അറിയാതെ കാൽതട്ടി വീട്ടുമുറ്റത്തിരുന്ന സ്കൂട്ടി മറിഞ്ഞു വീണപ്പോൾ വളരെ സാവധാനം കാൽ കവച്ച് വച്ച് സ്കൂട്ടിയെ പരിക്കിൽ നിന്ന് രക്ഷിച്ചതെല്ലാം പഴയ കഥ; കൂട്ടുകാരനെ കിട്ടിയപ്പോൾ 'പടയപ്പയും' ആളാകെ മാറി; പാപ്പുഞ്ഞിയുടെ കടയിലെത്തി പച്ചക്കറിയും പഴങ്ങളും തിന്ന് കട തകർത്ത് മടങ്ങിയത് ആ പഴയ ശാന്തസ്വഭാവി; ഇതേ കട ആനകൾ ആക്രമിക്കുന്നത് മൂന്നാം തവണ; മൂന്നാർ ടൗണിൽ ഭീതിവിതച്ച് കാട്ടാനകളുടെ തേർവാഴ്ച
എം മനോജ് കുമാർ
മൂന്നാർ: മൂന്നാർ ടൗണിൽ അടിക്കടി പ്രത്യക്ഷപ്പെടുന്ന കാട്ടാനകളുടെ സ്വൈരവിഹാരം ജനജീവിതത്തിനു ഭീഷണിയാകുന്നു. ആനകൾ ടൗണിൽ തന്നെ ഇറങ്ങി നടക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ഭീതിയിലാണ്. രണ്ടു ആനകളാണ് ഇന്നലെ മൂന്നാർ ടൗണിൽ ഇന്നലെ അർദ്ധരാത്രി ഇറങ്ങിയത്. ടൗണിലെ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ കടയിലെ പച്ചക്കറികളും മറ്റും ആനകൾ ഭക്ഷിക്കുകയും കട നശിപ്പിക്കുകയും ചെയ്തു. പടയപ്പ എന്ന അറിയുന്ന ആനയും മറ്റൊരു ആനയുമാണ് അക്രമങ്ങൾ നടക്കുന്നത്. ഉപദ്രവകാരിയായിരുന്നില്ല മുമ്പ് പടയപ്പ എന്ന ആന. എന്നാൽ ഇപ്പോൾ അതും മാറുകയാണ്.
പെരുമ്പാവൂർകാരനായ പാപ്പുഞ്ഞിയുടെ വെജിറ്റബിൾ കട ലക്ഷ്യമാക്കിയാണ് ആനകൾ വന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് ഇതേ കടയുടെ നേരെ കാട്ടാനകൾ നടത്തുന്ന മൂന്നാമത് ആക്രമണമാണിത്. കാട്ടാനകൾ തിരഞ്ഞുപിടിച്ച് വന്നാണ് പാപ്പുഞ്ഞിയുടെ കട നശിപ്പിക്കുന്നത്. വീഡിയോ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും. ആനകൾ നടന്നു വന്നു വളവ് തിരിഞ്ഞു വന്നു ഈ കടയുടെ നേരെ മാത്രമാണ് ആക്രമണം നടത്തുന്നത്. പച്ചക്കറികളും ഫ്രൂട്ട്സുമാണ് ആനകൾ ലക്ഷ്യമാക്കിയത്. കടയും പൂർണമായി ഈ ആക്രമണത്തിൽ തകർന്നിട്ടുമുണ്ട്.
മുന്നാർ ലോക്ക് ഡൗണിൽ തുടരവേ കൊറോണയെ മാത്രമല്ല ആനയെയും പേടിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാരും വ്യാപാരികൾ ഉൾപ്പെടെയുള്ളവരും. തേയില തോട്ടങ്ങളിൽ കാട്ടാനകൾ ഇപ്പോൾ നിത്യ സന്ദർശകരാണ്. മനുഷ്യസാന്നിധ്യം കുറവായതും വരൾച്ചയുമാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിലെത്താൻ കാരണം. ഇതുവരെ മൂന്നാർ ടൗൺ കാണാത്ത ആക്രമണമാണ് കാട്ടാനകൾ നടത്തുന്നത്. പെരുമ്പാവൂരുകാരനായ പാപ്പുഞ്ഞി ലോക്ക് ഡൗൺ ആയതിനാൽ നാട്ടിലാണ് ഉള്ളത്. ജീവനക്കാരാണ് ഷോപ്പിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. പാപ്പുഞ്ഞി കടയിൽ ഉള്ളപ്പോൾ ഇവിടെ തന്നെയാണ് കിടക്കുന്നത്. ഷട്ടർ ഇല്ലാത്ത കടമുറിയാണ് ഇത്. ടാർപോളിനും മറ്റും വലിച്ച് കെട്ടുകയാണ് ചെയ്യുന്നത്. പാപ്പുഞ്ഞിയുണ്ടെങ്കിൽ പാപ്പുഞ്ഞിയെ ആനകൾ അപായപ്പെടുത്തിയേനെ.
മൂന്നു വർഷം മുൻപ് മറയൂരിൽ ഒരു കടയ്ക്ക് നേരെ ആന ആക്രമണം നടത്തിയപ്പോൾ കട നശിപ്പിക്കുകയും കടക്കാരനെ കൊല്ലുകയും ചെയ്തിരുന്നു. പപ്പുഞ്ഞിയുണ്ടെങ്കിൽ ഇതേ അവസ്ഥ പാപ്പുണ്ണിക്കും വന്നേനെയെന്നാണ് നാട്ടുകാർ മറുനാടനോട് പറഞ്ഞത്. മുന്നാർ ടൗണിൽ ആന ശല്യം ഇല്ലാത്തതാണ്. സഞ്ചാരികളുടെ ബഹളവും വാഹനങ്ങളും ആളുകളുമൊക്കെയായി അർദ്ധരാത്രിയും സജീവമായി നിൽക്കുന്നതാണ് മൂന്നാർ ടൗൺ. ലോക്ക് ഡൗൺ ആയതിനാൽ സഞ്ചാരികളും വാഹനങ്ങളുമില്ല. അതാണ് ആനകൾ സ്വൈരവിഹാരത്തിനു ഇറങ്ങുന്നത്. എന്തായാലും കാട്ടാനകളുടെ വരവ് നാട്ടുകാരിൽ ഭീതി വളർത്തിയിട്ടുണ്ട്. മൂന്നാമത് ആക്രമണമാണ് നടന്നത് എന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കണ്ണൻ ദേവൻ എസ്റ്റേറ്റിൽ കാട്ടാനയുണ്ട്. കണ്ണൻ ദേവനിലെ ആനകളാണ് പാപ്പുഞ്ഞിയുടെ കട തേടി വന്നത്. ലോക്ക് ഡൗണിലേ അനുകൂല സാഹചര്യമാണ് ആനകൾ ഉപയോഗപ്പെടുത്തുന്നത്. ആനകളെ ഇപ്പോൾ രാത്രിയിൽ ഇറങ്ങി. ഇനി പകൽ ഇറങ്ങിയാൽ തങ്ങളുടെ കാര്യം എന്താണ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവം ഇന്നു രാവിലെ അറിഞ്ഞെന്നും എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയും എന്ന കാര്യം ആലോചിക്കുമെന്നും മൂന്നാർ ഡിഎഫ്ഒ മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ കാരണം ആളുകളും വാഹനങ്ങളും ഇല്ലാത്ത അവസ്ഥയാണ് മൂന്നാറിൽ ആനകൾ എത്താൻ കാരണം. പച്ചക്കറികൾ കടക്കാർ റോഡിൽ തന്നെ തള്ളിപോകുന്ന അവസ്ഥയും മൂന്നാർ ടൗണിലുണ്ട്. ഇതെല്ലാം കഴിക്കാൻ വേണ്ടിയാണ് ആനകൾ ഇറങ്ങുന്നത്. ആളും ബഹളവും ഇല്ലാത്തതും ആനകൾക്ക് അനുകൂല സാഹചര്യമാവുന്നു. അന്വേഷിച്ച് നടപടികൾ കൈക്കൊള്ളുമെന്ന് ഡിഎഫ്ഒ പറഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഫോറസ്റ്റ് വിഭാഗത്തിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആർഡിഒ പ്രേം മറുനാടനോട് പറഞ്ഞു. ലോക്ക് ഡൗൺ കാരണം നിലനിൽക്കുന്ന വിജനതയാണ് ആനകൾ ഇറങ്ങാൻ കാരണം. ഒന്ന് രണ്ടു ആനകളുടെ സാന്നിധ്യം മൂന്നാർ ടൗണിലുണ്ട് എന്ന കാര്യം ഫോറസ്റ്റ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഫോറസ്റ്റ് ഈ കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കും. കട നശിച്ച കാര്യം അന്വേഷിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അർഹമായ നഷ്ടംപരിഹാരം നൽകാനും നിർദ്ദേശിച്ചിട്ടുണ്ട്. ഫോറസ്റ്റിനെ അറിയിച്ചാൽ അവർ വന്നു ആനകളെ ഓടിച്ചു വിടും. അവർക്കും ചെയ്യാൻ കഴിയുന്ന കാര്യം ഇതാണ്. വേറെ എന്തെങ്കിലും നടപടികൾ സ്വീകരിക്കാൻ കഴിയുമെങ്കിൽ അത് ഫോറസ്റ്റ് വിഭാഗവുമായി ആലോചിച്ച് നടപ്പാക്കും-ആർഡിഒ പറയുന്നു.
കാട്ടാന ശല്യം മാത്രമല്ല മറ്റു മൃഗങ്ങളും മൂന്നാറിൽ എത്തിത്തുടങ്ങിയത് നാട്ടുകാർക്ക് ഭീതി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം മൂന്നാർ ടൗണിൽ അന്തോണിയർ കോളനിയിൽ എത്തിയ കാട്ടുപോത്ത് വീടുകളുടെ മുറ്റത്ത് വരെ എത്തിയിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനി, സിംഗുകണ്ടം എന്നിവിടങ്ങളിൽ കാട്ടാനശല്യമുള്ളതായി പരാതിയുണ്ട്. സിംഗുകണ്ടം മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനകൾ ഏലക്കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനവകുപ്പ് വാച്ചർമാർ എത്തിയാണ് കാട്ടാനയെ തുരത്തിയത്.
കൊറോണ നിയന്ത്രണങ്ങളൊന്നും ബാധകമല്ലത്തിനാൽ പടയപ്പ സർവ്വസ്വതന്ത്രനാണ്. കാടാണ് വീടെങ്കിലും രാത്രിയെന്നോ പകലെന്നോ വ്യത്യസമില്ലാതെ അവൻ തോന്നുന്നിടത്തെല്ലാം കറങ്ങി നടക്കും. ഒരു കൂസലുമില്ലാതെ. കുറച്ചു കാലം മുമ്പ് ഉപദ്രവകാരിയല്ലാത്തതിനാൽ നാട്ടുകാർക്കും ഇവൻ പ്രിയപ്പെട്ടവനായിരുന്നു. കുറച്ചു ദിവസം മുമ്പ് മൂന്നാറിലെ എൽ എഫ് എച്ച് എസ് സ്കൂൾ പരിസരത്ത് പ്രത്യക്ഷപ്പെട്ട ഇവൻ രാത്രി 10 മണിയോടടുത്തുവരെ സമീപത്തെ വീടുകളിലും മൂന്നാർ മാർക്കറ്റ് പരിസരത്തുമായി ചുറ്റിനടന്നു. സ്കൂൾ പരിസരത്തെത്തിയപ്പോൾ അറിയാതെ കാൽതട്ടി വീട്ടുമുറ്റത്തിരുന്ന സ്കൂട്ടി മറിഞ്ഞു വീണു. അവൻ ഇപ്പോൾ സ്കൂട്ടി ചവിട്ടി തകർക്കുമെന്ന് കരുതി വീട്ടുകാർ ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഒന്നുമുണ്ടായില്ല. വളരെ സാവധാനം കാൽ കവച്ച് വച്ച് സ്കൂട്ടിയെ പരിക്കിൽ നിന്ന് രക്ഷിച്ച് അവൻ നടന്നകന്നു. അപ്പോഴാണ് വീട്ടുകാർക്ക് ആശ്വാസമായത്.
രാത്രി 8.30 തോടടുത്ത് മൂന്നാർ പട്ടണത്തോടുചേർന്ന് നല്ലതണ്ണി റോഡിലെ വീട്ടുമുറ്റത്തെത്തി , പിണ്ഡമിട്ടും മൂത്രമൊഴിച്ചും അല്പം പരിസരമലിനീകരണം സൃഷ്ടിച്ചെങ്കിലും ഷെഡിൽക്കിടന്ന വാഹനങ്ങളിലും മുറ്റത്തിരുന്ന ബൈക്കളിലും ഒരു പോറൽ പോലും ഏൽപ്പിച്ചില്ല. അടുത്തവീട്ടുകാർ വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഈ വീട്ടുകാർ പടയപ്പ വന്നുപോയത് അറിഞ്ഞതുതന്നെ. അബദ്ധത്തിൽ മുമ്പിപ്പെടുമ്പോൾ ഭയന്നിട്ടോ അകാരണമായി പ്രകോപിപ്പിക്കുമ്പോഴോ മാത്രമാണ് ഇവൻ പേരിനെങ്കിലും ആക്രമണകാരിയാവാറുള്ളു എന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. ആക്രണ ചെയ്തില്ലങ്കിൽ ആൾ ശാന്ത സ്വഭാവക്കാരനാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ഇപ്പോൾ പടയപ്പയും കൂട്ടുകാരനും തെറ്റിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്