Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെറ്റ്ഫ്‌ളിക്‌സ് താരവും ഗുസ്തിക്കാരിയുമായ ഹാന കിമുര മരിച്ച നിലയിൽ; സൈബർ ഭീഷണികൾ നേരിട്ടതിന് പിന്നാലെ താരത്തിന്റെ മരണത്തിന്റെ കാരണം അന്വേഷിച്ച് ആരാധകരും; എനിക്ക് മനുഷ്യനായി ജീവിക്കാൻ ആഗ്രഹമില്ലെന്നും ഞാൻ വിടപറയുന്നെന്നും താരത്തിന്റെ അവസാന വാക്കുകൾ; ഞെട്ടലോടെ സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

നെറ്റ്ഫ്‌ളിക്‌സ് താരവും പ്രൊഫഷണൽ ഗുസ്തിക്കാരനുമായ ഹാന കിമുര (22) മരിച്ച നിലയിൽ. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലോകമെമ്പാടുമുള്ള ആരാധരകരെ ഞെട്ടിച്ച് കൊണ്ടാണ് ഹാനയുടെ അപ്രതീക്ഷിത വിയോഗം. ഗുസ്തി താരം കൂടിയായ ഹാന തന്റെ പ്രിയപ്പെട്ട പൂച്ചയ്്‌കൊപ്പമുള്ള ചിത്രം വെള്ളിയാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ 'വിട' എന്ന് അടിക്കുറിപ്പ് നൽകുകയും ചെയ്തിരുന്നു. 

എന്നാൽ അടുത്തിടെ താരം സൈബർ ഭീഷണികൾ നേരിട്ടിരുന്നതായി റിപ്പോർ്ടുകളുണ്ട്.

ഓരോ ദിവസവും 100ലധികം പ്രാങ്ക് അഭിപ്രായങ്ങൾ തന്നെ വേദനിപ്പിച്ചെന്നും നിഷേഘിക്കുന്നില്ലെന്നും താരം കുറിച്ചിരുന്നു.
ഞാൻ മരിച്ചു. എനിക്ക് ഒരുഅമ്മയെ തന്നതിന് നന്ദി. ഞാൻ സ്‌നേഹിക്കപ്പെടാൻ ആഗ്രഹിച്ച നിമിഷങ്ങൾ എന്നും താരം കുറിക്കുന്നുണ്ട്.

എന്നെ സ്‌നേഹിച്ച എല്ലാവർക്കും നന്ദി, ഞാനൊരു ദുർബലയാണ്, എനിക്കിനി ഒരു മനുഷ്യനാകാൻ ആഗ്രഹമില്ലെന്നും താരം അവസാനമായി എഴുതിയിരിക്കുന്നു. പ്രോ ഗുസ്തി താരം കൂടിയായ ക്യോകോ കിമൂരയാണ് കിമുരയുടെ അമ്മ.

19 വയസുള്ളപ്പോൾ റെയ്ക സായിക്കിക്കെതിരെ പോരാടിയ ദാരുണ താരത്തിന്റെ ഗുസ്തി അരങ്ങേറ്റം.അതേ വർഷം തന്നെ ജെഡബ്ല്യുപി ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി.മിസ് കിമുര 2019 ൽ വനിതാ ഗുസ്തി സംഘടനയായ സ്റ്റാർഡോമിൽ ചേർന്നു. അവിടെ രണ്ട് തവണ ആർട്ടിസ്റ്റ് ഓഫ് സ്റ്റാർഡം ചാമ്പ്യൻഷിപ്പ് നേടി.ഗോഡ് ഓഫ് സ്റ്റാർഡം ചാമ്പ്യൻഷിപ്പും നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP