്തിലാധ്യമായി വനിതകളെ നിയമിക്കാനുള്ള നീക്കം വിജയത്തിലെത്തിച്ചു. പിഎസ്സി ഇനി വനിതകളെയും റിക്രൂട്ട് ചെയ്ത് തുടങ്ങും.
ആലപ്പുഴ, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ എസ്പിയായിരുന്നു. വിജിലൻസ് എസ്പിയായിരുന്നു. തിരുവനന്തപുരം ഡിഐജി, തിരുവനന്തപുരം ഐജി, എറണാകുളം ഐജി, കണ്ണൂർ ഐജിയായിരുന്നു. സൗത്ത് സോൺ എഡിജിപിയായിരുന്നു. തുടർന്നാണ് ഡിജിപിയായി മാറുന്നത്. ഇതിന്നിടയിൽ 2002-07 കാലത്ത് കേന്ദ്ര ഡെപ്യൂട്ടെഷന്റെ ഭാഗമായി ഹൈദരാബാദ് പൊലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. .
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍