ഞാനും കുട്ടികളും മതം മാറണമെന്നാണ് ആവശ്യം; വഴക്കായപ്പോൾ വെട്ടുകത്തി എടുത്ത് വെട്ടാൻ വന്നു; പീഡനമേറ്റിട്ടില്ലെന്നും ആശുപത്രിയിൽ സ്വന്തമായി എത്തിയതാണെന്നും പഞ്ചായത്ത് പ്രസിഡന്റിനോട് പറഞ്ഞത് മജിസ്ട്രേട്ടിന് മുന്നിലെത്തിയപ്പോൾ മനോരോഗിയാക്കി ബന്ധുക്കൾ തള്ളിയെന്ന മൊഴിയായി; സുശീലൻ എന്ന സുലൈമാൻ എസ്ഡിപിഐ തടങ്കലിലെന്ന് ഭാര്യ റെയ്ന; നിമിഷയ്ക്കും ഹാദിയയ്ക്കും ശേഷം കേരളത്തിൽ വീണ്ടും പുകഞ്ഞ് മതംമാറ്റ വിവാദം
എം മനോജ് കുമാർ
ആലുവ: ആറ്റുകാൽ സ്വദേശി നിമിഷയുടെയും കോട്ടയം വൈക്കത്തെ ഹാദിയ മതംമാറ്റ വിവാദത്തിനു ശേഷം വീണ്ടും മതംമാറ്റ വിവാദം കേരളത്തിൽ പുകയുന്നു. ആലുവ സ്വദേശിയായ സുശീലന്റെ മതംമാറ്റ വിഷയമാണ് ഇപ്പോൾ പുകയുന്നത്. സൗദിയിൽ നിന്നും മതം മാറി എത്തിയ സുശീലനെ ബന്ധുക്കൾ പീഡിപ്പിച്ച് മാനസിക രോഗിയായി ചിത്രീകരിച്ച് ആശുപത്രിയിലാക്കി എന്നാണ് വാർത്തകൾ വന്നത്. മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയെ തുടർന്നു തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ നിന്ന് സുശീലനെ മജിസ്‌ട്രേറ്റ് മോചിപ്പിക്കുകയായിരുന്നു. സൗദിയിലെ പ്രവാസ ജീവിതത്തിന്നിടയിലാണ് അഞ്ച് വർഷം മുൻപാണ് സുശീലൻ സുലൈമാൻ എന്ന പേര് സ്വീകരിച്ച് ഇസ്ലാം മതം സ്വീകരിച്ചത്.
തുടർന്നു ഇയാൾ നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങൾ രൂക്ഷമായത്. സുശീലൻ വിഷയത്തിൽ തിരുത്തുമായാണ് സുശീലന്റെ ഭാര്യവീട്ടുകാരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. സുശീലനെ പീഡിപ്പിച്ചില്ലെന്നും വീട്ടുകാരുടെ തീരുമാന പ്രകാരം സ്വന്തം ഇഷ്ടപ്രകാരം ആശുപത്രിയിൽ അഡ്‌മിറ്റ് ആകുകയായിരുന്നു എന്നും വെളിപ്പെടുത്തിയാണ് ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെയാണ് മതംമാറ്റ വിവാദം വീണ്ടും പുകഞ്ഞു തുടങ്ങുന്നത്. സുശീലൻ എസ്ഡിപിഐയുടെ തടവറയിലാണെന്നും ഇവർ സുശീലനെ ഭീഷണിപ്പെടുത്തി ഈ രീതിയിൽ മൊഴി നല്കിപ്പിച്ചതാണെന്നുമാണ് ഭാര്യ റെയ്‌ന മറുനാടനോട് വെളിപ്പെടുത്തിയത്.
സൗദിയിൽ നിന്നും മതം മാറിയത് മുതൽ അദ്ദേഹം സമ്മർദ്ദത്തിലാണ്. ഞാനും കുട്ടികളും മതം മാറണമെന്നാണ് ആവശ്യം. ഞങ്ങൾ അതിനു തയ്യാറായില്ല. ഇത് വഴക്കായപ്പോൾ വെട്ടുകത്തി എടുത്ത് വെട്ടാൻ വന്നു. ഇതിനു ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ അറസ്റ്റിലായപ്പോൾ ജാമ്യം നൽകാൻ എത്തിയവരാണ് എസ്ഡിപിഐക്കാർ. ഇപ്പോൾ മതംമാറ്റത്തിന്റെ പേര് പറഞ്ഞു ബ്ലാക്ക്‌മെയിൽ ചെയ്ത് അവർ സുശീലനെ ഭീഷണിപ്പെടുത്തുകയാണ്. മജിസ്‌ട്രേട്ടിനെ കാണുംമുൻപ് രണ്ടു ദിവസം മുൻപ് പൊലീസ് സുശീലനെ വൈദ്യപരിശോധന നടത്തിയിരുന്നു. അപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു. അപ്പോൾ ഇല്ലാത്ത എന്ത് കുഴപ്പമാണ് രണ്ടു ദിവസത്തിനു ശേഷം സംഭവിക്കുക--ഭാര്യ റെയ്‌ന ചോദിക്കുന്നു.
എസ്ഡിപിഐക്കാർ മാത്രമാണ് യഥാർത്ഥ മുസ്ലിം എന്നാണ് ഭർത്താവ് പറയുന്നത്. എസ്ഡിപിഐ അല്ലാത്ത മുസ്ലിം യഥാർത്ഥ മുസ്ലിം അല്ലെന്നും ഭർത്താവ് പറയുകയാണ്. സംശയ രോഗമാണ് ഭർത്താവിനു. അത് അദ്ദേഹത്തിനും അറിയാം. ഡോക്ടർമാരാണ് ഈ പ്രശ്‌നം അദ്ദേഹത്തോട് പറഞ്ഞത്. അതിന്റെ ചികിത്സയ്ക്കാണ് തൊടുപുഴ ആശുപത്രിയിൽ അദ്ദേഹം അഡ്‌മിറ്റ് ആയത്. ഞങ്ങളുടെ പഞ്ചായത്ത് പ്രസിഡനറും എസ്ഡിപിഐക്കാരും അദ്ദേഹത്തിന്റെ കാണാൻ എത്തിയിരുന്നു. അവരോടു തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും ഒരു പീഡനവും ഏറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീഡിയോയിലും ഇത് പറയുന്നുണ്ട്. പീഡനം പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ അപ്പോൾ നടപടി വരുമായിരുന്നു. പക്ഷെ അദ്ദേഹം ഒന്നും പറഞ്ഞില്ല.
പറയാൻ ഒന്നും സംഭവിച്ചിട്ടുമില്ല. പിന്നെ എസ്ഡിപിഐക്കാർ ഭീഷണിപ്പെടുത്തി ഈ രീതിയിൽ മൊഴി നൽകിപ്പിച്ചതാണ്. . ഞങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ഒപ്പമുള്ളത്. പക്ഷെ ജാമ്യം നിന്ന എസ്ഡിപിഐക്കാർ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കുടുംബത്തിലേക്കുള്ള വരവ് തടയുകയാണ്. മതംമാറിയതും ജാമ്യവുമാണ് അവർ ആയുധമാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഭർത്താവ് കള്ളമൊഴി മജിസ്‌ട്രേട്ടിന് മുൻപിൽ നൽകിയത്. എന്നെയും കുട്ടികളെയും അദ്ദേഹത്തിനു ജീവനാണ്. അതുകൊണ്ട് തന്നെയാണ് ഇത്രയും പ്രശ്‌നങ്ങൾ നടന്നിട്ടും അദ്ദേഹം വീണ്ടും ഞങ്ങളെ തേടി വീട്ടിൽ എത്തുകയും ഞങ്ങൾ കൗൺസിലിംഗിന് വിധേയമാകുകയും ചെയ്തത്. ഈ കൗൺസിലിംഗിലാണ് സംശയരോഗമാണ് അദ്ദേഹത്തിനു എന്ന് വെളിപ്പെടുന്നത്. അദ്ദേഹത്തിന്റെ സമ്മതത്തോടെയാണ് തൊടുപുഴ പൈങ്കുളത്തെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. പ്രശ്‌നങ്ങളെക്കുറിച്ച് റെയ്‌ന മറുനാടനോട് വിശദീകരിക്കുന്നത് ഇങ്ങനെ:
വീഡിയോയിൽ പറയാത്ത പൊലീസ് റിപ്പോർട്ടിലില്ലാത്ത മർദ്ദനം പിന്നീട് എങ്ങനെ വന്നു: റെയ്‌ന
ഭർത്താവിനെ മജിസ്‌ട്രേട്ടിന് മുൻപിൽ ഹാജരാക്കുന്നതിന് മുൻപ് പൊലീസ് മെഡിക്കൽ എടുത്തിരുന്നു. മെഡിക്കൽ എടുത്ത സമയത്ത് ശരീരത്തിൽ ഒരു പരുക്കുമില്ലെന്നാണ് റിപ്പോർട്ട്. അന്നില്ലാത്ത പാടുകളും മുറിവും രണ്ടു ദിവസം കഴിഞ്ഞ് എങ്ങനെ വരും. എസ്ഡിപിഐക്കാർ ഭർത്താവിനെക്കൊണ്ട് ഈ രീതിയിൽ മൊഴി നല്കിപ്പിച്ചതാണ്. അല്ലാതെ മജിസ്‌ട്രേട്ടിനു മുൻപിൽ ഭർത്താവിനു ഈ രീതിയിൽ മൊഴി നൽകേണ്ട കാര്യമില്ല. പൊലീസ് റിപ്പോർട്ട് ശരീരത്തിൽ യാതൊരു പരുക്കുകളും ഇല്ലെന്നാണ്. പിന്നെ എങ്ങനെ ഈ രീതിയിൽ മൊഴി നൽകും. ഈ മൊഴി എസ്ഡിപിഐക്കാർ ഭർത്താവിനെക്കൊണ്ട് പറയിപ്പിച്ചതാണ്. ഭർത്താവ് ഒരു കാര്യം ഓർക്കണം. കുടുംബമാണ് നഷ്ടമാകുന്നത് എന്ന്. മൂന്നു പെൺകുട്ടികളാണ് ഞങ്ങൾക്ക് ഉള്ളത്. ഇത് ആലോചിക്കണം. ഞങ്ങളുടെ കുടുംബമാണ് തകരാൻ പോകുന്നത്. കുടുംബം തകരുന്ന കാര്യം എന്താണ് ചിന്തിക്കാത്തത്.
തൊടുപുഴ പൈങ്കുളത്തെ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന സുശീലൻ എനിക്ക് ഒരു കുഴപ്പവുമില്ലെന്നാണ് കാണാനെത്തിയ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റിനോടും എസ്ഡിപിഐക്കാരോടും പറഞ്ഞത്. പിന്നെ എന്തുകൊണ്ടാണ് മജിസ്‌ട്രേറ്റിനു മുന്നിൽ ഇങ്ങനെ ഒരു കള്ളമൊഴി നൽകിയത് എന്നാണ് അറിയാനുള്ളത്. അതുകൊണ്ട് തന്നെയാണ് ഇത് എസ്ഡിപിഐക്കാർ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണ് എന്ന് ഞാൻ പറയുന്നത്. അങ്ങനെ ഒരു മർദ്ദനം ഉണ്ടായിരുന്നെങ്കിൽ പഞ്ചായത്ത് പ്രസിഡനറും എസ്ഡിപിക്കാരും കാണാൻ ചെന്നപ്പോൾ അന്ന് തന്നെ പറയാമായിരുന്നു. പകരം പറഞ്ഞത് എനിക്ക് ഒരു കുഴപ്പവുമില്ലെന്ന്. വീഡിയോയിൽ കൂടി ഭർത്താവ് പറയുന്നുണ്ട് എനിക്ക് ഒരു കുഴപ്പവുമില്ലെന്നു. പിന്നെ ഈ മൊഴി എങ്ങനെ മജിസ്‌ട്രേട്ടിന് മുൻപിൽ വെച്ച് മാറ്റിപ്പറഞ്ഞു? ഞങ്ങൾക്കും ഇതാണ് അറിയാനുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ് കാണാൻ ചെന്നപ്പോൾ പറഞ്ഞിരുന്നെങ്കിൽ അപ്പോൾ തന്നെ നടപടി വരില്ലായിരുന്നോ? ഈ രീതിയിൽ മർദ്ദനം വന്നാൽ അത് തീർച്ചയായും ഭർത്താവ് പറയുമായിരുന്നു. ഇതൊന്നും പറഞ്ഞിട്ടില്ല. സ്വന്തമായി ഒരു അഭിപ്രായവും ഭർത്താവിനില്ല. ആര് എന്തു പറഞ്ഞാലും വിശ്വസിച്ച് അതേ രീതിയിൽ പെരുമാറും. ഈ രീതിയിലുള്ള സ്വഭാവമായതുകൊണ്ടാണ് മതംമാറാനും ഇപ്പോൾ എന്നെ മർദ്ദിച്ചു എന്നൊക്കെ കള്ളമൊഴി കൊടുക്കാനും കാരണം. നല്ല രീതിയിൽ കഴിഞ്ഞ ഒരു കുടുംബം തകർക്കുകയാണ് എസ്ഡിപിഐക്കാർ ചെയ്യുന്നത്. ആലോചന ഇല്ലാതെ പെരുമാറുന്നതുകൊണ്ടുള്ള പ്രശ്‌നമാണ് ഭർത്താവ് നേരിടുന്നത്. എസ്ഡിപിഐക്കാർ ദൈവമാണ് എന്നാണ് ഭർത്താവ് പറയുന്നത്. അദ്ദേഹം ഈ രീതിയിൽ പോയാൽ ഞങ്ങളുടെ മൂന്നു പെണ്മക്കളുടെ ഗതി എന്താകും? ഞങ്ങൾക്ക് നീതി കിട്ടണം. എന്തും ചെയ്യാനുള്ള അധികാരം എസ്ഡിപിഐക്കാർക്ക് സർക്കാർ നൽകരുത്.
ചികിത്സ തേടിയത് സംശയരോഗത്തിന്
ഭർത്താവ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയിരുന്നു. വിളിച്ചപ്പോൾ ഞാൻ തന്നെ ഭർത്താവിനെ ഡിസ്ചാർജ് ചെയ്തു കൊണ്ടുവരാം എന്നാണ് പറഞ്ഞത്. പക്ഷെ ഡോക്ടർ പറഞത് ഒരാഴ്ച കൂടി കിടക്കട്ടെ എന്നാണ്. നോർമൽ ആകാൻ ഇനിയും സമയം വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. സംശയരോഗത്തിനാണ് ഞങ്ങൾ പൈങ്കുളം ആശുപത്രിയിൽ ചികിത്സ തേടിയത്. അദ്ദേഹത്തിനും കാര്യം അറിയാം. ഇത് ഞങ്ങൾ രണ്ടാളുടെയും കുടുംബത്തിന്റെയും യോജിച്ചുള്ള തീരുമാനമായിരുന്നു. ഞാൻ ആരോട് മിണ്ടിയാലും സംശയമാണ്. അത് കൂടിയ അവസ്ഥയിലാണ് ഭർത്താവ് ഉള്ളത്. അതിനാലാണ് ചികിത്സ തേടിയത്. ഡിസ്ചാർജ് വൈകിയപ്പോൾ സ്വാഭാവികമായും അദ്ദേഹത്തിനു ദ്വേഷ്യം വന്നിരുന്നു. ഞാൻ വിളിച്ചപ്പോൾ നീയും മക്കളുമാണ് എനിക്ക് വലുത് എന്നാണ് പറഞ്ഞത്. എസ്ഡിപിഐക്കാർ പറഞ്ഞു തിരിപ്പിച്ചതാണ്. ആലോചിക്കുന്നില്ല ഭർത്താവ്. അതാണ് പ്രശ്‌നം.
കഴിഞ്ഞ തവണ ലീവിന് വന്നപ്പോൾ കുട്ടികളെയും കൊണ്ട് ശബരിമല ഒക്കെ പോയതാണ് അദ്ദേഹം. തികച്ചും ഹിന്ദു മത വിശ്വാസിയായിരുന്നു. അമ്പലത്തിൽ പോകുമായിരുന്നു. അദ്ദേഹത്തിനു ഇസ്ലാം മതത്തെക്കുറിച്ച് ഒന്നും അറിയില്ല. 2003-ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞതാണ്. അടുത്ത മാസം വരുമ്പോൾ പതിനേഴ് വർഷമായി വിവാഹം കഴിഞ്ഞിട്ട്. എന്റെ വീട് ആലുവ പച്ചേരിപ്പുറമാണ്. ഭർത്താവിന്റെ വീടാണ് ആലുവ കീഴ്മാട്. വിവാഹം കഴിക്കുമ്പോൾ തന്നെ സൗദിയിലായിരുന്നു. 2015ലാണ് അദ്ദേഹം ലീവിന് വന്നിട്ട് പോകുന്നത്. അതിനു ശേഷം എന്നെ വിളിച്ച് പറയുകയാണ്. എനിക്ക് ബോധ്യപ്പെട്ടു ഇസ്ലാമാണ് സത്യമായ മതം എന്ന്. അതിനാൽ ഞാൻ ഇസ്ലാം മതം സ്വീകരിക്കുകയാണ് എന്നാണ് പറഞ്ഞത്. വെള്ളിടിപോലുള്ള വാക്കുകൾ ആയിരുന്നു ഞാൻ കേട്ടത്. സൗദിയിൽ നിന്നാണ് ഇത് വിളിച്ചു പറഞ്ഞത്. ഇവിടുത്തെ രേഖകളിൽ സുശീലൻ തന്നെയാണ്. സുലൈമാൻ എന്ന് പേരുമാറ്റിയിട്ടില്ല. കഴിഞ്ഞ മാർച്ച് മൂന്നിനാണ് വീണ്ടും നാട്ടിൽ വരുന്നത്. അമ്മയ്ക്ക് സുഖമില്ലാത്തത് കാരണം പെട്ടെന്ന് വന്നതാണ്. എന്റെയും കുട്ടികളുടെയും കാര്യത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഇത് എനിക്കും അദ്ദേഹത്തിനും അറിയാവുന്ന കാര്യവുമാണ്.
കേസിൽപ്പെട്ടപ്പോൾ ഊരിപ്പോരാൻ കണ്ട വഴി മതംമാറ്റം
സത്യമായ മതം ഇസ്ലാം ആണ് എന്നാണ് മതം മാറിയ ശേഷം പറയുന്നത്. സൗദിയിൽ സുശീലൻ കേസിൽപ്പെട്ടിരുന്നു. ആറുപേർ ഈ കേസിൽപ്പെട്ടിരുന്നു എന്നാണ് ഭർത്താവ് സുഹൃത്തിനോട് പറഞ്ഞത്. അതിൽ നിന്ന് ഊരിപ്പോരാൻ മതം മാറിയാൽ മതി എന്ന് പറഞ്ഞു. അതിനാലാണ് മതം മാറിയത് എന്നാണ് പറഞ്ഞത്. ഞാൻ മാത്രമല്ല എന്റെ കൂടെ കേസിൽപ്പെട്ടവർ മുഴുവൻ മതം മാറി എന്നും പറഞ്ഞിരുന്നു. പക്ഷെ എന്നോടു ഈ കാര്യം പറഞ്ഞിട്ടില്ല. ഞാൻ മതം മാറിയതുകൊണ്ട് നീയും മതം മാറണം എന്ന് എന്നോടു പറഞ്ഞു. ഞാനിത് എന്റെ വീട്ടുകാരോട് പറഞ്ഞു. സുശീലന്റെ വീട്ടുകാരോടും പറഞ്ഞു. എല്ലാവരും പറഞ്ഞത് എല്ലാം ഫോണിലാണ് പറയുന്നത്. എതിർക്കാൻ പോകേണ്ട. ആളിങ്ങ് എത്തട്ടെ. അതിനുശേഷം മാത്രം എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കി പെരുമാറാം എന്നാണു ഇരുവിട്ടുകാരും തീരുമാനിച്ചത്. അതിനാൽ മതം മാറാൻ നിനക്ക് കഴിയില്ലേ എന്ന് ചോദിച്ചപ്പോൾ മാറാം എന്ന് ഞാനും പറഞ്ഞിരുന്നു.
ഇവിടെ എത്തിയപ്പോൾ അദ്ദേഹം മനസിലാക്കി ഞങ്ങൾ മതം മാറില്ലെന്ന്. അതിനാൽ അദ്ദേഹം സമ്മർദ്ദത്തിലായി. മതം മാറണം എന്ന് എന്നെ നിർബന്ധിച്ചു. അതിന്റെ പേരിൽ വലിയ വഴക്കും ബഹളവുമായി. കത്തി എടുത്ത് വെട്ടാൻ വരെ വന്നു. ഈ സംഭവം നടന്നപ്പോൾ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഞാൻ പരാതി നൽകി. ആ പരാതിയിൽ അദ്ദേഹം അറസ്റ്റിലായി. ഇതിനു ജാമ്യം എടുക്കാൻ വന്നവരാണ് എസ്ഡിപിഐക്കാർ. അപ്പോൾ മുതൽ അദ്ദേഹം അവരുടെ കസ്റ്റഡിയിലായി. ഈ സുഹൃത്തുക്കൾ ഇപ്പോൾ വന്നവരാണ്. ആരും അദ്ദേഹത്തിന്റെ യഥാർത്ഥ സുഹൃത്തുക്കളല്ല. യാഥാർത്ഥ കൂട്ടുകാർ അദ്ദേഹത്തിന്റെ വീടിനു അടുത്തുണ്ട്. പക്ഷെ ജാമ്യം എടുക്കാൻ നിന്നവരാണ് ഇപ്പോൾ അദ്ദേഹത്തിന്റെ കൂട്ടുകാർ. പിന്നെ അവർ പറയുന്നത് അനുസരിച്ച് പെരുമാറാൻ തുടങ്ങി.
ഭർത്താവിനു കുടുംബവും കുട്ടികളും വേണം. ഞങ്ങളെ പിരിഞ്ഞു ജീവിക്കാൻ കഴിയാത്ത പ്രകൃതവുമാണ്, അതിനാൽ ഈ പ്രശ്‌നം കഴിഞ്ഞ് അദ്ദേഹം വീണ്ടും വീട്ടിലെത്തി. ഞാൻ അദ്ദേഹത്തെ സ്വീകരിച്ചു. നമുക്ക് ഒരു ഡോക്ടറെ കാണാം. കൗൺസിലിങ് വേണം എന്ന് തീരുമാനിച്ചു. ഇങ്ങനെ തീരുമാനിച്ചത് അനുസരിച്ചാണ് ഡോക്ടർമാരെ പോയി കണ്ടത്. രണ്ടു ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. സംശയരോഗമാണ് അടിസ്ഥാന പ്രശ്‌നം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഞങ്ങൾ രണ്ടുപേരും കൗൺസിലിംഗിനു വിധേയമായി. ഇതിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹം ആശുപത്രിയിൽ അഡ്‌മിറ്റ് ആയത്. ഞാനും അദ്ദേഹത്തിന്റെ സഹോദരിയും കൂടിയാണ് അവിടെ പോയി കാണുകയും മറ്റും ചെയ്തത്. പക്ഷെ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായപ്പോൾ ജാമ്യം നിന്നവർ അദ്ദേഹത്തെ കാണുന്നില്ല എന്ന് പറഞ്ഞു പ്രചാരണം നടത്തി. സോഷ്യൽ മീഡിയയിൽ എസ്ഡിപിഐക്കാർ അടക്കമുള്ളവരും അപവാദ പ്രചരണം നടത്തി. അദ്ദേഹത്തിന്റെ സ്വത്ത് തട്ടിയെടുത്ത് ഭ്രാന്തനാക്കുകയാണ് എന്ന രീതിയിലാണ് അപവാദ പ്രചരണം വരുന്നത്. ഇതിന്റെ പേരിൽ ആലുവ എസ്‌പിക്ക് ഞാൻ പരാതി നൽകിയിട്ടുണ്ട്. എന്റെ ഭർത്താവിനെ എനിക്ക് തിരികെ കിട്ടണം. അതിനായി നിയമപോരാട്ടം നടത്താനാണ് ഞങ്ങൾ ഒരുങ്ങുന്നത്-ഭാര്യ പറയുന്നു.
വീഡിയോയിൽ സുശീലൻ പറയുന്നത്:
ഞാൻ എന്റെ മതവുമായി ജീവിക്കും. മരിക്കുന്നത് വരെ എനിക്ക് എന്റെ മതം. ഭാര്യയും കുട്ടികളും അവരുടെ മതത്തിൽ തുടരാനോ എന്റെ മതത്തിലേക്ക് വരാനോ അവകാശമുണ്ട്. ഞാൻ അതിൽ കൈകടത്തില്ല. എന്റെ മതത്തിൽ ആരും കൈകടത്തരുത്. ഞാൻ മുസ്ലിം ആയിട്ട് ജീവിക്കും.
ഇവിടെ വന്നത്?
ഞാൻ സ്വന്തമായിട്ട് ആശുപത്രിയിൽ വന്നതാണ്. ട്രീറ്റ്‌മെന്റിന് വന്നു. പ്രശ്‌നങ്ങൾ ഒന്നുമില്ല. നല്ല ട്രീറ്റ്‌മെന്റാണ്.നല്ല ഡോക്ടറും നല്ല സ്റ്റാഫുകളുമാണ്.
പീഡനം ഒന്നുമുണ്ടായിട്ടില്ലേ?
ഒരു പീഡനവുമുണ്ടായിട്ടില്ല. നല്ല ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നത്.
ഭാര്യയുമായി സംസാരിച്ചിരുന്നോ?
സംസാരിച്ചിരുന്നു. നല്ല രീതിയിലാണ് പോകുന്നത്.
ഭാര്യയ്ക്ക് ഭാര്യയുടെ രീതിയിലും നിങ്ങൾക്ക് നിങ്ങളുടെ രീതിയിലും?
ഭാര്യയുമായി ഒരുമിച്ച് കുട്ടികളെ സംരക്ഷിച്ച് ജീവിക്കും മരിക്കുംവരെ. അതിനു മാറ്റമൊന്നുമില്ല.
പ്രശ്‌നങ്ങൾ തുടങ്ങിയത് സുലൈമാൻ നാട്ടിൽ എത്തിയതോടെ:
മതംമാറിയതിന്റെ പേരിൽ മനോരോഗിയെന്ന് വരുത്തി തടവിലാക്കി ക്രൂര മർദനത്തിനിരയാക്കിയ പ്രവാസിയെ കോടതി ഇടപെട്ട് മോചിപ്പിച്ചു എന്നാണ് വാർത്ത വന്നത്. ഈ രീതിയിൽ സുശീലൻ മൊഴി നൽകിയിരുന്നു. ക്രൂരപീഡനം നേരിട്ട് എന്ന് മോഴി നൽകിയതിന്റെ പേരിൽ ബുധനാഴ്ച വൈകീട്ടോടെ ആലുവ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സുശീലനെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച കേസിൽ സുലൈമാന്റെ ഭാര്യ, ഭാര്യാസഹോദരൻ, സഹോദരീപുത്രൻ എന്നിവർക്കെതിരെ കേസെടുക്കാനും പൈങ്കുളം ആശുപത്രിയിലെ ദുരൂഹ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം നടത്താനും കോടതി പൊലീസിന് നിർദ്ദേശം നൽകി. സുലൈമാന്റെ സുഹൃത്തായ സിയാദ് ചാലക്കൽ നൽകിയ പരാതിയിലാണ് കോടതി ഇടപെട്ട് മോചനം സാധ്യമാക്കിയത്.
20 വർഷമായി പ്രവാസജീവിതം തുടരുന്ന സുശീലൻ അഞ്ചുവർഷം മുമ്പാണ് സൗദിയിൽ ഇസ്ലാം മതം സ്വീകരിച്ചത്. ഇതിന് മൗനാനുവാദം നൽകിയ കുടുംബം മാർച്ച് മൂന്നിന് നാട്ടിലെത്തിയതോടെ സുലൈമാനെതിരെ തിരിയുകയായിരുന്നുവെന്നാണ് സുലൈമാനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇദ്ദേഹം മാർച്ച് മൂന്നിന് നാട്ടിലെത്തുകയും ഭാര്യയോടൊത്ത് കഴിയുകയും ചാലക്കൽ മഹല്ലിൽ അംഗത്വം എടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ, പീഡിപ്പിക്കുന്നു, മതം മാറ്റാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് ഇദ്ദേഹത്തിനെതിരേ ഭാര്യ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകി. മാർച്ച് 22ന് ഭാര്യയുടെ പരാതിയിൽ അറസ്റ്റിലായ സുലൈമാനെ മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിലാണ് ജാമ്യത്തിലിറക്കിയത്.
വീട്ടിൽ കയറരുത്, മൂന്നു ദിവസത്തിന് ശേഷം ജാമ്യം പുതുക്കണം എന്നീ ഉപാധികളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശി സിയാദാണ് ഇദ്ദേഹത്തെ ജാമ്യത്തിലെടുത്തത്. തുടർന്ന് വീട്ടുകാർ ഇടപെട്ടു പൈങ്കുളം എസ്എച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സുലൈമാനെ കാണാതായതോടെ ഭാര്യയെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീണ്ടും ബന്ധപ്പെട്ടപ്പോൾ പറവൂരിലെ ബന്ധുവീട്ടിൽ പോയതാണെന്ന് അറിയിച്ചു. പറവൂരിലെ വീട്ടിൽനിന്ന് തുടർന്ന് മെയ് ഒമ്പതിന് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ജാമ്യക്കാരനായ സിയാദ് പരാതി നൽകി. ഇതിൽ മെയ് 11നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നാട്ടുകാർ സേവ് സുലൈമാൻ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു രംഗത്ത് വന്നിരുന്നു. ഇതിനിടെ അഡ്വ. ഹാരിസ് ആലുവ മുഖാന്തിരം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സെർച്ച് പെറ്റീഷൻ ഫയൽ ചെയ്തിരുന്നു. ഇതുപ്രകാരം 21ന് സുലൈമാനെ നേരിട്ട് ഹാജരാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. തുടർന്ന് നൽകിയ മൊഴിയിലാണ് ആശുപത്രിയിൽ നേരിട്ട ക്രൂര പീഡനങ്ങളെക്കുറിച്ച് മൊഴി നൽകിയത്. കൗൺസിലിങ്ങിനെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ച സുലൈമാൻ ഇഞ്ചക്ഷനെ തുടർന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ സെല്ലിൽ അടച്ച നിലയിലായിരുന്നു. തുടർന്ന് ബഹളംവച്ചതോടെ ആശുപത്രി ജീവനക്കാരായ ഒരു സംഘമെത്തി തന്റെ കയ്യിലും കാലിലും കഴുത്തിലും ചങ്ങലയിട്ട് ബന്ധിക്കുകയും ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തുവെന്ന് സുലൈമാൻ വെളിപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍