Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് കാമുകൻ അഞ്ചു തവണ ആഞ്ഞു കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; അരക്ക് താഴേക്ക് ചലനശേഷി നഷ്ടമായപ്പോഴും നൂർജഹാൻ ആത്മധൈര്യം കൈവിട്ടില്ല; ഫിസിയോതെറാപ്പി ലഭ്യമാക്കിയാൽ നടക്കാൻ സാധ്യതയെന്ന ഡോക്ടർമാർ പറഞ്ഞെങ്കിലും തടസ്സമായത് സാമ്പത്തികം; കോതമംഗലം പീസ് വാലിയിൽ അഭയം തേടിയപ്പോൾ ചികിത്സ ആരംഭിച്ച് മൂന്നാഴച്ചക്കകം തനിയെ എഴുന്നേറ്റു നിൽക്കാൻ സാധിച്ചു; വീണ്ടുമൊരു പെരുന്നാൾ എത്തുമ്പോൾ പതിനേഴുകാരി നൂർജഹാന് പ്രതീക്ഷകളേറെ

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് കാമുകൻ അഞ്ചു തവണ ആഞ്ഞു കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; അരക്ക് താഴേക്ക് ചലനശേഷി നഷ്ടമായപ്പോഴും നൂർജഹാൻ ആത്മധൈര്യം കൈവിട്ടില്ല; ഫിസിയോതെറാപ്പി ലഭ്യമാക്കിയാൽ നടക്കാൻ സാധ്യതയെന്ന ഡോക്ടർമാർ പറഞ്ഞെങ്കിലും തടസ്സമായത് സാമ്പത്തികം; കോതമംഗലം പീസ് വാലിയിൽ അഭയം തേടിയപ്പോൾ ചികിത്സ ആരംഭിച്ച് മൂന്നാഴച്ചക്കകം തനിയെ എഴുന്നേറ്റു നിൽക്കാൻ സാധിച്ചു; വീണ്ടുമൊരു പെരുന്നാൾ എത്തുമ്പോൾ പതിനേഴുകാരി നൂർജഹാന് പ്രതീക്ഷകളേറെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നു കാമുകൻ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച് ഗുരുതര പരിക്കേൽക്കുകയും അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട് കിടപ്പിലാവുകയും ചെയ്ത പതിനേഴുകാരി നൂർജഹാന് ഇത് പ്രതീക്ഷയുടെ പെരുന്നാൾ. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് കാക്കനാട് അത്താണി സ്വദേശിനിയായ നൂർജഹാന് കാമുകനിൽ നിന്നും ആക്രമണം ഏൽക്കുന്നത്. കാക്കനാട് ഇൻഫോ പാർക്ക് റോഡിൽ കുഴിക്കാട്ടുമൂലയിൽ വച്ചായിരുന്നു കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ നൂർജഹാനെ രക്തം വാർന്ന് അബോധാവസ്ഥയിൽ ആദ്യം കളമശ്ശേരി മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

അഞ്ചു തവണ കുത്തിയെന്നായിരുന്നു പിന്നീട് പൊലീസ് പിടിയിലായ കാമുകന്റെ മൊഴി. പതിമൂന്നോളം മുറിവുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. അരക്ക് താഴേക്ക് ചലന ശേഷി നഷ്ടപെട്ട നൂർജഹാന് വിദഗ്ധരുടെ മേൽനോട്ടത്തിൽ നിരന്തരമായ ഫിസിയോതെറാപ്പി ലഭ്യമാക്കിയാൽ മാറ്റങ്ങൾക്ക് സാധ്യത ഉണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതി. നിർധന കുടുംബത്തിലേ അംഗമായ നൂർജഹാൻ കാക്കനാട് അത്താണിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വാടകക്കാണ് താമസിചിരുന്നത്. പിതാവ് നജീബ് പത്തു വർഷത്തോളമായി ഹൃദ്രോഗിയാണ്. ഹോട്ടൽ ജീവനക്കാരിയായ മാതാവിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുടുംബത്തെ സംബന്ധിച്ചിടത്തോളം തുടർചികിത്സ നടക്കാത്ത സ്വപ്നമായി അവശേഷിച്ചു.

സാമൂഹിക പ്രവർത്തകരുടെയും മറ്റും സഹകരണത്തോടെയാണ് മരുന്നും മറ്റും ലഭിച്ചിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ നൂർജഹാന്റെ ആരോഗ്യവും നാൾക്കുനാൾ കുറഞ്ഞു വരികയായിരുന്നു. ഇതിനിടെയാണ് കോതമംഗലം പീസ് വാലി യുടെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടർന്നു പൊതു പ്രവർത്തകർ മുഖേന സ്ഥാപനവുമായി ബന്ധപ്പെടുകയും ചെയ്തു.

പീസ് വാലിയുടെ മെഡിക്കൽ പാനലിന്റെ വിശദമായ പരിശോധനകൾക്ക് ശേഷം മെയ് ആദ്യ വാരത്തിലാണ് സ്ഥാപനത്തിൽ അഡ്‌മിറ്റ് ആയത്. രോഗിക്കും കൂട്ടിരിപ്പുകാരനും താമസവും ഭക്ഷണവും ഉൾപ്പെടെ പൂർണമായും സൗജന്യമായാണ് പീസ് വാലിയിലെ ചികിത്സ. പ്രതിദിനം ആറു മണിക്കൂർ വരെ പീസ് വാലിയിൽ ഫിസിയോ തെറാപ്പി ചെയ്യാനാവുന്ന വിധത്തിലാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് വിദഗ്ദരായ ഫിസിയോതെറാപ്പിസ്റ്റുകൾ പ്രതിദിനം ആറു മണിക്കൂർ വരെ പീസ് വാലിയിൽ ഫിസിയോ തെറാപ്പി ചെയ്യാനാവുന്ന വിധത്തിലാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നത്.

ചികിത്സ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ തന്നെ തനിയെ എഴുന്നേൽക്കാനും സഹായ ഉപകരണങ്ങളുടെ സഹായത്തോടെ നിൽക്കാനുമുള്ള അവസ്ഥയിലേക്ക് നൂർജഹാൻ എത്തിചേർന്നു. പ്രായം, ആരോഗ്യം, അപകടത്തിന്റെ കാലപ്പഴക്കം എന്നിവ പരിശോധിക്കുമ്പോൾ നൂർജഹാന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുമെന്ന് പീസ് വാലിയിലെ ഫിസിയോതെറാപ്പിസ്റ്റുകളായ ഐറിൻ ജോൺ, പി. തങ്കപാണ്ടി, മെബി തോമസ്, ഫ്രാങ്ക്‌ലിൻ എന്നിവർ പറഞ്ഞു.

മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകുമായിരുന്ന പതിനേഴുകാരിക്കാണ് പീസ് വാലിയിലെ സൗജന്യ ചികിത്സയിലൂടെ പുതിയ ജീവിതം ലഭിച്ചിരിക്കുന്നത്.
ഓർമയിലെ എറ്റവും സന്തോഷമുള്ള പെരുന്നാളാണ് ഇത്തവണത്തേത് എന്ന് നൂർജഹാൻ പറയുന്നു. അപകട സമയത്തു എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ഡി ഫാം ഒന്നാം വർഷ വിദ്യാർത്ഥിനീയായിരുന്നു നൂർജഹാൻ കോതമംഗലം നെല്ലികുഴിയിൽ വിശാലമായ പത്തേക്കർ ക്യാമ്പസിലാണ് പീസ് വാലി പ്രവർത്തിക്കുന്നത്.
സാമൂഹിക - മാനസിക പുനരധിവാസ കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ ഇതര പദ്ധതികൾ.

ഒരു വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നട്ടെല്ലിന് പരിക്കേറ്റ അൻപതോളം പേരാണ് പീസ് വാലിയിലേ ചികിത്സയിലൂടെ സ്വയം പര്യാപ്തരായി മടങ്ങിയത്. നിലവിൽ മുന്നൂറോളം പേർ അഡ്‌മിഷനായി അപേക്ഷ നൽകി കാത്തിരിക്കുന്നുണ്ട്. ചികിത്സ പൂർത്തിയാക്കി മടങ്ങുന്ന ചെറുപ്പക്കാർക്ക് ഭിന്ന ശേഷിക്കു അനുസൃതമായി ക്രമീകരണങ്ങൾ വരുത്തിയ ഓട്ടോ റിക്ഷ ഡ്രൈവിങ്, എൽ ഇ ഡി ബൾബ് നിർമ്മാണം എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. ഇതിനോടകം നാലു പേർ ഇത്തരത്തിൽ സ്വയം തൊഴിൽ കണ്ടെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP