ഇടതുപക്ഷത്തേക്ക് കൂടുമാറുമെന്ന സൂചനയുമായി എന്തും സഹിച്ച് യു.ഡി.എഫിൽ തുടരുമെന്ന് കരുതേണ്ടെന്ന ജോസഫിന്റെ മുന്നറിയിപ്പ്; കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം ഇല്ലെങ്കിൽ മുന്നണി യോഗത്തിന് പിജെ എത്തില്ല; ജോസ് കെ മാണിയെ ചേർത്തു നിർ്ത്താൻ കോൺഗ്രസ്-ലീഗ് നേതാക്കൾക്കിടയിൽ ധാരണ; മുന്നണി ബന്ധങ്ങളിൽ പൊളിച്ചെഴുത്തു വരുമെന്ന മന്ത്രി ജയരാജന്റെ വാക്കുകളും ചർച്ചയാക്കുന്നത് കേരളാ കോൺഗ്രസിലെ രണ്ടു വഴി പോക്ക് തന്നെ; പിജെ ജോസഫിനെ കൂടെ കൂട്ടാനുറച്ച് സിപിഎം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എന്തും സഹിച്ച് യു.ഡി.എഫിൽ തുടരുമെന്ന് കരുതേണ്ടെന്ന് പി.ജെ.ജോസഫിന്റെ മുന്നറിയിപ്പിലുള്ളത് ഇടതു പക്ഷത്തേക്ക് കൂടുമാറുമെന്ന ഭീഷണി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതിൽ കടുത്ത അതൃപ്തിയുമായി ജോസഫ് വിഭാഗം രംഗത്തെത്തി. ധാരണ പാലിച്ചില്ലെങ്കിൽ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി ജോസഫ് ഒരുവട്ടം ചർച്ച ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജോസഫിന്റെ രണ്ടും കൽപ്പിച്ചുള്ള നീക്കമെന്നാണ് യുഡിഎഫ് നേതൃത്വം മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് തീരുമാനം.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നേരത്തെയുണ്ടാക്കിയ ധാരണയുണ്ട്. അത് പ്രകാരം അവസാനത്തെ ആറ് മാസം ജോസഫ് വിഭാഗത്തിനാണ് ജില്ലാ പ്രസിഡന്റ് സ്ഥാനം. ആ ധാരണ യുഡിഎഫ് പാലിക്കാത്തതിൽ കടുത്ത അതൃപ്തിയാണ് ജോസഫ് വിഭാഗത്തിനുള്ളത്. എന്നാൽ ഈ ധാരണ ജോസ് കെ മാണി പക്ഷത്തിന്റെ അറിവോടെ അല്ല. അതുകൊണ്ട് തന്നെ അവർ സ്ഥാനം ഒഴിയുകയുമില്ല. ഇതോടെയാണ് ജോസഫ് പുതിയ നീക്കങ്ങലുമായി എത്തുന്നത്. ധാരണ പാലിക്കേണ്ട ദിവസം കഴിഞ്ഞിട്ട് 56 ദിവസം കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ എന്തും സഹിച്ച് യുഡിഎഫിൽ തുടരേണ്ട എന്നാണ് ജോസഫ് നൽകുന്ന മുന്നറിയിപ്പ്.
യെുഡിഎഫ് നേതൃത്വത്തെ തന്റെ അതൃപ്തിയും അമർഷവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ധാരണ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജോസഫിന്റെ നീക്കത്തിൽ കോൺഗ്രസിന് കടുത്ത ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം കോവിഡുമായി ബന്ധപ്പെട്ട് കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പി.ജെ.ജോസഫ് മുഖ്യമന്ത്രിയുമായി ഒറ്റക്ക് ചർച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് യുഡിഎഫ് കരുതുന്നത്. ജോസഫിന് അനുകൂലമായി നിന്നാൽ ജോസ് കെ മാണി മുന്നണി വിടുമെന്നും കോൺഗ്രസിന് അറിയാം. നിലവിലെ സാഹചര്യത്തിൽ കെ എം മാണി വികാരം ചർച്ചയാക്കാൻ ജോസ് കെ മാണിയെ യുഡിഎഫ് പിണക്കില്ല. മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ ജോസ് കെ മാണിക്കുണ്ട്. കോൺഗ്രസിലെ സംസ്ഥാന നേതൃത്വും ജോസ് കെ മാണിയ്ക്കൊപ്പം നിൽക്കുകയാണ്. ഇതോടെയാണ് ജോസഫ് പരസ്യ എതിർപ്പുമായി എത്തുന്നത്.
കെ എം മാണിക്ക് എതിരായ വികാരമുണ്ടായാൽ കോട്ടയത്ത് വലിയ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസ് കരുതുന്നു. ജോസഫിന്റെ പാർട്ടിക്ക് തൊടുപുഴയിൽ മാത്രമാണ് കാര്യമായ സ്വാധീനമുള്ളത്. ഇതു കൂടി മുഖവിലയ്ക്കെടുത്താണ് യുഡിഎഫിന്റെ നീക്കങ്ങൾ. അതിനിടെ കോവിഡിന്റെ ദുരിതകാലം കഴിഞ്ഞാൽ കേരളത്തിലെ മുന്നണി ബന്ധങ്ങളിൽ മാറ്റമുണ്ടായേക്കാമെന്ന് സിപിഎം. കേന്ദ്രകമ്മറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജൻ വെളിപ്പെടുത്തി കഴിഞ്ഞു. ഇടതുപക്ഷത്തെ എതിർക്കുന്നവർ പോലും ഇപ്പോൾ പിണറായി വിജയൻ സർക്കാറിനെ പിന്തുണയ്ക്കുന്നുണ്ട്. യു.ഡി.എഫിൽ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളിലും അതിന്റെ മാറ്റമുണ്ടാകുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.കേരള കോൺഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം, അത് ജോസഫ് വിഭാഗമായാലും ജോസ് കെ മാണി വിഭാഗമായാലും ഇടതുപക്ഷത്തേക്ക് വരാനുള്ള ഒരു സാധ്യതയാണ് ജയരാജന്റെ വാക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഇത് ജോസഫാകുമെന്നാണ് യുഡിഎഫിലെ പൊതുവേയുള്ള വിലയിരുത്തൽ.
ഇതുവരെ ഇടതുപക്ഷ വിരുദ്ധ മനോഭാവത്തോടു കൂടി നിന്നവരും പ്രവർത്തിച്ചവരും, എന്തിനാണ് ഇടതുപക്ഷത്തെ എതിർക്കേണ്ടത് എന്നൊരു ചിന്ത അവരെ സ്വാധീനിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ട് ഇതുവരെ എതിർചേരിയിൽ നിന്നിരുന്ന ജനങ്ങൾ മാറിവരികയാണ്. അത്തരമൊരു മാറ്റം സംഭവിക്കുമ്പോൾ സ്വാഭാവികമായും രാഷ്ട്രീയ പാർട്ടികളിലും അതിന്റെ മാറ്റമുണ്ടാകും- ജയരാജൻ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന് ഇനി കേരളത്തിൽ നിലനിൽപ്പില്ല. കോൺഗ്രസിന്റെ തെറ്റായ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ എല്ലാ ജനങ്ങൾക്കും വേണ്ടി ഞങ്ങളുടെ വാതിലുകൾ തുറന്നു വെച്ചിട്ടുണ്ട്. ഞങ്ങൾ ഞങ്ങൾക്കു വേണ്ടി മാത്രം ഭരിക്കുന്ന ഒരു സർക്കാറല്ല. കേരളത്തിന്റെ പൊതുവായിട്ടുള്ള അഭിവൃദ്ധിയെയും വളർച്ചയെയും വികസനത്തെയും അടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള നിലപാടുകളിൽ ഊന്നി നിന്നുകൊണ്ട് ഞങ്ങൾ പ്രവർത്തിക്കും. അപ്പോൾ, ചിലപ്പോൾ അപ്പുറം ഉള്ള പലരും വന്നേക്കാം-എന്നാണ് ജയരാജന്റെ വാക്കുകൾ. സിപിഎമ്മും ജോസഫിനെ കൂടെ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലെ അധികാരം കൈമാറുന്നതിനെച്ചൊല്ലി കോവിഡ് പ്രതിസന്ധിക്കിടയിലും കേരളാ കോൺഗ്രസിൽ (എം) പി.ജെ. ജോസഫ് - ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസിന് മുന്നിലും ഫോർമുലകളില്ല. കോട്ടയം ജില്ലാ പഞ്ചായത്തും ചങ്ങനാശേരി നഗരസഭയുമുൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനമാണു തർക്കവിഷയം. കുട്ടനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തർക്കം ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നായതോടെ ഒഴിഞ്ഞിരുന്നെങ്കിലും യു.ഡി.എഫിനു തലവേദനയ്ക്കു കുറവില്ല. ജോസ് വിഭാഗക്കാരനായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലിനു മാർച്ച് 24 വരെയാണ് യു.ഡി.എഫ്. ധാരണ പ്രകാരമുള്ള കാലാവധിയെന്നാണ് ജോസഫിന്റെ പക്ഷം,
ഇപ്പോഴാകട്ടെ, അങ്ങനെയൊരു ധാരണയില്ലെന്നും അധികാരം ജോസഫ് പക്ഷത്തിനു െകെമാറില്ലെന്നുമാണു ജോസ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ, ഒന്നര മാസം മുൻപ് ജോസ് വിഭാഗത്തിന്റെ പ്രതിനിധി ചങ്ങനാശേരി നഗരസഭാധ്യക്ഷപദം രാജിവച്ചത് മുന്നണിയിലെ ധാരണയനുസരിച്ചായിരുന്നുതാനും. സി.എഫ്. തോമസ് എംഎൽഎയുടെ സഹോദരനെയാണു പുതിയ ചെയർമാനായി ജോസഫ് വിഭാഗം കണ്ടെത്തിയത്. ചെയർമാനെ ഔദ്യോഗികമായി തെരഞ്ഞെടുക്കാൻ രണ്ടു തവണ യോഗം വിളിച്ചെങ്കിലും നടന്നില്ല. മുന്നണിയിലെ ധാരണ പാലിച്ച് അധ്യക്ഷസ്ഥാനം മാറാത്തതിനു പിന്നിൽ കോൺഗ്രസിലെ എ വിഭാഗം നേതാക്കളുടെ ഇടപെടലുണ്ടെന്നു ജോസഫ് വിഭാഗം കുറ്റപ്പെടുത്തുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ നടപ്പായില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്കരിക്കുമെന്ന് അംഗങ്ങളായ അജിത് മുതിരമല, മേരി സെബാസ്റ്റ്യൻ എന്നിവരാണു യു.ഡി.എഫ്. നേതൃത്വത്തിനു കത്തുനൽകിയത്. യു.ഡി.എഫ്, ധാരണപ്രകാരം എട്ടുമാസമായിരുന്നു സെബാസ്റ്റ്യൻ കുളത്തിങ്കലിന്റെ കാലാവധി. ഇക്കാര്യം ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് അന്ന് യു.ഡി.എഫ്. നേതാക്കളെ സാക്ഷിയാക്കി മാധ്യമങ്ങളോടു പറഞ്ഞതാണെന്നും ജോസഫ് ഗ്രൂപ്പ് പറയുന്നു. കെ.എം. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിപ്പുറപ്പെട്ട തർക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്. രണ്ടു പാർട്ടിയായി വേർപിരിഞ്ഞുകഴിഞ്ഞ ജോസഫ്, ജോസ് വിഭാഗങ്ങൾ ഇനിയൊരു യോജിപ്പിനുള്ള സാധ്യത തള്ളിക്കളയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്